CRIME
ആട്, തേക്ക്, മാഞ്ചിയം, ആര്‍ എം പി തട്ടിപ്പിന് ശേഷം വന്‍ ബിറ്റ് കോയിന്‍ തട്ടിപ്പ് കേരളത്തിലും:

മണി ചെയിന്‍ മാതൃകയില്‍ ബിറ്റ് കോയിന്‍ വില്‍പ്പന നടത്തി കോടിക്കണക്കിനു രൂപ തട്ടിയെടുത്ത് മലയാളി മുങ്ങിയതായി പരാതി. 500 കോടിയില്‍ അധികം രൂപയാണ് നിക്ഷേപകര്‍ക്ക് നഷ്ടപ്പെട്ടത്. ബി.ടി.സി എന്ന കമ്പനിയുടെ ബി.ടി.സി. ബിറ്റ്സ് എന്ന കമ്പനിയില്‍ നിക്ഷേപം നടത്തിയവരാണ് വന്ധിക്കപ്പെട്ടത്. വെബ്സൈറ്റ് വഴിയായിരുന്നു ഇടപാടുകള്‍ നടത്തിയിരുന്നത്. കമ്പനിയുടെ പ്രധാന ഏജന്റും പങ്കാളിയുമായിരുന്ന പെരിന്തല്‍മണ്ണ സ്വദേശിയായ അബ്ദുള്‍ ഷുക്കൂറിന്റെ വാഗ്ദോരണിയില്‍ വിശ്വസിച്ചു പണം നല്‍കിയ നിക്ഷേപകര്‍കക്കാണ് പണം നഷ്ടപ്പെട്ടത്.
ക്രിപ്റ്റോ കറന്‍സി ട്രേഡിങ്ങ് കമ്പനിയായ BTC BITZ മുഖേനയായിരുന്നു തട്ടിപ്പ് നടത്തിയത്. ഏകദേശം രണ്ടു വര്‍ഷം മുന്‍പാണ് ഷുക്കൂര്‍ ഈ കമ്പനിയില്‍ ചേരുന്നത്. ആദ്യ ഘട്ടത്തില്‍ തായിലന്റില്‍ ആയിരുന്നു ഈ കമ്പനി രജിസ്റ്റര്‍ ചെയ്ത് ബിറ്റ് കോയിന്‍ വ്യാപാരം നടത്തിയിരുന്നതെങ്കിലും പിന്നീട് മാള്‍ട്ടയിലേക്ക് മാറ്റി. ലോക വ്യാപകമായി 250,000 പേര്‍ ഉണ്ട്. ആഫ്രിക്ക, കെനിയ, മെക്സിക്കോ, ഫിലിപ്പൈന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെല്ലാം ആളുകള്‍ നിക്ഷേപകരായി ഉണ്ടായിരുന്നു.
ഇന്ത്യയില്‍ എല്ലാ ഭാഗത്ത് നിന്നുള്ള നിക്ഷേപകരില്‍ നിന്നും ഈ കമ്പനി വെബ്സൈറ്റ് മുഖേന നിക്ഷേപം സ്വീകരിച്ചിരുന്നു. ഇന്ത്യയില്‍ നിന്നാണ് കമ്പനിക്കു ഏറ്റവും കൂടുതല്‍ നിക്ഷേപകര്‍ ഉള്ളതെന്നും ഷുക്കൂര്‍ അവകാശപ്പെട്ടിരുന്നു. എങ്കിലും കൂടുതല്‍ പണം നഷ്ടമായത് മലപ്പുറം ജില്ലയിലെ നിക്ഷേപകര്‍ക്കാണ്. പണം തിരിച്ചു ലഭിക്കും എന്ന ധാരണയില്‍ കുറെ പേരും പണം നഷ്ടപ്പെട്ട നിരാശയില്‍ അധികം പേരും എന്ത് ചെയ്യണം എന്നറിയാതെ വിഷമിക്കുകയാണ്. ജനുവരിയില്‍ പണം തിരികെ നല്‍കാമെന്ന വാഗ്ദാനത്തില്‍ വിശ്വസിച്ചു കാത്തിരുന്ന ആലപ്പുഴയില്‍ നിന്നുള്ള ഒരു നിക്ഷേപകന്‍ ഫെബ്രുവരി കഴിഞ്ഞിട്ടും പണം ലഭിക്കാതെ വന്നപ്പോള്‍ പോലീസ് മേധാവിക്ക് പരാതി നല്‍കി കഴിഞ്ഞു.
