CRIME
നഴ്‌സിന്റെ ശരീരത്തില്‍ ട്രേ വച്ചു ശിക്ഷ നടപ്പാക്കിയ ഡോക്ടര്‍ ജോണ്‍കുര്യന്‍ അഴിക്കുള്ളിലാകും

രോഗിയുടെ കാലില്‍ നഴ്‌സ് ട്രേ വച്ചുഎന്നാരോപിച്ച് അതേ ശിക്ഷ തന്നെ നഴ്‌സിനും വിധിച്ച ഡോക്ടര്‍ക്കെതിരെ പോലീസ് കേസെടുക്കമെന്ന് റിപ്പോര്‍ട്ടുകള്‍. സംഭവത്തിന്‍ വന്‍ പ്രതിേേഷധമുയര്‍ന്നതോടെ സര്‍ക്കാര്‍ ഈ ഡോക്ടര്‍ക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. ഇപ്പോള്‍ ശസ്ത്രക്രിയ വകുപ്പു മേധാവി ഡോ. ജോണ്‍ എസ്. കുര്യനെതിരെ നഴ്‌സ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് നിയോഗിച്ച അന്വേഷണ സമിതിക്ക് മൊഴി നല്‍കിയതേടെയാണ് നിയമനടപടികളിലേയ്ക്കും കാര്യങ്ങള്‍ നീങ്ങുന്നത്. തന്നെ മാനസികമായി പീഡിപ്പിച്ചെന്ന് മൊഴിയില്‍ പറയുന്നു ഈ സാഹചര്യത്തിലാണ് ഡോക്ടര്‍ക്ക് കുരുക്ക് മുറുകുന്നത്. പോലീസ് കേസുടാത്താല്‍ ഡോക്ടര്‍ ജാമ്യമില്ലാ വകുപ്പില്‍ അകത്താകും.
പലവട്ടം കരഞ്ഞു പറഞ്ഞിട്ടും കട്ടിലില്‍ കിടത്തി കാലില്‍ ട്രേ വച്ചു ഡോക്ടര്‍ ശിക്ഷിച്ചുവെന്നു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശിക്ഷയ്ക്കിരയായ നഴ്സ് ആഭ്യന്തര പരാതി സമിതിക്കു മൊഴി നല്‍കി. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിഞ്ഞ രോഗിയുടെ കട്ടിലില്‍ ‘മരുന്ന് ട്രേ’ മറന്നുവച്ച നഴ്സിന് ഡോക്ടര്‍ അതേ വിധത്തില്‍ ശിക്ഷ നല്‍കിയ സംഭവത്തില്‍ ഇന്നലെ സമിതി തെളിവെടുപ്പു തുടങ്ങിയത്. സ്ത്രീയുടെ അഭിമാനത്തിന് മുറിവേല്‍ക്കം വിധമായിരുന്നു ഡോക്ടറുടെ പ്രവര്‍ത്തിയെന്ന് വ്യക്തമാണ്. അതുകൊണ്ട് തന്നെ ഗുരുതരമായ ക്രിമിനല്‍ കുറ്റവും. ഈ സാഹചര്യത്തില്‍ പൊലീസിന് പരാതി കൈമാറേണ്ട സ്ഥിതിയുണ്ട്.
.
തീവ്രപരിചരണ വിഭാഗത്തില്‍ സേവനത്തിനിടെ അത്യാഹിത വിഭാഗത്തിലേക്കു പോകേണ്ടി വന്നപ്പോള്‍ കയ്യിലിരുന്ന മരുന്നു ട്രേ കട്ടിലില്‍ വച്ചതായി നഴ്സ് പറഞ്ഞു. രോഗിയുടെ കാലിനു കീഴില്‍ പുതപ്പു പുതച്ചിരുന്നു. പുതപ്പിനു മുകളിലായാണു ട്രേ വച്ചത്. ഇതു കണ്ട് ശസ്ത്രക്രിയ വകുപ്പു മേധാവി ജോണ്‍ എസ്. കുര്യന്‍ ശകാരിച്ചു. തെറ്റു മനസിലായി കരഞ്ഞു പറഞ്ഞെങ്കിലും ഡോക്ടര്‍ വഴങ്ങിയില്ല. പകരം കട്ടിലില്‍ കിടക്കാന്‍ ആവശ്യപ്പെട്ടു. മരുന്നു ട്രേയും കുറിപ്പുകള്‍ എടുക്കുന്ന ഫയലും ദേഹത്തു വച്ചു. ഡോക്ടറുടെ റൗണ്ട്സ് കഴിയുന്നതു വരെ 10 മിനിറ്റോളം ആ രീതിയില്‍ കിടക്കേണ്ടി വന്നുവെന്നു നഴ്സ് മൊഴി നല്‍കി. നഴ്സസ് സംഘടനാ ഭാരവാഹികളുടെ മൊഴിയും സമിതി രേഖപ്പെടുത്തി. ഇതും ഡോക്ടര്‍ക്ക് എതിരാണ്. എന്നാല്‍ തെറ്റ് ചെയ്ത നേഴ്സിനോടാണ് താന്‍ ഇതെല്ലാം ചെയ്തതെന്നാണ് ഡോക്ടറുടെ വാദം. നേഴ്സ് തെറ്റ് ചെയ്താലും ശിക്ഷ കൊടുക്കാന്‍ ഡോക്ടര്‍ക്ക് അധികാരമില്ല. അതിന് നിയമവഴികാണ് തേടേണ്ടത്. ഇത് ചെയ്യാതെ സ്വന്തം നിയമം നടപ്പാക്കുകയാണ് ഡോക്ടര്‍ ചെയ്തത്.
