CRIME
നഗ്ന ചിത്രം പ്രചരിപ്പിച്ച പരാതിയിൽ നീതി ലഭിച്ചില്ലെന്ന് വീട്ടമ്മ.

നഗ്ന ചിത്ര കേസിൽ വീട്ടമ്മക്ക് പോലീസിൽ നിന്ന് നീതി ലഭിച്ചില്ലെന്ന് ആരോപണം. തൊടുപുഴ സ്വദേശിനിയായ ശോഭ സാജുവാണ് ആരോപണവുമായി രംഗത്ത് വന്നത്.
ശോഭയുടെ നഗ്ന ചിത്രം ശോഭ തന്നെ തന്നെ പുറത്തുവിട്ടെന്നായിരുന്നു ഭർത്താവിന്റെ ആരോപണം. ശോഭയുടെ ഭര്‍ത്താവും അവരുടെ സ്ഥാപനത്തിലെ ജീവനക്കാരും ഉള്‍പ്പെടുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് ശോഭയുടെ നഗ്ന ദൃശ്യങ്ങള്‍ പ്രചരിച്ചത്.
ഇത് ശോഭയുടേതാണെന്ന് ഭർത്താവിന് സംശയം തോന്നിയതിനെ തുടർന്ന് അന്ന് രാത്രി തന്നെ ശോഭയെ വീട്ടില്‍ നിന്നും ഇറക്കി വിടുകയായിരുന്നു. അന്വേഷണത്തിന് കാത്തുനില്‍ക്കാതെ വിവാഹ മോചന ഹര്‍ജിയും നല്‍കി.
മൂന്ന് കുട്ടികളാണ് വിവാഹ ബന്ധത്തിൽ ഉള്ളത്. അവരെയൊന്ന് കാണാന്‍ ശോഭയെ അനുവദിചിരുന്നില്ല. കുട്ടികളുടെ അമ്മയെന്ന സ്ഥിതിക്ക് അവരുടെ മുന്നിൽ തന്റെ നിരപരാധിത്വവും തെളിയിക്കുന്നതിന് വേണ്ടിയാണ് ശോഭ നിയമ പോരാട്ടത്തിന് മുന്നിട്ടിറങ്ങിയത്.
രണ്ട് കാര്യങ്ങൾ ഈ കേസിൽ തന്റെ നിരപരാധിത്വം പുറത്തു കൊണ്ട് വരുന്നതിനായി ശോഭക്ക് തെളിയേക്കേണ്ടത് ആവശ്യമായിരുന്നു. ഒന്നാമതായി നഗ്ന ചിത്രം തന്റേതല്ല എന്ന് തെളിയിക്കണം. രണ്ടാമതായി താനല്ല അത് പ്രചരിപ്പിച്ചത് എന്നും തെളിയിക്കണം.
രണ്ടര വര്‍ഷം നീണ്ട ശോഭയുടെ നിയമപോരാട്ടത്തിലൂടെ വാട്‌സ്ആപ്പ് വഴി പ്രചരിച്ച നഗ്ന ദൃശ്യങ്ങള്‍ തന്റേതല്ലെന്ന് സ്ഥിരീകരിക്കാൻ ശോഭക്ക് സാധിച്ചു. ഫോറന്‍സിക് കേസുകളില്‍ ആധികാരിക വാക്കായ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനം സിഡാക് ആണ് ഇത് പരിശോധനക്ക് ശേഷം സ്ഥിരീകരിച്ചത്.
ഡിജിപിക്ക് ഇവര്‍ നേരിട്ട് പരാതി നല്‍കിയതിനെ തുടര്‍ന്ന് അദ്ദേഹം സൈബര്‍ സെല്ലിന് നിര്‍ദ്ദേശം നല്‍കുകയും ദൃശ്യങ്ങള്‍ സിഡാക്കിലേക്ക് ഉള്‍പ്പെടെ അയയ്ക്കുകയുമായിരുന്നു. പോലീസ് അനാസ്ഥ കാണിച്ച കേസില്‍ ഡിജിപി നേരിട്ടിടപെട്ടായിരുന്നു ശോഭയ്ക്ക് നീതി ലഭ്യമാക്കിയത്.
