CRIME
പീഡനരംഗങ്ങള്‍ കാണിച്ച് യുവതിയെ നിരവധി തവണ പീഡിപ്പിച്ചു; ഇരയായ യുവതി ആത്മഹത്യ ചെയ്തു; സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ബലാത്സംഗത്തിനിരയാക്കി; ബിഷപ്പ് സാമുവലിനെ തൊടാന്‍ നിയമത്തിന് പേടിയോ ?

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികെ പീഡിപ്പിച്ച കേസില്‍ കുറ്റാരോപിതനായ ബിഷപ്പിനെതിരെ മറ്റൊരു ലൈഗീക പീഡനാരോപണം. പോലീസ് കേസെടുത്തിട്ടും ഇതുവരെ കോടതിയില്‍ പോലും ഹാജരാകാതെ നിയമത്തെ വെല്ലുവിളിക്കുന്ന സി എസ് ഐ ബിഷപ്പ് പി കെ സാമുവലിന്റെ പീഡനമൂലം ദലിത് യുവതി ആത്മഹത്യ ചെയ്‌തെന്ന തെളിവുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
കന്യാസ്ത്രീയെ ലൈംഗീകമായി പീഡിപ്പിച്ചെന്ന പാരതിയില്‍ ബിഷ്പ്പ് ഫ്രാങ്കോമുളയ്ക്കലിനെതിരായ പ്രതിഷേധം തെരുവിലേക്കെത്തിയിരുന്നു. സമാനമായ മറ്റൊരു പീഡന ആരോപണമാണ് സി എസ് ഐ ബിഷപ്പിനെതിരെ ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. ബംഗളൂരുവില്‍ ദലിത് യുവതി ആത്മഹത്യ ചെയ്യാനുണ്ടായ കാരണം ബിഷപ്പിന്റെ പീഡനമാണെന്നാണ് പോലീസ് പറയുന്നത്. ബിഷപ്പ് സാമുവലിനെതിരെ ഗുരുതരമായ ആരോപണമാണ് പോലീസ് തന്നെ പുറത്ത് വിട്ടിരിക്കുന്നത്. പീഡനരംഗങ്ങള്‍ കാണിച്ച് ഇത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി 27കാരിയായ ദളിത് യുവതിയെ ബിഷപ്പ് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്നാണ് യുവതി ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നും പോലീസ് പറയുന്നു.
ജനുവരി 31നാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ബംഗളൂരു ഹോളി ട്രിനിറ്റി ചര്‍ച്ച് പുരോഹിതനായ പികെ സാമുവലിന്റെ ഭീഷണിയും അതിക്രമവും കാരണമാണ് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് പോലീസ് പറയുന്നതെ്ന്ന് പ്രാദേശിക മാ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ദക്ഷിണകൊറിയക്കാരനായ ഡൂ വോങ് ചോയ് നടത്തി വന്നിരുന്ന അനാഥാലയത്തിലാണ് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി കഴിഞ്ഞിരുന്നത്. 2013ല്‍ തന്നെ ഡൂ വോങ് ചോയിയും സഹായിയും മാനുവലും ചേര്‍ന്ന് തന്നെ ബലാത്സംഗം ചെയ്തുവെന്ന് യുവതി പരാതി നല്‍കിയിരുന്നു. അനാഥാലയത്തില്‍ വെച്ച് ഡൂ വോങ് ചോയ് യുവതിയെ ബലാത്സംഗം ചെയ്തുവെന്നും സഹായി ഇതിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയെന്നും പിന്നീട് ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി ഇരുവരും ബലാത്സംഗം തുടര്‍ന്നെന്നും പരാതിയില്‍ പറഞ്ഞിരുന്നു. ആറ് വര്‍ഷത്തിന് ശേഷം ജനുവരിയില്‍ രണ്ട് പേരെയും കോടതി വെറുതെ വിട്ടു.