പണം നിക്ഷേപിക്കുന്നവര്‍ക്ക് 180 ദിവസത്തിനകം ഇരട്ടി തുക തിരികെ ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. അബ്ദുള്‍ ഷുക്കൂര്‍ ആയിരുന്നു കേരളത്തിലെ പ്രധാന എജന്റ്റ്. കൂടുതല്‍ നിക്ഷേപകരെ കണ്ടെത്താനായി ഇടനിലക്കാരാരെയും നിയമിച്ചിരുന്നു. നിക്ഷേപകരെ കൊണ്ട് വരുന്നവര്‍ക്ക് നേരിട്ട് കമ്മീഷന്‍ കൂടാതെ മണി ചെയിന്‍ മാതൃകയില്‍ കൂടുതല്‍ കമ്മീഷനും നല്‍കിയിരുന്നു.
ഷുക്കൂറിന്റെയും ഏജന്റുമാരുടേയും വാക്കുകള്‍ വിശ്വസിച്ചു ഒരു ലക്ഷം മുതല്‍ ഒരു കോടി വരെ കേരളത്തില്‍ നിന്ന് നിക്ഷേപിച്ചവര്‍ ഉണ്ട്. മലപ്പുറം സ്വദേശികളാണ് ചതിക്കപ്പെട്ട നിക്ഷേപകരില്‍ അധികവും. പെരിന്തല്‍മണ്ണ ആസ്ഥാനമാക്കിയായിരുന്നു കേരളത്തില്‍ ഷുക്കൂറിന്റെ തട്ടിപ്പ്. ഷുക്കൂറിന്റെ അത്യാഡംബര ജീവിതം കണ്ട് മയങ്ങിപ്പോയ യുവാക്കളാണ് ചതിക്കപ്പെട്ടവരില്‍ അധികവും.
പത്താം ക്ലാസ് വരെ മാത്രം വിദ്യഭ്യാസമുള്ള അബ്ദുല്‍ ഷുക്കൂര്‍ ചുരുങ്ങിയ കാലം കൊണ്ടാണ് ബിറ്റ് കോയിന്‍ തട്ടിപ്പിലൂടെ കോടിക്കണക്കിന് രൂപയുടെ ആസ്തി ഉണ്ടാക്കിയത് എന്നാണു വിവരം. ഒന്നര വര്‍ഷം മുന്‍പ് വരെ ഇടിഞ്ഞു വീഴാറായ ഒരു വീട്ടില്‍ താമസിച്ചിരുന്ന ഷുക്കൂര്‍ ഈയിടെ പെരിന്തല്‍മണ്ണയില്‍ പതിനായിരം സ്ക്വയര്‍ ഫീറ്റ് വരുന്ന കൊട്ടാര സമാനമായ വീടിന്‍റെ പണി പൂര്‍ത്തീകരിച്ചിരുന്നു.
ഒന്നര വര്‍ഷം മുന്‍പ് ഒരു പഴയ നാനോ കാര്‍ മാത്രം സ്വന്തമായി ഉണ്ടായിരുന്ന ഷുക്കൂര്‍ ഇപ്പോള്‍ ഏഴോളം ആഡംബര കാറുകളുടെ ഉടമയാണ്. ഒരു കോടിയോളം വരുന്ന രണ്ടു റേന്‍ജ് റോവര്‍ കാറുകളാണ് ഷുക്കൂറിന് സ്വന്തമായുള്ളത്. ബെന്‍സ്, ഔഡി കാറുകള്‍ വേറെയും.
കേരളത്തില്‍ എവിടെയൊക്കെ തനിക്ക് ഭൂമി സ്വന്തമായുണ്ട് എന്ന് തന്‍റെ ഡ്രൈവര്‍ക്കും വില്ലേജ് ഓഫീസിലെ സുഹൃത്തിനും മാത്രമേ അറിയൂ എന്നാണു ഷുക്കൂര്‍ നാട്ടില്‍ പണം നിക്ഷേപിക്കാന്‍ വരുന്നവരോട് പറഞ്ഞിരുന്നത്. കൂടാതെ പ്രവാസി വ്യവസായി പ്രമുഖനായ എം എ യൂസഫലിയുടെ മരുമകനായ ഷംസീര്‍ വയലിലിന്റെ കുടുംബത്തില്‍ നിന്നാണ് താന്‍ വിവാഹം കഴിക്കാന്‍ പോയിരുന്നത് എന്നും നാട്ടില്‍ പറഞ്ഞു പരത്തിയിരുന്നു.