സ്റ്റാഫ് നേഴ്‌സുകളുടെ അഭാവം ഏറെയുള്ള ആശുപത്രിയാണ് കോട്ടയത്തെ മെഡിക്കല്‍ കോളേജ്. ഇവിടെ യോഗ്യതയുള്ള നേഴ്‌സുമാര്‍ക്ക് സേവനം നടത്താനും പ്രാക്ടീസ് ചെയ്യാനുമായി പണം അടച്ച് നേഴ്‌സായി പ്രവര്‍ത്തിക്കാവുന്ന സംവിധാനമുണ്ട്. പഠിച്ചിറങ്ങുന്നവര്‍ ധാരാളം പേര്‍ ഉപയോഗിക്കാറുമുണ്ട്. സേവന തല്‍പരാണ് ഏറെയും ഇങ്ങനെ ശമ്പളമില്ലാതെ സഹായിക്കാനെത്തുന്നത്.
ഇത്തരത്തില്‍ 3500 രൂപ മെഡിക്കല്‍ കോളേജില്‍ അടച്ച് സേവനത്തിന് എത്തിയതാണ് ബിഎസ് സി നേഴ്‌സിങ് യോഗ്യതയുള്ള വണ്ടിപ്പെരിയാര്‍ സ്വദേശിനി. തോട്ടം തൊഴിലാളിയുടെ മകളായ ഈ നേഴ്‌സിന് 22 വയസ്സായിരുന്നു പ്രായം. വീട്ടിലെ കഷ്ടതകള്‍ക്കിടയിലും കോട്ടയത്തെ മെഡിക്കല്‍ കോളേജില്‍ എത്തിയ നേഴ്‌സിനോടായിരുന്നു ഡോക്ടറുടെ ക്രൂരത.
CRIME
ഭീഷണിപ്പെടുത്തി പണം തട്ടി. പ്രളയ ഹീറോ ജൈസലിന് എതിരെ കേസ്

ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന പരാതിയില്‍ ‘പ്രളയ ഹീറോ’ താനൂര്‍ സ്വദേശി ജൈസലിനെതിരെ പോലീസ് കേസെടുത്തു. താനൂര്‍ തൂവല്‍ കടപ്പുറത്ത് എത്തിയ യുവാവിനെയും യുവതിയേയും സദാചാര പോലീസ് ചമഞ്ഞു തടഞ്ഞു നിര്‍ത്തി ഫോട്ടോ എടുത്തു പണം തട്ടിയെന്നാണ് പരാതി.
താനൂര്‍ സ്വദേശിയായ യുവാവാണ് ജൈസലിന് എതിരായി പരാതി നല്‍കിയത്. യുവാവ് നല്‍കിയ പരാതിയില്‍ പോലീസ് ജൈസലിനും കൂടെ ഉണ്ടായിരുന്ന രണ്ടു പേര്‍ക്കും എതിരെ കേസെടുത്തു.
തൂവല്‍ കടപ്പുറത്ത് എത്തിയ യുവാവിനെയും യുവതിയേയും തടഞ്ഞു നിര്‍ത്തി ഒന്നിച്ചു നിന്ന് ഫോട്ടോ എടുത്തതായി യുവാവ് പരാതിയില്‍ പറയുന്നു. ഒരു ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ചിത്രം പുറത്തു വിടുമെന്നും പണം നല്‍കിയാല്‍ മാത്രമേ വിട്ടയക്കുകയുള്ളൂ എന്നും ഭീഷണിപ്പെടുത്തി. പോകാതിരിക്കാനായി കാറിന്റെ താക്കോല്‍ ഊരിയെടുത്തു കൈവശം വെച്ചുവെന്നും യുവാവ് പരാതിയില്‍ പറയുന്നു.