2013ല്‍ ബിഷപ്പിന്റെ ഉറ്റ അനുയായി ആയ വിനോദ് ദാസിനെതിരെയും യുവതി പരാതി നല്‍കിയിരുന്നു. ബലാത്സംഗ ദൃശ്യങ്ങള്‍ പുറത്തു വിടുമെന്ന് വിനോദ് ഭീഷണിപ്പെടുത്തിയെന്നായിരുന്നു പരാതി. അനാഥാലയവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സെക്സ് റാക്കറ്റില്‍ കണ്ണിയാണ് വിനോദ് ദാസന്‍ എന്നാണ് പോലീസ് നിഗമനം.
പുരോഹിതന്‍ പോലുമല്ലാത്ത വിനോദ് ദാസനെ ബിഷപ്പ് സാമുവല്‍ രൂപത കൗണ്‍സിലിലേക്ക് നോമിനേറ്റ് ചെയ്തിരുന്നു. എന്നാല്‍ ക്രിമിനല്‍ കേസില്‍ പ്രതിയായതിനാല്‍ ഇയാളുടെ കൗണ്‍സില്‍ അംഗത്വം തടഞ്ഞുവെച്ചിരിക്കുകയാണ്. ബലാത്സംഗത്തെ അതിജീവിച്ച യുവതി വിവാഹിതയായി. തുടര്‍ന്ന് ജനുവരി 13ന് വിനോദ് യുവതിയുടെ വീട്ടിലെത്തി. ബിഷപ്പിനെ കാണാനായി എത്തിയില്ലെങ്കില്‍ ഭര്‍ത്താവിനെ നഗ്‌നദൃശ്യങ്ങള്‍ കാണിക്കുമെന്ന് ഭീഷശണിപ്പെടുത്തി.
ഭീഷണിക്ക് വഴങ്ങി ജനുവരി 21ന് യുവതി ഭര്‍ത്താവിനൊപ്പം ബിഷപ്പിന്റെ അടുത്തെത്തി. ഇതിനിടെ വിനോദ് ദാസന്‍ തന്ത്രപരമായി ഭര്‍ത്താവിനെ സ്ഥലത്തുനിന്ന് മാറ്റി. ഈ സമയം ബിഷപ്പ് യുവതിയുമായി സംസാരിച്ചു. സഹായിക്കെതിരെയുള്ള കേസ് പിന്‍വലിക്കണമെന്നും അല്ലാത്തപക്ഷം പീഡന ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്നും ഭീഷണിപ്പെടുത്തി. ലൈംഗികമായി വഴങ്ങിയാല്‍ പണവും ജോലിയും നല്‍കാമെന്ന് വാഗ്ദാനം ചെയ്തു. എന്നാല്‍ യുവതി ഇത് നിരസിച്ചു. പ്രകോപിതനായ ബിഷപ്പ് യുവതിയെ കടന്ന് പിടിച്ചു. യുവതി നിലവിളിച്ചെങ്കിലും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.
തുടര്‍ന്ന് ജനുവരി 31ന് സഭയുടെ കീഴിലുള്ള ആശുപത്രിയില്‍ ബിഷപ്പ് ഉണ്ടെന്നറിഞ്ഞ് യുവതി അവിടെയെത്തി. താന്‍ ജീവനൊടുക്കുന്നതിന് കാരണം നിങ്ങളായിരിക്കുമെന്ന് ബിഷപ്പിനോട് പറഞ്ഞു. പിന്നീട് കീടനാശിനി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയില്‍ യുവതിയെ കണ്ടെത്തുകയായിരുന്നു. ഇതോടെ ബിഷപ്പിനും സഹായിക്കുമെതിരെ ശിവാജി നഗര്‍ പോലീസ് എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്തു. ബിഷപ്പ് സാമുവലിനെതിരെ നേരത്തെയും ബലാത്സംഗത്തിന് കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു.
