LATEST
ന്യൂസ് റൂം: നവംബര്‍ 2013
-
സൗദി ഹെല്പ് ലൈന്‍: സ്ഥാപനത്തില്‍ ലേബര്‍ ഉദ്യോഗസ്ഥന്മാരുടെ പരിശോധന30/11/2013
-
കുവൈറ്റ് ലീഗല്‍ ഹെല്പ് ലൈന്‍: മൊബൈല്‍ ടവര്‍ മാറ്റാന്‍ പരാതി നല്‍കാം 30/11/2013
-
യു.എ.ഇ ഹെല്പ് ലൈന്‍: തൊഴില്‍ വിലക്ക് ബാധകമാവില്ല30/11/2013
-
നിതാഖത്ത് : സൗജന്യ വിമാന ടിക്കറ്റിന് ഇന്നുകൂടി അപേക്ഷിക്കാം30/11/2013
-
സൗദി അറേബ്യ: ദഹറാന്‍ മാളില്‍ സ്ത്രീകളെ അപമാനിച്ച സൗദി യുവാക്കള്‍ക്ക് തടവും ചാട്ടയടിയും30/11/2013
-
ശുമേസി തര്ഹീലിനടുത്ത് എത്യോപ്യക്കാരുടെ വിളയാട്ടം. നാല് സ്വദേശികള്‍ക്ക് പരിക്ക്, 14 വാഹനങ്ങള്‍ തകര്‍ത്തു 30/11/2013
-
നിതാഖത്ത് : കേരളത്തില്‍ പിന്നോക്ക വിഭാഗങ്ങള്‍ക്ക് പ്രത്യേക സ്വയംതൊഴില്‍ പദ്ധതി28/11/2013
-
സൗദി അറേബ്യ: ജനറല്‍ സര്‍വീസ് ഓഫീസുകള്‍ക്ക് ജവാസാതിന്റെ വിലക്ക്28/11/2013
-
വേള്‍ഡ് എക്സ്പോ 2020: സന്തോഷ സൂചകമായി ഇന്ന് യു.എ.ഇ യില്‍ ബാസ്കിന്‍ റോബിന്‍സിന്റെ സൗജന്യ ഐസ്ക്രീം വിതരണം 28/11/2013
-
യു.എ.ഇ: കമ്പനികള്‍ക്ക് തൊഴില്‍ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്28/11/2013
-
സൗദി അറേബ്യ: തൊഴില്‍ തര്‍ക്കങ്ങള്‍ തീര്‍ക്കാന്‍ പ്രത്യേക കോടതികള്‍ സ്ഥാപിക്കുന്നു27/11/2013
-
സൗദിയില്‍ നിന്നും 50,000 എതോപ്യക്കാര്‍ തിരിച്ചെത്തിയതായി എതോപ്യന്‍ വിദേശകാര്യ മന്ത്രാലയം27/11/2013
-
വേള്‍ഡ് എക്സ്പോ 2020 കൈപ്പിടിയില്‍, ദുബൈ ആഹ്ലാദ തിമിര്‍പ്പില്‍ …… 27/11/2013
-
ഒമാനില്‍ സെയില്‍സ്, മാര്‍ക്കറ്റിംഗ് മേഖലകളില്‍ വിസ നിരോധനം27/11/2013
-
ദുബൈയില്‍ സ്വദേശികള്‍ക്കും, വിദേശികള്‍ക്കും, സന്ദര്‍ശകര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധം 27/11/2013
-
അഭയ കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ട എതോപ്യക്കാര്‍ മദീനയിലെ ത്വൈബ യൂനിവേഴ്സിറ്റിയില്‍ അതിക്രമിച്ചു കയറി, ജിദ്ദയിലും തടിച്ചു കൂടല്‍27/11/2013
-
പഴയ നമ്പര്‍ പ്ലേറ്റുകളുമായി നിരത്തിലോടുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്ന് അബൂദബി ഗതാഗത വകുപ്പ് മേധാവി27/11/2013
-
സൗദി അറേബ്യ: പരിശോധന സമയത്ത് ഇഖാമ കൈവശമില്ലെങ്കില്‍ 1000 റിയാല്‍ പിഴ 26/11/2013
-
സൗദി അറേബ്യ: ചെറുകിട-ഇടത്തരം വ്യാപാര മേഖല സ്വദേശിവല്‍ക്കരിക്കാന്‍ തൊഴില്‍ മന്ത്രാലയത്തോട് ശൂറാ കൗണ്‍സില്‍ നിര്‍ദ്ദേശം26/11/2013
-
സൗദി അറേബ്യ: നാല് തരം നിയമ ലംഘനങ്ങളോട് വിട്ടുവീഴ്ച ചെയ്യില്ലെന്ന് തൊഴില്‍ മന്ത്രാലയം26/11/2013
-
യു.എ.ഇ ഹെല്പ് ലൈന്‍: തൊഴില്‍ നിരോധനം ഒഴിവാക്കാനുള്ള മാര്‍ഗ്ഗങ്ങള്‍26/11/2013
-
സൗദി ഹെല്പ് ലൈന്‍: 5 വര്‍ഷം കഴിഞ്ഞു മാത്രമേ എക്സിറ്റ് പോകാവൂ എന്ന് കമ്പനി തെറ്റിദ്ധരിപ്പിക്കുന്നു 26/11/2013
-
സൗദി അറേബ്യ: റിയാദ് മഹാത്മ സ്കൂളില്‍ ശിശുദിനം ആഘോഷിച്ചു17/11/2013
-
സൗദി അറേബ്യ; 42,000 പേര് പിടിയിലായെന്ന് ജയില്‍ വകുപ്പ്, 22,000 പേരെ നാട് കടത്തി17/11/2013
-
സൗദി അറേബ്യ: അനധികൃത തൊഴിലാളികള്‍ തെരുവുകളില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു തുടങ്ങി17/11/2013
-
റിയാദില്‍ എതോപ്യക്കാര്‍ സൗദികളുമായി ഏറ്റുമുട്ടി, 18 പേര്‍ക്ക് പരിക്ക് 17/11/2013
-
സൗദി അറേബ്യ: തൊഴില്‍ മന്ത്രാലയ ഇന്‍സ്പെക്ടര്‍മാര്‍ പരിശോധന നടത്തിയത് 3220 സ്ഥാപനങ്ങളില്‍ 16/11/2013
-
നാട് കടത്തല്‍ എളുപ്പത്തിലാക്കാന്‍ ജിദ്ദയില്‍ കലാപത്തിനു തുനിഞ്ഞവരെ കാത്തിരിക്കുന്നത് ജയിലറകള്‍ 16/11/2013
-
പെട്രോള്‍ പമ്പുകളില്‍ ടിഷ്യൂകളും വെള്ളകുപ്പികളും സൗജന്യമായി നല്‍കുന്നത് നിരോധിച്ചു16/11/2013
-
ജിദ്ദയിലെ ഇന്ത്യന്‍ സ്കൂള്‍ കെട്ടിടം ഒഴിയാന്‍ സൗദി വിദ്യഭ്യാസ മന്ത്രാലയത്തിന്റെ നോട്ടീസ്16/11/2013
-
20,000 ദിര്‍ഹം ശമ്പളമുള്ളവര്‍ക്ക് മാത്രം യു.എ.ഇ യില്‍ ഫാമിലി വിസ 16/11/2013
-
റിയാദ് കിംഗ് ഖാലീദ് അന്താരാഷ്ട്രാ വിമാന താവളത്തില്‍ നാട് കടത്തുന്ന വിദേശികള്‍ക്ക് വേണ്ടി പ്രത്യേക ടെര്‍മിനല്‍ തുറന്നു16/11/2013
-
നിതാഖാത് : സൗജന്യ ടിക്കറ്റ് 77 പേര്‍ക്ക്, ആദ്യസംഘം 19-ന് നാട്ടിലെത്തും 16/11/2013
-
ജിദ്ദയിലും എതോപ്യക്കാരുടെ കലാപ ശ്രമം 14/11/2013
-
ഡെല്‍ന മോള് ഇനി ഓര്മ മാത്രം…… 14/11/2013
-
മന്‍ഫുഹ സംഘര്‍ഷം: കുത്തേറ്റ് കൊല്ലപ്പെട്ടത് സുഡാനി വിദ്യാര്‍ത്ഥി14/11/2013
-
റിയാദിലെ മന്‍ഫുഹയില്‍ വീണ്ടും കലാപം: ഒരാള്‍ കൊല്ലപ്പെട്ടു, 17 പേര്‍ക്ക് പരിക്ക് 14/11/2013
-
കുവൈറ്റില്‍ ആദ്യ കൊറോണ വൈറസ് ബാധിതനെ കണ്ടെത്തി13/11/2013
-
സൗദി അറേബ്യ: റോയല്‍ കമ്മീഷന് ജുബൈലിലും യാമ്പുവിലും രണ്ടു പുതിയ കരാറുകള്‍ ഒപ്പു വെച്ചു 13/11/2013
-
പത്തനംതിട്ടയില്‍ വെള്ളിയാഴ്ച നോര്‍ക്ക-റൂട്ട്സ് സിറ്റിങ്13/11/2013
-
മറ്റൊരാളുടെ ഹെല്‍ത്ത് കാര്‍ഡ് ഉപയോഗിക്കുന്നത് നിയമ വിരുദ്ധമെന്ന് ദുബായ് ഗ്രാന്‍ഡ് മുഫ്തിയുടെ ഫത് വ 13/11/2013
-
കുവൈറ്റില്‍ വിദേശികള്‍ക്ക് അഭിഭാഷകനോ ലീഗല്‍ കണ്‍സല്‍ട്ടന്റോ ആയി വര്‍ക്ക് പെര്‍മിറ്റ് നല്കുന്നതിനു നിരോധനം 13/11/2013
-