അത്രയും പണം ഇല്ലെന്നും പോകാന്‍ അനുവദിക്കണമെന്നും കരഞ്ഞു പറഞ്ഞിട്ടും യുവാക്കള്‍ സമ്മതിച്ചില്ല. ഒടുവില്‍ അയ്യായിരം രൂപ നല്‍കിയപ്പോഴാണ് വിട്ടയച്ചത്. കൈവശം പണം ഇല്ലാതിരുന്നതിനാല്‍ തന്‍റെ സുഹൃത്തിനെ വിളിച്ചു ഗൂഗിള്‍ പേ വഴിയാണ് പണം നല്‍കിയതെന്നും യുവാവ് പരാതിയില്‍ പറയുന്നു.
ഒന്നാം പ്രളയ സമയത്ത് വേങ്ങര മുതലമാട് രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിനിടെ സ്ത്രീകളായ മൂന്ന് പേര്‍ക്ക് സുരക്ഷാ ബോട്ടിലേക്ക് കയറുന്നതിനായി സ്വന്തം മുതുക് ചവിട്ടു പടിയാക്കി കുനിഞ്ഞു നിന്ന് കൊടുത്തതോടെ ആരോ വീഡിയോയില്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ അപ് ലോഡ് ചെയ്യുകയായിരുന്നു. ആ ദൃശ്യങ്ങള്‍ ലോകമെങ്ങും പ്രചരിച്ചതോടെയാണ് മത്സ്യ തൊഴിലാളിയായ ജൈസല്‍ കേരളത്തില്‍ ശ്രദ്ധിക്കപ്പെട്ടത്.
പത്രങ്ങളും സോഷ്യല്‍ മീഡിയയും ജൈസലിന്റെ പ്രവൃത്തിയെ വാഴ്ത്തിയതോടെ ലോകമാനമുള്ള മലയാളികളില്‍ നിന്നും ജൈസലിന് അഭിനന്ദനങ്ങള്‍ ലഭിച്ചിരുന്നു. ദുരന്ത മുഖത്തെ അസാമാന്യ രക്ഷാപ്രവര്‍ത്തനത്തിനുള്ള പാരിതോഷികമായി മഹീന്ദ്ര കാര്‍ ഉള്‍പ്പെടെയുള്ള സമ്മാനങ്ങള്‍ മനുഷ്യ നന്മയുടെ മുഖമായി മാറിയ ജൈസലിന് ലഭിച്ചിരുന്നു. പ്രവാസി സംഘടനയുടെ സഹായത്തോടെ 11൦൦ ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വീടും ജൈസലിന് സ്വന്തമായിരുന്നു.
CRIME
അഞ്ചാം തവണ കണ്ടെത്തിയത് റാന്നിയിലെ വാടക വീട്ടിൽ നിന്ന്.

പ്രായപൂർത്തിയാകാത്ത രണ്ടു മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതി പോലീസ് പിടിയിലായി. മുളക്കുഴ കൊഴുവല്ലൂർ സ്വദേശിനിയായ രജനിയെയാണ് (36) പോലീസ് അറസ്റ്റ് ചെയ്തത്.
ഭാര്യാഭർത്താക്കന്മാർ എന്ന വ്യാജേന റാന്നിയിൽ വാടകക്ക് വീടെടുത്ത് താമസിച്ചു വരുന്നതിനിടെയാണ് രജനിയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഭാര്യയെ കാണാനില്ലെന്ന ഭർത്താവ് ഗിരീഷ്‌കുമാറിന്റെ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്.
ഇതിന് മുൻപ് നാല് തവണ രജനി വ്യത്യസ്ത കാമുകന്മാരോടൊപ്പം ഒളിച്ചോടിയതായി പോലീസ് പറഞ്ഞു. ഓരോ തവണയും വീട്ടുകാരുടെ പരാതിയിന്മേൽ പോലീസ് അന്വേഷണം നടത്തി പിടികൂടുകയാണ് പതിവ്.
അവസാനം ഒളിച്ചോടിയത് 2015 ലായിരുന്നു. ഡൽഹിയിൽ നിന്നാണ് ആ തവണ രജനി പിടിയിലായത്. ഫോണിലൂടെയും നേരിട്ടും സൗഹൃദം ഉണ്ടാക്കി ബന്ധങ്ങൾ സ്ഥാപിക്കുകയാണ് രജനി ചെയ്തിരുന്നത്.
