TECHNOLOGY
ലോകത്ത് എവിടെയും നിമിഷങ്ങള്‍ക്കുള്ളില്‍ അണുബോംബ് വര്‍ഷിക്കാം

ലോകത്തെ ആശങ്കപ്പെടുത്തി റഷ്യയുടെ പുതിയ ആണവായുധം. ബുറെവെസ്റ്റ്നിക് എന്നാണിതിന്റെ പേര്. എത്ര മൈല്‍ വേണമെങ്കിലും. ലോകത്തിന്റെ ഏത് മൂലയിലും ആണവായുധവുമായി പറക്കാന്‍ കഴിയുന്ന മിസൈലിനെ ആര്‍ക്കും വെടിവിച്ചാടാന് സാധിക്കില്ല. എത്ര മൈല്‍ ദൂരം വേണമെങ്കിലും ഈ മിസൈല്‍ സഞ്ചരിക്കും. റഷ്യയുടെ അണുബോംബ് ഘടിപ്പിച്ച ക്രൂയിസ് മിസൈലിന്റെ വാര്‍ത്ത ലോകം ഞെട്ടലോടെയാണ് കേട്ടത്.
നിലവിലുള്ള ഒരൊറ്റ ഡിവൈസിനാലും റഡാറിനാലും ഇത് തിരിച്ചറിയില്ല എന്ന പ്രത്യേകകയും ഉണ്ട്. നിലവിലുള്ള ഏത് ക്രൂയിസ് മിസൈലിനേക്കാളും പത്തിരട്ടി ദൂരം സഞ്ചരിക്കാന്‍ ഈ മിസൈലിന് സാധിക്കുമെന്നാണ് റഷ്യ അവകാശപ്പെടുന്നത്. റഷ്യന്‍ സ്റ്റേറ്റ് ന്യൂസ് ഏജന്‍സി വെള്ളിയാഴ്ച പുറത്ത് വിട്ടിരിക്കുന്ന വീഡിയോയിലൂടെ ഈ മിസൈലിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ബുറെവെസ്റ്റ്നിക് മിസൈലിന് ടര്‍ബോജെറ്റ് എന്‍ജിനാണ് പവറേകുന്നതെന്നണ് ക്രെംലിന് വ്യക്തമാക്കിയിരിക്കുന്നത്.
ടേക്ക് ഓഫിനായി ഈ മിസൈല്‍ പരമ്പരാഗത എന്‍ജിനെയാണ് ഉപയോഗിക്കുന്നത്. തുടര്‍ന്ന് പറക്കലിനായി ന്യൂക്ലിയര്‍ പവേര്‍ഡ് എന്‍ജിനിലേക്ക് മാറുകയും ചെയ്യും. ഇതിനാല്‍ ഇതിന് സാധാരണ ക്രൂയിസ് മിസൈലിനേക്കാള് ദീര്‍ഘനേരം തടസങ്ങളില്ലാതെ സഞ്ചരിക്കാന്‍ സാധിക്കും. പുതിയ ബുറെവെസ്റ്റ്നിക് മിസൈല്‍ യഥോചിതം പ്രവര്‍ത്തിക്കുകയാണെങ്കില്‍ അതിന്റെ ഉള്ളിലുള്ള ചെറിയ റിയാക്ടറില്‍ നിന്നുള്ള ന്യൂക്ലിയര്‍ റിയാക്ഷനില്‍ നിന്നുള്ള താപത്തെ ഉള്ളിലുള്ള ജെറ്റ് എന്‍ജിനിലെ വായുവിനെ ചൂട് പിടിപ്പിക്കാന്‍ പ്രയോജനപ്പെടുത്താനാവും. ഇതിലൂടെ ഇന്ധനത്തിന് പകരം ഇതിനെ പ്രയോജനപ്പെടുത്തി ദീര്‍ഘനേരം സഞ്ചരിക്കാനും കഴിയും.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ തന്നെ പ്രസിഡന്റ് വ്ലാദിമെര്‍ പുട്ടിന് ഈ പുതിയ ക്രൂയിസ് മിസൈലിനെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു. ഹെവി ഡ്യൂട്ടി ന്യൂക്ലിയര്‍ എനര്‍ജി യൂണിറ്റ് നിലവിലുള്ള എക്സ്-101 എയര്‍ ലോഞ്ച്ഡ് മിസൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്തായിരിക്കും ഇത് യാഥാര്ത്ഥ്യമാക്കുകയെന്നാണ് അദ്ദേഹം സൂചനയേകിയിരുന്നത്. ഇതിന് അനന്തമായി സഞ്ചരിക്കാനാവുമെന്നും പുട്ടിന് അന്ന് വെളിപ്പെടുത്തിയിരുന്നു. ഈ മിസൈല്‍ വിജയകരമായി പരീക്ഷിച്ചിരുന്നുവെന്നാണ് റഷ്യന്‍ സ്റ്റേറ്റ് ഏജന്‍സിയായ ടിഎഎസ്എസ് അവകാശപ്പെടുന്നത്
INDIA
ടിക് ടോക് ആപ്പ് ഇന്ത്യയിൽ പിൻവലിച്ചു.