മന്‍ഫുഹ: സംഘര്‍ഷാവസ്ഥയ്ക്ക് കാരണം വീടുകളില്‍ കയറി സ്ത്രീകളെ ഉപദ്രവിച്ചതാണെന്ന് എതോപ്യന്‍ എംബസ്സി13/11/2013
-
പ്രത്യേകം വിമാനത്തിന് പകരം യാത്രാ ടിക്കറ്റ് നല്‍കും: നോര്‍ക്ക മന്ത്രി കെ.സി.ജോസഫ്13/11/2013
-
ടി.പി സീതാറാം യു.എ.ഇ യിലെ പുതിയ ഇന്ത്യന്‍ അംബാസഡര്‍. എം.കെ. ലോകേഷ് സ്വിറ്റ്സര്‍ലാന്റിലേക്ക് 13/11/2013
-
സൗദി അറേബ്യയുടെ നിയമ ചരിത്രത്തില്‍ പുതിയ അദ്ധ്യായവുമായി മൂന്നു പുതിയ നിയമങ്ങള്‍ 13/11/2013
-
പ്രവാസികളുടെ തിരിച്ചു പോക്ക് : മത സംഘടനകള്‍ ഇവിടെ എന്ത് ചെയ്യുകയാണ് ? 13/11/2013
-
എല്ലാ വിദേശികളും നിയമ പരമായ താമസക്കാരാകുന്നത് വരെ പരിശോധനകള്‍ തുടരും: റിയാദ് ഗവര്‍ണര്‍ 13/11/2013
-
സൗദി അറേബ്യ: സുലൈമാന്‍ യഹിയ പുതിയ ജവാസാത് ഡയറക്ടര്‍ ജനറല്‍ 13/11/2013
-
നിയമ ലംഘകരെ പിന്തുടരുതെന്ന് മതകാര്യ പോലീസുകാര്‍ക്ക് വീണ്ടും കര്‍ശന നിര്‍ദ്ദേശം 12/11/2013
-
10 വര്‍ഷത്തെ ജയില്‍ വാസത്തിനു ശേഷം മജീദും നാസറുദ്ദീനും നാട്ടിലേക്ക് 12/11/2013
-
ജിദ്ദയില്‍ ആഫ്രിക്കന്‍ വംശജര്‍ തമ്മില്‍ സംഘട്ടനം: 57 പേര് കസ്റ്റഡിയില്‍ 12/11/2013
-
റമദാന് മാസത്തില്‍ സ്ഫോടനം: ബഹറിനില്‍ രണ്ടു പേര്‍ക്ക് 25 വര്‍ഷം വീതം തടവ് 11/11/2013
-
മന്‍ഫുഹ: മരണ സംഖ്യ മൂന്നായി. 17,000 എതോപ്യക്കാര്‍ കീഴടങ്ങി, 5000 പേരെ ഇന്നലെ നാട് കടത്തി11/11/2013
-
സൗദി അറേബ്യ: റീട്ടെയില്‍ മേഖലയിലെ രണ്ടര ലക്ഷം തൊഴിലുകള്‍ സ്വദേശി വല്ക്കരിക്കുമെന്നു തൊഴില്‍ മന്ത്രാലയം 11/11/2013
-
അഷൂറയോടനുബന്ധിച്ച് ബഹറിനില്‍ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ അവധി 11/11/2013
-
സൗദി അറേബ്യ: മന്‍ഫുഹയിലെ എതോപ്യക്കാര്‍ തോണ്ടിയത് സ്വന്തം ശവക്കുഴി 11/11/2013
-
സൗദി ആരോഗ്യ മന്ത്രാലയത്തില്‍ ഡോക്ടറുടെ ഒഴിവുകള്‍ 11/11/2013
-
അനധികൃത എതോപ്യക്കാരെ തര്‍ഹീലിലേക്ക് കൊണ്ട് പോയിരുന്ന പോലീസ് വാഹനം മറിഞ്ഞു അഞ്ചു പേര് മരിച്ചു11/11/2013
-
മന്‍ഫുഹ: അക്രമികളും നിയമ ലംഘകരും കൂട്ടത്തോടെ കീഴടങ്ങുന്നു 11/11/2013
-
ഇഖാമ പുതുക്കി നല്‍കിയില്ലെങ്കില്‍ സ്പോണ്‍സറുടെ അനുവാദമില്ലാതെ സ്പോണ്‍സര്‍ഷിപ്പ് മാറാന്‍ തൊഴിലാളികള്‍ക്ക് തൊഴില്‍ മന്ത്രാലയത്തിന്റെ അനുമതി11/11/2013
-
ബഹറിന്‍: 50,000 ത്തോളം വിദേശികള്‍ അനധികൃതമായി ജോലി ചെയ്യുന്നുവെന്നു തൊഴില്‍ മന്ത്രി 10/11/2013
-
നവോദയയുടെ ആഭിമുഖ്യത്തിൽ യാമ്പുവില്‍ മ്യൂസിക് ക്ലാസ്10/11/2013
-
സൗദി അറേബ്യ: റിയാദിലെ മന്‍ഫുഹയില്‍ നിയമ ലംഘകര്‍ക്ക് കീഴടങ്ങാന്‍ പ്രത്യേക കേന്ദ്രങ്ങള്‍10/11/2013
-
സൗദി അറേബ്യ: പരിശോധനയില്‍നിന്നും ആര്‍ക്കും ഇളവില്ലെന്ന് തൊഴില്‍ മന്ത്രാലയം10/11/2013
-
പരിശോധനകള്‍ക്കെതിരെ റിയാദിലെ മന്‍ഫൂഹയില്‍ കറുത്ത വര്‍ഗ്ഗക്കാരുടെ അഴിഞ്ഞാട്ടം: 65 പേര്‍ക്ക് പരിക്ക് 10/11/2013
-
സൗദി നിരസിച്ച യു.എന്‍ രക്ഷാ സമിതി അംഗത്വം ജോര്‍ദ്ദാന്‍ ലഭിക്കാന്‍ സാധ്യത 09/11/2013
-
2022 ലോകകപ്പ് ഫുട്ബാള്‍ മത്സരങ്ങള്‍ ഖത്തറില്‍ മാത്രം: ഫിഫ പ്രസിഡന്റ് 09/11/2013
-
സൗദി അറേബ്യ: സ്പോണ്‍സര്‍ എക്സിറ്റ് അടിച്ചു, പാക്കിസ്ഥാനി തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു09/11/2013
-
സൗദി അറേബ്യ: വ്യാജ ടാക്സിയുമായി കുടുങ്ങിയ മലയാളിയെ നാട് കടത്തി09/11/2013
-
ഇഖാമ പുതുക്കല്‍: മക്കയിലെ ശുചീകരണ തൊഴിലാളികള്‍ പണിമുടക്ക് അവസാനിപ്പിച്ചു09/11/2013
-
സോഷ്യല്‍ നെറ്റ വര്‍ക്കുകളിലൂടെ അപകീര്‍ത്തിപ്പെടുത്തല്‍: ഗള്‍ഫിലെ പ്രവാസികള്‍ മുന്നില്‍09/11/2013
-
പ്രവാസികള്‍ക്കിടയില്‍ ജീവകാരുണ്യ -ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ ഒ.ഐ.സി.സി ഗ്ലോബല്‍ കമ്മിറ്റി യോഗ തീരുമാനം 09/11/2013
-
പട്ടികജാതി യുവാക്കള്‍ക്ക് വിദേശത്ത് തൊഴില്‍ നേടാന്‍ സാമ്പത്തിക സഹായം – മന്ത്രി എ.പി.അനില്‍കുമാര്‍ 08/11/2013
-
കുവൈറ്റ്:വിസിറ്റ് വിസയില്‍ വന്നു നിബന്ധനകള്‍ ലംഘിക്കുന്നവര്‍ക്ക് രണ്ടു വര്‍ഷം വിലക്ക്, സ്പോണ്‍സര്‍ക്ക് ഒരു വര്‍ഷം വരെ08/11/2013
-
വിദേശത്ത് തൊഴില്‍ തേടുന്നവര്‍ക്ക് തിരുവനന്തപുരത്ത് നോര്‍ക്കയുടെ പരിശീലനം 08/11/2013
-
ആഴ്ചയില്‍ അഞ്ചു ദിവസം ബഹറിനില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ഗള്‍ഫ് എയര്‍ സര്‍വീസ് 08/11/2013
-
ഒമാന്‍: കാനുകളിലും കുപ്പികളിലും പെട്രോള്‍ നല്‍കുന്നത് നിരോധിച്ചു റോയല്‍ ഒമാന്‍ പോലീസിന്റെ ഉത്തരവ് 08/11/2013
-
സൗദി അറേബ്യ: വാഹന പരിശോധനയും ശക്തമാവുന്നു. കമ്പനികളുടെ വാഹനങ്ങള്‍ ഓടിക്കേണ്ടത് ഡ്രൈവര്‍ വിസയിലുള്ളവര്‍ 08/11/2013
-
ഒ.ഐ.സി.സി മെമ്പര്‍ഷിപ്പിനു വന്‍തുക ഈടാക്കുന്നതായി പ്രവര്‍ത്തകര്‍ 08/11/2013
-
മദീനയില്‍ ഇഖാമയില്ലാത്ത ശുചീകരണ തൊഴിലാളികളെ അറസ്റ്റ് ചെയ്തു. വൃത്തിഹീനമായ നഗരം വൃത്തിയാക്കാന്‍ മേയറും രംഗത്ത് 08/11/2013
-
സൗദി അറേബ്യ: പരിശോധനയില്‍ അല്‍ റയിസില് അഞ്ചു മലയാളികള്‍ പിടിയിലായതായി സ്ഥിരീകരണം08/11/2013
-
സൗദി അറേബ്യ: ഇഖാമ പരിശോധനക്കിടയില്‍ വ്യാജവാറ്റു കേന്ദ്രം നടത്തിയിരുന്ന മലയാളികള്‍ പിടിയില്‍08/11/2013
-
