CRIME
വ്യാജ പ്രൊഫൈല്‍ വഴി പെണിന്റെ ചാറ്റില്‍ വൈദികന് കുടുങ്ങി; അയച്ച് കൊടുത്തത് സ്വന്തം നഗ്ന ശരീരത്തിന്റെ വീഡിയോ

സോഷ്യല്‍ മീഡിയവഴി തട്ടിപ്പു നടത്തുന്ന കാമുകനും കാമുകിയും അറസ്റ്റിലായി. ഞെരബ് രോഗിയായ ഒരു ഓര്‍ത്തഡോക്സ് വൈദികന് ഇവരുടെ ഇരയായതോടെയാണ് ഇവര്‍ കുടുങ്ങിയത്. കോട്ടയത്തും നിന്നാണ് സോഷ്യല്‍ മീഡിയ തട്ടിപ്പുകാരുടെ പുതിയ കഥകള്‍ പുറത്ത് വരുന്നത്.
വ്യാജ പ്രൊഫൈലുകള്‍ സൃഷ്ടിച്ച് പെണ്‍കുട്ടികളെ ഉപയോഗിച്ച് പണം തട്ടുന്ന സംഘം വൈദികനെ കുരുക്കിയതോടെ സംഭവം പോലീസ് കേസാവുകയായിരുന്നു.
ഞെരബ് രോഗിയായ വൈദികന് സ്വന്തം നഗ്ന വീഡിയോകള്‍ പെണ്ണാണെന്ന് കരുതി അക്കൗണ്ട് ഉടമയ്ക്ക് അയച്ചു കൊടുത്തപ്പോള്‍ ഇത് പബ്ലിക് ആക്കാതിരിക്കാന്‍ ആവശ്യപ്പെട്ടത് 10,000 രൂപ. ആറായിരത്തിന് കച്ചവടമുറപ്പിച്ച് പണം നല്കി. ആറായിരം കിട്ടിക്കഴിഞ്ഞപ്പോള്‍ തട്ടിപ്പു സംഘം വീണ്ടും 4000 കൂടി ആവശ്യപ്പെട്ട് ബ്ലാക്മെയിലിങ് തുടങ്ങി. ഗത്യന്തരമില്ലാതെ വൈദികന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
കോട്ടയം കൂരോപ്പട മേച്ചേരിക്കാട്ടു വീട്ടില്‍ രേണുമോള് (24), സുഹൃത്ത് തിരുവനന്തപുരം കണിയാപുരം ചാന്നാങ്കര പുന്നവീട്ടില്‍ കൊക്ക് സുരേഷ് എന്നു വിളിപ്പേരുള്ള സുരേഷ് (28) എന്നിവരെയാണ് പെരുമ്പെട്ടി എസ്ഐ എംആര്‍ സുരേഷ് അറസ്റ്റ് ചെയ്തത്. മല്ലപ്പള്ളി പാടിമണ്‍ സ്വദേശിയായ 48 വയസുള്ള വൈദികനാണ് കബളിപ്പിക്കപ്പെട്ടത്. ഗീതു അച്ചു എന്ന പ്രൊഫൈലില്‍ നിന്ന് ഇദ്ദേഹത്തിന്റെ പ്ലസ്ടുവിന് പഠിക്കുന്ന മകന്റെ ഫേസ്ബുക്ക് ഐഡിയിലേക്ക് ആണ് ആദ്യം ഫ്രണ്ട് റിക്വസ്റ്റ് വന്നത്
അത് ഇദ്ദേഹം ഏറ്റെടുത്ത് സൗഹൃദത്തിലായി. പിന്നീട് ഗീതു അച്ചുവുമായി മെസഞ്ചര്‍ ചാറ്റിങും തുടങ്ങി. സ്വതവേ ഞരമ്പനായ പുരോഹിതന് ഗീതു അച്ചുവിന്റെ ആഗ്രഹങ്ങള്‍ സാധിച്ചു കൊടുക്കാന്‍ തുടങ്ങി. രണ്ടു കൂട്ടരും നീലച്ചിത്രങ്ങള്‍ പരസ്പരം കൈമാറാന്‍ തുടങ്ങി. ഇതിനിടെ പുരോഹിതന്റെ നഗ്ന വീഡിയോ ഗീതു അച്ചു ആവശ്യപ്പെട്ടു. മൂന്ന് വീഡിയോ പുരോഹിതന് അയച്ചു കൊടുത്തു. ഇതിന് ശേഷമാണ് പുരോഹിതന്റെ നമ്പര്‍ ആവശ്യപ്പെട്ടത്.