ടിക് ടോക്ക് നിരോധിക്കണമെന്ന മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റെ വിധിക്ക് ശേഷം ടിക് ടോക് ആപ്പ് പ്ളേസ്റ്റോറിൽ നിന്നും ഗൂഗിൾ പൂര്‍ണ്ണമായും പിൻവലിച്ചു.
ഇന്നലെ മുതല്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ആപ്പ് ലഭ്യമല്ല. ആപ്പിളും ടിക് ടോക് പിൻവലിച്ചതിനായി ഔദോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും ഇന്ന് മുതൽ ആപ്പ് സ്റ്റോറിൽ ലഭിക്കുന്നില്ല.
കോടതി വിധിയെ തുടർന്ന് നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഗൂഗിളിനും ആപ്പിളിനും കത്തയച്ചിരുന്നു.
ചൈനീസ് കമ്പനി ബൈറ്റ്ഡാൻസ് ടെക്നോളജി ടിക് ടോക് നിരോധിക്കണമെന്ന മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനെതിരെ ടിക് ടോക് സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചിട്ടുണ്ട്. കേസ് വരുന്ന 24ന് വീണ്ടും പരിഗണിക്കും.
സീനിയർ അഭിഭാഷകനായ അഭിഷേക് മനു സിങ്വിയാണ് ടിക് ടോകിന് വേണ്ടി ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിൽ വിഷയം അടിയന്തിരമായി മെൻഷൻ ചെയ്തത്. അഭിപ്രായ സ്വാതന്ത്യത്തിന്റെ ലംഘനമാണ് മദ്രാസ് ഹൈക്കോടതിയുടെ വിധിയെന്ന് സിംഗ്വി ബോധിപ്പിച്ചു.
എന്നാൽ അടിയന്തിരമായി കേസ് ലിസ്റ്റ് ചെയ്ത് വാദം കേൾക്കണമെന്നുമുള്ള സിങ്വിയുടെ ആവശ്യം കോടതി നിരാകരിച്ചിരുന്നു. മറ്റു കേസുകളെ പോലെ തന്നെ സമയ ക്രമം അനുസരിച്ചു മാത്രമേ ഈ കേസും പരിഗണിക്കാൻ സാധിക്കൂ എന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് വ്യക്തമാക്കി. തുടർന്നാണ് 24ന് വാദം കേൾക്കുന്നതിനായി മാറ്റി വെച്ചത്.
കുട്ടികളിൽ അശ്ളീല വാസന വളർത്തുന്നതിൽ പങ്കുണ്ടെന്ന് വ്യക്തമാക്കിയായിരുന്നു ടിക് ടോക്ക് നിരോധിക്കണമെന്ന് മദ്രാസ് ഹൈക്കോടതി മധുര ബഞ്ച് ഉത്തരവിട്ടത്. ഇക്കാര്യത്തില്‍ നിയമ നിർമ്മാണത്തിന് നടപടിയെടുക്കാന്‍ കേന്ദ്ര സര്‍ക്കാറിന് കോടതി നിര്‍ദേശം നല്‍കിയിരുന്നു. ജസ്റ്റിസുമാരായ എന്‍.കൃപാകരന്‍, എസ്.എ സുന്ദര്‍ എന്നിവരുടെ ബഞ്ചായിരുന്നു ഉത്തരവിട്ടത്.
ഈ ആപ്പ് ഉപയോഗിച്ച് നിർമ്മിക്കുന്ന വീഡിയോകൾ സംപ്രേക്ഷണം ചെയ്യരുതെന്നും കോടതി മാധ്യമങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ടിക്ടോക്ക് അശ്ലീലമായി മാറുന്നുണ്ടെന്നും കുട്ടികളെ വഴിതെറ്റിക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു. അഭിഭാഷകനും സാമൂഹിക പ്രവര്‍ത്തകനുമായ മുത്തുകുമാറിന്റെ ഹരജി പരിഗണിച്ചായിരുന്നു കോടതി ഉത്തരവ്.
ടിക് ടോക്ക് നിരോധിക്കണമെന്ന ആവശ്യം തമിഴ്നാട് നിയമസഭയിലും നേരത്തെ ഉന്നയിക്കപ്പെട്ടിരുന്നു. തമീമുള് അന്‍സാരി എം.എല്‍.എയായിരുന്നു സഭയില്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.
CINEMA
മധുരരാജ തിയ്യറ്ററിൽ നിന്നും മൊബൈലിൽ പകർത്താൻ ശ്രമിച്ചയാൾ പിടിയിൽ.

മമ്മൂട്ടിയുടെ പുതിയ ചിത്രമായ മധുര രാജ തിയേറ്ററിനുള്ളില്‍ നിന്ന് മൊബൈലിൽ പകര്‍ത്താന്‍ ശ്രമിച്ച പതിനാലുകാരന് പിടിയിലായി.