14 വര്‍ഷത്തെ അനധികൃത വാസം, കുഞ്ഞുമുഹമ്മദിന് നാട്ടിലെത്താന്‍ തുണയായത് അബ്ദുള്ള രാജാവിന്റെ ഇളവ് 07/11/2013
-
രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി കുവൈറ്റ് പ്രധാനമന്ത്രി ഇന്ത്യയിലെത്തി07/11/2013
-
റിയാദില്‍ പരിശോധനക്കിടെ അനധികൃത താമസക്കാരന് സുരക്ഷാ ഭടന്റെ വെടിയേറ്റ് മരിച്ചു07/11/2013
-
സൗദി അറേബ്യ നിരസിച്ച യു.എന്‍ അംഗത്വം സ്വീകരിക്കുമെന്ന വാര്‍ത്ത കുവൈറ്റ് നിഷേധിച്ചു07/11/2013
-
നിതാഖാത് സൗജന്യ ടിക്കറ്റ്: നോര്‍ക്ക ഉപദേശക സമിതിയുടെ ഹെല്‍പ്പ് ഡസ്ക്കുകള്‍ വിപുലീകരിക്കുന്നു 07/11/2013
-
നിതാഖത്ത് : ഇളവ് തീര്‍ന്നെങ്കിലും ആശങ്ക വേണ്ടെന്നു സംസ്ഥാന പ്രവാസികാര്യ മന്ത്രി കെ.സി.ജോസഫ് 07/11/2013
-
സി.കെ.മേനോന് നോര്‍ക്ക റൂട്സ് വൈസ് ചെയര്മാന് 07/11/2013
-
നിതാഖാത്: തിരിച്ചെത്തുന്നവര്‍ക്കുള്ള പുനരധിവാസ പദ്ധതിക്ക് അംഗീകാരം 07/11/2013
-
നിതാഖാത്: തിരിച്ചു വരുന്നവരുടെ എണ്ണം കൂടുന്നു. ഇന്നലെ നാട്ടില്‍ എത്തിയത് 112 മലയാളികള്‍07/11/2013
-
സൗദി അറേബ്യ: ഔദ്യോഗിക സമയത്തിന് ശേഷവും ഷോപ്പുകളില്‍ പരിശോധന നടത്തുമെന്ന് തൊഴില്‍ മന്ത്രാലയം07/11/2013
-
സൗദി അറേബ്യ: ജീസാന് അതിര്‍ത്തി ചെക്ക് പോസ്റ്റില്‍ സംഘര്‍ഷാവസ്ഥ. 11000 നിയമ ലംഘകരെ നാട് കടത്തി07/11/2013
-
സൗദി അറേബ്യ: സ്കൂളുകളെ പരിശോധനയില്‍ നിന്നും ഒഴിവാക്കിയിട്ടില്ലെന്നു തൊഴില്‍ മന്ത്രാലയം 07/11/2013
-
നിതാഖാത് : സൗജന്യ യാത്രാ ടിക്കറ്റിനുള്ള മാനദണ്ഡങ്ങള്‍. റിയാദ്, ദമ്മാം, ജിദ്ദ മേഖലകളില്‍ ബന്ധപ്പെടേണ്ട ഉപദേശക സമിതി അംഗങ്ങള്‍ 06/11/2013
-
ഇന്ത്യക്കാര്‍ക്ക് കോണ്‍സുലേറ്റ് പ്രത്യേക സാക്ഷ്യ പത്രം നല്‍കുന്നത് തുടരുന്നു 06/11/2013
-
സൗദി അറേബ്യ: പരിശോധനകള്‍ തുടരുന്നു. 24000 ത്തോളം നിയമ ലംഘകര്‍ പിടിയില്‍ 06/11/2013
-
നിതാഖാത്: സൗദിയില്‍ നിന്ന് മടങ്ങുന്നവര്‍ക്ക് സര്‍ക്കാര്‍ ചാര്‍ട്ടേര്‍ഡ് വിമാനം ഏര്‍പ്പെടുത്തുന്നു 05/11/2013
-
റിയാദില്‍ മന്‍ഫൂഹയില്‍ പരിശോധന: 800 പേര് പിടിയില്‍05/11/2013
-
സൗദി അറേബ്യ: ഏഷ്യക്കാരനായ വീട്ടു ജോലിക്കാരനെ മര്‍ദ്ദിക്കുന്ന വീഡിയോയിലെ സ്വദേശിയെ പറ്റി വിവരം നല്‍കുന്നവര്‍ക്ക് 55,000 റിയാല്‍ പാരിതോഷികം05/11/2013
-
സൗദി അറേബ്യ: പാര്‍ട്ട് ടൈം ആയി ജോലി ചെയ്യുന്ന ഖുര്‍ആന്‍ അധ്യാപകര്‍ക്ക് ഇളവ് 05/11/2013
-
സൗദി അറേബ്യ: ഇന്നലെ നാട്ടിലെത്തിയത് 83 മലയാളികള്‍05/11/2013
-
ജിദ്ദയിലെ പലസ്തീന് സ്ട്രീറ്റിലെ പാലത്തിന് കീഴില്‍ ആയിരക്കണക്കിന് ഇന്തോനേഷ്യക്കാര്‍ തമ്പടിച്ചു04/11/2013
-
സൗദി അറേബ്യ: ആദ്യ ദിന പരിശോധനയില്‍ ആയിരക്കണക്കിന് നിയമ ലംഘകര്‍ പിടിയില്‍ 04/11/2013
-
ദൈവമേ! ഈ കുഞ്ഞിനെ കാക്കണേ….. 04/11/2013
-
ബോര്‍ഡ് ഓഫ് ഗ്രീവന്‍സ് കോടതികളിലേക്ക് പുതിയ 41 ജഡ്ജിമാരെ നിയമിച്ചു അബ്ദുള്ള രാജാവിന്റെ ഉത്തരവ് 04/11/2013
-
സൗദി അറേബ്യ: പിടിച്ചെടുക്കുന്ന പണത്തിന്റെ അഞ്ചു ശതമാനം പ്രതിഫലമായി നല്കാന് മന്ത്രിസഭാ യോഗ തീരുമാനം04/11/2013
-
സൗദി അറേബ്യ: പദവി ശരിയാക്കലിനിടെ പുറത്തു വന്നത് 6000 ഇന്തോനേഷ്യന്‍ വ്യാജ വിവാഹങ്ങള്‍ 04/11/2013
-
സൗദി അറേബ്യ: നോര്‍ക്ക ഹെല്പ് ഡസ്ക്കുകള്‍ തുറക്കുന്നു .04/11/2013
-
സൗദി അറേബ്യ: ഔട്ട് പാസ് ഉള്ളവര്‍ക്ക് ഇനിയും ഫൈനല്‍ എക്സിറ്റ് ലഭിക്കും, തിരിച്ചു വരാനാകില്ല 04/11/2013
-
സൗദി അറേബ്യ: നിയമ ലംഘകര്‍ക്ക് വേണ്ടിയുള്ള പരിശോധനകള്‍ മാന്യമായിരിക്കണമെന്നു മനുഷ്യാവകാശ സമിതി04/11/2013
-
അവകാശ സംരക്ഷണ നിയമം: ഹൗസ് ഡ്രൈവര്‍മാരും വീട്ടു വേലക്കാരികളും അടങ്ങുന്ന ഗാര്‍ഹിക തൊഴിലാളികള്‍ നന്ദി പറയേണ്ടത് തൊഴില്‍ മന്ത്രി ആദീല്‍ ഫഖീഹിനോട് 03/11/2013
-
കാലാവധി അവസാനിച്ചതായി ഔദ്യോഗിക പ്രഖ്യാപനം: എല്ലാ നിയമ ലംഘകരെയും പിടികൂടുമെന്ന് ആഭ്യന്തര മന്ത്രാലയം 03/11/2013
-
സൗദിയില്‍ വീട്ടുവേലക്കാര്‍, ഹൗസ് ഡ്രൈവര്‍മാര്‍ തുടങ്ങിയവര്‍ക്കുള്ള നിയമ വ്യവസ്ഥകള്‍ പ്രാബല്യത്തില്‍ വന്നു03/11/2013
-
തൊഴില്‍ മന്ത്രിയുടെ വാര്‍ത്താ സമ്മേളനം ഇന്ന്: ആകാംക്ഷയോടെ പ്രവാസി സാമൂഹം 03/11/2013
-
ഇളവ് സമയ കാലാവധി ഇന്ന് തീരുന്നു: ആദ്യ ദിവസങ്ങളില്‍ പിടികൂടുന്നവരെ ഉടന്‍ നാട് കടത്തും 03/11/2013
-
സൗദി അറേബ്യ: വീടുകളില്‍ കയറി പരിശോധനകള്‍ നടത്തില്ലെന്ന് തൊഴില്‍ മന്ത്രാലയം 02/11/2013
-
ഇളവ് സമയ പരിധി നീട്ടാന്‍ സാധ്യതയെന്ന് ജവാസാത്, നിഷേധിച്ചു തൊഴില്‍ മന്ത്രാലയം02/11/2013
-
കുട്ടികളോടുള്ള ക്രൂരത: 15 വര്‍ഷം തടവും 50,000 റിയാല്‍ പിഴയും അനുശാസിക്കുന്ന പുതിയ നിയമം സൗദി അറേബ്യയില്‍ 01/11/2013
-
സൗദി നിയമ രംഗത്ത് പുതിയ ചരിത്രം:ആദ്യമായി ഒരു വനിതാ അഭിഭാഷക കക്ഷിക്ക് വേണ്ടി കോടതിയില്‍ നേരിട്ട് ഹാജരായി01/11/2013
-
സൗദി അറേബ്യ: നടപടികള്‍ തുടങ്ങി വെച്ചവരെ പിടികൂടില്ലെന്നു തൊഴില്‍ മന്ത്രാലയം 01/11/2013
-
സമയ പരിധി നീട്ടി നല്‍കില്ല, നാലിന് തന്നെ പരിശോധനകള്‍ തുടങ്ങുമെന്ന് തൊഴില്‍ മന്ത്രാലയം01/11/2013
LATEST
ആ വഴിയും അടയുന്നു. നിലവിലെ സാഹചര്യത്തില്‍ ലെവി കൊടുത്ത് സൗദിയില്‍ ഇനി മുന്നോട്ടു പോകാന്‍ സാധിക്കില്ല.