പരസ്പരം നമ്പര്‍ കൊടുത്ത് വിളി തുടങ്ങി. ഇതിനിടെയാണ് ഒരു ദിവസം മറ്റൊരു നമ്പരില്‍ നിന്ന് കോള്‍ വന്നത്. ഇതുവരെയുള്ള അശ്ലീല ചാറ്റുകള്‍ എല്ലാം വീഡിയോ ആക്കിയിട്ടുണ്ട്. ഇതിന് പുറമേ പുരോഹിതന്റെ നഗ്നവീഡിയോയും കൈയിലുണ്ട്. നാട്ടുകാര്‍ക്ക് എല്ലാം അയച്ചു കൊടുക്കാതിരിക്കണമെങ്കില്‍ 10,000 രൂപ നല്‍കണം. ഞെട്ടിപ്പോയ പുരോഹിതന് അനുരഞ്ജന ചര്‍ച്ച തുടങ്ങി. ഒടുവില്‍ ആറായിരം രൂപ കൊടുക്കാന്‍ വൈദികന് തയാറായി.
കോട്ടയം കൂരോപ്പടയിലുള്ള ബാങ്കിന്റെ ശാഖയില്‍ അക്കൗണ്ടുള്ള ഒരു വയോധികയുടെ പേരിലേക്കാണ് പണം ഇട്ടു കൊടുത്തത്. ഇത് പ്രതികളില്‍ ഒരാളായ രേണുമോളുടെ മുത്തശിയുടെ നമ്പര്‍ ആയിരുന്നു. ഇതിന് ശേഷം കുറേ ദിവസം കഴിഞ്ഞ് 2000 രൂപ കൂടി ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ വീഡിയോ യുട്യൂബില്‍ ഇടുമെന്നായിരുന്നു ഭീഷണി.
ഇതോടെ പുരോഹിതന് എസ്പിക്ക് പരാതി നല്കി. തന്റെ വിവരങ്ങള്‍ ഒന്നും പുറത്തു പോകരുതെന്നായിരുന്നു ഡിമാന്റ്. വടശേരിക്കരയ്ക്ക് സമീപമുള്ള ഇടവകയിലാണ് പുരോഹിതന് സേവനം അനുഷ്ഠിക്കുന്നത്. കേസിന്റെ അന്വേഷണം പെരുമ്പെട്ടി പൊലീസിന് കൈമാറി. ബാങ്ക് അക്കൗണ്ട് നമ്പരും ഫോണ്‍ നമ്പരുമുള്ളതിനാല്‍ ഹൈടെക്ക് സെല്ലിന്റെ സഹായത്തോടെയായിരുന്നു അന്വേഷണം. ബി.കോം ബിരുദധാരിയായ യുവതിയും തിരുവനന്തപുരം സ്വദേശിയായ യുവാവും ചാറ്റിങിലൂടെ പരിചയപ്പെട്ട ശേഷം നിരവധി പേരെ കബളിപ്പിച്ചതായാണ് വിവരം.
CRIME
ഭീഷണിപ്പെടുത്തി പണം തട്ടി. പ്രളയ ഹീറോ ജൈസലിന് എതിരെ കേസ്

ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന പരാതിയില്‍ ‘പ്രളയ ഹീറോ’ താനൂര്‍ സ്വദേശി ജൈസലിനെതിരെ പോലീസ് കേസെടുത്തു. താനൂര്‍ തൂവല്‍ കടപ്പുറത്ത് എത്തിയ യുവാവിനെയും യുവതിയേയും സദാചാര പോലീസ് ചമഞ്ഞു തടഞ്ഞു നിര്‍ത്തി ഫോട്ടോ എടുത്തു പണം തട്ടിയെന്നാണ് പരാതി.
താനൂര്‍ സ്വദേശിയായ യുവാവാണ് ജൈസലിന് എതിരായി പരാതി നല്‍കിയത്. യുവാവ് നല്കിയ പരാതിയില്‍ പോലീസ് ജൈസലിനും കൂടെ ഉണ്ടായിരുന്ന രണ്ടു പേര്‍ക്കും എതിരെ കേസെടുത്തു.
തൂവല്‍ കടപ്പുറത്ത് എത്തിയ യുവാവിനെയും യുവതിയേയും തടഞ്ഞു നിര്‍ത്തി ഒന്നിച്ചു നിന്ന് ഫോട്ടോ എടുത്തതായി യുവാവ് പരാതിയില്‍ പറയുന്നു. ഒരു ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ചിത്രം പുറത്തു വിടുമെന്നും പണം നല്കിയാല് മാത്രമേ വിട്ടയക്കുകയുള്ളൂ എന്നും ഭീഷണിപ്പെടുത്തി. പോകാതിരിക്കാനായി കാറിന്റെ താക്കോല്‍ ഊരിയെടുത്തു കൈവശം വെച്ചുവെന്നും യുവാവ് പരാതിയില്‍ പറയുന്നു.