2015 ജനുവരിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ പോക്സോ ചുമത്തി ബിഷപ്പിനെതിരെ കേസെടുത്തിരുന്നു. 2018 ജനുവരിയില്‍ പ്രത്യേക പോക്സോ കോടതി ബിഷപ്പിനെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തു. പക്ഷെ ഒറ്റത്തവണ പോലും ബിഷപ്പ് പി കെ സാമുവല്‍ കോടതിയില്‍ ഹാജരായിട്ടില്ലെന്നാതാണ് സത്യം. കോടതിയേയും നിയമ സംവിധാനങ്ങളെയു വെല്ലുവിളിച്ചാണ് ബിഷപ്പ് സാമുവല്‍ തന്റെ സാമ്രാജ്യം കെട്ടിപടുത്തിരിക്കുന്നത് എന്നതിന് വേറെ തെളിവുകളുടെ ആവശ്യമില്ല.
CRIME
ഭീഷണിപ്പെടുത്തി പണം തട്ടി. പ്രളയ ഹീറോ ജൈസലിന് എതിരെ കേസ്

ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന പരാതിയില്‍ ‘പ്രളയ ഹീറോ’ താനൂര്‍ സ്വദേശി ജൈസലിനെതിരെ പോലീസ് കേസെടുത്തു. താനൂര്‍ തൂവല്‍ കടപ്പുറത്ത് എത്തിയ യുവാവിനെയും യുവതിയേയും സദാചാര പോലീസ് ചമഞ്ഞു തടഞ്ഞു നിര്‍ത്തി ഫോട്ടോ എടുത്തു പണം തട്ടിയെന്നാണ് പരാതി.
താനൂര്‍ സ്വദേശിയായ യുവാവാണ് ജൈസലിന് എതിരായി പരാതി നല്‍കിയത്. യുവാവ് നല്‍കിയ പരാതിയില്‍ പോലീസ് ജൈസലിനും കൂടെ ഉണ്ടായിരുന്ന രണ്ടു പേര്‍ക്കും എതിരെ കേസെടുത്തു.
തൂവല്‍ കടപ്പുറത്ത് എത്തിയ യുവാവിനെയും യുവതിയേയും തടഞ്ഞു നിര്‍ത്തി ഒന്നിച്ചു നിന്ന് ഫോട്ടോ എടുത്തതായി യുവാവ് പരാതിയില്‍ പറയുന്നു. ഒരു ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ചിത്രം പുറത്തു വിടുമെന്നും പണം നല്‍കിയാല്‍ മാത്രമേ വിട്ടയക്കുകയുള്ളൂ എന്നും ഭീഷണിപ്പെടുത്തി. പോകാതിരിക്കാനായി കാറിന്റെ താക്കോല്‍ ഊരിയെടുത്തു കൈവശം വെച്ചുവെന്നും യുവാവ് പരാതിയില്‍ പറയുന്നു.
അത്രയും പണം ഇല്ലെന്നും പോകാന്‍ അനുവദിക്കണമെന്നും കരഞ്ഞു പറഞ്ഞിട്ടും യുവാക്കള്‍ സമ്മതിച്ചില്ല. ഒടുവില്‍ അയ്യായിരം രൂപ നല്‍കിയപ്പോഴാണ് വിട്ടയച്ചത്. കൈവശം പണം ഇല്ലാതിരുന്നതിനാല്‍ തന്‍റെ സുഹൃത്തിനെ വിളിച്ചു ഗൂഗിള്‍ പേ വഴിയാണ് പണം നല്‍കിയതെന്നും യുവാവ് പരാതിയില്‍ പറയുന്നു.