ഞാന്‍ ഇപ്പോള്‍ റിയാദില്‍ ഹൗസ് ഡ്രൈവര്‍ വിസയില്‍ ജോലി ചെയ്യുകയാണ്. സ്വന്തമായാണ് പുറത്ത് ജോലി ചെയ്യുന്നത്. ഹൗസ് ഡ്രൈവര്‍മാര്‍ക്ക് ലെവി ബാധകമാക്കിയല്‍ മുന്നോട്ട് തുടര്‍ന്ന് പോകാന്‍ സാധിക്കില്ല. എന്ന് മുതലാണ് ഈ നിയമം നിലവില്‍ വരുന്നത്, ഏതെങ്കിലും തരത്തിലുള്ള ഒഴിവാക്കലുകള്‍ ഉണ്ടാകുമോ തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിക്കാമോ? സ്പോണ്‍സര്‍ഷിപ്പ് മാറുന്നതിന് എന്തൊക്കെ നടപടി ക്രമങ്ങളാണ് സ്വീകരിക്കേണ്ടത് എന്നും പറഞ്ഞു തരാമോ?
സൗദിയില്‍ കോവിഡ് വ്യാപനം രൂക്ഷമാവുന്നതിന് മുന്‍പ് അനധികൃത വിദേശികളെ പിടികൂടുന്നതിന് വേണ്ടി വ്യാപകമായ പരിശോധന നടന്നിരുന്നു. നിലവിലെ പ്രത്യേക സുരക്ഷാ ഭീഷണി സാഹചര്യങ്ങള്‍ മുന്‍നിറുത്തി അധികൃതര്‍ ലക്ഷ്യമിട്ടിരുന്നത് പ്രധാനമായും യാതൊരു രേഖകളും ഇല്ലാതെ അതിര്‍ത്തി പ്രദേശങ്ങളിലൂടെ നുഴഞ്ഞു കയറിയവര്‍, രേഖകളുടെ കാലാവധി അവസാനിച്ചിട്ടും രാജ്യത്ത് തുടര്‍ന്നവര്‍ തുടങ്ങിയ അനധികൃത താമസക്കാരെ ആയിരുന്നു. മാനവ ശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ പരിശോധന അല്ലാതിരുന്നിട്ടു കൂടി ഈ പരിശോധനകളില്‍ ജവാസാതിന്റെയും സംയുക്ത സുരക്ഷ സേനകളുടെയും പിടിയില്‍ പത്തു ശതമാനത്തോളം വിദേശികളും ഉള്‍പ്പെട്ടിരുന്നു. ഇതില്‍ അധികവും ഹൗസ് ഡ്രൈവര്‍ വിസയില്‍ സൗദിയിലെത്തി സ്വന്തമായി ജോലി ചെയ്തു വന്നിരുന്നവര്‍ ആയിരുന്നു.
അത് പോലെ തന്നെ മാനവ ശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ പരിശോധനകളില്‍ നിരവധി സ്ഥാപനങ്ങളില്‍ അനേകം ഗാര്‍ഹിക തൊഴിലാളികള്‍ അനധികൃതമായി ജോലി ചെയ്തു വരുന്നതായി കണ്ടെത്തിയിരുന്നു. ഹൗസ് ഡ്രൈവര്‍ വിസയില്‍ രാജ്യത്തെത്തി സ്വതന്ത്രമായി ജോലി ചെയ്തു വരുന്നവരായിരുന്നു ഇവര്‍. ഹൗസ് ഡ്രൈവര്‍മാര്‍ക്ക് ലെവി ബാധകമല്ലാത്തതിനാലാണ് വന്‍തുകയുടെ സാമ്പത്തിക ബാധ്യത ഒഴിവാക്കുന്നതിനായി വിദേശികള്‍ ഈ വിസയില്‍ എത്തി ജോലി ചെയ്തു വന്നിരുന്നത്.
2014 ജൂലൈയിലാണ് രാജ്യത്ത് ആദ്യമായി സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികൾക്ക് ലെവി ബാധകമാക്കിയത്. 2017 ജൂലൈയിൽ ആശ്രിതർക്കും ലെവി നിലവിൽവന്നു. എങ്കിലും ഗാർഹിക തൊഴിലാളികൾക്ക് ലെവി ബാധകമായിരുന്നില്ല. ഈ പഴുത് മുതലെടുത്ത് കൊണ്ടാണ് പല വിദേശികളും ഹൗസ് ഡ്രൈവര്‍ വിസയിലേക്ക് മാറുകയോ ഫൈനല്‍ എക്സിറ്റില്‍ പോയോ പുതിയ ഹൌസ് ഡ്രൈവർ ഉൾപ്പെടെയുള്ള ഗാർഹിക വിസകളില്‍ രാജ്യത്തെത്തുകയോ ചെയ്തു കൊണ്ടിരുന്നത്.
പരിശോധനകളില്‍ ഹൗസ് ഡ്രൈവര്‍ വിസയില്‍ രാജ്യത്തെത്തിയ അനേകം തൊഴിലാളികള്‍ പിടിലാകുന്നത് വര്‍ദ്ധിച്ചതോടെയാണ് ഈ വിഷയം അധികൃതരുടെ ശ്രദ്ധയില്‍ പെടുന്നത്. തുടര്‍ന്ന് ഈ പഴുത് അടക്കുന്നതിനു വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ലെവി ഏര്‍പ്പെടുതാനുള്ള തീരുമാനം മാനവശേഷി സാമൂഹിക വികസന മന്ത്രാലയ ശുപാര്‍ശ പ്രകാരം സൗദി കാബിനറ്റ് കൈക്കൊള്ളുന്നത്.
പുതിയ തീരുമാന പ്രകാരം ഹൗസ് ഡ്രൈവർ വിസയിലുൾപ്പെടെയുള്ള മുഴുവൻ ഗാർഹിക തൊഴിലാളികൾക്കും ലെവി ബാധകമാണ്. ഓരോ തൊഴിലാളിക്കും വർഷത്തിൽ 9,600 റിയാൽ, അഥവാ പ്രതിമാസം 800 റിയാൽ തോതിലാണ് ലെവി. എന്നാല്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തു കൊണ്ട് തന്നെയാണ് ഈ തീരുമാനം മന്ത്രാലയം കൈക്കൊണ്ടിട്ടുള്ളത്. പുതിയ തീരുമാനം മൂലം സ്വദേശികള്‍ക്കും വിദേശികള്‍ക്കും പെട്ടെന്ന് അസൗകര്യം ഉണ്ടാകാത്ത വിധത്തിലാണ് പുതിയ നിബന്ധനകള്‍ നടപ്പിലാക്കുക.
അതായത്, എല്ലാ ഗാര്‍ഹിക തൊഴിലാളികള്‍ക്കും ലെവി ഏര്‍പ്പെടുത്തിയിട്ടില്ല. നാലിൽ കൂടുതൽ ഗാർഹിക തൊഴിലാളികളുള്ള സ്വദേശികളും, രണ്ടിൽ കൂടുതൽ തൊഴിലാളികളുള്ള വിദേശികളും മാത്രമേ പുതിയ തീരുമാന പ്രകാരം ലെവി അടക്കേണ്ടി വരുന്നുള്ളൂ. വിസ കച്ചവടവും അനധികൃത വിസ കൈമാറ്റവും തടയുന്നതിനാണ് ഈ നിബന്ധനകള്‍ കൊണ്ട് വന്നിട്ടുള്ളത്.
മാത്രമല്ല, ഗാര്‍ഹിക തൊഴിലാളികള്‍ക്ക് മറ്റു തൊഴിലുകളിലേക്ക് മാറുന്നതിനാവശ്യമായ സാവകാശവും മന്ത്രാലയം പരോക്ഷമായി നല്‍കുന്നുണ്ട്. അത് കൊണ്ട് തന്നെ രണ്ട് ഘട്ടങ്ങളിലായാണ് തീരുമാനം നടപ്പിലാക്കുക. ഈ വർഷം മെയ് 22 ന് ആരംഭിക്കുന്ന ഒന്നാം ഘട്ടത്തിൽ പുതിയ ഗാർഹിക വിസയിൽ വരുന്ന തൊഴിലാളികൾക്ക് മാത്രമേ ലെവി അടക്കേണ്ടതുള്ളൂ.