അത്രയും പണം ഇല്ലെന്നും പോകാന്‍ അനുവദിക്കണമെന്നും കരഞ്ഞു പറഞ്ഞിട്ടും യുവാക്കള്‍ സമ്മതിച്ചില്ല. ഒടുവില്‍ അയ്യായിരം രൂപ നല്‍കിയപ്പോഴാണ് വിട്ടയച്ചത്. കൈവശം പണം ഇല്ലാതിരുന്നതിനാല്‍ തന്റെ സുഹൃത്തിനെ വിളിച്ചു ഗൂഗിള്‍ പേ വഴിയാണ് പണം നല്‍കിയതെന്നും യുവാവ് പരാതിയില്‍ പറയുന്നു.
ഒന്നാം പ്രളയ സമയത്ത് വേങ്ങര മുതലമാട് രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിനിടെ സ്ത്രീകളായ മൂന്ന് പേര്‍ക്ക് സുരക്ഷാ ബോട്ടിലേക്ക് കയറുന്നതിനായി സ്വന്തം മുതുക് ചവിട്ടു പടിയാക്കി കുനിഞ്ഞു നിന്ന് കൊടുത്തതോടെ ആരോ വീഡിയോയില്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ അപ് ലോഡ് ചെയ്യുകയായിരുന്നു. ആ ദൃശ്യങ്ങള്‍ ലോകമെങ്ങും പ്രചരിച്ചതോടെയാണ് മത്സ്യ തൊഴിലാളിയായ ജൈസല്‍ കേരളത്തില്‍ ശ്രദ്ധിക്കപ്പെട്ടത്.
പത്രങ്ങളും സോഷ്യല്‍ മീഡിയയും ജൈസലിന്റെ പ്രവൃത്തിയെ വാഴ്ത്തിയതോടെ ലോകമാനമുള്ള മലയാളികളില്‍ നിന്നും ജൈസലിന് അഭിനന്ദനങ്ങള്‍ ലഭിച്ചിരുന്നു. ദുരന്ത മുഖത്തെ അസാമാന്യ രക്ഷാപ്രവര്‍ത്തനത്തിനുള്ള പാരിതോഷികമായി മഹീന്ദ്ര കാര്‍ ഉള്‍പ്പെടെയുള്ള സമ്മാനങ്ങള്‍ മനുഷ്യ നന്മയുടെ മുഖമായി മാറിയ ജൈസലിന് ലഭിച്ചിരുന്നു. പ്രവാസി സംഘടനയുടെ സഹായത്തോടെ 11൦൦ ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വീടും ജൈസലിന് സ്വന്തമായിരുന്നു.
CRIME
അഞ്ചാം തവണ കണ്ടെത്തിയത് റാന്നിയിലെ വാടക വീട്ടിൽ നിന്ന്.

പ്രായപൂർത്തിയാകാത്ത രണ്ടു മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതി പോലീസ് പിടിയിലായി. മുളക്കുഴ കൊഴുവല്ലൂർ സ്വദേശിനിയായ രജനിയെയാണ് (36) പോലീസ് അറസ്റ്റ് ചെയ്തത്.
ഭാര്യാഭർത്താക്കന്മാർ എന്ന വ്യാജേന റാന്നിയിൽ വാടകക്ക് വീടെടുത്ത് താമസിച്ചു വരുന്നതിനിടെയാണ് രജനിയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഭാര്യയെ കാണാനില്ലെന്ന ഭർത്താവ് ഗിരീഷ്കുമാറിന്റെ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്.
ഇതിന് മുൻപ് നാല് തവണ രജനി വ്യത്യസ്ത കാമുകന്മാരോടൊപ്പം ഒളിച്ചോടിയതായി പോലീസ് പറഞ്ഞു. ഓരോ തവണയും വീട്ടുകാരുടെ പരാതിയിന്മേൽ പോലീസ് അന്വേഷണം നടത്തി പിടികൂടുകയാണ് പതിവ്.