ഒന്നാം പ്രളയ സമയത്ത് വേങ്ങര മുതലമാട് രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിനിടെ സ്ത്രീകളായ മൂന്ന് പേര്‍ക്ക് സുരക്ഷാ ബോട്ടിലേക്ക് കയറുന്നതിനായി സ്വന്തം മുതുക് ചവിട്ടു പടിയാക്കി കുനിഞ്ഞു നിന്ന് കൊടുത്തതോടെ ആരോ വീഡിയോയില്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ അപ് ലോഡ് ചെയ്യുകയായിരുന്നു. ആ ദൃശ്യങ്ങള്‍ ലോകമെങ്ങും പ്രചരിച്ചതോടെയാണ് മത്സ്യ തൊഴിലാളിയായ ജൈസല്‍ കേരളത്തില്‍ ശ്രദ്ധിക്കപ്പെട്ടത്.
പത്രങ്ങളും സോഷ്യല്‍ മീഡിയയും ജൈസലിന്റെ പ്രവൃത്തിയെ വാഴ്ത്തിയതോടെ ലോകമാനമുള്ള മലയാളികളില്‍ നിന്നും ജൈസലിന് അഭിനന്ദനങ്ങള്‍ ലഭിച്ചിരുന്നു. ദുരന്ത മുഖത്തെ അസാമാന്യ രക്ഷാപ്രവര്‍ത്തനത്തിനുള്ള പാരിതോഷികമായി മഹീന്ദ്ര കാര്‍ ഉള്‍പ്പെടെയുള്ള സമ്മാനങ്ങള്‍ മനുഷ്യ നന്മയുടെ മുഖമായി മാറിയ ജൈസലിന് ലഭിച്ചിരുന്നു. പ്രവാസി സംഘടനയുടെ സഹായത്തോടെ 11൦൦ ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വീടും ജൈസലിന് സ്വന്തമായിരുന്നു.
CRIME
അഞ്ചാം തവണ കണ്ടെത്തിയത് റാന്നിയിലെ വാടക വീട്ടിൽ നിന്ന്.

പ്രായപൂർത്തിയാകാത്ത രണ്ടു മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതി പോലീസ് പിടിയിലായി. മുളക്കുഴ കൊഴുവല്ലൂർ സ്വദേശിനിയായ രജനിയെയാണ് (36) പോലീസ് അറസ്റ്റ് ചെയ്തത്.
ഭാര്യാഭർത്താക്കന്മാർ എന്ന വ്യാജേന റാന്നിയിൽ വാടകക്ക് വീടെടുത്ത് താമസിച്ചു വരുന്നതിനിടെയാണ് രജനിയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഭാര്യയെ കാണാനില്ലെന്ന ഭർത്താവ് ഗിരീഷ്‌കുമാറിന്റെ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്.
ഇതിന് മുൻപ് നാല് തവണ രജനി വ്യത്യസ്ത കാമുകന്മാരോടൊപ്പം ഒളിച്ചോടിയതായി പോലീസ് പറഞ്ഞു. ഓരോ തവണയും വീട്ടുകാരുടെ പരാതിയിന്മേൽ പോലീസ് അന്വേഷണം നടത്തി പിടികൂടുകയാണ് പതിവ്.
അവസാനം ഒളിച്ചോടിയത് 2015 ലായിരുന്നു. ഡൽഹിയിൽ നിന്നാണ് ആ തവണ രജനി പിടിയിലായത്. ഫോണിലൂടെയും നേരിട്ടും സൗഹൃദം ഉണ്ടാക്കി ബന്ധങ്ങൾ സ്ഥാപിക്കുകയാണ് രജനി ചെയ്തിരുന്നത്.
ചെങ്ങന്നൂർ കോടതിയിൽ ഹാജരാക്കിയ രജനിയെ കോടതി പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
CRIME
പിടിയിലായത് പോലീസിന്റെ തന്ത്രപരമായ നീക്കത്തിലൂടെ.

