KUWAIT
കുവൈറ്റിൽ വിസിറ്റ് വിസക്കും മെഡിക്കൽ ഇൻഷുറൻസ് നിർബന്ധമാക്കി.

കുവൈറ്റിൽ വിസിറ്റ് വിസക്കും മെഡിക്കൽ ഇൻഷുറൻസ് നിർബന്ധമാക്കി. ഇത് സംബന്ധിച്ച് മന്ത്രിസഭ ഉത്തരവിറക്കിയതായി അധികൃതരെ ഉദ്ധരിച്ച് ദേശീയ പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സന്ദർശന വിസക്ക് അപേക്ഷിക്കുമ്പോൾ തന്നെ മറ്റു രേഖകൾക്കൊപ്പം മെഡിക്കൽ ഇൻഷുറൻസ് ഫീസ് അടച്ച രേഖ കൂടി സമർപ്പിക്കേണ്ടി വരും. രാജ്യത്തെ ആരോഗ്യ സംവിധാനങ്ങൾ വിദേശികൾ ദുരുപയോഗം ചെയ്യാതിരിക്കാനായി അത്യാവശ്യ ഘട്ടങ്ങളിലുള്ള മെഡിക്കൽ സഹായവും ശാസ്ത്രക്രിയകളുമാണ് ഇതിന്റെ പരിധിയിൽ ഉൾപ്പെടുത്തുകയുള്ളൂ.
മെഡിക്കൽ ഇൻഷുറൻസ് എടുക്കുന്നതിന് മുൻപ് ഉണ്ടായിരുന്ന അസുഖങ്ങൾക്കുള്ള ചികിത്സ ഇൻഷുറൻസ് പരിധിയിൽ ഉൾപ്പെടുത്തില്ല. അത്തരം ആവശ്യങ്ങൾക്ക് മറ്റു വിദേശികളെ പോലെ തന്നെ ഫീസ് നൽകി രാജ്യത്തെ സർക്കാർ ആശുപത്രികളിൽ ചികിത്സ ലഭ്യമാക്കാവുന്നതാണ്. അത് പോലെ തന്നെ അടിയന്തിരമായി ചികിത്സ ആവശ്യമില്ലാത്ത രോഗങ്ങൾക്കും ശസ്ത്രക്രിയയ്ക്കും ചികിത്സ മെഡിക്കൽ ഇൻഷുറൻസ് പരിധിയിൽ വരില്ല.
മന്ത്രിസഭ തീരുമാനം ഗസറ്റിൽ പ്രസിദ്ധീകരിക്കണമെന്നാണ് നിയമം. അതിന് ശേഷം മൂന്നു മാസം കഴിഞ്ഞതിന് ശേഷം മാത്രമേ നിയമമായി നിലവിൽ വരികയുള്ളൂ.
KUWAIT
മലയാളികള്‍ വിശ്വസിച്ച ഈ മുന്‍ പ്രവാസിയുടെ കഥ വ്യാജം. സത്യം പുറത്തു വന്നപ്പോള്‍ മുങ്ങി.

കഴിഞ്ഞ ദിവസം പ്രവാസികളും അല്ലാത്തവരുമായ സാധാരണക്കാരില്‍ ഏറെ സന്തോഷം പകര്‍ന്ന ഒരു വാര്‍ത്ത മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രവാസ ജീവിതം അവസാനിപ്പിച്ചു പ്രാരാബ്ദം മൂലം അന്യ സംസ്ഥാനത്ത് സെക്യൂരിറ്റി ജോലി ചെയ്തു വന്നിരുന്ന മുന്‍ പ്രവാസിക്ക് ഒരു കോടി രൂപയുടെ കേരള ലോട്ടറി സമ്മാനം ലഭിച്ചുവെന്നയിരുന്നു വാര്‍ത്ത.
സുഹൃത്തില്‍ നിന്നും കടം വാങ്ങിയ അഞ്ഞൂറ് രൂപ മുടക്കി ഇദേഹം എടുത്ത ഒരു ടിക്കറ്റിനാണ് കേരള ഭാഗ്യക്കുറിയുടെ സംഗമിത്ര ലോട്ടറിയുടെ അഞ്ചു പേര്‍ക്ക് ഒരു കോടി രൂപ വീതം നല്‍കുന്ന സമ്മാനം ലഭിച്ചതെന്നും സമ്മാനം ലഭിച്ചതെന്നും റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു.
