LATEST
പ്രവാസികളുടെ തിരിച്ചു വരവ് താൽക്കാലികമായ തിരിച്ചടി മാത്രമാണെന്ന് ജോയ് മാത്യു

കോവിഡ് പ്രതിസന്ധിയെ തുടർന്നുള്ള പ്രവാസി മലയാളികളുടെ തിരിച്ചു വരവ് താൽക്കാലികമായ തിരിച്ചടി മാത്രമാണെന്ന് മുൻ പ്രവാസിയും പ്രവാസ ലോകത്ത് മാധ്യമ പ്രവർത്തകനും ഇപ്പോൾ ചലച്ചിത്ര താരവുമായ ജോയ് മാത്യു.
ഇത്രയും കുറഞ്ഞ വേതനത്തിന് ഇത്രയും നിപുണനായ തൊഴിലാളികളെ ഗൾഫിലേക്ക് മറ്റു രാജ്യങ്ങളിൽ നിന്നും കിട്ടാത്ത കാലത്തോളം മലയാളിക്ക് എന്നും പ്രവാസ ജീവിതത്തിൽ ആവശ്യക്കാരുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
നിപുണനായ തൊഴിലാളികളില്ലാതെ ഗൾഫ് രാജ്യങ്ങൾ ആയാലും മുന്നോട്ട് പോകാൻ സാധിക്കില്ല. അവിടുത്തെ ഏതു മേഖല എടുത്താലും അതിൽ ഏറ്റവും പ്രധാനമായ ഘടകം ഈ തൊഴിലാളികൾ തന്നെയാണ്.
ഒരു പ്രവാസിയായി ശീലിച്ച ഒരാൾക്ക് ഒരിക്കലും ഇനി കേരളത്തിൽ സ്ഥിരമായി തുടരാൻ സാധിക്കുമെന്ന് തോന്നുന്നില്ല. അയാൾ ഇപ്പോൾ തന്നെ വായ്പകൾ ഉൾപ്പെടെയുള്ള ഒരുപാട് ബാധ്യതകൾ ഉണ്ടാവും. ഇനിയും ബാധ്യതകൾ ഉണ്ടാവും. അപ്പോൾ സ്വാഭാവികമായി അയാൾ പുതിയ മേച്ചിൽ പുറങ്ങൾ തേടി പോകുക തന്നെ ചെയ്യും.
പ്രവാസികൾക്ക് കേരളം ഒരു ഇടത്താവളം മാത്രമാണ്. അവർക്ക് സ്ഥിരമായി നിൽക്കാൻ സാധിക്കില്ല. രണ്ടു മൂന്ന് മാസത്തിനിടയിൽ പതിമൂന്ന് തവണയെങ്കിലും വിസിറ്റ് വിസയിൽ ഗൾഫിലേക്ക് പോയി വന്ന കാസർകോട് സ്വദേശികളൊക്കെ ഇവിടെയുണ്ട്.
തിരിച്ചു വരവിന്റെ ആശങ്ക വളരെ ശക്തമാണ്. തിരിച്ചു വരുന്ന പ്രവാസിക്ക് സ്റ്റാറ്റസ്കോ നിലനിർത്താൻ പ്രയാസമാണ്. ചുരുങ്ങിയത് ഒരു ഇരുചക്ര വാഹനം പോലുമില്ലാതെ യാത്രക്കായി ബസ് കാത്ത് നിൽക്കാൻ പ്രവാസിക്ക് ഇനി കഴിയുമെന്ന് തോന്നുന്നില്ല. ഇനി നാട്ടിൽ വന്ന് ഒരു പുതിയ സംരംഭം തുടങ്ങുന്നത് പ്രയാസമായിരിക്കും.
സർക്കാർ എന്തൊക്കെ പറഞ്ഞാലും സർക്കാർ ഓഫീസുകളിൽ ചെല്ലുമ്പോൾ പരിഗണന അല്ല മറിച്ച് അവഗണന ആയിരിക്കും ഉണ്ടാവാൻ പോകുന്നത്. കാരണം പരിഹാസം മലയാളിയുടെ മുഖമുദ്രയാണ്. സംരംഭകരായത് മൂലം മുൻ പ്രവാസികളായ രണ്ടു പേർ ആത്മഹത്യ ചെയ്യേണ്ടി വന്ന സ്ഥലമാണിത്.
