CRIME
ചേലാകർമ്മം പിഴച്ചു. 12 കാരി ദുരാചാരത്തിന്റെ രക്തസാക്ഷി.

ചേലാകർമ്മം നടത്തിയതിനെ തുടർന്ന് 12 വയസ്സുകാരി മരിക്കാനിടയായ സംഭവത്തിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൈറോയിലെ നദ ഹസ്സൻ അബ്ദെൽ മക്‌സൂദ് എന്ന ബാലികയാണ് പ്രാകൃതാചാരത്തിന്റെ ഭാഗമായി മരണത്തിന് കീഴടങ്ങിയത്.
അപ്പർ ഈജിപ്ഷ്യൻ ഗവർണറേറ്റിലെ അസ്യൂട്ടിലെ സർക്കാർ സർവീസിൽ നിന്നും വിരമിച്ച അലി അബ്ദുൽ എന്ന ഡോക്ടറുടെ ക്ലിനിക്കിലാണ് ഈ നിയമ വിരുദ്ധ കൃത്യം നടത്തിയത്. ഡോക്ടറും ബാലികയുടെ മാതാപിതാക്കളും രണ്ടു ബന്ധുക്കളുമാണ് അറസ്റ്റിലായത്.
പെൺകുട്ടിയുടെ സഹോദരൻ എതിർത്തിട്ടും അന്ധവിശ്വാസത്തിന്റെ പേരിൽ മാതാപിതാക്കൾ ബാലികയെ ചേലാകർമ്മത്തിന് വിധേയയാക്കുകയായിരുന്നു. മുറിവിന്റെ ആഴം കൂടിയതും തക്ക സമയത്ത് വിദഗ്ധ ചികിൽസ ലഭിക്കാത്തത് മൂലവും കുട്ടിയുടെ രക്തവാർച്ച കൂടിയതുമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സ്ത്രീകളുടെ ജനനേന്ദ്രിയത്തിന് ചുറ്റുമുള്ള സംയുക്ത കോശം (കൃസരി അഥവാ ഭഗശ്നിക) മുറിച്ചു നീക്കുന്ന പ്രാകൃത ആചാരമാണ് സ്ത്രീകളുടെ ചേലാകർമ്മം അഥവാ പരിച്ഛേദനം അഥവാ എഫ്.എം.ജി. നാലു മുതല്‍10 വയസുവരെയുള്ള കുട്ടികളെയാണ് പരിച്ഛേദനത്തിനു വിധേയരാക്കുക.
സ്ത്രീകൾക്ക് ലൈംഗിക ഉത്തേജനം നൽകുന്ന ഭാഗമാണിത്. ഇത് മുറിച്ചു മുറിച്ചു മാറ്റിയാല്‍ സ്ത്രീകളുടെ അമിതമായ ലൈംഗികാസക്തി നിയന്ത്രിക്കാനാകുമെന്നുള്ള മൂഢ വിശ്വാസത്തിലാണ് ഇത്തരമൊരു ക്രൂരതയ്ക്കു തയ്യാറാവുന്നത്.
ചേലാകർമ്മം നടത്തിയില്ലെങ്കില്‍ പെണ്‍കുട്ടികള്‍ പിഴച്ചുപോകുമെന്നും അവരുടെ വിവാഹം നടക്കില്ലായെന്നുമുള്ള വിശ്വാസമാണ് ആഫ്രിക്കൻ രാജ്യങ്ങളിലുള്ളത്. വിവാഹത്തിനു മുമ്പേ പെണ്‍കുട്ടികള്‍ ലൈംഗികമായി ഉണര്‍വുള്ളവരായാല്‍ അവിഹിത ബന്ധത്തിലേര്‍പ്പെടുമെന്നും അതു കുടുംബത്തിനു ദുഷ്‌പേര് വരുത്തിവയ്ക്കുമെന്നും വീട്ടുകാര്‍ ഭയപ്പെടുന്നു.