അവസാനം ഒളിച്ചോടിയത് 2015 ലായിരുന്നു. ഡൽഹിയിൽ നിന്നാണ് ആ തവണ രജനി പിടിയിലായത്. ഫോണിലൂടെയും നേരിട്ടും സൗഹൃദം ഉണ്ടാക്കി ബന്ധങ്ങൾ സ്ഥാപിക്കുകയാണ് രജനി ചെയ്തിരുന്നത്.
ചെങ്ങന്നൂർ കോടതിയിൽ ഹാജരാക്കിയ രജനിയെ കോടതി പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
CRIME
പിടിയിലായത് പോലീസിന്റെ തന്ത്രപരമായ നീക്കത്തിലൂടെ.

കൊല്ലം: ഫേസ്ബുക്കിലൂടെ സ്ത്രീകൾക്ക് അശ്ലീല ദൃശ്യങ്ങൾ അയച്ചു കൊടുത്ത് ശല്യപ്പെടുത്തിയിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പുനലൂർ ഇളമ്പൽ ആരംപുന്നമുറി കാഞ്ഞിയിൽ വീട്ടിൽ ശ്രീകുമാർ (48) ആണ് ശൂരനാട് പൊലീസ് പിടിയിലായത്.
ഏനാത്തെ ബാർ ഹോട്ടൽ ജീവനക്കാരനാണ് ശ്രീകുമാർ. വിദ്യാർത്ഥിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് കെണിയൊരുക്കി കുടുക്കിയത്.
വ്യാജ അക്കൗണ്ട് വഴിയായിരുന്നു ശ്രീകുമാർ സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ചിരുന്നത്. പേരും വിലാസവും മൊബൈൽ നമ്പറും വെളിപ്പെടുത്തിയിരുന്നില്ല. അത് കൊണ്ട് തന്നെ ശ്രീകുമാറിനെ സംബന്ധിച്ച വിവരങ്ങൾ അറിയാനും കെണിയിൽ കുടുക്കാനുമായി പോലീസ് ഫേസ്ബുക്ക് വ്യാജ അക്കൗണ്ട് ഉണ്ടാക്കി ശ്രീകുമാറുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു.
പോലീസ് ഒരുക്കിയ കെണിയിൽ വീണ ശ്രീകുമാർ ദിവസങ്ങൾ നീണ്ട ചാറ്റിങ്ങിനൊടുവിൽ തന്നെ സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തുകയായിരുന്നു. ഇതോടെ ഇയാൾ ജോലി ചെയ്തിരുന്ന ബാർ ഹോട്ടലിലെത്തി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
യാതൊരു മുൻ പരിചയവുമില്ലാത്ത സ്ത്രീകൾക്ക് ഫേസ്ബുക്കിലൂടെ ഫ്രണ്ട് റിക്വസ്റ്റ് സന്ദേശം അയച്ച് ബന്ധം സ്ഥാപിക്കുകയായിരുന്നു ശ്രീകുമാറിന്റെ രീതി. ഇതിനായി നിരവധി സ്ത്രീകൾക്ക് ദിവസവും റിക്വസ്റ്റ് അയക്കും. ആരെങ്കിലും സ്വീകരിച്ചാൽ അവരുമായി പ്രാഥമിക ചാറ്റിന് ശേഷം തന്നെ അശ്ലീല ചിത്രങ്ങളും ദൃശ്യങ്ങളും അയക്കും.
വർഷങ്ങളായി ഇത് പോലെ നിരവധി പേരുമായി ബന്ധം സ്ഥാപിച്ചിരുന്നതായി ശ്രീകുമാർ വെളിപ്പെടുത്തി. പലരും അശ്ളീല ദൃശ്യങ്ങൾ ലഭിക്കുമ്പോൾ തന്നെ പരാതിപ്പെടാൻ തുനിയാതെ അക്കൗണ്ട് ബ്ലോക്ക് ചെയ്യും. പലരും നാണക്കേടാലോചിച്ച് പരാതി നൽകാത്തതിനാൽ ശ്രീകുമാർ കഴിഞ്ഞ അഞ്ചു വർഷത്തോളമായി ഇത് തുടർന്ന് കൊണ്ടിരുന്നു.
പോലീസ് പിടിച്ചെടുത്ത ശ്രീകുമാറിന്റെ ഫോണിൽ നിന്ന് നൂറുകണക്കിനു അശ്ലീല ദൃശ്യങ്ങൾ പോലീസ് കണ്ടെത്തി. കൂടുതൽ തെളിവുകൾ ശേഖരിക്കാനും നടപടി ക്രമങ്ങൾക്കുമായി പോലീസ് ഫോൺ ഫൊറൻസിക് സയൻസ് ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചു.
ഐടി ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കിയ ശ്രീകുമാറിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.