CRIME
പെരിയ ഇരട്ട കൊലപാതകം അന്വേഷണ സംഘത്തെ നിയന്ത്രിക്കുന്നത് സിപിഎം?

കണ്ണൂര്‍: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം ക്വട്ടേഷന്‍ സംഘമാണെന്നതിനുള്ള തെളിവുകകള് നശിപ്പിക്കാന്‍ ക്രൈബ്രാഞ്ച് നീക്കം. ഭാവിയില്‍ സി ബി ഐ അന്വേഷണമുള്‍പ്പെടെ വന്നാല്‍ ക്വട്ടേഷന്‍ സംഘങ്ങളിലേയ്ക്കോ നേതാക്കളിലേക്കോ തെളിവുകള്‍ എത്തപെടാതിരിക്കാനാണ് ക്രൈംബ്രാഞ്ചിനെ സിപിഎം ബലിയാടാക്കുന്നത്. പാര്‍ട്ടിയ്ക്ക് ഏറ്റവും വിശ്വസ്തരായ ഉദ്യോഗസ്ഥരെ കേസ് ഏല്‍പ്പിച്ചതും ഇക്കാര്യത്തിനുവേണ്ടിയാണ്. പാര്‍ട്ടി നല്കിയ ഡമ്മി പ്രതികള്‍ക്കപ്പുറം അന്വേഷണം നീളരുതെന്ന് നിര്‍ദ്ദേശമാണ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുള്ളത്.
ലോക്കല്‍ കമ്മറ്റി അംഗം പീതാംബരനെ തന്നെ മുഖ്യപ്രതിയാക്കി നിര്‍ത്തണമെന്നാണ് സിപിഎം നിലപാട്. ഇതിന് അനുസരിച്ചുള്ള അന്വേഷണവും പ്രതിചേര്‍ക്കലും മാത്രമേ ഇനി നടക്കൂ. പ്രതികള്‍ കുറ്റം സമ്മതിച്ച സ്ഥിതിക്ക് അവിടെ അന്വേഷണം നിര്‍ത്തനാണ് നീക്കം.
നിലവിലെ 22 അംഗ സംഘത്തില്‍ കൂടുതലും സിപിഎം അനുഭാവികളായ ഉദ്യോഗസ്ഥരാണ്. എറണാകുളം ക്രൈംബ്രാഞ്ച് എസ്പി വി എം.മുഹമ്മദ് റഫീഖ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ മാറ്റിയാണ് പുതിയ അംഗങ്ങളെ ചേര്‍ത്തത് അന്വേഷണം സംഘത്തിന് രൂപമാറ്റം നല്‍കിയത്. ഇത് കേസ് അട്ടിമറിക്കാനാണെന്ന ആരോപണത്തിന് ഇതോടെ ശക്തിയേറി. പാര്‍ട്ടിയുടെ യുവജന, വിദ്യാര്‍ത്ഥി സംഘടനകളില്‍ പ്രവര്‍ത്തിച്ചിരുന്നവരും അന്വേഷണ സംഘത്തിലുണ്ട്. പരാതി ഒഴിവാക്കാന്‍ യുഡിഎഫ് അനുഭാവമുള്ള ചുരുക്കം ചില ഉദ്യോഗസ്ഥരെക്കൂടി ഉള്‍പ്പെടുത്തി. എന്നാല്‍ അവര്‍ക്ക് റോളൊന്നും ഉണ്ടാകില്ല. ഇതെല്ലാം ശരത് ലാലിന്റേയും കൃപേഷിന്റേയും കുടുംബം തിരിച്ചറിയുന്നുണ്ട്. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹൈക്കോടതി വാദത്തില്‍ ഇതെല്ലാം അവര്‍ ഉയര്‍ത്തിക്കാട്ടും. പ്രാഥമിക തെളിവുകള്‍ പോലും പരിശോധിക്കാതെ പൊലീസ് മുന്നോട്ട് പോകുന്നത് കണ്ണൂരിലെ ക്വട്ടേഷന്‍ സംഘത്തെ രക്ഷിക്കാനാണെന്നാണ് ഉയരുന്ന വാദം.