നാട്ടിലെ വസ്തുവകകള്‍ കൂടാതെ ഇന്തോനേഷ്യയിലും തനിക്ക് നിക്ഷേപവും ബിസിനസ്സും ഉണ്ടെന്ന് അബ്ദുള്‍ ഷുക്കൂര്‍ നാട്ടില്‍ പറഞ്ഞു പരത്തിയിരുന്നു. സ്വന്തമായി മൂന്ന് ഹോട്ടലുകള്‍ കൂടാതെ മറ്റു മൂന്നു ഹോട്ടലുകളുടെ നിര്‍മ്മാണ ജോലികള്‍ നടന്നു കൊണ്ടിരിക്കുകയായിരുന്നെന്നും ഷുക്കൂര്‍ സുഹൃത്തുക്കളിലൂടെ നിക്ഷേപകരില്‍ എത്തിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം താന്‍ 40 ലക്ഷം രൂപയായിരുന്നു ആദായ നികുതിയായി അടച്ചത് എന്നും നിക്ഷേപകരെ വിശ്വസിപ്പിച്ചു.
അബ്ദുള്‍ ഷുക്കൂര്‍ കേരളം വിട്ടു പോയിട്ടില്ലെന്നും കാസര്‍കോടുള്ള ഒരു ജനപ്രതിനിധിയുടെ ബന്ധുവിന്‍റെ സംരക്ഷണയില്‍ ആണെന്നും ദുബായില്‍ സ്വന്തം ബിസിനസ്സും തായ് ലാണ്ടിലും മറ്റും സ്വന്തം ബിസിനസ്സുമുള്ള അബ്ദുള്‍ ഷുക്കൂര്‍ ഇതു നിമിഷവും ഇന്ത്യ വിട്ടു പോകാമെന്നുമാണ് വന്ചിക്കപ്പെട്ടവ്ര്‍ ഭയക്കുന്നത്.
അബ്ദുള്‍ ഷുക്കൂര്‍ ബിസിനസ്സുകാരായ നിക്ഷേപകര്‍ക്ക് വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി ചതിയിലാക്കുന്ന ഏകദേശം ഒന്നര മണിക്കൂറോളം ദൈര്‍ഘ്യമുള്ള ക്ലിപ്പുകള്‍ ഞങ്ങള്‍ക്ക് ലഭിച്ചു. വരും ദിവസങ്ങളില്‍ തട്ടിപ്പിന്‍റെ ഇത് പ്രകാരമുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടുന്നതാണ്.
CRIME
ഭീഷണിപ്പെടുത്തി പണം തട്ടി. പ്രളയ ഹീറോ ജൈസലിന് എതിരെ കേസ്

ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന പരാതിയില്‍ ‘പ്രളയ ഹീറോ’ താനൂര്‍ സ്വദേശി ജൈസലിനെതിരെ പോലീസ് കേസെടുത്തു. താനൂര്‍ തൂവല്‍ കടപ്പുറത്ത് എത്തിയ യുവാവിനെയും യുവതിയേയും സദാചാര പോലീസ് ചമഞ്ഞു തടഞ്ഞു നിര്‍ത്തി ഫോട്ടോ എടുത്തു പണം തട്ടിയെന്നാണ് പരാതി.
താനൂര്‍ സ്വദേശിയായ യുവാവാണ് ജൈസലിന് എതിരായി പരാതി നല്‍കിയത്. യുവാവ് നല്‍കിയ പരാതിയില്‍ പോലീസ് ജൈസലിനും കൂടെ ഉണ്ടായിരുന്ന രണ്ടു പേര്‍ക്കും എതിരെ കേസെടുത്തു.
തൂവല്‍ കടപ്പുറത്ത് എത്തിയ യുവാവിനെയും യുവതിയേയും തടഞ്ഞു നിര്‍ത്തി ഒന്നിച്ചു നിന്ന് ഫോട്ടോ എടുത്തതായി യുവാവ് പരാതിയില്‍ പറയുന്നു. ഒരു ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ചിത്രം പുറത്തു വിടുമെന്നും പണം നല്‍കിയാല്‍ മാത്രമേ വിട്ടയക്കുകയുള്ളൂ എന്നും ഭീഷണിപ്പെടുത്തി. പോകാതിരിക്കാനായി കാറിന്റെ താക്കോല്‍ ഊരിയെടുത്തു കൈവശം വെച്ചുവെന്നും യുവാവ് പരാതിയില്‍ പറയുന്നു.