കഴിഞ്ഞ മൂന്ന് വര്‍ഷമായി മംഗളൂരുവിലെ തോക്കോട്ടുള്ള സ്മാര്‍ട്ട് പ്ലാനറ്റ് ബിഡിങ്ങില്‍ സെക്യൂരിറ്റിയായി ജോലി ചെയ്തു വന്നിരുന്ന കോഴിക്കോട് സ്വദേശി മൊയ്തീന്‍കുട്ടിയുടെ (65) വാര്‍ത്തയാണ് മാധ്യമങ്ങള്‍ പ്രസിദ്ധീരിച്ചത്.
എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന ഏറ്റവും പുതിയ വാര്‍ത്തകള്‍ പ്രകാരം ലോട്ടറിയടിച്ചെന്ന വാര്‍ത്ത മൊയ്തീന്‍ കുട്ടി തന്നെ കെട്ടിച്ചമച്ചതെന്നാണ് അറിയുന്നത്. ലോട്ടറി സമ്മാനം ലഭിച്ചെന്ന പ്രതീതി പരത്തി പലരില്‍ നിന്നും പണം കടം വാങ്ങി ഇയാള്‍ മുങ്ങിയിരിക്കുകയണെന്നും മാധ്യമങ്ങള്‍ പുറത്തു വിട്ട പുതിയ വാര്‍ത്തകളില്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസം മൊയ്തീന്‍കുട്ടിക്ക് ലോട്ടറി സമ്മാനം ലഭിച്ചെന്ന് വ്യക്തമാക്കി പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ തന്നെ സാരമായ പൊരുത്തക്കേടുകള്‍ ഉണ്ടായിരുന്നു. 1988ല്‍ ദുബായിയില്‍ നിന്നും ലോട്ടറി എടുത്തപ്പോള്‍ ഇയാള്‍ക്ക് ഒരു കോടി ദിര്‍ഹം സമ്മാനമായി ലഭിച്ചെന്നും ഇയാള്‍ പറഞ്ഞതായി വാര്‍ത്തകളില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അന്നത്തെ പത്തു കോടി രൂപ സമ്മാനം ലഭിച്ച ഇയാള്‍ എന്തിനാണ് ഇപ്പോള്‍ അന്യസംസ്ഥാനത്ത് സെക്യൂരിറ്റി ജോലിക്കാരനായി ജോലി ചെയ്യുന്നതെന്ന സാഹചര്യം വാര്‍ത്തയില്‍ വിശദീകരിച്ചിരുന്നില്ല.
സമ്മാനം കിട്ടിയതെന്ന് അവകാശപ്പെട്ടു കൊണ്ട് ഇയാള്‍ പ്രസ്തുത ടിക്കറ്റിന്‍റെ പകര്‍പ്പായിരുന്നു കാണിച്ചിരുന്നത്. സമ്മാനം ലഭിച്ച ടിക്കറ്റ് അധികൃതര്‍ക്ക് സമര്‍പ്പിച്ചു എന്നാണ് കാരണം പറഞ്ഞിരുന്നത്. ഇയാള്‍ ജോലി ചെയ്യുന്നതിന് സമീപത്തുള്ള ഇന്റര്‍നെറ്റ് ഷോപ്പില്‍ നിന്നുമാണ് ടിക്കറ്റ് തിരുത്തി സമ്മാനം ലഭിച്ച ടിക്കറ്റിന്റെ നമ്പര്‍ ചേര്‍ത്തതായി പറയുന്നത്.
ലോട്ടറി സമ്മാനം ലഭിച്ച കഥ ഇയാള്‍ തന്നെ കെട്ടിച്ചമച്ചത് എന്നാണ് നിഗമനം. ഇയാള്‍ തന്നെയാണ് മാധ്യ പ്രവര്‍ത്തകരോട് സമ്മാനം ലഭിച്ച വാര്‍ത്ത അറിയിച്ചത്. വിവരം അറിഞ്ഞപ്പോള്‍ തന്നെ ഈ ലേഖകള്‍ ഈ വാര്‍ത്ത ആവശ്യമായ അനേഷണം നടത്താതെ അവരവരുടെ സ്ഥാപനങ്ങള്‍ക്ക് കൈമാറുകയായിരുന്നു. പുതിയ വാര്‍ത്ത പുറത്തു വന്നത് മുതല്‍ മൊയ്തീന്‍കുട്ടിയെ കുറിച്ച് യാതൊരു വിവരവും ഇല്ലെന്നും വാര്‍ത്തകളില്‍ പറയുന്നു. എന്തിനാണ് ഇയാള്‍ ഇത്തരത്തില്‍ കള്ളക്കഥ മെനഞ്ഞതെന്ന് വ്യക്തമല്ല.
KUWAIT
ഫിലിപ്പിനോ യുവതിയെ പീഡിപ്പിച്ചു കൊന്ന സ്വദേശി യുവതിക്ക് വധശിക്ഷ. ഭർത്താവിന് നാല് വർഷം തടവ്.