വിശ്വസ്തയായ യുവതിയാണെങ്കില്‍ പരിച്ഛേദനം നടത്തിയിരിക്കുമെന്ന വിശ്വാസമാണ് പാശ്ചാത്യരാജ്യങ്ങളിലെ ചില സമൂഹങ്ങളിലുള്ളത്. കാരണം, ഭര്‍ത്താവുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനു മുമ്പേ കന്യാചര്‍മംഭേദിക്കപ്പെട്ടതായി കണ്ടെത്തിയാല്‍ സ്ത്രീക്ക് പരപുരുഷ ബന്ധം ഉണ്ടായിരുന്നുവെന്നു സംശയിക്കുന്ന പുരുഷന്‍മാരാണ് ഇവിടെയുള്ളവര്‍.
ഈ ചേലാകർമ്മത്തിൽ തന്നെ ഏറ്റവും വേദനാജനകമാണ് ഇന്‍ഫിബുലേഷന്‍. ജനനേന്ദ്രിയം തുന്നിക്കെട്ടുന്നതിനെയാണ് ഇന്‍ഫിബുലേഷന്‍ എന്നു പറയുന്നത്. ഇങ്ങനെ ചെയ്താല്‍ കന്യകാത്വം സംരക്ഷിക്കാനാകുമെന്നാണ് വിശ്വാസം.
സോമാലിയ, സുഡാന്‍,എത്യോപ്യ, ടാന്‍സാനിയ, എരിത്രിയ, മാലി, സൗദി അറേബ്യ, ജോര്‍ദാന്‍, യമന്‍, ഒമാന്‍, ഇറാന്‍, ഇറാക്ക്, സിറിയ, ടര്‍ക്കി,ഇന്‍ഡോനേഷ്യ എന്നീ രാജ്യങ്ങളിലും രഹസ്യമായും പരസ്യമായും എഫ്ജിഎം നടത്തുന്നുണ്ട്.
2008 ൽ ഈജിപ്റ്റ് സ്ത്രീകളുടെ ചേലാകർമ്മം അഥവാ പരിച്ഛേദനം അഥവാ എഫ്.എം.ജി നിയമ വിരുദ്ധമാക്കിയിരുന്നു. എന്നിട്ടും ലോകത്ത് ഏറ്റവുമധികം എഫ്.ജി എം നടക്കുന്ന രാജ്യങ്ങളിൽ മുൻപന്തിയിലാണ് ഈജിപ്റ്റ്.
CRIME
ഭീഷണിപ്പെടുത്തി പണം തട്ടി. പ്രളയ ഹീറോ ജൈസലിന് എതിരെ കേസ്

ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന പരാതിയില്‍ ‘പ്രളയ ഹീറോ’ താനൂര്‍ സ്വദേശി ജൈസലിനെതിരെ പോലീസ് കേസെടുത്തു. താനൂര്‍ തൂവല്‍ കടപ്പുറത്ത് എത്തിയ യുവാവിനെയും യുവതിയേയും സദാചാര പോലീസ് ചമഞ്ഞു തടഞ്ഞു നിര്‍ത്തി ഫോട്ടോ എടുത്തു പണം തട്ടിയെന്നാണ് പരാതി.
താനൂര്‍ സ്വദേശിയായ യുവാവാണ് ജൈസലിന് എതിരായി പരാതി നല്‍കിയത്. യുവാവ് നല്‍കിയ പരാതിയില്‍ പോലീസ് ജൈസലിനും കൂടെ ഉണ്ടായിരുന്ന രണ്ടു പേര്‍ക്കും എതിരെ കേസെടുത്തു.
തൂവല്‍ കടപ്പുറത്ത് എത്തിയ യുവാവിനെയും യുവതിയേയും തടഞ്ഞു നിര്‍ത്തി ഒന്നിച്ചു നിന്ന് ഫോട്ടോ എടുത്തതായി യുവാവ് പരാതിയില്‍ പറയുന്നു. ഒരു ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ചിത്രം പുറത്തു വിടുമെന്നും പണം നല്‍കിയാല്‍ മാത്രമേ വിട്ടയക്കുകയുള്ളൂ എന്നും ഭീഷണിപ്പെടുത്തി. പോകാതിരിക്കാനായി കാറിന്റെ താക്കോല്‍ ഊരിയെടുത്തു കൈവശം വെച്ചുവെന്നും യുവാവ് പരാതിയില്‍ പറയുന്നു.