ചെങ്ങന്നൂർ കോടതിയിൽ ഹാജരാക്കിയ രജനിയെ കോടതി പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
CRIME
പിടിയിലായത് പോലീസിന്റെ തന്ത്രപരമായ നീക്കത്തിലൂടെ.

കൊല്ലം: ഫേസ്‌ബുക്കിലൂടെ സ്ത്രീകൾക്ക് അശ്ലീല ദൃശ്യങ്ങൾ അയച്ചു കൊടുത്ത് ശല്യപ്പെടുത്തിയിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പുനലൂർ ഇളമ്പൽ ആരംപുന്നമുറി കാഞ്ഞിയിൽ വീട്ടിൽ ശ്രീകുമാർ (48) ആണ് ശൂരനാട് പൊലീസ് പിടിയിലായത്.
ഏനാത്തെ ബാർ ഹോട്ടൽ ജീവനക്കാരനാണ് ശ്രീകുമാർ. വിദ്യാർത്ഥിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് കെണിയൊരുക്കി കുടുക്കിയത്.
വ്യാജ അക്കൗണ്ട് വഴിയായിരുന്നു ശ്രീകുമാർ സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ചിരുന്നത്. പേരും വിലാസവും മൊബൈൽ നമ്പറും വെളിപ്പെടുത്തിയിരുന്നില്ല. അത് കൊണ്ട് തന്നെ ശ്രീകുമാറിനെ സംബന്ധിച്ച വിവരങ്ങൾ അറിയാനും കെണിയിൽ കുടുക്കാനുമായി പോലീസ് ഫേസ്‌ബുക്ക് വ്യാജ അക്കൗണ്ട് ഉണ്ടാക്കി ശ്രീകുമാറുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു.
പോലീസ് ഒരുക്കിയ കെണിയിൽ വീണ ശ്രീകുമാർ ദിവസങ്ങൾ നീണ്ട ചാറ്റിങ്ങിനൊടുവിൽ തന്നെ സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തുകയായിരുന്നു. ഇതോടെ ഇയാൾ ജോലി ചെയ്തിരുന്ന ബാർ ഹോട്ടലിലെത്തി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
യാതൊരു മുൻ പരിചയവുമില്ലാത്ത സ്ത്രീകൾക്ക് ഫേസ്‌ബുക്കിലൂടെ ഫ്രണ്ട് റിക്വസ്റ്റ് സന്ദേശം അയച്ച് ബന്ധം സ്ഥാപിക്കുകയായിരുന്നു ശ്രീകുമാറിന്റെ രീതി. ഇതിനായി നിരവധി സ്ത്രീകൾക്ക് ദിവസവും റിക്വസ്റ്റ് അയക്കും. ആരെങ്കിലും സ്വീകരിച്ചാൽ അവരുമായി പ്രാഥമിക ചാറ്റിന് ശേഷം തന്നെ അശ്ലീല ചിത്രങ്ങളും ദൃശ്യങ്ങളും അയക്കും.
വർഷങ്ങളായി ഇത് പോലെ നിരവധി പേരുമായി ബന്ധം സ്ഥാപിച്ചിരുന്നതായി ശ്രീകുമാർ വെളിപ്പെടുത്തി. പലരും അശ്ളീല ദൃശ്യങ്ങൾ ലഭിക്കുമ്പോൾ തന്നെ പരാതിപ്പെടാൻ തുനിയാതെ അക്കൗണ്ട് ബ്ലോക്ക് ചെയ്യും. പലരും നാണക്കേടാലോചിച്ച് പരാതി നൽകാത്തതിനാൽ ശ്രീകുമാർ കഴിഞ്ഞ അഞ്ചു വർഷത്തോളമായി ഇത് തുടർന്ന് കൊണ്ടിരുന്നു.
പോലീസ് പിടിച്ചെടുത്ത ശ്രീകുമാറിന്റെ ഫോണിൽ നിന്ന് നൂറുകണക്കിനു അശ്ലീല ദൃശ്യങ്ങൾ പോലീസ് കണ്ടെത്തി. കൂടുതൽ തെളിവുകൾ ശേഖരിക്കാനും നടപടി ക്രമങ്ങൾക്കുമായി പോലീസ് ഫോൺ ഫൊറൻസിക് സയൻസ് ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചു.
ഐടി ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കിയ ശ്രീകുമാറിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.