എന്നാൽ വ്യാജ നഗ്ന ചിത്രം പ്രചരിപ്പിച്ച ഉറവിടം കണ്ടെത്താൻ പോലീസിന്റെ അന്വേഷണത്തിന് കഴിഞ്ഞിട്ടില്ല. നഗ്നദൃശ്യത്തിന്റെ ഉറവിടം കണ്ടെത്താന്‍ ഡിജിപി നിർദേശിച്ച അന്വേഷണം ഉദ്യോഗസ്ഥർ അട്ടിമറിച്ചു എന്നാണ് ശോഭയുടെ ആരോപണം. ഒരന്വേഷണവും നടത്താതെ കൊച്ചി സിറ്റി പൊലീസ് തിരഞ്ഞെടുപ്പ് തിരക്കുകൾക്കിടെ തിടുക്കത്തിൽ കുറ്റപത്രം നല്‍കി നടപടികൾ അവസാനിപ്പിച്ചു എന്നാണ് ശോഭ പറയുന്നത്.
ശോഭയുടെ അപേക്ഷയില്‍ നിഷ്പക്ഷവും സുതാര്യവുമായ അന്വേഷണം ഡിജിപി ഉറപ്പ് നൽകിയിരുന്നതായി ശോഭ പറയുന്നു. എറണാകുളം അസിസ്റ്റന്റ് കമ്മിഷണർ കെ.ലാൽജിക്കായിരുന്നു അന്വേഷണ ചുമതല. ആ ചുമതലയെന്നും പറഞ്ഞുവച്ചിരുന്നു. എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ലഭിച്ച സ്ഥലം മാറ്റത്തിലൂടെ ലാൽജി പോകുമ്പോഴും അന്വേഷണത്തിൽ പുരോഗതി ഇല്ലായിരുന്നു.
പുതിയ അന്വേഷണത്തിൽ പുതിയതായി ഏതാനും പേരുടെ മൊഴി രേഖപ്പെടുത്തിയത് മാത്രമാണ് പുതിയ അന്വേഷണത്തിൽ നടന്നിട്ടുള്ളത്. ദൃശ്യങ്ങളുടെ ഉറവിടത്തെ കുറിച്ചോ ആരാണ് പ്രചരിപ്പിച്ചത് എന്നതിനെ കുറിച്ചോ പരാമർശമില്ലെന്ന് ശോഭ പറയുന്നു.
ഇക്കാര്യങ്ങൾ ഡി ജി പി യെ ധരിപ്പിക്കാനായി നേരിൽ കാണാൻ സാധിക്കാത്തതിനാൽ ഡിജിപിയുടെ ഔദ്യോഗിക ഇമെയിയിലേക്ക് വിശദമായി പരാതി തയ്യാറാക്കി അയച്ചു. അതിന് ഇത് വരെയായും മറുപടി പോലും ലഭിച്ചില്ലെന്ന് ശോഭ പറയുന്നു.
CRIME
ഭീഷണിപ്പെടുത്തി പണം തട്ടി. പ്രളയ ഹീറോ ജൈസലിന് എതിരെ കേസ്

ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന പരാതിയില്‍ ‘പ്രളയ ഹീറോ’ താനൂര്‍ സ്വദേശി ജൈസലിനെതിരെ പോലീസ് കേസെടുത്തു. താനൂര്‍ തൂവല്‍ കടപ്പുറത്ത് എത്തിയ യുവാവിനെയും യുവതിയേയും സദാചാര പോലീസ് ചമഞ്ഞു തടഞ്ഞു നിര്‍ത്തി ഫോട്ടോ എടുത്തു പണം തട്ടിയെന്നാണ് പരാതി.
താനൂര്‍ സ്വദേശിയായ യുവാവാണ് ജൈസലിന് എതിരായി പരാതി നല്‍കിയത്. യുവാവ് നല്‍കിയ പരാതിയില്‍ പോലീസ് ജൈസലിനും കൂടെ ഉണ്ടായിരുന്ന രണ്ടു പേര്‍ക്കും എതിരെ കേസെടുത്തു.
തൂവല്‍ കടപ്പുറത്ത് എത്തിയ യുവാവിനെയും യുവതിയേയും തടഞ്ഞു നിര്‍ത്തി ഒന്നിച്ചു നിന്ന് ഫോട്ടോ എടുത്തതായി യുവാവ് പരാതിയില്‍ പറയുന്നു. ഒരു ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ചിത്രം പുറത്തു വിടുമെന്നും പണം നല്‍കിയാല്‍ മാത്രമേ വിട്ടയക്കുകയുള്ളൂ എന്നും ഭീഷണിപ്പെടുത്തി. പോകാതിരിക്കാനായി കാറിന്റെ താക്കോല്‍ ഊരിയെടുത്തു കൈവശം വെച്ചുവെന്നും യുവാവ് പരാതിയില്‍ പറയുന്നു.