അത്രയും പണം ഇല്ലെന്നും പോകാന്‍ അനുവദിക്കണമെന്നും കരഞ്ഞു പറഞ്ഞിട്ടും യുവാക്കള്‍ സമ്മതിച്ചില്ല. ഒടുവില്‍ അയ്യായിരം രൂപ നല്‍കിയപ്പോഴാണ് വിട്ടയച്ചത്. കൈവശം പണം ഇല്ലാതിരുന്നതിനാല്‍ തന്‍റെ സുഹൃത്തിനെ വിളിച്ചു ഗൂഗിള്‍ പേ വഴിയാണ് പണം നല്‍കിയതെന്നും യുവാവ് പരാതിയില്‍ പറയുന്നു.
ഒന്നാം പ്രളയ സമയത്ത് വേങ്ങര മുതലമാട് രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിനിടെ സ്ത്രീകളായ മൂന്ന് പേര്‍ക്ക് സുരക്ഷാ ബോട്ടിലേക്ക് കയറുന്നതിനായി സ്വന്തം മുതുക് ചവിട്ടു പടിയാക്കി കുനിഞ്ഞു നിന്ന് കൊടുത്തതോടെ ആരോ വീഡിയോയില്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ അപ് ലോഡ് ചെയ്യുകയായിരുന്നു. ആ ദൃശ്യങ്ങള്‍ ലോകമെങ്ങും പ്രചരിച്ചതോടെയാണ് മത്സ്യ തൊഴിലാളിയായ ജൈസല്‍ കേരളത്തില്‍ ശ്രദ്ധിക്കപ്പെട്ടത്.
പത്രങ്ങളും സോഷ്യല്‍ മീഡിയയും ജൈസലിന്റെ പ്രവൃത്തിയെ വാഴ്ത്തിയതോടെ ലോകമാനമുള്ള മലയാളികളില്‍ നിന്നും ജൈസലിന് അഭിനന്ദനങ്ങള്‍ ലഭിച്ചിരുന്നു. ദുരന്ത മുഖത്തെ അസാമാന്യ രക്ഷാപ്രവര്‍ത്തനത്തിനുള്ള പാരിതോഷികമായി മഹീന്ദ്ര കാര്‍ ഉള്‍പ്പെടെയുള്ള സമ്മാനങ്ങള്‍ മനുഷ്യ നന്മയുടെ മുഖമായി മാറിയ ജൈസലിന് ലഭിച്ചിരുന്നു. പ്രവാസി സംഘടനയുടെ സഹായത്തോടെ 11൦൦ ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വീടും ജൈസലിന് സ്വന്തമായിരുന്നു.
CRIME
അഞ്ചാം തവണ കണ്ടെത്തിയത് റാന്നിയിലെ വാടക വീട്ടിൽ നിന്ന്.

പ്രായപൂർത്തിയാകാത്ത രണ്ടു മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതി പോലീസ് പിടിയിലായി. മുളക്കുഴ കൊഴുവല്ലൂർ സ്വദേശിനിയായ രജനിയെയാണ് (36) പോലീസ് അറസ്റ്റ് ചെയ്തത്.
ഭാര്യാഭർത്താക്കന്മാർ എന്ന വ്യാജേന റാന്നിയിൽ വാടകക്ക് വീടെടുത്ത് താമസിച്ചു വരുന്നതിനിടെയാണ് രജനിയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഭാര്യയെ കാണാനില്ലെന്ന ഭർത്താവ് ഗിരീഷ്‌കുമാറിന്റെ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്.
ഇതിന് മുൻപ് നാല് തവണ രജനി വ്യത്യസ്ത കാമുകന്മാരോടൊപ്പം ഒളിച്ചോടിയതായി പോലീസ് പറഞ്ഞു. ഓരോ തവണയും വീട്ടുകാരുടെ പരാതിയിന്മേൽ പോലീസ് അന്വേഷണം നടത്തി പിടികൂടുകയാണ് പതിവ്.
അവസാനം ഒളിച്ചോടിയത് 2015 ലായിരുന്നു. ഡൽഹിയിൽ നിന്നാണ് ആ തവണ രജനി പിടിയിലായത്. ഫോണിലൂടെയും നേരിട്ടും സൗഹൃദം ഉണ്ടാക്കി ബന്ധങ്ങൾ സ്ഥാപിക്കുകയാണ് രജനി ചെയ്തിരുന്നത്.
