CRIME
കൃത്രിമ ലൈംഗീകാവയവം ഉപയോഗിച്ച് പീഡനം 19കാരിയായ യുവതി അഴിക്കുളളില്‍; സഹായികളായത് രണ്ട് യുവാക്കളും

ഡല്‍ഹിയെ ഞെട്ടിച്ച ബലാത്സംഗ കേസില്‍ ഞെട്ടല്‍ വിട്ടുമാറാതെ പോലീസ്. മറ്റൊരു യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ 19 കാരിയെ കഴിഞ്ഞ ദിവസമാണ് പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടു യുവാക്കളും യുവതിയും ചേര്‍ന്നാണ് തന്നെ പീഡിപ്പിച്ചെതെന്ന് യുവതി മൊഴി നല്‍കിയിരുന്നു. ലൈംഗീക കളിപ്പാട്ടം ഘടിപ്പിച്ചാണ് ഒന്നാം പ്രതിയായ ശിവാനിയെന്ന യുവതിയാണ് പീഡിപ്പിച്ചത്. സ്വവര്‍ഗ രതി നിയമ വിധേയമായ ഇന്ത്യയില്‍ ആദ്യം യുവതിക്കെതിരെ പോലീസ് കേസെടുത്തിരുന്നില്ല. പിന്നീടാണ് ഐപിസി 377 പ്രാകാരം കേസെടുത്തത്.
രാജ്യത്ത് തന്നെ അപൂര്‍വ്വമായ കേസായി മാറുകയാണ് ഈ പീഡനം. പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെട്ടതും പ്രകൃതിവിരുദ്ധപീഡനത്തിന്റെ പരിധിയില്‍ വരുന്ന ഉഭയസമ്മതപ്രകാരമല്ലാത്ത ലൈംഗിക ബന്ധം കുറ്റകൃത്യത്തിന്റെ പരിധിയില്‍ വരുമെന്നും ഇതിന് ഐപിസി 377 ബാധകമാകുമെന്നും ഒടുവില്‍ പൊലീസും തിരിച്ചറിഞ്ഞു. ഇതോടെയാണ് കേസിന്റെ നടപടിക്രമങ്ങള്‍ തുടങ്ങിയത്.
കൃത്രിമ പുരുഷ ജനനേന്ദ്രിയം 19കാരി അരയില്‍ ഘടിപ്പിച്ചശേഷം ബലംപ്രയോഗിച്ച് തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് ഇരയായ യുവതി മജിസ്ട്രേറ്റിന് മുന്നില്‍ മൊഴി നല്‍കിയത്. ഐപിസി 377 പ്രകാരമുള്ള വകുപ്പുകളും അസാന്മാര്‍ഗിക പ്രവൃത്തികള്‍ തടയല്‍ നിയമത്തിലെ വ്യവസ്ഥകളും അനുസരിച്ചാണ് അറസ്റ്റ്. യുവതിക്കൊപ്പം രണ്ട് യുവാക്കളും അറസ്റ്റിലായിട്ടുണ്ട്. രോഹിത്ത്, രാഹുല്‍ എന്നിവരാണ് പിടിയിലായത്.
രോഹിതും രാഹുലും തന്നെ ബലംപ്രയോഗിച്ച് കിടത്തുകയും ഈ സമയം യുവതി ലൈംഗിക കളിപ്പാട്ടം അരയില്‍ ഘടിപ്പിച്ച് തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പരാതി. 19കാരി അതില്‍ അതിയായ ആനന്ദം കണ്ടെത്തിയെന്നും മറ്റു പ്രതികള്‍ക്കൊപ്പം അവളും ശിക്ഷിക്കപ്പെടണമെന്നും യുവതി പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാഹുലിനെയും രോഹിതിനെയും കൂടാതെ യുവതിയെ ഒളിച്ചു പാര്‍പ്പിക്കാന്‍ സഹായിച്ച സാഗര്‍ എന്ന യുവാവും പോലീസ് പീടിയിലായിരുന്നു.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച മുതല്‍ പീഡനം തുടര്‍ന്നു. പലര്‍ക്കും കാഴ്ച വച്ചു. പലപ്പോഴും ശിവാനിയും പീഡിപ്പിച്ചു. എതിര്‍ത്തപ്പോഴെല്ലാം അതിക്രൂരമായ മര്‍ദ്ദനാണ് ഏല്‍ക്കേണ്ടി വന്നത്. കട്ടിലില്‍ രാഹുലും രോഹിതും കെട്ടിയിടും. ഇതിന് ശേഷമാണ് കളിപ്പാടം ഉപയോഗിച്ചുള്ള ശിവാനിയുടെ പീഡനം. എല്ലാം വീട്ടില്‍ നിന്നും ഇര മറച്ചു വച്ചു. സാമൂഹിക പ്രവര്‍ത്തകയായ ഹേമന്ത് ശര്‍മ്മ എല്ലാം മനസ്സിലാക്കിയതോടെയാണ് പീഡനം പുറം ലോകത്ത് എത്തിയത്.