ഡിഐജി എസ്.ശ്രീജിത്തിന്റെ മേല്‍നോട്ടത്തിലുള്ള ക്രൈംബ്രാഞ്ച് സംഘത്തെയാണ് ഇരട്ടക്കൊലക്കേസ് അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയത്. ഡിവൈഎസ്പിമാരായ പി.എം.പ്രദീപ്, ഷാജു ജോസ്, സിഐ.അബ്ദുറഹീം തുടങ്ങിയ ഉദ്യോഗസ്ഥരും ഏതാനും സിവില്‍ പൊലീസ് ഓഫിസര്‍മാരുമായിരുന്നു ആദ്യ സംഘത്തില്‍. എന്നാല്‍ അന്വേഷണം കണ്ണൂരിലേക്ക് എത്തുമെന്നായപ്പോള്‍ ഇതെല്ലാം മാറ്റി മറിക്കപ്പെട്ടു. കോട്ടയം ക്രൈംബ്രാഞ്ച് എസ്പി സാബു മാത്യുവാണ് പുതിയ സംഘത്തിന്റെ തലവന്‍. മുന്‍ തലവന്‍, എറണാകുളം ക്രൈംബ്രാഞ്ച് എസ്പി വി എം.മുഹമ്മദ് റഫീഖ് അനാരോഗ്യ കാരണങ്ങളാല്‍ പിന്മാറിയെന്നാണ് ഔദ്യോഗിക ഭാഷ്യം. എസ്പി മാറിയതിനു പിന്നാലെ ഡിവൈഎസ്പി ഷാജുവിനെയും മാറ്റി. പുതിയ സംഘത്തില്‍ ഡിവൈഎസ്പിയായി പി.എം.പ്രദീപ് മാത്രമേയുള്ളൂ. ഇതാണ് സംശയങ്ങള്‍ക്ക് ഇട നല്‍കുന്നത്. കോട്ടയം ക്രൈംബ്രാഞ്ച് സിഐ രാജപ്പന്, നീലേശ്വരം സിഐ പി.നാരായണന് എന്നിവര്‍ പുതുതായി വന്നു. എസ്ഐമാരായ ജയചന്ദ്രന്, ഫിലിപ് തോമസ്, പുരുഷോത്തമന്, കൃഷ്ണകുമാര്‍ തുടങ്ങിയവരുമുണ്ട്.
പെരിയയിലെ ഇരട്ടക്കൊലപാതകത്തിന് പിന്നില്‍ പീതാംബരനും സംഘവുമല്ലെന്ന് ആവര്‍ത്തിച്ച് കൊല്ലപ്പെട്ട ശരത്തിന്റെ പിതാവ് സത്യനാരായണന് രംഗത്ത് വന്നിട്ടുണ്ട് . ആസൂത്രണം നടത്തിയത് പീതാംബരനും നേതാക്കളും ചേര്‍ന്നാണ്. അരുംകൊല നടത്തിയത് പരിശീലനം നേടിയ മറ്റ് സംഘമാണെന്നും പീതാംബരന് പറഞ്ഞു. ഇവരെ പിടികൂടാന്‍ സിബിഐ അന്വേഷണം ആവശ്യമാണെന്നും കൊല്ലപ്പെട്ട ശരത്തിന്റേയും കൃപേഷിന്റേയും രക്ഷിതാക്കള്‍ പറഞ്ഞു. ഇതിന്റെ സൂചനകള്‍ പൊലീസിനും കിട്ടിയിട്ടുണ്ട്. കണ്ണൂരിലെ ക്വട്ടേഷന്‍ സംഘത്തെയാണ് സംശയം. എന്നാല്‍ ഇത് പാര്‍ട്ടിയെ കൂടുതല്‍ പ്രതിരോധത്തിലാകും. അതുകൊണ്ട് തന്നെ ഇത്തരത്തിലെ അന്വേഷണം സര്‍ക്കാരും ആഗ്രഹിക്കുന്നില്ല. ഇതുകൊണ്ടാണ് അന്വേഷണ സംഘത്തെ മാറ്റിമറിച്ചത്. സര്‍ക്കാര്‍ പറഞ്ഞാല്‍ കേള്‍ക്കുന്നവര്‍ മാത്രമേ ഇപ്പോള്‍ അന്വേഷണ സംഘത്തിലുള്ളൂ. ഇതെല്ലാം ഉന്നത നേതാക്കളിലേക്ക് അന്വേഷണം എത്താതിരിക്കാനുള്ള തന്ത്രമാണ്.