അത്രയും പണം ഇല്ലെന്നും പോകാന്‍ അനുവദിക്കണമെന്നും കരഞ്ഞു പറഞ്ഞിട്ടും യുവാക്കള്‍ സമ്മതിച്ചില്ല. ഒടുവില്‍ അയ്യായിരം രൂപ നല്‍കിയപ്പോഴാണ് വിട്ടയച്ചത്. കൈവശം പണം ഇല്ലാതിരുന്നതിനാല്‍ തന്‍റെ സുഹൃത്തിനെ വിളിച്ചു ഗൂഗിള്‍ പേ വഴിയാണ് പണം നല്‍കിയതെന്നും യുവാവ് പരാതിയില്‍ പറയുന്നു.
ഒന്നാം പ്രളയ സമയത്ത് വേങ്ങര മുതലമാട് രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിനിടെ സ്ത്രീകളായ മൂന്ന് പേര്‍ക്ക് സുരക്ഷാ ബോട്ടിലേക്ക് കയറുന്നതിനായി സ്വന്തം മുതുക് ചവിട്ടു പടിയാക്കി കുനിഞ്ഞു നിന്ന് കൊടുത്തതോടെ ആരോ വീഡിയോയില്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ അപ് ലോഡ് ചെയ്യുകയായിരുന്നു. ആ ദൃശ്യങ്ങള്‍ ലോകമെങ്ങും പ്രചരിച്ചതോടെയാണ് മത്സ്യ തൊഴിലാളിയായ ജൈസല്‍ കേരളത്തില്‍ ശ്രദ്ധിക്കപ്പെട്ടത്.
പത്രങ്ങളും സോഷ്യല്‍ മീഡിയയും ജൈസലിന്റെ പ്രവൃത്തിയെ വാഴ്ത്തിയതോടെ ലോകമാനമുള്ള മലയാളികളില്‍ നിന്നും ജൈസലിന് അഭിനന്ദനങ്ങള്‍ ലഭിച്ചിരുന്നു. ദുരന്ത മുഖത്തെ അസാമാന്യ രക്ഷാപ്രവര്‍ത്തനത്തിനുള്ള പാരിതോഷികമായി മഹീന്ദ്ര കാര്‍ ഉള്‍പ്പെടെയുള്ള സമ്മാനങ്ങള്‍ മനുഷ്യ നന്മയുടെ മുഖമായി മാറിയ ജൈസലിന് ലഭിച്ചിരുന്നു. പ്രവാസി സംഘടനയുടെ സഹായത്തോടെ 11൦൦ ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വീടും ജൈസലിന് സ്വന്തമായിരുന്നു.
CRIME
അഞ്ചാം തവണ കണ്ടെത്തിയത് റാന്നിയിലെ വാടക വീട്ടിൽ നിന്ന്.

പ്രായപൂർത്തിയാകാത്ത രണ്ടു മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതി പോലീസ് പിടിയിലായി. മുളക്കുഴ കൊഴുവല്ലൂർ സ്വദേശിനിയായ രജനിയെയാണ് (36) പോലീസ് അറസ്റ്റ് ചെയ്തത്.
ഭാര്യാഭർത്താക്കന്മാർ എന്ന വ്യാജേന റാന്നിയിൽ വാടകക്ക് വീടെടുത്ത് താമസിച്ചു വരുന്നതിനിടെയാണ് രജനിയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഭാര്യയെ കാണാനില്ലെന്ന ഭർത്താവ് ഗിരീഷ്‌കുമാറിന്റെ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്.
ഇതിന് മുൻപ് നാല് തവണ രജനി വ്യത്യസ്ത കാമുകന്മാരോടൊപ്പം ഒളിച്ചോടിയതായി പോലീസ് പറഞ്ഞു. ഓരോ തവണയും വീട്ടുകാരുടെ പരാതിയിന്മേൽ പോലീസ് അന്വേഷണം നടത്തി പിടികൂടുകയാണ് പതിവ്.
അവസാനം ഒളിച്ചോടിയത് 2015 ലായിരുന്നു. ഡൽഹിയിൽ നിന്നാണ് ആ തവണ രജനി പിടിയിലായത്. ഫോണിലൂടെയും നേരിട്ടും സൗഹൃദം ഉണ്ടാക്കി ബന്ധങ്ങൾ സ്ഥാപിക്കുകയാണ് രജനി ചെയ്തിരുന്നത്.