ബലാത്സംഗത്തിന് ഇരയായ യുവതി വടത്ത് കിഴക്കന്‍ സംസ്ഥാനത്ത് നിന്ന് ജോലിക്കായി ഡല്‍ഹിയിലെത്തിയതാണ്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലായിരുന്നു യുവതി പ്രതികളുടെ വലയിലായത്. ജോലി ഉപേക്ഷിച്ചശേഷം ഗുഡ്ഗാവില്‍ ഓണ്‍ലൈന്‍ വസ്ത്രവ്യാപാരം ആരംഭിക്കാനായിരുന്നു യുവതിയുടെ പരിപാടി. പഞ്ചാബിലെ രജ്പുരയിലെ പരിശീലനത്തിന് ശേഷം 1.5 ലക്ഷം യുവതിയില്‍ നിന്ന് നിക്ഷേപമായി ആവശ്യപ്പെട്ടു. പിതാവ് വായ്പ എടുത്ത് ഈ പണം നല്‍കി. പിന്നീട് ബിസിനസ് പങ്കാളികളെ കണ്ടെത്താനുള്ള നെട്ടോട്ടത്തിലായിരുന്നു യുവതി. അങ്ങനെയാണ് കേസിലെ മറ്റൊരു പ്രതിയായ രോഹിതിനെ യുവതി പരിചയപ്പെടുന്നത്.
എച്ച് സിഎല്ലിന് വേണ്ടി ജോലി ചെയ്തിട്ടുണ്ടെന്ന് അവകാശപ്പെട്ട രോഹിത്, ബിസിനസിന് വേണ്ടി പണം മുടക്കാന്‍ തയാറാണെന്നും യുവതിയെ അറിയിച്ചു. തുടര്‍ന്ന് യുവതിയെ ദില്‍ഷാദ് കോളനിയിലെ ഒരു അപ്പാര്‍ട്ട്മെന്റിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ വച്ച് രോഹിത്തും മറ്റൊരു പ്രതിയായ രാഹുലും പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയും ബ്ലാക് മെയില്‍ ചെയ്യാനായി ഇതു വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു. ‘ആദ്യം അവര്‍ ബലംപ്രയോഗിച്ച് എന്നെ കീഴ്പ്പെടുത്തി. പിന്നീട് മറ്റുള്ളവര്‍ക്ക് വഴങ്ങാന്‍ നിര്‍ബന്ധിച്ചു. ആ 19കാരിയും അവര്‍ക്കൊപ്പമുണ്ടായിരുന്നു. അവള്‍ മിക്കപ്പോഴും എന്റെ അടുത്തേക്ക് വരുമായിരുന്നു. ലൈംഗികബന്ധത്തിന് ഞാന്‍ വിസമ്മതിച്ചപ്പോള്‍ എന്നെ മര്‍ദിച്ചു’ – ഇരയായ പെണ്‍കുട്ടി പറഞ്ഞു.
CRIME
ഭീഷണിപ്പെടുത്തി പണം തട്ടി. പ്രളയ ഹീറോ ജൈസലിന് എതിരെ കേസ്

ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന പരാതിയില്‍ ‘പ്രളയ ഹീറോ’ താനൂര്‍ സ്വദേശി ജൈസലിനെതിരെ പോലീസ് കേസെടുത്തു. താനൂര്‍ തൂവല്‍ കടപ്പുറത്ത് എത്തിയ യുവാവിനെയും യുവതിയേയും സദാചാര പോലീസ് ചമഞ്ഞു തടഞ്ഞു നിര്‍ത്തി ഫോട്ടോ എടുത്തു പണം തട്ടിയെന്നാണ് പരാതി.
താനൂര്‍ സ്വദേശിയായ യുവാവാണ് ജൈസലിന് എതിരായി പരാതി നല്‍കിയത്. യുവാവ് നല്‍കിയ പരാതിയില്‍ പോലീസ് ജൈസലിനും കൂടെ ഉണ്ടായിരുന്ന രണ്ടു പേര്‍ക്കും എതിരെ കേസെടുത്തു.