കുവൈറ്റ് സിറ്റി: രണ്ടു രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ വരെ വിള്ളലുണ്ടാക്കിയ പ്രമാദമായ കുവൈറ്റ് ഫിലിപ്പിനോ ഗാർഹിക തൊഴിലാളിയുടെ കേസിൽ കുവൈറ്റ് ക്രിമിനൽ കോടതിയുടെ സുപ്രധാന വിധി. യുവതിയുടെ മരണത്തിന് കാരണക്കാരിയായ സ്വദേശി യുവതിക്ക് വധശിക്ഷ വിധിച്ച കോടതി യുവതിയുടെ ഭർത്താവിന് നാല് വർഷം തടവ് ശിക്ഷയും വിധിച്ചു.
2019 ഡിസംബർ 28 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുവൈറ്റിൽ ഗാർഹിക തൊഴിലാളിയായിരുന്ന ജീൻലിൻ വില്ലാവന്റെ എന്ന യുവതിയാണ് സ്വദേശി യുവതിയുടെ പീഡനത്തെ തുടർന്ന് കൊല്ലപ്പെട്ടത്.
സ്വദേശി യുവതിയുടെ ഭർത്താവാണ് ജീൻലിനെ അവശനിലയിൽ ആശുപത്രിയിൽ എത്തിച്ചത്. ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥനായ ഇയാൾക്ക് പീഡന വിവരം മറച്ചു വെച്ചതിനും പ്രതിയെ രക്ഷെപ്പടുത്താൻ ശ്രമിച്ചതിനുമാണ് നാല് വർഷം തടവ് ശിക്ഷ വിധിച്ചത്.
വിദഗ്‌ധ പരിശോധനയിൽ ജീൻലിന്റെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകളും ഗുരുതരമായ ആന്തരിക പരിക്കുകളും കണ്ടെത്തി. ഇതോടെ വീട്ടുടമസ്ഥരായ യുവതിയെയും ഭർത്താവിനെയും പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
സ്വദേശി യുവതിയുടെ ക്രൂരമായ പീഡനമേറ്റാണ് ജീൻലിൻ മരിച്ചതെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ നിന്നും വ്യക്തമായതോടെ ഫിലിപ്പൈൻസ് ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നു. ഇതുമൂലം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാകുന്ന അവസ്ഥയും ഉണ്ടായി.
ഫിലിപ്പൈൻസിലും ശക്തമായ പ്രതിഷേധം ഉയർന്നു. പ്രതിഷേധത്തിന് ഒടുവിൽ ജനുവരി മൂന്നോട് കൂടി ഫിലിപ്പൈൻസ് കുവൈറ്റിലേക്ക് ഗാർഹിക തൊഴിലാളികളെ അയക്കുന്നത് നിർത്തി വെക്കുകയും ചെയ്തിരുന്നു. പിന്നീട് നയതന്ത്ര തലത്തിൽ നടന്ന ചർച്ചകളെ തുടർന്നാണ് ഗാർഹിക തൊഴിലാളികളെ അയക്കുന്നത് ഫിലിപ്പൈൻസ് പുനരാരംഭിച്ചത്.
വിധി പുറത്ത് വന്ന ശേഷം വിധിയെ അനുകൂലിച്ചു കൊണ്ട് ശക്തമായ പ്രസ്താവനയാണ് ഫിലിപ്പൈൻസ് എംബസ്സി നടത്തിയത്. ഒരു ഫിലിപ്പൈൻസ് സ്വദേശിയും എവിടെയും എപ്പോഴും ആരുടേയും അടിമകളല്ല എന്ന് ഈ വിധി അടിവരയിടുന്നു. തങ്ങളുടെ പൗരന്മാർ എവിടെയൊക്കെ നിസ്സഹായരായി പീഡിപ്പിക്കുകയും ചെയ്യുന്നുണ്ടോ അവിടെയൊക്കെ താങ്ങായി തങ്ങളുണ്ടാകുമെന്നും എംബസ്സി വ്യക്തമാക്കി.
കൃത്യം നടന്ന ശേഷം ഒരു വർഷം പൂർത്തിയായ ദിവസമാണ് കോടതി വിധി ഉണ്ടായതെന്നതും ശ്രദ്ധേയമാണ്. കേസിൽ ഫിലിപ്പൈൻസ് എംബസിക്ക് വേണ്ടി ഹാജരായ അഭിഭാഷക ഷൈഖ ഫവാസിയ അൽ സബാഹക്കും കുവൈറ്റ് സർക്കാരിനും കുവൈറ്റ് നിയമ വ്യവസ്ഥക്കും ഫിലിപ്പൈൻ സ്ഥാനപതി മുഹമ്മദ് നൂറുദ്ദീൻ പെൻഡോസിനെ കൃതജ്ഞത രേഖപ്പെടുത്തി.