കൂടാതെ ഈ വിഷയത്തില്‍ മന്ത്രാലയത്തിന്റെ ഉദാരമായ നിലപാടും പ്രശംസാര്‍ഹമാണ്. പ്രത്യേക വൈദ്യ പരിചരണ ആവശ്യമുള്ള ആളുകൾ, ഭിന്നശേഷിക്കാർക്കുള്ള പരിചരണം തുടങ്ങി മാനുഷികമായ പരിഗണന ആവശ്യപ്പെടുന്ന സന്ദർഭങ്ങളിൽ അത്തരം ജോലികൾക്കായി നിയമിക്കുന്ന ഗാർഹിക തൊഴിലാളിക്ക് ലെവി ബാധകമാവില്ല.
നിലവിൽ രാജ്യത്തുള്ള ഗാർഹിക തൊഴിലാളികൾക്ക് ഒരു വർഷത്തിന് ശേഷം മാത്രമേ ലെവി ബാധകമാകുകയുള്ളൂ. 2023 മെയ് 13 മുതലാണ് ഇവർക്ക് ലെവി അടക്കേണ്ടിവരിക. ഇതിനിടയില്‍ ഇവര്‍ക്ക് മറ്റുള്ള പ്രൊഫഷനുകളിലെക്ക് മാറാനോ ഫൈനല്‍ എക്സിറ്റില്‍ രാജ്യം വിട്ടു പോകാനോ ഉള്ള സാവകാശം ലഭിക്കും. ഇപ്പോൾ ഹൗസ് ഡ്രൈവർ തസ്തികയിലുള്ളവർക്ക് പ്രൊഫഷൻ മാറ്റം അനുവദിക്കുന്നതിനാൽ കൂടുതൽ സുരക്ഷിതമായ തൊഴിലുകൾ കണ്ടെത്തി മാറാവുന്നതാണ്.
സ്പോണ്‍സര്‍ഷിപ്പ് മാറുന്നതിനായി ഖിവ പ്ലാറ്റ്ഫോം വഴിയാണ് അപേക്ഷ നല്‍കേണ്ടത്. പുതിയ സ്പോണ്‍സര്‍ ആണ് മാറാന്‍ അപേക്ഷ നല്‍കേണ്ടത്. തൊഴിലാളിയുടെ ഇഖാമ കാലാവധി ഒരു വര്‍ഷത്തില്‍ കൂടുതല്‍ ഉള്ളതാകരുത് എന്ന നിബന്ധന നിലവിലുണ്ട്. പുതിയ സ്പോണ്‍സര്‍ ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കിയാല്‍ പഴയ സ്പോണ്‍സര്‍ക്ക് എസ്.എം.എസ് ലഭിക്കും. നിലവിലെ സ്പോണ്‍സര്‍ ഇത് അംഗീകരിക്കുന്നതോടെ സ്പോണ്‍സര്‍ഷിപ്പ് മാറ്റം പൂര്‍ത്തിയാകും.
ഹൗസ് ഡ്രൈവര്‍ വിസയില്‍ എത്തി സ്വന്തമായി ജോലി ചെയ്യുകയോ മറ്റു പ്രൊഫഷനുകളില്‍ ജോലി ചെയ്യുകയോ ചെയ്തു വരികയാണെങ്കില്‍ ഈ നിബന്ധന നിലവില്‍ വരുന്നതോടെ താങ്കളുടെ നിലനില്പ് തന്നെ അപകടത്തിലാകും. താങ്കളുടെ സ്പോണ്‍സര്‍ക്ക് നാലില്‍ കൂടുതല്‍ ഗാര്‍ഹിക തൊഴിലാളികള്‍ നിലവില്‍ ഉണ്ടെങ്കില്‍ വർഷത്തിൽ 9,600 റിയാൽ നല്‍കി കൊണ്ട് ഹൗസ് ഡ്രൈവര്‍ വിസയില്‍ മുന്നോട്ട് പോകാന്‍ സാധിക്കില്ല. അതിനാല്‍ നിബന്ധന നിലവില്‍ വരുന്നതിന് മുന്‍പായി ലെവി അടക്കാന്‍ സാധിക്കുന്ന വരുമാനം ലഭിക്കുന്ന മറ്റു പ്രൊഫഷനിലെക്ക് മാറുകയോ അല്ലാത്ത പക്ഷം ഫൈനല്‍ എക്സിറ്റില്‍ പോകുകയോ ചെയ്യുന്നതാണ് ഉചിതം.
പ്രവാസി കോർണർ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക. https://chat.whatsapp.com/HvJGe8nUWoHFyki1UwPfMD
ഫേസ് ബുക്കിലൂടെ പ്രവാസി കോര്‍ണര്‍ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യുക https://www.facebook.com/PravasiCornerOfficial
വിവരങ്ങള്‍ നല്‍കിയത്:

Adv. Shiyas Kunjhibava. Lead Partner, SK Associates. (Dubai, Riyadh, Delhi, Kochi)
LATEST
സൗദിയിലെ നിതാഖാത് വിദേശികളുടെ തൊഴില്‍ ഇല്ലാതാക്കാന്‍ വേണ്ടി മാത്രം തുടങ്ങിയ പദ്ധതിയല്ല.

അടുത്ത മാസം പകുതിയോടെ സൗദി അറേബ്യയില്‍ ഓയില്‍ സെക്ടറില്‍ പുതിയ വിസയില്‍ പോകാന്‍ ഒരുങ്ങുകയാണ്. ആദ്യമായാണ് സൗദി കമ്പനിക്ക് വേണ്ടി ജോലി ചെയ്യാന്‍ സാധിക്കുന്നത്. ഉയര്‍ന്ന തസ്തികയിലാണ് വിസ. ഈ തസ്തിക കാലക്രമേണ നിതാഖാതില്‍ ഉള്‍പ്പെടുത്തി സ്വദേശിവല്‍ക്കരണം ഉണ്ടാകുമെന്നും ജോലി നഷ്ടപ്പെടുമെന്നും നിലവിലുള്ള ജോലി നഷ്ടപ്പെടുത്തി സൗദിയിലേക്ക് പോകുന്നത് ശരിയായ തീരുമാനമല്ല എന്ന് സുഹൃത്ത് പറയുന്നു. എന്താണ് നിതാഖാത് എന്നതിന്റെ അടിസ്ഥാനപരമായ കാര്യങ്ങള്‍ വിശദീകരിച്ചു തരാമോ?
സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന വിദേശികളെ സംബന്ധിച്ചിടത്തോളം അല്‍പ്പം അസ്വസ്ഥത പകരുന്ന വാക്കാണ് സൗദി പൗരന്മാരെ നിയമിക്കുന്നതിന് സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം രൂപം നല്‍കിയ ഒരു പദ്ധതിയുടെ പേരായ നിതാഖാത്.
പലരും കരുതുന്നത് പോലെ വിദേശികളെ സൗദി അറേബ്യയുടെ തൊഴില്‍ രംഗത്ത് നിന്നും ആത്യന്തികമായി പുറത്താക്കുക എന്നതല്ല മറിച്ച് സ്വദേശി പൗരന്മാരുടെ തൊഴിലില്ലായ്മ കുറക്കുകയും അവര്‍ക്ക് രാജ്യത്തിന്റെ സ്വകാര്യ മേഖലയില്‍ ജോലി ഉറപ്പു വരുത്തുകയാണ് ഈ പദ്ധതിയുടെ ലക്‌ഷ്യം. തങ്ങളുടെ പൗരന്മാര്‍ക്ക് തൊഴിലും ഉയര്‍ന്ന ജീവിത സാഹചര്യങ്ങളും ഉറപ്പു വരുത്തുക എന്നത് ഏതൊരു രാജ്യത്തിന്റെയും പ്രാഥമിക കര്‍ത്തവ്യം കൂടിയാണ് എന്ന തത്വത്തില്‍ അധിഷ്ഠിതമായ പദ്ധതി കൂടിയാണ് നിതാഖാത്.
2011-ൽ ആരംഭിച്ചത് മുതൽ, ഈ പദ്ധതിയിലൂടെ കാലാനുസൃതമായി വിവിധ തൊഴിലുകളെ ദേശസാൽക്കരിക്കാനും സ്വദേശി പൗരന്മാരുടെ കഴിവുകളെ വൈവിധ്യവല്‍ക്കരിക്കാനും ആവശ്യമായ നടപടികൾ നടപ്പിലാക്കിയിട്ടുണ്ട്. ഇതുമൂലം ലക്ഷക്കണക്കിന് സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചിട്ടുണ്ട്. ലക്‌ഷ്യത്തിലേക്ക് എത്തുന്നതിനായി കഴിഞ്ഞ 11 വര്‍ഷമായി നിരന്തരമായ അപ്ഡേറ്റുകൾക്കും നിതാഖാത് വിധേയമായിട്ടുണ്ട്. അതിൽ ഏറ്റവും പുതിയത് “അഡ്വാൻസ്ഡ് നിതാഖാത്”/ “പരിഷ്കരിച്ച നിതാഖാത്” എന്ന പേരില്‍ 2021 ഡിസംബറിൽ ആയിരുന്നു.