ചെങ്ങന്നൂർ കോടതിയിൽ ഹാജരാക്കിയ രജനിയെ കോടതി പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
CRIME
പിടിയിലായത് പോലീസിന്റെ തന്ത്രപരമായ നീക്കത്തിലൂടെ.

കൊല്ലം: ഫേസ്‌ബുക്കിലൂടെ സ്ത്രീകൾക്ക് അശ്ലീല ദൃശ്യങ്ങൾ അയച്ചു കൊടുത്ത് ശല്യപ്പെടുത്തിയിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പുനലൂർ ഇളമ്പൽ ആരംപുന്നമുറി കാഞ്ഞിയിൽ വീട്ടിൽ ശ്രീകുമാർ (48) ആണ് ശൂരനാട് പൊലീസ് പിടിയിലായത്.
ഏനാത്തെ ബാർ ഹോട്ടൽ ജീവനക്കാരനാണ് ശ്രീകുമാർ. വിദ്യാർത്ഥിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് കെണിയൊരുക്കി കുടുക്കിയത്.
വ്യാജ അക്കൗണ്ട് വഴിയായിരുന്നു ശ്രീകുമാർ സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ചിരുന്നത്. പേരും വിലാസവും മൊബൈൽ നമ്പറും വെളിപ്പെടുത്തിയിരുന്നില്ല. അത് കൊണ്ട് തന്നെ ശ്രീകുമാറിനെ സംബന്ധിച്ച വിവരങ്ങൾ അറിയാനും കെണിയിൽ കുടുക്കാനുമായി പോലീസ് ഫേസ്‌ബുക്ക് വ്യാജ അക്കൗണ്ട് ഉണ്ടാക്കി ശ്രീകുമാറുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു.
പോലീസ് ഒരുക്കിയ കെണിയിൽ വീണ ശ്രീകുമാർ ദിവസങ്ങൾ നീണ്ട ചാറ്റിങ്ങിനൊടുവിൽ തന്നെ സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തുകയായിരുന്നു. ഇതോടെ ഇയാൾ ജോലി ചെയ്തിരുന്ന ബാർ ഹോട്ടലിലെത്തി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
യാതൊരു മുൻ പരിചയവുമില്ലാത്ത സ്ത്രീകൾക്ക് ഫേസ്‌ബുക്കിലൂടെ ഫ്രണ്ട് റിക്വസ്റ്റ് സന്ദേശം അയച്ച് ബന്ധം സ്ഥാപിക്കുകയായിരുന്നു ശ്രീകുമാറിന്റെ രീതി. ഇതിനായി നിരവധി സ്ത്രീകൾക്ക് ദിവസവും റിക്വസ്റ്റ് അയക്കും. ആരെങ്കിലും സ്വീകരിച്ചാൽ അവരുമായി പ്രാഥമിക ചാറ്റിന് ശേഷം തന്നെ അശ്ലീല ചിത്രങ്ങളും ദൃശ്യങ്ങളും അയക്കും.
വർഷങ്ങളായി ഇത് പോലെ നിരവധി പേരുമായി ബന്ധം സ്ഥാപിച്ചിരുന്നതായി ശ്രീകുമാർ വെളിപ്പെടുത്തി. പലരും അശ്ളീല ദൃശ്യങ്ങൾ ലഭിക്കുമ്പോൾ തന്നെ പരാതിപ്പെടാൻ തുനിയാതെ അക്കൗണ്ട് ബ്ലോക്ക് ചെയ്യും. പലരും നാണക്കേടാലോചിച്ച് പരാതി നൽകാത്തതിനാൽ ശ്രീകുമാർ കഴിഞ്ഞ അഞ്ചു വർഷത്തോളമായി ഇത് തുടർന്ന് കൊണ്ടിരുന്നു.
പോലീസ് പിടിച്ചെടുത്ത ശ്രീകുമാറിന്റെ ഫോണിൽ നിന്ന് നൂറുകണക്കിനു അശ്ലീല ദൃശ്യങ്ങൾ പോലീസ് കണ്ടെത്തി. കൂടുതൽ തെളിവുകൾ ശേഖരിക്കാനും നടപടി ക്രമങ്ങൾക്കുമായി പോലീസ് ഫോൺ ഫൊറൻസിക് സയൻസ് ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചു.
ഐടി ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കിയ ശ്രീകുമാറിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.