ചെങ്ങന്നൂർ കോടതിയിൽ ഹാജരാക്കിയ രജനിയെ കോടതി പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
CRIME
പിടിയിലായത് പോലീസിന്റെ തന്ത്രപരമായ നീക്കത്തിലൂടെ.

കൊല്ലം: ഫേസ്‌ബുക്കിലൂടെ സ്ത്രീകൾക്ക് അശ്ലീല ദൃശ്യങ്ങൾ അയച്ചു കൊടുത്ത് ശല്യപ്പെടുത്തിയിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പുനലൂർ ഇളമ്പൽ ആരംപുന്നമുറി കാഞ്ഞിയിൽ വീട്ടിൽ ശ്രീകുമാർ (48) ആണ് ശൂരനാട് പൊലീസ് പിടിയിലായത്.
ഏനാത്തെ ബാർ ഹോട്ടൽ ജീവനക്കാരനാണ് ശ്രീകുമാർ. വിദ്യാർത്ഥിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് കെണിയൊരുക്കി കുടുക്കിയത്.
വ്യാജ അക്കൗണ്ട് വഴിയായിരുന്നു ശ്രീകുമാർ സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ചിരുന്നത്. പേരും വിലാസവും മൊബൈൽ നമ്പറും വെളിപ്പെടുത്തിയിരുന്നില്ല. അത് കൊണ്ട് തന്നെ ശ്രീകുമാറിനെ സംബന്ധിച്ച വിവരങ്ങൾ അറിയാനും കെണിയിൽ കുടുക്കാനുമായി പോലീസ് ഫേസ്‌ബുക്ക് വ്യാജ അക്കൗണ്ട് ഉണ്ടാക്കി ശ്രീകുമാറുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു.
പോലീസ് ഒരുക്കിയ കെണിയിൽ വീണ ശ്രീകുമാർ ദിവസങ്ങൾ നീണ്ട ചാറ്റിങ്ങിനൊടുവിൽ തന്നെ സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തുകയായിരുന്നു. ഇതോടെ ഇയാൾ ജോലി ചെയ്തിരുന്ന ബാർ ഹോട്ടലിലെത്തി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
യാതൊരു മുൻ പരിചയവുമില്ലാത്ത സ്ത്രീകൾക്ക് ഫേസ്‌ബുക്കിലൂടെ ഫ്രണ്ട് റിക്വസ്റ്റ് സന്ദേശം അയച്ച് ബന്ധം സ്ഥാപിക്കുകയായിരുന്നു ശ്രീകുമാറിന്റെ രീതി. ഇതിനായി നിരവധി സ്ത്രീകൾക്ക് ദിവസവും റിക്വസ്റ്റ് അയക്കും. ആരെങ്കിലും സ്വീകരിച്ചാൽ അവരുമായി പ്രാഥമിക ചാറ്റിന് ശേഷം തന്നെ അശ്ലീല ചിത്രങ്ങളും ദൃശ്യങ്ങളും അയക്കും.
വർഷങ്ങളായി ഇത് പോലെ നിരവധി പേരുമായി ബന്ധം സ്ഥാപിച്ചിരുന്നതായി ശ്രീകുമാർ വെളിപ്പെടുത്തി. പലരും അശ്ളീല ദൃശ്യങ്ങൾ ലഭിക്കുമ്പോൾ തന്നെ പരാതിപ്പെടാൻ തുനിയാതെ അക്കൗണ്ട് ബ്ലോക്ക് ചെയ്യും. പലരും നാണക്കേടാലോചിച്ച് പരാതി നൽകാത്തതിനാൽ ശ്രീകുമാർ കഴിഞ്ഞ അഞ്ചു വർഷത്തോളമായി ഇത് തുടർന്ന് കൊണ്ടിരുന്നു.
പോലീസ് പിടിച്ചെടുത്ത ശ്രീകുമാറിന്റെ ഫോണിൽ നിന്ന് നൂറുകണക്കിനു അശ്ലീല ദൃശ്യങ്ങൾ പോലീസ് കണ്ടെത്തി. കൂടുതൽ തെളിവുകൾ ശേഖരിക്കാനും നടപടി ക്രമങ്ങൾക്കുമായി പോലീസ് ഫോൺ ഫൊറൻസിക് സയൻസ് ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചു.
ഐടി ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കിയ ശ്രീകുമാറിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.