അത്രയും പണം ഇല്ലെന്നും പോകാന്‍ അനുവദിക്കണമെന്നും കരഞ്ഞു പറഞ്ഞിട്ടും യുവാക്കള്‍ സമ്മതിച്ചില്ല. ഒടുവില്‍ അയ്യായിരം രൂപ നല്‍കിയപ്പോഴാണ് വിട്ടയച്ചത്. കൈവശം പണം ഇല്ലാതിരുന്നതിനാല്‍ തന്‍റെ സുഹൃത്തിനെ വിളിച്ചു ഗൂഗിള്‍ പേ വഴിയാണ് പണം നല്‍കിയതെന്നും യുവാവ് പരാതിയില്‍ പറയുന്നു.
ഒന്നാം പ്രളയ സമയത്ത് വേങ്ങര മുതലമാട് രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിനിടെ സ്ത്രീകളായ മൂന്ന് പേര്‍ക്ക് സുരക്ഷാ ബോട്ടിലേക്ക് കയറുന്നതിനായി സ്വന്തം മുതുക് ചവിട്ടു പടിയാക്കി കുനിഞ്ഞു നിന്ന് കൊടുത്തതോടെ ആരോ വീഡിയോയില്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ അപ് ലോഡ് ചെയ്യുകയായിരുന്നു. ആ ദൃശ്യങ്ങള്‍ ലോകമെങ്ങും പ്രചരിച്ചതോടെയാണ് മത്സ്യ തൊഴിലാളിയായ ജൈസല്‍ കേരളത്തില്‍ ശ്രദ്ധിക്കപ്പെട്ടത്.
പത്രങ്ങളും സോഷ്യല്‍ മീഡിയയും ജൈസലിന്റെ പ്രവൃത്തിയെ വാഴ്ത്തിയതോടെ ലോകമാനമുള്ള മലയാളികളില്‍ നിന്നും ജൈസലിന് അഭിനന്ദനങ്ങള്‍ ലഭിച്ചിരുന്നു. ദുരന്ത മുഖത്തെ അസാമാന്യ രക്ഷാപ്രവര്‍ത്തനത്തിനുള്ള പാരിതോഷികമായി മഹീന്ദ്ര കാര്‍ ഉള്‍പ്പെടെയുള്ള സമ്മാനങ്ങള്‍ മനുഷ്യ നന്മയുടെ മുഖമായി മാറിയ ജൈസലിന് ലഭിച്ചിരുന്നു. പ്രവാസി സംഘടനയുടെ സഹായത്തോടെ 11൦൦ ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വീടും ജൈസലിന് സ്വന്തമായിരുന്നു.
CRIME
അഞ്ചാം തവണ കണ്ടെത്തിയത് റാന്നിയിലെ വാടക വീട്ടിൽ നിന്ന്.

പ്രായപൂർത്തിയാകാത്ത രണ്ടു മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതി പോലീസ് പിടിയിലായി. മുളക്കുഴ കൊഴുവല്ലൂർ സ്വദേശിനിയായ രജനിയെയാണ് (36) പോലീസ് അറസ്റ്റ് ചെയ്തത്.
ഭാര്യാഭർത്താക്കന്മാർ എന്ന വ്യാജേന റാന്നിയിൽ വാടകക്ക് വീടെടുത്ത് താമസിച്ചു വരുന്നതിനിടെയാണ് രജനിയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഭാര്യയെ കാണാനില്ലെന്ന ഭർത്താവ് ഗിരീഷ്‌കുമാറിന്റെ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്.
ഇതിന് മുൻപ് നാല് തവണ രജനി വ്യത്യസ്ത കാമുകന്മാരോടൊപ്പം ഒളിച്ചോടിയതായി പോലീസ് പറഞ്ഞു. ഓരോ തവണയും വീട്ടുകാരുടെ പരാതിയിന്മേൽ പോലീസ് അന്വേഷണം നടത്തി പിടികൂടുകയാണ് പതിവ്.
അവസാനം ഒളിച്ചോടിയത് 2015 ലായിരുന്നു. ഡൽഹിയിൽ നിന്നാണ് ആ തവണ രജനി പിടിയിലായത്. ഫോണിലൂടെയും നേരിട്ടും സൗഹൃദം ഉണ്ടാക്കി ബന്ധങ്ങൾ സ്ഥാപിക്കുകയാണ് രജനി ചെയ്തിരുന്നത്.