ഇനി ഒരു മാറ്റം ഉണ്ടാവാൻ നമ്മൾ ചെയ്യേണ്ടത് കേരളത്തിന്റെ ഉൽപ്പന്നങ്ങൾ വാങ്ങാൻ കേരളീയർ പഠിക്കണം എന്നതാണ്. കണ്ണൂർ ഖാദി, കേരള സോപ്സ് പോലുള്ള തദ്ദേശീയ സ്ഥാപനങ്ങൾ നിർമ്മിക്കുന്ന ഉപോയന്നാണ് വാങ്ങി ഉപയോഗിച്ച് ശീലിക്കുക. എങ്കിൽ പ്രവാസികൾ സംരംഭങ്ങൾ തുടങ്ങിയാൽ വിജയിക്കാൻ സാധിക്കും.
പ്രവാസികളോട് ഇഷ്ടവും സ്നേഹവുമുണ്ട്. എന്നാൽ ആലിംഗനം ചെയ്യാൻ വയ്യ എന്ന മാനസികാവസ്ഥയാണ് കേരളത്തിലെ ജനങ്ങൾക്കുള്ളത്. അവർ തരുന്ന പാരിതോഷികങ്ങൾ കൈനീട്ടി വാങ്ങിയ നമുക്ക് ഇപ്പോൾ അവർ തിരിച്ചു വരുമ്പോൾ അവരെ സ്വീകരിക്കാനുള്ള മനസ്സുണ്ടാവണം.
രാജ്യത്തിന് വേണ്ടി തന്നെയാണ് അവർ പ്രവാസികളായത്. ഇവിടെ പട്ടിണിയും പരിവട്ടവും ആയപ്പോൾ ജീവിക്കാൻ വേണ്ടി നാട് വിട്ടു പോയ ആളുകളാണവർ. അല്ലാതെ പ്രവാസം അവരുടെ ജനിതക ഘടനയിൽ ഉണ്ടായത് കൊണ്ടാണ് എന്നൊന്നും പറയാൻ സാധിക്കില്ല.
കേരളത്തെ നില നിർത്തുന്നത് മൂന്ന് ഘടകങ്ങളാണ്. മദ്യം, ലോട്ടറി, പ്രവാസികൾ. മദ്യവും ലോട്ടറിയും ഇപ്പോഴില്ല. മൂന്നാമത്തെ ഘടകമായ പ്രവാസികൾ ഇവിടെ എത്തുമ്പോഴും അവരെ സ്നേഹത്തോടെ സ്വീകരിക്കുകയും അവരെ രോഗം മാറി ആത്മ വിശ്വസത്തോടെ തിരിച്ചയക്കുകയും വേണമെന്ന് മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.
LATEST
സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്മാന് കുഞ്ഞു ജനിച്ചു

സൗദി രാജകുടുംബത്തിലേക്ക് പുതിയ ഒരു അംഗം കൂടി. സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനാണ് ഒരു കുഞ്ഞു കൂടി ജനിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ആണ് കുഞ്ഞാണ് കിരീടാവകാശിക്ക് ജനിച്ചത്. അബ്ദുല്‍ അസീസ് എന്ന് കുട്ടിക്ക് നാമകരണം ചെയ്തതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആധുനിക സൗദി അറേബ്യയുടെ പിതാവും അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ പിതാമഹനുമാണ് അബ്ദുള്‍ അസീസ് രാജാവ്.
2017 ജൂണ്‍ 27 നാണ് സൗദി അറേബ്യയുടെ കിരീടാവകാശിയായി മുഹമ്മദ് ബിന്‍ സല്മാന് സ്ഥാനമേറ്റത്.
സല്മാന് രാജാവിന് ഫഹ്ദ ബിന്ത് ഫലാഹ് ബിന്‍ സുല്‍ത്താനില്‍ ഇളയ മകനായി 1985 ഓഗസ്റ്റ് 31 നായിരുന്നു അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ ജനനം.