കൊല്ലം: ഫേസ്‌ബുക്കിലൂടെ സ്ത്രീകൾക്ക് അശ്ലീല ദൃശ്യങ്ങൾ അയച്ചു കൊടുത്ത് ശല്യപ്പെടുത്തിയിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പുനലൂർ ഇളമ്പൽ ആരംപുന്നമുറി കാഞ്ഞിയിൽ വീട്ടിൽ ശ്രീകുമാർ (48) ആണ് ശൂരനാട് പൊലീസ് പിടിയിലായത്.
ഏനാത്തെ ബാർ ഹോട്ടൽ ജീവനക്കാരനാണ് ശ്രീകുമാർ. വിദ്യാർത്ഥിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് കെണിയൊരുക്കി കുടുക്കിയത്.
വ്യാജ അക്കൗണ്ട് വഴിയായിരുന്നു ശ്രീകുമാർ സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ചിരുന്നത്. പേരും വിലാസവും മൊബൈൽ നമ്പറും വെളിപ്പെടുത്തിയിരുന്നില്ല. അത് കൊണ്ട് തന്നെ ശ്രീകുമാറിനെ സംബന്ധിച്ച വിവരങ്ങൾ അറിയാനും കെണിയിൽ കുടുക്കാനുമായി പോലീസ് ഫേസ്‌ബുക്ക് വ്യാജ അക്കൗണ്ട് ഉണ്ടാക്കി ശ്രീകുമാറുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു.
പോലീസ് ഒരുക്കിയ കെണിയിൽ വീണ ശ്രീകുമാർ ദിവസങ്ങൾ നീണ്ട ചാറ്റിങ്ങിനൊടുവിൽ തന്നെ സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തുകയായിരുന്നു. ഇതോടെ ഇയാൾ ജോലി ചെയ്തിരുന്ന ബാർ ഹോട്ടലിലെത്തി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
യാതൊരു മുൻ പരിചയവുമില്ലാത്ത സ്ത്രീകൾക്ക് ഫേസ്‌ബുക്കിലൂടെ ഫ്രണ്ട് റിക്വസ്റ്റ് സന്ദേശം അയച്ച് ബന്ധം സ്ഥാപിക്കുകയായിരുന്നു ശ്രീകുമാറിന്റെ രീതി. ഇതിനായി നിരവധി സ്ത്രീകൾക്ക് ദിവസവും റിക്വസ്റ്റ് അയക്കും. ആരെങ്കിലും സ്വീകരിച്ചാൽ അവരുമായി പ്രാഥമിക ചാറ്റിന് ശേഷം തന്നെ അശ്ലീല ചിത്രങ്ങളും ദൃശ്യങ്ങളും അയക്കും.
വർഷങ്ങളായി ഇത് പോലെ നിരവധി പേരുമായി ബന്ധം സ്ഥാപിച്ചിരുന്നതായി ശ്രീകുമാർ വെളിപ്പെടുത്തി. പലരും അശ്ളീല ദൃശ്യങ്ങൾ ലഭിക്കുമ്പോൾ തന്നെ പരാതിപ്പെടാൻ തുനിയാതെ അക്കൗണ്ട് ബ്ലോക്ക് ചെയ്യും. പലരും നാണക്കേടാലോചിച്ച് പരാതി നൽകാത്തതിനാൽ ശ്രീകുമാർ കഴിഞ്ഞ അഞ്ചു വർഷത്തോളമായി ഇത് തുടർന്ന് കൊണ്ടിരുന്നു.
പോലീസ് പിടിച്ചെടുത്ത ശ്രീകുമാറിന്റെ ഫോണിൽ നിന്ന് നൂറുകണക്കിനു അശ്ലീല ദൃശ്യങ്ങൾ പോലീസ് കണ്ടെത്തി. കൂടുതൽ തെളിവുകൾ ശേഖരിക്കാനും നടപടി ക്രമങ്ങൾക്കുമായി പോലീസ് ഫോൺ ഫൊറൻസിക് സയൻസ് ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചു.
ഐടി ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കിയ ശ്രീകുമാറിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.