പെരിയ ഇരട്ടക്കൊലക്കേസില്‍ സിപിഎം ലോക്കല്‍ കമ്മറ്റി അംഗം പീതാംബരന് ഉള്‍പ്പെടെയുള്ള സിപിഎം പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് ഇപ്പോള്‍ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നു. കൊലക്കുപയോഗിച്ച ആയുധങ്ങളും വാഹനവും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പിടിയിലായവര്‍ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരല്ലെന്ന് കൊല്ലപ്പെട്ട ശരത്തിന്റെ പിതാവ് പറഞ്ഞു കേസിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ട്. ഇരുവരുടേയും കൊലപാതകം ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് കുടുംബവും സുഹൃത്തുക്കളും മോചിതരായിട്ടില്ല. കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത് പ്രദേശത്തെ സിപിഎം നേതാക്കള്‍ തന്നെയാണെന്ന് സുഹൃത്തുക്കളും വിശ്വസിക്കുന്നു. ക്ഷേത്രത്തിലെ പെരുങ്കളിയാട്ടത്തിന്റെ മുന്നൊരുക്കത്തിന് ശേഷം കൃപേഷും ശരത്തും ബൈക്കിലാണ് വീട്ടിലേക്ക് പുറപ്പെട്ടത്. സുഹൃത്തിന്റെ കല്യാണത്തിന് ധരിക്കാനുള്ള വസ്ത്രത്തിന്റെ അഡ്വാന്‍സ് പണം എടുക്കാനായിരുന്നു യാത്ര. ഇതാണ് മരണത്തിലേക്കുള്ള യാത്രയായി മാറിയത്.
CRIME
ഭീഷണിപ്പെടുത്തി പണം തട്ടി. പ്രളയ ഹീറോ ജൈസലിന് എതിരെ കേസ്

ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന പരാതിയില്‍ ‘പ്രളയ ഹീറോ’ താനൂര്‍ സ്വദേശി ജൈസലിനെതിരെ പോലീസ് കേസെടുത്തു. താനൂര്‍ തൂവല്‍ കടപ്പുറത്ത് എത്തിയ യുവാവിനെയും യുവതിയേയും സദാചാര പോലീസ് ചമഞ്ഞു തടഞ്ഞു നിര്‍ത്തി ഫോട്ടോ എടുത്തു പണം തട്ടിയെന്നാണ് പരാതി.
താനൂര്‍ സ്വദേശിയായ യുവാവാണ് ജൈസലിന് എതിരായി പരാതി നല്‍കിയത്. യുവാവ് നല്കിയ പരാതിയില്‍ പോലീസ് ജൈസലിനും കൂടെ ഉണ്ടായിരുന്ന രണ്ടു പേര്‍ക്കും എതിരെ കേസെടുത്തു.
തൂവല്‍ കടപ്പുറത്ത് എത്തിയ യുവാവിനെയും യുവതിയേയും തടഞ്ഞു നിര്‍ത്തി ഒന്നിച്ചു നിന്ന് ഫോട്ടോ എടുത്തതായി യുവാവ് പരാതിയില്‍ പറയുന്നു. ഒരു ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ചിത്രം പുറത്തു വിടുമെന്നും പണം നല്കിയാല് മാത്രമേ വിട്ടയക്കുകയുള്ളൂ എന്നും ഭീഷണിപ്പെടുത്തി. പോകാതിരിക്കാനായി കാറിന്റെ താക്കോല്‍ ഊരിയെടുത്തു കൈവശം വെച്ചുവെന്നും യുവാവ് പരാതിയില്‍ പറയുന്നു.