തൂവല്‍ കടപ്പുറത്ത് എത്തിയ യുവാവിനെയും യുവതിയേയും തടഞ്ഞു നിര്‍ത്തി ഒന്നിച്ചു നിന്ന് ഫോട്ടോ എടുത്തതായി യുവാവ് പരാതിയില്‍ പറയുന്നു. ഒരു ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ചിത്രം പുറത്തു വിടുമെന്നും പണം നല്‍കിയാല്‍ മാത്രമേ വിട്ടയക്കുകയുള്ളൂ എന്നും ഭീഷണിപ്പെടുത്തി. പോകാതിരിക്കാനായി കാറിന്റെ താക്കോല്‍ ഊരിയെടുത്തു കൈവശം വെച്ചുവെന്നും യുവാവ് പരാതിയില്‍ പറയുന്നു.
അത്രയും പണം ഇല്ലെന്നും പോകാന്‍ അനുവദിക്കണമെന്നും കരഞ്ഞു പറഞ്ഞിട്ടും യുവാക്കള്‍ സമ്മതിച്ചില്ല. ഒടുവില്‍ അയ്യായിരം രൂപ നല്‍കിയപ്പോഴാണ് വിട്ടയച്ചത്. കൈവശം പണം ഇല്ലാതിരുന്നതിനാല്‍ തന്‍റെ സുഹൃത്തിനെ വിളിച്ചു ഗൂഗിള്‍ പേ വഴിയാണ് പണം നല്‍കിയതെന്നും യുവാവ് പരാതിയില്‍ പറയുന്നു.
ഒന്നാം പ്രളയ സമയത്ത് വേങ്ങര മുതലമാട് രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിനിടെ സ്ത്രീകളായ മൂന്ന് പേര്‍ക്ക് സുരക്ഷാ ബോട്ടിലേക്ക് കയറുന്നതിനായി സ്വന്തം മുതുക് ചവിട്ടു പടിയാക്കി കുനിഞ്ഞു നിന്ന് കൊടുത്തതോടെ ആരോ വീഡിയോയില്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ അപ് ലോഡ് ചെയ്യുകയായിരുന്നു. ആ ദൃശ്യങ്ങള്‍ ലോകമെങ്ങും പ്രചരിച്ചതോടെയാണ് മത്സ്യ തൊഴിലാളിയായ ജൈസല്‍ കേരളത്തില്‍ ശ്രദ്ധിക്കപ്പെട്ടത്.
പത്രങ്ങളും സോഷ്യല്‍ മീഡിയയും ജൈസലിന്റെ പ്രവൃത്തിയെ വാഴ്ത്തിയതോടെ ലോകമാനമുള്ള മലയാളികളില്‍ നിന്നും ജൈസലിന് അഭിനന്ദനങ്ങള്‍ ലഭിച്ചിരുന്നു. ദുരന്ത മുഖത്തെ അസാമാന്യ രക്ഷാപ്രവര്‍ത്തനത്തിനുള്ള പാരിതോഷികമായി മഹീന്ദ്ര കാര്‍ ഉള്‍പ്പെടെയുള്ള സമ്മാനങ്ങള്‍ മനുഷ്യ നന്മയുടെ മുഖമായി മാറിയ ജൈസലിന് ലഭിച്ചിരുന്നു. പ്രവാസി സംഘടനയുടെ സഹായത്തോടെ 11൦൦ ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വീടും ജൈസലിന് സ്വന്തമായിരുന്നു.
CRIME
അഞ്ചാം തവണ കണ്ടെത്തിയത് റാന്നിയിലെ വാടക വീട്ടിൽ നിന്ന്.

പ്രായപൂർത്തിയാകാത്ത രണ്ടു മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതി പോലീസ് പിടിയിലായി. മുളക്കുഴ കൊഴുവല്ലൂർ സ്വദേശിനിയായ രജനിയെയാണ് (36) പോലീസ് അറസ്റ്റ് ചെയ്തത്.
ഭാര്യാഭർത്താക്കന്മാർ എന്ന വ്യാജേന റാന്നിയിൽ വാടകക്ക് വീടെടുത്ത് താമസിച്ചു വരുന്നതിനിടെയാണ് രജനിയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഭാര്യയെ കാണാനില്ലെന്ന ഭർത്താവ് ഗിരീഷ്‌കുമാറിന്റെ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്.
ഇതിന് മുൻപ് നാല് തവണ രജനി വ്യത്യസ്ത കാമുകന്മാരോടൊപ്പം ഒളിച്ചോടിയതായി പോലീസ് പറഞ്ഞു. ഓരോ തവണയും വീട്ടുകാരുടെ പരാതിയിന്മേൽ പോലീസ് അന്വേഷണം നടത്തി പിടികൂടുകയാണ് പതിവ്.