ചെങ്ങന്നൂർ കോടതിയിൽ ഹാജരാക്കിയ രജനിയെ കോടതി പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
CRIME
പിടിയിലായത് പോലീസിന്റെ തന്ത്രപരമായ നീക്കത്തിലൂടെ.

കൊല്ലം: ഫേസ്‌ബുക്കിലൂടെ സ്ത്രീകൾക്ക് അശ്ലീല ദൃശ്യങ്ങൾ അയച്ചു കൊടുത്ത് ശല്യപ്പെടുത്തിയിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പുനലൂർ ഇളമ്പൽ ആരംപുന്നമുറി കാഞ്ഞിയിൽ വീട്ടിൽ ശ്രീകുമാർ (48) ആണ് ശൂരനാട് പൊലീസ് പിടിയിലായത്.
ഏനാത്തെ ബാർ ഹോട്ടൽ ജീവനക്കാരനാണ് ശ്രീകുമാർ. വിദ്യാർത്ഥിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് കെണിയൊരുക്കി കുടുക്കിയത്.
വ്യാജ അക്കൗണ്ട് വഴിയായിരുന്നു ശ്രീകുമാർ സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ചിരുന്നത്. പേരും വിലാസവും മൊബൈൽ നമ്പറും വെളിപ്പെടുത്തിയിരുന്നില്ല. അത് കൊണ്ട് തന്നെ ശ്രീകുമാറിനെ സംബന്ധിച്ച വിവരങ്ങൾ അറിയാനും കെണിയിൽ കുടുക്കാനുമായി പോലീസ് ഫേസ്‌ബുക്ക് വ്യാജ അക്കൗണ്ട് ഉണ്ടാക്കി ശ്രീകുമാറുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു.
പോലീസ് ഒരുക്കിയ കെണിയിൽ വീണ ശ്രീകുമാർ ദിവസങ്ങൾ നീണ്ട ചാറ്റിങ്ങിനൊടുവിൽ തന്നെ സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തുകയായിരുന്നു. ഇതോടെ ഇയാൾ ജോലി ചെയ്തിരുന്ന ബാർ ഹോട്ടലിലെത്തി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
യാതൊരു മുൻ പരിചയവുമില്ലാത്ത സ്ത്രീകൾക്ക് ഫേസ്‌ബുക്കിലൂടെ ഫ്രണ്ട് റിക്വസ്റ്റ് സന്ദേശം അയച്ച് ബന്ധം സ്ഥാപിക്കുകയായിരുന്നു ശ്രീകുമാറിന്റെ രീതി. ഇതിനായി നിരവധി സ്ത്രീകൾക്ക് ദിവസവും റിക്വസ്റ്റ് അയക്കും. ആരെങ്കിലും സ്വീകരിച്ചാൽ അവരുമായി പ്രാഥമിക ചാറ്റിന് ശേഷം തന്നെ അശ്ലീല ചിത്രങ്ങളും ദൃശ്യങ്ങളും അയക്കും.
വർഷങ്ങളായി ഇത് പോലെ നിരവധി പേരുമായി ബന്ധം സ്ഥാപിച്ചിരുന്നതായി ശ്രീകുമാർ വെളിപ്പെടുത്തി. പലരും അശ്ളീല ദൃശ്യങ്ങൾ ലഭിക്കുമ്പോൾ തന്നെ പരാതിപ്പെടാൻ തുനിയാതെ അക്കൗണ്ട് ബ്ലോക്ക് ചെയ്യും. പലരും നാണക്കേടാലോചിച്ച് പരാതി നൽകാത്തതിനാൽ ശ്രീകുമാർ കഴിഞ്ഞ അഞ്ചു വർഷത്തോളമായി ഇത് തുടർന്ന് കൊണ്ടിരുന്നു.
പോലീസ് പിടിച്ചെടുത്ത ശ്രീകുമാറിന്റെ ഫോണിൽ നിന്ന് നൂറുകണക്കിനു അശ്ലീല ദൃശ്യങ്ങൾ പോലീസ് കണ്ടെത്തി. കൂടുതൽ തെളിവുകൾ ശേഖരിക്കാനും നടപടി ക്രമങ്ങൾക്കുമായി പോലീസ് ഫോൺ ഫൊറൻസിക് സയൻസ് ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചു.
ഐടി ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കിയ ശ്രീകുമാറിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.