KUWAIT
സൗദിയിലും കുവൈറ്റിലും കുട്ടികളെ പറഞ്ഞു മനസ്സിലാക്കുക.

സൗത്ത് കൊറിയൻ കമ്പനി ബ്ലൂഹോളിന്റെ പബ്‌ജി ഗെയിമിന്റെ ഏറ്റവും പുതിയ പതിപ്പ് ഗൾഫ് നാടുകളിൽ വിവാദമായി. പുതിയ പതിപ്പിലെ വിഗ്രഹ ആരാധനയാണ് വിവാദമായത്. സൗദിയിലും കുവൈറ്റിലും ഈ ഗെയിമിന്റെ പുതിയ പതിപ്പ് കളിക്കുന്നത് അറസ്റ്റിലേക്കും ജയിൽ ശിക്ഷയിലേക്കും വഴിവെക്കുമെന്ന മുന്നറിയിപ്പുകളും നൽകിയിട്ടുണ്ട്.
പുതിയ പതിപ്പ് കളിക്കുന്നതിനെതിരെ പണ്ഡിതൻമാരും പുരോഹിതരും രംഗത്തെത്തിയിട്ടുണ്ട്. ഗെയിമിലെ ചില ഭാഗങ്ങൾ ഇസ്ളാം മത വിശ്വാസത്തിന് എതിരായതിനാൽ ഈ പതിപ്പിലുള്ള ഗെയിം കളിക്കുന്നത് കുറ്റകരമാണെന്ന മുന്നേറിയിപ്പും നൽകി. കുട്ടികളെ വഴി തെറ്റിക്കുന്ന ഈ ഗെയിം പതിപ്പ് ഡൗൺലോഡ് ചെയ്യുകയോ കളിക്കുകയോ ചെയ്യുന്നതിൽ നിന്നും കുട്ടികളെ വിലക്കണമെന്ന നിർദ്ദേശവും ഇവർ നൽകിയിട്ടുണ്ട്.
പുതിയതായി പുറത്തു വിട്ട ‘മിസ്റ്റീരിയസ് ജംഗിൾ’ മോഡിലാണ് വിവാദം ഉടലെടുത്തത്. ഗെയിമിലെ കളിക്കാർക്ക് ആരോഗ്യദായകമായ ഹെൽത്ത് കിറ്റുകൾ, ഊർജ്ജദായക പാനീയങ്ങൾ, മറ്റു ഭക്ഷ്യ വസ്തുക്കൾ എന്നിവ ലഭിക്കുന്നതിനായി വിഗ്രഹങ്ങളോട് പ്രാർത്ഥിക്കുന്ന ഭാഗങ്ങളാണ് വിവാദമായത്.
വിഗ്രഹങ്ങളുടെ മുന്നിലുള്ള ഇത്തരം പ്രാർത്ഥനകളും തല കുനിക്കലുകളും വിശ്വാസത്തിന് എതിരാണെന്നും അതിനാൽ ഈ ഗെയിമുകൾ കളിക്കുന്നത് മതപരമായി അനുവദനീയം അല്ലെന്നുമാണ് പണ്ഡിതർ പറയുന്നത്.
സൗദി അറേബ്യയിലും കുവൈറ്റിലും നിരവധി പണ്ഡിതന്മാർ ഈ ഗെയിമിലെ പുതിയ പതിപ്പിലെ മതവിരുദ്ധ മാറ്റങ്ങൾക്കെതിരെ ശബ്ദമുയർത്തി. സൗദിയിലെ ദഅവ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസർ ഡോ. ആരിഫ് ബിൻ മാസ്യാദ് അൽ സുഹൈമി, കുവൈറ്റ് കോളേജ് ഓഫ് ബേസിക് എഡ്യൂക്കേഷനിലെ പ്രൊഫസർ ഡോ. റഷീദ് അൽ അലിമി, കുവൈറ്റ് യൂണിവേഴ്സിറ്റി ശരിയ കോളേജ് പ്രൊഫസർ ഡോ. ബസാം അൽ ശാത്തി തുടങ്ങിയ പ്രമുഖർ ഈ ഗെയിമിനെതിരെ വിമർശനവുമായി രംഗത്ത് വന്നു.
ഇതോടെ ഗെയിം ഡെവലപ്പർ കമ്പനി ടാൻസൻറ് ഖേദം രേഖപ്പെടുത്തിയിട്ടുണ്ട്. വിവാദമായ ഭാഗങ്ങൾ മാറ്റാമെന്നുള്ള ഉറപ്പും കമ്പനി നൽകിയിട്ടുണ്ട്.