അവസാനം ഒളിച്ചോടിയത് 2015 ലായിരുന്നു. ഡൽഹിയിൽ നിന്നാണ് ആ തവണ രജനി പിടിയിലായത്. ഫോണിലൂടെയും നേരിട്ടും സൗഹൃദം ഉണ്ടാക്കി ബന്ധങ്ങൾ സ്ഥാപിക്കുകയാണ് രജനി ചെയ്തിരുന്നത്.
ചെങ്ങന്നൂർ കോടതിയിൽ ഹാജരാക്കിയ രജനിയെ കോടതി പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
CRIME
പിടിയിലായത് പോലീസിന്റെ തന്ത്രപരമായ നീക്കത്തിലൂടെ.

കൊല്ലം: ഫേസ്‌ബുക്കിലൂടെ സ്ത്രീകൾക്ക് അശ്ലീല ദൃശ്യങ്ങൾ അയച്ചു കൊടുത്ത് ശല്യപ്പെടുത്തിയിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പുനലൂർ ഇളമ്പൽ ആരംപുന്നമുറി കാഞ്ഞിയിൽ വീട്ടിൽ ശ്രീകുമാർ (48) ആണ് ശൂരനാട് പൊലീസ് പിടിയിലായത്.
ഏനാത്തെ ബാർ ഹോട്ടൽ ജീവനക്കാരനാണ് ശ്രീകുമാർ. വിദ്യാർത്ഥിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് കെണിയൊരുക്കി കുടുക്കിയത്.
വ്യാജ അക്കൗണ്ട് വഴിയായിരുന്നു ശ്രീകുമാർ സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ചിരുന്നത്. പേരും വിലാസവും മൊബൈൽ നമ്പറും വെളിപ്പെടുത്തിയിരുന്നില്ല. അത് കൊണ്ട് തന്നെ ശ്രീകുമാറിനെ സംബന്ധിച്ച വിവരങ്ങൾ അറിയാനും കെണിയിൽ കുടുക്കാനുമായി പോലീസ് ഫേസ്‌ബുക്ക് വ്യാജ അക്കൗണ്ട് ഉണ്ടാക്കി ശ്രീകുമാറുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു.
പോലീസ് ഒരുക്കിയ കെണിയിൽ വീണ ശ്രീകുമാർ ദിവസങ്ങൾ നീണ്ട ചാറ്റിങ്ങിനൊടുവിൽ തന്നെ സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തുകയായിരുന്നു. ഇതോടെ ഇയാൾ ജോലി ചെയ്തിരുന്ന ബാർ ഹോട്ടലിലെത്തി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
യാതൊരു മുൻ പരിചയവുമില്ലാത്ത സ്ത്രീകൾക്ക് ഫേസ്‌ബുക്കിലൂടെ ഫ്രണ്ട് റിക്വസ്റ്റ് സന്ദേശം അയച്ച് ബന്ധം സ്ഥാപിക്കുകയായിരുന്നു ശ്രീകുമാറിന്റെ രീതി. ഇതിനായി നിരവധി സ്ത്രീകൾക്ക് ദിവസവും റിക്വസ്റ്റ് അയക്കും. ആരെങ്കിലും സ്വീകരിച്ചാൽ അവരുമായി പ്രാഥമിക ചാറ്റിന് ശേഷം തന്നെ അശ്ലീല ചിത്രങ്ങളും ദൃശ്യങ്ങളും അയക്കും.
വർഷങ്ങളായി ഇത് പോലെ നിരവധി പേരുമായി ബന്ധം സ്ഥാപിച്ചിരുന്നതായി ശ്രീകുമാർ വെളിപ്പെടുത്തി. പലരും അശ്ളീല ദൃശ്യങ്ങൾ ലഭിക്കുമ്പോൾ തന്നെ പരാതിപ്പെടാൻ തുനിയാതെ അക്കൗണ്ട് ബ്ലോക്ക് ചെയ്യും. പലരും നാണക്കേടാലോചിച്ച് പരാതി നൽകാത്തതിനാൽ ശ്രീകുമാർ കഴിഞ്ഞ അഞ്ചു വർഷത്തോളമായി ഇത് തുടർന്ന് കൊണ്ടിരുന്നു.
പോലീസ് പിടിച്ചെടുത്ത ശ്രീകുമാറിന്റെ ഫോണിൽ നിന്ന് നൂറുകണക്കിനു അശ്ലീല ദൃശ്യങ്ങൾ പോലീസ് കണ്ടെത്തി. കൂടുതൽ തെളിവുകൾ ശേഖരിക്കാനും നടപടി ക്രമങ്ങൾക്കുമായി പോലീസ് ഫോൺ ഫൊറൻസിക് സയൻസ് ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചു.
ഐടി ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കിയ ശ്രീകുമാറിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.