സൗദി പൗരന്മാര്‍ക്ക് തൊഴില്‍ ഉറപ്പ് വരുത്തുന്നതിനായി സ്വകാര്യ മേഖലയിലെ പ്രത്യേക തൊഴിലുകള്‍ അവര്‍ക്കായി മാത്രം പരിമിതപ്പെടുത്തുക, അതിനായി സ്ഥാപനങ്ങളെ വിവിധ വിഭാഗങ്ങളാക്കി തരം തിരിക്കുക എന്നതാണ് നിതാഖാത് പദ്ധതിയുടെ അടിസ്ഥാന പ്രവര്‍ത്തന രീതി. ഈ പദ്ധതിയിലൂടെ സൗദി പൗരന്മാര്‍ക്ക് കൃത്യമായ അടിസ്ഥാന പ്രതിമാസ ശമ്പളവും മന്ത്രാലയം ഉറപ്പു വരുത്തുന്നുണ്ട്. സൗദി തൊഴിൽ നിയമം ഒരു സൗദി പൗരന് കൃത്യമായ മിനിമം വേതനം നിര്‍ദ്ദേശിക്കുന്നില്ല എന്ന പരിമിതിയെ ഈ പദ്ധതിയിലൂടെ മറികടക്കാനും മന്ത്രാലയത്തിന് സാധിക്കുന്നു.
ആറു ജീവനക്കാരും അതിൽ കൂടുതലുമുള്ള എല്ലാ സ്ഥാപനങ്ങൾക്കും നിതാഖാത്ത് ബാധകമാണ്. നിലവില്‍ ചുവപ്പ്, ഇളം പച്ച, ഇടത്തരം പച്ച, കടും പച്ച, പ്ലാറ്റിനം എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളാക്കിയാണ് സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളെ നിതാഖാത് പദ്ധതി പ്രകാരം തരം തിരിച്ചിട്ടുള്ളത്. പദ്ധതിയുടെ നിബന്ധനകള്‍ പൂര്‍ത്തീകരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ്, അതായത് സൗദിവൽക്കരണത്തിന്റെ ശതമാനത്തെ അടിസ്ഥാനമാക്കിയാണ് ഈ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക അവകാശങ്ങളും പരിമിതികളും ഏര്‍പ്പെടുത്തിയിരിക്കുന്നത്. മിനിമം സൗദിവൽക്കരണം പാലിക്കാത്ത സ്ഥാപനങ്ങൾക്ക് മന്ത്രാലയത്തിൽ നിന്നുള്ള സേവനങ്ങൾ വിലക്കുകയും നിര്‍ദ്ദിഷ്ട സൗദിവല്‍ക്കരണം പാലിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ പ്രോത്സാഹനം നല്‍കുകയുമാണ് ചെയ്യുന്നത്.
സ്ഥാപനങ്ങളെ തരം തിരിക്കുന്നതിനായി ഇന്റർനാഷണൽ ക്ലാസിഫിക്കേഷൻ സ്റ്റാൻഡേർഡ് (“ISIC4”) എന്ന മാനദണ്ഡമാണ് മൂന്ന് വർഷമായി ഉപയോഗിക്കുന്നത്. ഈ മാനദണ്ഡം ഉപയോഗിച്ച് സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്ന മേഖല, സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ, പ്രസ്തുത സ്ഥാപനത്തിലെ ജീവനക്കാരുടെ എണ്ണം തുടങ്ങിയവ ഒരു നിർദ്ദിഷ്‌ട സമവാക്യം ഉപയോഗിച്ച് നിര്‍ണ്ണയിച്ച് വരുന്ന ഒന്നും രണ്ടും മൂന്നും വർഷങ്ങളിൽ പ്രസ്തുത സ്ഥാപനം ഏത് വിഭാഗത്തില്‍ ഉള്‍പ്പെടുമെന്ന് നിര്‍ണ്ണയിക്കുന്നു.
പരിഷ്‌കരിച്ച നിതാഖാത്ത് പ്രകാരം സ്വകാര്യ സ്ഥാപനങ്ങൾ മൂന്നു വർഷത്തിനുള്ളിൽ സൗദിവൽക്കരണം ഘട്ടം ഘട്ടമായി നിശ്ചിത ശതമാനം ഉയർത്തൽ നിർബന്ധമാണെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. അല്ലാത്ത പക്ഷം ഈ സ്ഥാപനങ്ങളുടെ വിഭാഗത്തിൽ മാറ്റം വരികയും ഉയര്‍ന്ന വിഭാഗത്തില്‍ നിന്നും താഴെയുള്ള വിഭാഗങ്ങളിലേക്ക് പോവുകയും ചെയ്യും. പുതിയ പദ്ധതി പ്രകാരം ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതിന് ആവശ്യമായ സമയം അനുവദിക്കുക എന്നതാണ് ഈ മൂന്ന് വര്‍ഷ സമയ പരിധിയുടെ ഉദ്ദേശം. ഈ സമയ പരിധിക്കുള്ളില്‍ നാല് ലക്ഷത്തോളം പുതിയ സ്വദേശി തൊഴിലവസരങ്ങളാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.
ചുവന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍:
മുകളില്‍ അഞ്ചാമത്ത ഖണ്ഡികയില്‍ പറഞ്ഞിരിക്കുന്നത് പോലെ അഞ്ചു വിഭാഗങ്ങളായാണ് നിതാഖത് പദ്ധതി പ്രകാരം സ്വകാര്യ കമ്പനികളെ തരം തിരിച്ചിരിക്കുന്നത്. അതില്‍ ഏറ്റവും താഴെയായി കിടക്കുന്ന സ്ഥാപനങ്ങളാണ് ചുവന്ന വിഭാഗത്തിലുള്ള സ്ഥാപനങ്ങള്‍. മന്ത്രാലയം നിര്‍ദ്ടെഷിചിരിക്കുന്നതരത്തിലുള്ള നിബന്ധനകള്‍ പാലിക്കാന്‍ സാധിക്കാത്ത സ്ഥാപനങ്ങളാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്.അത് കൊണ്ട് തന്നെ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം നിതാഖാത് പദ്ധതി പ്രകാരം നല്‍കുന്ന ഉത്തേജന/പ്രോത്സാഹന മാര്‍ഗ്ഗങ്ങള്‍ ലഭ്യമാകില്ല. മറിച്ച് ഇത്തരം സ്ഥാപനങ്ങള്‍ക്ക് അവക്ക് ലഭ്യമായിരുന്ന അടിസ്ഥാന അവകാശങ്ങള്‍ പോലും നഷ്ടമാകുകയും ചെയ്യുന്നു. സ്ഥാപനത്തിനും അതിലെ തൊഴിലാളികള്‍ക്കും താഴെ പറയുന്ന ആനുകൂല്യങ്ങള്‍ നിഷേധിക്കപെടുന്നു:
- ചുവന്ന വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് അതിലെ തൊഴിലാളികളുടെ വർക്ക് പെർമിറ്റ് പുതുക്കാൻ സാധിക്കില്ല.
- ഇത്തരം സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ മാറ്റാൻ സാധിക്കില്ല.
- ഈ സ്ഥാപനങ്ങള്‍ക്ക് പുതിയ വിദേശ തൊഴിലാളികൾക്ക് വർക്ക് പെർമിറ്റ് നൽകാൻ സാധിക്കില്ല.
- ചുവന്ന വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് പുതിയ വിസകൾക്ക് വേണ്ടി അപേക്ഷിക്കാന്‍ സാധിക്കില്ല.
- ഈ വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് വിസ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സാധിക്കില്ല.
- സ്ഥാപനങ്ങളുടെ പുതിയ ശാഖകൾക്കോ പുതിയ സൗകര്യങ്ങൾക്കോ വേണ്ടി പുതിയ ഫയലുകൾ തുറക്കാൻ അനുവാദം ഉണ്ടായിരിക്കില്ല.
ഇളം പച്ച വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ (ലോ ഗ്രീൻ റേഞ്ച് സ്ഥാപനങ്ങള്‍):
ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് ചുവന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങളെ പോലെ മുഴുവന്‍ ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുന്നില്ല. നാമമാത്രമായ നിയന്ത്രണങ്ങളാണ് ഇത്തരം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിലും മന്ത്രാലയം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
- ഈ വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് പുതിയ തൊഴില്‍ വിസകൾക്കുള്ള അപേക്ഷകൾ സമര്‍പ്പിക്കാന്‍ സാധിക്കില്ല.
- ഈ സ്ഥാപനങ്ങളിലെ വിദേശികളായ തൊഴിലാളികളുടെ പ്രോഫഷനുകള്‍ മാറ്റാനുള്ള അനുവാദം നല്‍കിയിട്ടുണ്ട്. എന്നാല്‍ സൗദി പൗരന്മാർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്ന പ്രൊഫഷനുകളിലേക്ക് മാറ്റം അനുവദിക്കില്ല.
- കുറഞ്ഞ പച്ച വിഭാഗത്തിന് താഴെയുള്ള വിദേശ തൊഴിലാളികളുടെ സേവനങ്ങൾ കൈമാറാനുള്ള അനുവാദം ലഭ്യമാണ്.
- സ്പെഷ്യലൈസ്ഡ് ആയിട്ടുള്ള പ്രൊഫഷനുകളില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളി ഫൈനല്‍ എക്സിറ്റ് വിസയില്‍ പോകുകയാണെങ്കില്‍ അതിനു പകരമായി പുതിയ വിസ ലഭ്യമാകും.
- ഈ വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ വിദേശ തൊഴിലാളിയുടെ അവശേഷിക്കുന്ന ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.
ഇടത്തരം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ (മിഡ് ഗ്രീൻ റേഞ്ച് സ്ഥാപനങ്ങള്‍)
ഇളം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് ലഭ്യമാകുന്ന ആനുകൂല്യങ്ങള്‍ക്ക് പുറമേ മറ്റു ചില ആനുകൂല്യങ്ങള്‍ കൂടി ഇടത്തരം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം നിതാഖാത് പദ്ധതി പ്രകാരം ലഭ്യമാക്കുന്നുണ്ട്.
- ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങളുടെ വിവരങ്ങള്‍ നിതാഖാത് പദ്ധതിയില്‍ പെട്ടെന്ന് തന്നെ അപ്ഡേറ്റ് ചെയ്യപ്പെടുന്നു.
- ലഭ്യമായിട്ടുള്ള പ്രൊഫഷനുകളില്‍ അനുവദിച്ചിട്ടുള്ള വിസകളുടെ ബാക്കിയുള്ള വിസകള്‍ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് അനുവാദമുണ്ട്.
- ഈ വിഭാഗത്തിലുള്ള സ്ഥാപനങ്ങളിലെ വിദേശികളായ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ മാറ്റാനുള്ള അനുവാദം ഉണ്ടായിരിക്കും. എന്നാല്‍ സൗദി പൗരന്മാർക്ക് മാത്രമായി റിസര്‍വ് ചെയ്തിട്ടുള്ള പ്രൊഫഷനുകളിലേക്ക് മാറ്റം അനുവദിക്കില്ല.
- ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വിദേശ തൊഴിലാളിയുടെ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.
- മറ്റു നിതഖാത് വിഭാഗങ്ങളില്‍ നിന്നും തൊഴിലാളികളെ ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള അനുവാദം ലഭ്യമാണ്.
- സ്പെഷ്യലൈസ്ഡ് ആയിട്ടുള്ള പ്രൊഫഷനുകളില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളി ഫൈനല്‍ എക്സിറ്റ് വിസയില്‍ പോകുകയാണെങ്കില്‍ അതിനു പകരമായി പുതിയ വിസ (replacement visa) ലഭ്യമാകും.
കടും പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ (ഹൈ ഗ്രീൻ റേഞ്ച് സ്ഥാപനങ്ങള്‍):
ഇടത്തരം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് ലഭ്യമാകുന്ന എല്ലാ ആനുകൂല്യങ്ങളും ലഭ്യമാകുന്നതോടൊപ്പം മറ്റു ചില ആനുകൂല്യങ്ങള്‍ കൂടി ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം ലഭ്യമാക്കിയിട്ടുണ്ട്.
- ഫൈനൽ എക്സിറ്റ് വിസയിൽ പോകുന്ന വിദേശ തൊഴിലാളികള്‍ക്ക് പകരം വിസ (replacement visa) ലഭ്യമാക്കും.
- ലഭ്യമായിട്ടുള്ള പ്രൊഫഷനുകളില്‍ അനുവദിച്ചിട്ടുള്ള വിസകളുടെ ബാക്കിയുള്ള വിസകള്‍ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് അനുവാദമുണ്ട്.
- ഈ വിഭാഗത്തിലുള്ള സ്ഥാപനങ്ങളിലെ വിദേശികളായ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ മാറ്റാനുള്ള അനുവാദം ഉണ്ടായിരിക്കും. എന്നാല്‍ സൗദി പൗരന്മാർക്ക് മാത്രമായി റിസര്‍വ് ചെയ്തിട്ടുള്ള പ്രൊഫഷനുകളിലേക്ക് മാറ്റം അനുവദിക്കില്ല.
- അവശേഷിക്കുന്ന ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വിദേശ തൊഴിലാളിയുടെ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.
- മറ്റു നിതഖാത് വിഭാഗങ്ങളില്‍ നിന്നും തൊഴിലാളികളെ ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള അനുവാദം ലഭ്യമാണ്.
- ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങളുടെ വിവരങ്ങള്‍ നിതാഖാത് പദ്ധതിയില്‍ പെട്ടെന്ന് തന്നെ അപ്ഡേറ്റ് ചെയ്യപ്പെടുന്നു.
പ്ലാറ്റിനം റേഞ്ച് കമ്പനികൾ:
നിതാഖാത് പദ്ധതി പ്രകാരമുള്ള അഞ്ചു വിഭാഗങ്ങളില്‍ ഏറ്റവും ഉയര്‍ന്ന വിഭാഗമാണ് പ്ലാറ്റിനം വിഭാഗം.
- ലഭ്യമായിട്ടുള്ള പ്രൊഫഷനുകളില്‍ അനുവദിച്ചിട്ടുള്ള വിസകളുടെ ബാക്കിയുള്ള വിസകള്‍ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കം.
- വിദേശികളായ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ സൗദി പൗരന്മാർക്ക് മാത്രമായി റിസര്‍വ് ചെയ്തിട്ടുള്ള പ്രൊഫഷനുകളിലേക്ക് ഒഴികെ മാറ്റം.
- ഫൈനൽ എക്സിറ്റ് വിസയിൽ പോകുന്ന വിദേശ തൊഴിലാളികള്‍ക്ക് പകരമായി വിസ (replacement visa) ലഭ്യമാക്കും.
- അവശേഷിക്കുന്ന ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വിദേശ തൊഴിലാളിയുടെ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.
- മറ്റു നിതഖാത് വിഭാഗങ്ങളില്‍ നിന്നും തൊഴിലാളികളെ ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള അനുവാദം ലഭ്യമാണ്.
- വിവരങ്ങള്‍ നിതാഖാത് പദ്ധതിയില്‍ പെട്ടെന്ന് തന്നെ അപ്ഡേറ്റ് ചെയ്യപ്പെടുന്നു.
സൗദി പൗരന്മാര്‍ക്ക് മിനിമം വേതനം
നിതാഖാത് പദ്ധതി പ്രകാരം വിവിധ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് വിവിധ തരം ആനുകൂല്യങ്ങളും പരിമിതികളും ലഭ്യമാകുമ്പോള്‍ മുകളില്‍ പറഞ്ഞ പോലെ ഒരു സൗദി പൗരന് നിര്‍ദ്ദിഷ്ട തുക അടിസ്ഥാന ശമ്പളമായി ലഭിക്കുന്നു എന്നതാണ് സ്വദേശി പൗരന്മാരെ സംബന്ധിച്ചിടത്തോളം ഈ പദ്ധതിയുടെ ഹൈലൈറ്റ്. ആനുകൂല്യങ്ങളും പരിമിതികളും സ്ഥാപനങ്ങള്‍ക്ക് ലഭ്യമാകുമ്പോള്‍ തങ്ങളുടെ പൗരന്മാരുടെ ജീവിത നിലവാരം ഉറപ്പു വരുത്തുന്നതിനുള്ള അടിസ്ഥാന ശമ്പളം ഉറപ്പു വരുത്തുന്ന രീതിയാണ് മന്ത്രാലയത്തിന്റെ നിതഖാത് പദ്ധതിയെ സ്വദേശി പൗരന്മാര്‍ക്ക് ഇടയില്‍ ജനപ്രിയമാക്കി തീര്‍ക്കുന്നത്.
നിതാഖാത് പദ്ധതി പ്രകാരം സ്ഥാപനങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സൗദി പൗരന്റെ അടിസ്ഥാന പ്രതിമാസ ശമ്പളം ഏറ്റവും കുറഞ്ഞത് 4,000 റിയാൽ എന്ന് നിജപ്പെടുത്തിയിട്ടുണ്ട്. മുന്‍പ് ഈ തുക 3000 റിയാൽ ആയിരുന്നു എങ്കിലും വിവധ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് സമീപ മാസങ്ങളിലാണ് ഈ തുകയില്‍ മന്ത്രാലയം വര്‍ദ്ധന ഏര്‍പ്പെടുത്തിയത്.
എങ്കിലും ഈ നിബന്ധനയില്‍ പ്രത്യക്ഷമായി ചെറിയ തരത്തിലുള്ള ഇളവ് മന്ത്രാലയം നല്‍കുന്നുണ്ട് എങ്കിലും നിതാഖാത് പ്രകാരമുള്ള പൂര്‍ണ്ണമായ ആനുകൂല്യം ലഭിക്കണമെങ്കില്‍ ഈ നിബന്ധന പൂര്‍ണ്ണമായും പാലിക്കണം എന്നത് മിനിമം വേതനതോട് കൂടി സ്വദേശി പൗരന്മാരെ തങ്ങളുടെ സ്ഥാപനങ്ങളില്‍ നിയമിക്കാന്‍ പരോക്ഷമായി സ്വകാര്യ സ്ഥാപനങ്ങളെ നിര്‍ബന്ധിതരാക്കുന്നു.
അതായത് 4000 റിയാലില്‍ കുറവ് ശമ്പളത്തിനും സ്ഥാപനങ്ങള്‍ക്ക് സ്വദേശി തൊഴിലാളികളെ നിയമിക്കാന്‍ അനുവാദമുണ്ട്. അന്നാല്‍ അതിനു ആനുപാതികമായി പദ്ധതിയില്‍ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങള്‍ക്കും കുറവുണ്ടാകും. അതായത് 4000 റിയാലിൽ താഴെയുള്ള ശമ്പളം നല്‍കി നിയമിക്കുന്ന ഒരു സ്വദേശി തൊഴിലാളിയെ നിതാഖാത് പദ്ധതി പ്രകാരം പകുതി തൊഴിലി ആയി മാത്രമേ കണക്കാക്കുകയുള്ളൂ. പാർട്ട് ടൈം തൊഴിലാളികളുടെ കാര്യത്തിലും ഈ നിബന്ധന ബാധകമാണ്. മാസത്തില്‍ 168 മണിക്കൂറിൽ കുറയാത്ത സേവനം പൂർത്തിയാക്കിയ തൊഴിലാളിയെ (ഫ്ലക്സിബിള്‍ അവേഴ്സ്) സൗദി തൊഴിലാളിയുടെ 1/3 ആയി കണക്കാക്കും.