അത്രയും പണം ഇല്ലെന്നും പോകാന്‍ അനുവദിക്കണമെന്നും കരഞ്ഞു പറഞ്ഞിട്ടും യുവാക്കള്‍ സമ്മതിച്ചില്ല. ഒടുവില്‍ അയ്യായിരം രൂപ നല്‍കിയപ്പോഴാണ് വിട്ടയച്ചത്. കൈവശം പണം ഇല്ലാതിരുന്നതിനാല്‍ തന്റെ സുഹൃത്തിനെ വിളിച്ചു ഗൂഗിള്‍ പേ വഴിയാണ് പണം നല്‍കിയതെന്നും യുവാവ് പരാതിയില്‍ പറയുന്നു.
ഒന്നാം പ്രളയ സമയത്ത് വേങ്ങര മുതലമാട് രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിനിടെ സ്ത്രീകളായ മൂന്ന് പേര്‍ക്ക് സുരക്ഷാ ബോട്ടിലേക്ക് കയറുന്നതിനായി സ്വന്തം മുതുക് ചവിട്ടു പടിയാക്കി കുനിഞ്ഞു നിന്ന് കൊടുത്തതോടെ ആരോ വീഡിയോയില്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ അപ് ലോഡ് ചെയ്യുകയായിരുന്നു. ആ ദൃശ്യങ്ങള്‍ ലോകമെങ്ങും പ്രചരിച്ചതോടെയാണ് മത്സ്യ തൊഴിലാളിയായ ജൈസല്‍ കേരളത്തില്‍ ശ്രദ്ധിക്കപ്പെട്ടത്.
പത്രങ്ങളും സോഷ്യല്‍ മീഡിയയും ജൈസലിന്റെ പ്രവൃത്തിയെ വാഴ്ത്തിയതോടെ ലോകമാനമുള്ള മലയാളികളില്‍ നിന്നും ജൈസലിന് അഭിനന്ദനങ്ങള്‍ ലഭിച്ചിരുന്നു. ദുരന്ത മുഖത്തെ അസാമാന്യ രക്ഷാപ്രവര്‍ത്തനത്തിനുള്ള പാരിതോഷികമായി മഹീന്ദ്ര കാര്‍ ഉള്‍പ്പെടെയുള്ള സമ്മാനങ്ങള്‍ മനുഷ്യ നന്മയുടെ മുഖമായി മാറിയ ജൈസലിന് ലഭിച്ചിരുന്നു. പ്രവാസി സംഘടനയുടെ സഹായത്തോടെ 11൦൦ ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വീടും ജൈസലിന് സ്വന്തമായിരുന്നു.
CRIME
അഞ്ചാം തവണ കണ്ടെത്തിയത് റാന്നിയിലെ വാടക വീട്ടിൽ നിന്ന്.

പ്രായപൂർത്തിയാകാത്ത രണ്ടു മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതി പോലീസ് പിടിയിലായി. മുളക്കുഴ കൊഴുവല്ലൂർ സ്വദേശിനിയായ രജനിയെയാണ് (36) പോലീസ് അറസ്റ്റ് ചെയ്തത്.
ഭാര്യാഭർത്താക്കന്മാർ എന്ന വ്യാജേന റാന്നിയിൽ വാടകക്ക് വീടെടുത്ത് താമസിച്ചു വരുന്നതിനിടെയാണ് രജനിയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഭാര്യയെ കാണാനില്ലെന്ന ഭർത്താവ് ഗിരീഷ്കുമാറിന്റെ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്.
ഇതിന് മുൻപ് നാല് തവണ രജനി വ്യത്യസ്ത കാമുകന്മാരോടൊപ്പം ഒളിച്ചോടിയതായി പോലീസ് പറഞ്ഞു. ഓരോ തവണയും വീട്ടുകാരുടെ പരാതിയിന്മേൽ പോലീസ് അന്വേഷണം നടത്തി പിടികൂടുകയാണ് പതിവ്.
അവസാനം ഒളിച്ചോടിയത് 2015 ലായിരുന്നു. ഡൽഹിയിൽ നിന്നാണ് ആ തവണ രജനി പിടിയിലായത്. ഫോണിലൂടെയും നേരിട്ടും സൗഹൃദം ഉണ്ടാക്കി ബന്ധങ്ങൾ സ്ഥാപിക്കുകയാണ് രജനി ചെയ്തിരുന്നത്.
ചെങ്ങന്നൂർ കോടതിയിൽ ഹാജരാക്കിയ രജനിയെ കോടതി പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
CRIME
പിടിയിലായത് പോലീസിന്റെ തന്ത്രപരമായ നീക്കത്തിലൂടെ.