ചിത്രം തുടർച്ചയായി മൊബൈലിൽ റെക്കോർഡ് ചെയ്യുന്നത് കണ്ട് സംശയം തോന്നിയപ്പോഴാണ് അടുത്തിരിക്കുന്നവർ ഇയാളെ പിടികൂടിയത്.
പാട്ടുകൾ മാത്രമാണ് പകർത്തുന്നത് എന്ന് പറഞ്ഞെങ്കിലും സംശയം തോന്നിയതിനാൽ മൊബൈൽ വാങ്ങി പരിശോധിക്കുകയായിരുന്നു.
തിയ്യറ്ററിൽ ഉണ്ടായിരുന്ന മമ്മൂട്ടി ഫാൻസ് അസോസിയേഷൻ പ്രവർത്തകർ മൊബൈൽ വാങ്ങി പരിശോധിച്ചപ്പോൾ ഏകദേശം ഒരു മണിക്കൂറോളം ചിത്രത്തിന്റെ ഭാഗങ്ങൾ പകർത്തിയതാണ് കണ്ടെത്തി.
പിടിക്കപ്പെടുമെന്നായപ്പോൾ രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ ഫാൻസ് അസോസിയേഷൻ പ്രവർത്തകർ തടഞ്ഞു വെച്ച് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.
LATEST
5ജി നെറ്റ്വർക്കിലൂടെ ഫോൺ ചെയ്ത ലോകത്തെ ആദ്യ രാഷ്ട്രം ഖത്തർ.

5G നെറ്റ്വർക്കിലൂടെ ഫോൺ ചെയ്ത ലോകത്തെ ആദ്യരാഷ്ട്രമെന്ന ഖ്യാതി ഖത്തറിന്.
ഖത്തർ ഗതാഗത, വാർത്താവിനിമയമന്ത്രി ജാസിം സെയ്ഫ് അൽ സുലൈതിയാണ് ആദ്യമായി 5G നെറ്റ്വർക്കിലൂടെ ഫോൺ ചെയ്തത്. ഇൻറർനാഷണൽ ടെലികമ്മ്യൂണിക്കേഷൻ യൂണിയൻ (ഐ ടി യു) സെക്രട്ടറി ജനറൽ ഹുലിൻ ഴാവോയാടാണ് സുലൈതി 5G കോളിലൂടെ സംസാരിച്ചത്.
വോഡഫോൺ 5G നെറ്റ്വർക്കിലൂടെയാണ് ഇരുവരും സംസാരിച്ചത്. ഖത്തർ കമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി പ്രസിഡന്റ് മുഹമ്മദ് അലി അൽ മന്നായിയുടെയും ഖത്തറിലെ വൊഡാഫോൺ ഉന്നത ഉദ്യോഗസ്ഥന്മാരുടെയും സാന്നിധ്യത്തിലായിരുന്നു ആദ്യ സംഭാഷണം.
ഖത്തർ ദേശായ് ദിനത്തിൽ മന്ത്രി അൽ സുലൈതി 5G ഉപയോഗിച്ച് ഖത്തറിൽ ആദ്യ ആഭ്യന്തര കോൾ വിളിച്ചിരുന്നു. ഖത്തർ മ്യൂസിയത്തിൽ നിന്ന് കത്താറയിലെ വൊഡാഫോൺ ഓഫീസിലേക്കായിരുന്നു വിളിച്ചത്.
ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ മേഖലയിലെ ഏറ്റവും പുതിയ സാങ്കേതിക സംവിധാനമാണ് 5G യിലൂടെ ഖത്തർ നടപ്പിലാക്കിയിക്കുന്നത്.
വൊഡാഫോണിനും ഖത്തറിനും ഇത് മറക്കാൻ പറ്റാത്ത നിമിഷമാണെന്നും സാങ്കേതിക വിദ്യയുടെ പുതു ചരിത്രം ഖത്തറിൽ തങ്ങളിലൂടെ രചിക്കാനായതിൽ സന്തോഷവും അഭിമാനവുമെണ്ടെന്നും ഖത്തർ വൊഡാഫോൺ സി.ഇ.ഓ ഷെയ്ക്ക് ഹമദ് ബിൻ അബ്ദുല്ല അൽ താനി പറഞ്ഞു.
അബു ഹമൂർ, അൽ വാബ്, അൽ അസീസിയ, മാമൂറ, റയ്യാൻ, ഉം സലാൽ മുഹമ്മദ് സൂഖ് വാഫിഖ് എന്നിവിടങ്ങളിൽ താമസിയാതെ തന്നെ 5G സേവനം ആരംഭിക്കും.
വോഡഫോണിന് പുറമേ, ഉരീദുവും നേരത്തെ 5G നെറ്റ്വർക്ക് ലോഞ്ച് ചെയ്തിരുന്നു. നിമിഷ വേഗത്തിനുള്ളിൽ ദൈർഘ്യമുള്ള മൂവീ ഫയലുകളും വീഡിയോകളും ഡൗൺലോഡ് ചെയ്യാൻ സാധ്യമാകും. ബിസിനസ് രംഗത്തും വൻ മാറ്റങ്ങൾക്ക് 5G നെറ്റ് വർക്ക് കാരണമാകും.