എന്നാല്‍ വികലാംഗരായ സ്വദേശി തൊഴിലാളികളുടെ കാര്യത്തില്‍ വലിയ ഇളവാണ് മന്ത്രാലയം നല്‍കുന്നത്. 4000 റിയാലില്‍ കുറയാത്ത ശമ്പളത്തില്‍ ഒരു സ്വദേശിയായ വികലാംഗ തൊഴിലാളിയെ നിയമിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നിതാഖാത് പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ക്കായി ഒരു തൊഴിലാളിയെ 4 തൊഴിലാളികളായി കണക്കാക്കും. ഇതിലൂടെ അംഗ പരിമിതരായ തങ്ങളുടെ പൗരന്മാരുടെ തൊഴില്‍ ലഭ്യതയും അവര്‍ക്ക് നിര്‍ദ്ദിഷ്ട ജീവിത സാഹചര്യവും ഉറപ്പു വരുത്താന്‍ മന്ത്രാലയത്തിന് നിതാഖാത് പദ്ധതിയിലൂടെ സാധിക്കുന്നു.
ഇതൊക്കെയാണ് നിതാഖാത് പദ്ധതിയെ സംബന്ധിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍. നിങ്ങളെ സംബന്ധിച്ച് വിസ ഉന്നത തസ്തികയില്‍ ഉള്ളതായതിനാല്‍ കുറച്ച് അപകട സാധ്യതയും ഇല്ലാതില്ല. കാരണം പലപ്പോഴും പ്രധാന തസ്തികകളാണ് സൗദിവല്ക്കരണത്തില്‍ ഉള്‍പ്പെടുത്താറുള്ളത്. വിദേശികള്‍ ധാരാളമായി ജോലി ചെയ്യുന്ന താഴ്ന്ന തസ്തികകള്‍ അധികമായി ഉള്‍പ്പെടുത്താറില്ല. നിങ്ങളുടെ തസ്തിക ഏതാണെന്ന് വ്യക്തമായി ചോദ്യത്തില്‍ ഉള്‍പ്പെടുത്താതിനാല്‍ അതിനെ കുറിച്ച് കൃത്യമായി പറയാനും സാധിക്കില്ല.
മറുപടി നല്‍കിയത്:

അഡ്വ.ഷിയാസ് കുഞ്ഞിബാവ. ലീഡ് പാര്‍ട്ണര്‍, എസ്.കെ അസോസിയേറ്റ്സ്. (ദുബായ്. റിയാദ്. ഡല്‍ഹി. കൊച്ചി)
LATEST
എം എസ് എഫിന് രാജ്യ തലസ്ഥാനത്ത് ദേശീയ കമ്മിറ്റി ഓഫീസ്. ദേശീയ തലത്തില്‍ സംഘടന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കലും ശക്തിപ്പെടുത്തലും ലക്‌ഷ്യം

ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ വിദ്യാര്‍ത്ഥി ഘടകമായ എം.എസ്.എഫിന്റെ പ്രവര്‍ത്തന ചരിത്രത്തില്‍ പുതിയ ഒരധ്യായം എഴുതി ചേര്‍ത്തു കൊണ്ടാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ വെച്ചു നടന്ന ദേശീയ സമ്മേളനം സമാപിച്ചത്.
സംസ്ഥാന പ്രതിനിധികള്‍, കേന്ദ്ര സര്‍വ്വകലാശാലാ പ്രതിനിധികള്‍, മുസ്‌ലിം ലീഗ് ദേശീയ നേതാക്കള്‍, വിദ്യാര്‍ത്ഥി സംഘടനാ നേതാക്കള്‍, വിദ്യാഭ്യാസ വിചക്ഷണര്‍, ആക്റ്റിവിസ്റ്റുകള്‍ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്ത സമ്മേളനം വന്‍ വിജയമായതോടൊപ്പം തന്നെ എം.എസ്.എഫ് ദേശീയ കമ്മിറ്റിയുടെ പുതിയ ആസ്ഥാനം പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.
മുസ്‌ലിംലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് പുതിയ ദേശീയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തത്.
വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര, സംസ്ഥാന സര്‍വ്വകലാശാലകളിലും പതിറ്റാണ്ടുകളായി എം എസ് എഫിന്റെ പ്രവര്‍ത്തനം നടക്കുന്നുണ്ടങ്കിലും ദേശീയ കമ്മറ്റി യാഥാര്‍ഥ്യമായത് 2016ലാണ്. ദേശീയ തല പ്രവര്‍ത്തനങ്ങള്‍ എകോപിപ്പിക്കുകയും പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ദിശാബോധം നല്‍കുകയും ചെയ്യുക എന്ന ലക്‌ഷ്യം മുന്‍നിറുത്തി 2016 ഡിസംബര്‍ 17 ന് പാലക്കാട് വെച്ചാണ് എം എസ് എഫിന് ഒരു ദേശീയ കമ്മറ്റി രൂപീകരിക്കുന്നത്. തുടര്‍ന്നാണ് പ്രവര്‍ത്തനം ദേശീയ തലത്തിലേക്ക് വ്യാപിപിക്കുന്നത്.
നിലവില്‍ രാജ്യത്തെ 13 സംസ്ഥാനങ്ങളിലും, വിവിധ കേന്ദ്ര- സംസ്ഥാന സര്‍വ്വകലാശാലകളിലും എം എസ് എഫ് പ്രവര്‍ത്തനം സജീവമാണ്. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്രവും, സംഘടിത രാഷ്ട്രീയ ശക്തിയുടെ പ്രസക്തിയും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക്, വിശിഷ്യാ മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു നല്കുന്ന മഹത്തായ ദൗത്യമാണ് എം എസ് എഫ് ദേശീയ കമ്മിറ്റി നിര്‍വ്വഹിച്ചു കൊണ്ടിരിക്കുന്നത്.
പൗരത്വ ഭേദഗതി നിയമവും, വിദ്വേഷ പ്രസംഗങ്ങളും, ആള്‍ക്കൂട്ട കൊലപാതകങ്ങളും, വസ്ത്രവിവേചനങ്ങളുമെല്ലാം കൊണ്ട് അപരവത്കരിക്കപ്പെടുന്ന കാലത്ത് വിദ്യാഭ്യാസം കൊണ്ട് കരുത്തരായി മാറുക എന്നതാണ് പ്രതിരോധമാര്‍ഗം. എം എസ് എഫ് ആ ദൗത്യ നിര്‍വ്വഹണത്തിലേക്കാണ് വിദ്യാര്‍ത്ഥികളെ ഉണര്‍ത്തുന്നത്. അതോടൊപ്പം രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പാര്‍ശ്വവത്കരിക്കപ്പെട്ടിരുന്ന മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് കടന്നു വരാനുള്ള ആത്മവിശ്വാസം സൃഷ്ടിക്കുക എന്ന ദൗത്യവും എം എസ് എഫ് വിജയകരമായി തന്നെ തുടര്‍ന്ന് പോരുകയാണ്.

മുഹമ്മദ് അഷറഫ് എം എസ് എഫ് ദേശീയ കമ്മിറ്റി പ്രസിഡന്റ് ടി.പി. അഷറഫ് അലിയോടൊപ്പം
ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഭരണ ഘടന വിഭാവനം ചെയ്തിട്ടുള്ള അവസര സമത്വവും സാമൂഹിക നീതിയും പോലുള്ള അവകാശങ്ങള്‍ നഷ്ടപ്പെടാതിരിക്കാനും അവകാശങ്ങള്‍ ക്രിയാത്മകമായി ഉപയോഗിക്കാനും സംഘടിതരായി രാഷ്ട്രീയ ശക്തിയായി നിലനിന്ന് അവകാശങ്ങള്‍ക്ക് വേണ്ടി പൊരുതുക എന്നതാണ് വര്‍ത്തമാന കാലഘട്ടത്തില്‍ വിദ്യര്‍ത്ഥി സമൂഹത്തിന്റെയും ആവശ്യം. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്രവും, സംഘടിത രാഷ്ട്രീയ ശക്തിയുടെ പ്രസക്തിയും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക്, വിശിഷ്യാ മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു നല്‍കി അത്തരത്തിലുള്ള സംവാദങ്ങള്‍ക്ക് ശക്തി പകരുകയാണ് ‘വിദ്യാഭ്യാസം, വിമോചനം, ശാക്തീകരണം’ എന്ന മുദ്രാവാക്യത്തിലൂടെ എം എസ് എഫ് നിര്‍വ്വഹിക്കുന്നത്.
രാജ്യതലസ്ഥാനത്ത് തന്നെ പുതിയ പുതിയ ദേശീയ കമ്മിറ്റി ഓഫീസ് സ്ഥാപിതമായതോടെ ദേശീയ തലത്തില്‍ സംഘടന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ശക്തിപ്പെടുത്താനും എം എസ് എഫിന് സാധിക്കുമെന്നാണ് പുതിയ നേതൃത്വം കരുതുന്നത്. അതോടൊപ്പം തന്നെ ഇന്ത്യയിലെ മുസ്‌ലിം സമുദായത്തിന് വരും കാലത്തേക്കുള്ള നേതൃത്വത്തെ വളര്‍ത്തിയെടുക്കുകയെന്ന ദൗത്യം നിര്‍വ്വഹിക്കാനും എം എസ് എഫ് ദേശീയ കമ്മിറ്റിക്ക് സാധിക്കുമെന്നും നേതൃത്വം പ്രത്യാശിക്കുന്നു.
മുഹമ്മദ് അഷറഫ്
ന്യൂ ഡല്‍ഹി.