കൊല്ലം: ഫേസ്ബുക്കിലൂടെ സ്ത്രീകൾക്ക് അശ്ലീല ദൃശ്യങ്ങൾ അയച്ചു കൊടുത്ത് ശല്യപ്പെടുത്തിയിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പുനലൂർ ഇളമ്പൽ ആരംപുന്നമുറി കാഞ്ഞിയിൽ വീട്ടിൽ ശ്രീകുമാർ (48) ആണ് ശൂരനാട് പൊലീസ് പിടിയിലായത്.
ഏനാത്തെ ബാർ ഹോട്ടൽ ജീവനക്കാരനാണ് ശ്രീകുമാർ. വിദ്യാർത്ഥിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് കെണിയൊരുക്കി കുടുക്കിയത്.
വ്യാജ അക്കൗണ്ട് വഴിയായിരുന്നു ശ്രീകുമാർ സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ചിരുന്നത്. പേരും വിലാസവും മൊബൈൽ നമ്പറും വെളിപ്പെടുത്തിയിരുന്നില്ല. അത് കൊണ്ട് തന്നെ ശ്രീകുമാറിനെ സംബന്ധിച്ച വിവരങ്ങൾ അറിയാനും കെണിയിൽ കുടുക്കാനുമായി പോലീസ് ഫേസ്ബുക്ക് വ്യാജ അക്കൗണ്ട് ഉണ്ടാക്കി ശ്രീകുമാറുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു.
പോലീസ് ഒരുക്കിയ കെണിയിൽ വീണ ശ്രീകുമാർ ദിവസങ്ങൾ നീണ്ട ചാറ്റിങ്ങിനൊടുവിൽ തന്നെ സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തുകയായിരുന്നു. ഇതോടെ ഇയാൾ ജോലി ചെയ്തിരുന്ന ബാർ ഹോട്ടലിലെത്തി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
യാതൊരു മുൻ പരിചയവുമില്ലാത്ത സ്ത്രീകൾക്ക് ഫേസ്ബുക്കിലൂടെ ഫ്രണ്ട് റിക്വസ്റ്റ് സന്ദേശം അയച്ച് ബന്ധം സ്ഥാപിക്കുകയായിരുന്നു ശ്രീകുമാറിന്റെ രീതി. ഇതിനായി നിരവധി സ്ത്രീകൾക്ക് ദിവസവും റിക്വസ്റ്റ് അയക്കും. ആരെങ്കിലും സ്വീകരിച്ചാൽ അവരുമായി പ്രാഥമിക ചാറ്റിന് ശേഷം തന്നെ അശ്ലീല ചിത്രങ്ങളും ദൃശ്യങ്ങളും അയക്കും.
വർഷങ്ങളായി ഇത് പോലെ നിരവധി പേരുമായി ബന്ധം സ്ഥാപിച്ചിരുന്നതായി ശ്രീകുമാർ വെളിപ്പെടുത്തി. പലരും അശ്ളീല ദൃശ്യങ്ങൾ ലഭിക്കുമ്പോൾ തന്നെ പരാതിപ്പെടാൻ തുനിയാതെ അക്കൗണ്ട് ബ്ലോക്ക് ചെയ്യും. പലരും നാണക്കേടാലോചിച്ച് പരാതി നൽകാത്തതിനാൽ ശ്രീകുമാർ കഴിഞ്ഞ അഞ്ചു വർഷത്തോളമായി ഇത് തുടർന്ന് കൊണ്ടിരുന്നു.
പോലീസ് പിടിച്ചെടുത്ത ശ്രീകുമാറിന്റെ ഫോണിൽ നിന്ന് നൂറുകണക്കിനു അശ്ലീല ദൃശ്യങ്ങൾ പോലീസ് കണ്ടെത്തി. കൂടുതൽ തെളിവുകൾ ശേഖരിക്കാനും നടപടി ക്രമങ്ങൾക്കുമായി പോലീസ് ഫോൺ ഫൊറൻസിക് സയൻസ് ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചു.
ഐടി ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കിയ ശ്രീകുമാറിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.