INDIA
നേപ്പാള്‍ വഴി പോകുന്ന സൗദി പ്രവാസികള്‍ക്ക് ആശങ്ക വേണ്ട

നേപ്പാളില്‍ അടുത്ത ദിവസങ്ങളില്‍ ലോക്ക്ഡൌണ്‍ പ്രഖ്യാപിക്കുമെന്ന വാര്‍ത്ത കിംവദന്തി മാത്രമാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നേപ്പാള്‍ പ്രധാന മന്ത്രി കെ.പി ശര്‍മ ഓലി നേപ്പാള്‍ പുതുവത്സര ആഘോഷ ചടങ്ങിനോട് അനുബന്ധിച്ച് രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്ന വേളയില്‍ ഉദ്ധരിച്ച ചില വാക്കുകള്‍ വളച്ചൊടിച്ചാണ് അടുത്ത ദിവസങ്ങളില്‍ ലോക്ക്ഡൌണ്‍ പ്രഖ്യാപിക്കുമെന്ന രീതിയില്‍ റിപ്പോര്‍ട്ടുകള്‍ നടത്തിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പുതുവത്സര വേളയില്‍ ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുന്നതിനിടയില്‍ ഓലി കോവിഡ് 19 പ്രോട്ടോകോള്‍ കര്‍ശനമായി അനുസരിക്കാന്‍ ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. രാജ്യത്ത് കോവിഡിന്റെ രണ്ടാം വരവ് മൂലമുണ്ടാകുന്ന രോഗബാധ വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. രോഗബാധ വ്യാപിക്കുന്നത് തടയുന്നതിനായി സര്‍ക്കാര്‍ മുന്നോട്ട് വെച്ച മുന്‍കരുതല്‍ നിബന്ധനകളും നടപടികളും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും ജനങ്ങള്‍ കര്‍ശനമായി അനുസരിക്കണം. അവ അനുസരിച്ചാല്‍ നമുക്ക് നമ്മുടെ ദൈനംദിന പ്രവര്‍ത്തനങ്ങളുമായി തടസ്സമില്ലാതെ തന്നെ മുന്നോട്ട് പോകാം.
അടുത്ത ദിവസങ്ങളില്‍ സര്‍ക്കാര്‍ രാജ്യത്ത് ലോക്ക്ഡൌണ്‍ പ്രഖ്യാപിക്കാന്‍ ആലോചിക്കുന്നതായി കിംവദന്തി പ്രചരിക്കുന്നുണ്ട്. എന്നാല്‍ രാജ്യം ഒരിക്കലും ലോക്ക് ഡൌണ്‍ പ്രഖ്യാപിക്കാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷെ നാം മറ്റു രാജ്യങ്ങളില്‍ നിന്നും, പ്രത്യേകിച്ച് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും പാഠം പഠിക്കണം. കോവിഡിന്റെ ഓണം തരംഗത്തിലും രണ്ടാം തരംഗത്തിലും രോഗബാധ നിരക്കില്‍ വര്‍ദ്ധനവ് ഉണ്ടായപ്പോള്‍ ആ രാജ്യങ്ങള്‍ക്കെല്ലാം സ്വയം സുരക്ഷിതരാവുന്നതിനായി അവിടങ്ങളില്‍ ലോക്ക്ഡൌണ്‍ പ്രഖ്യാപിക്കേണ്ടി വന്നു. എന്നാല്‍ ആ പാത പിന്തുടരാന് നമ്മള് ആഗ്രഹിക്കുന്നില്ല. ബോധവല്‍ക്കരണത്തിലൂടെ സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാക്കി ലോക്ക്ഡൌണ്‍ ഒഴിവാക്കുകയാണ് നമ്മള് ചെയ്യുകയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ദിനംപ്രതി 10൦ രോഗബാധകള്‍ എന്ന കണക്കിലാണ് നേപ്പാളില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ആകെ 38൦൦ ആക്ടീവ് കേസുകളാണ് ഇപ്പോള്‍ രാജ്യത്തുള്ളത്. 28൦984 രോഗബാധകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തെങ്കിലും 274318 പേര് രോഗമുക്തി കൈവരിച്ചു. 3൦58 മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
ഇന്ത്യയില്‍ നിന്നും നേരിട്ടുള്ള പ്രവേശനം സൗദി അറേബ്യ വിലക്കിയിട്ടുള്ളതിനാല്‍ ഇന്ത്യന്‍ പ്രവാസികളില്‍ അധികവും നേപ്പാള്‍ വഴിയാണ് സൗദിയിലേക്ക് പ്രവേശിക്കുന്നത്. മാലിദ്വീപ്, ബഹറിന്‍ തുടങ്ങിയ രാജ്യങ്ങളില്‍ കൂടി സൗദിയിലേക്ക് പ്രവാസികള്‍ പ്രവേശിക്കുന്നുണ്ടെങ്കിലും ചിലവ് കുറഞ്ഞ പാക്കേജ് എന്ന പരിഗണനയിലാണ് സാധാരണക്കാരായ പ്രവാസികള്‍ നേപ്പാളിനെ തിരഞ്ഞെടുക്കുന്നത്. ട്രാവല്‍ ഏജന്‍സികളുടെ പാക്കേജില്‍ നേപ്പാളില്‍ എത്തുന്ന ഇവര്‍ 14 ദിവസം അവിടെ താമസിച്ച് ശേഷം ഇന്ത്യന്‍ എംബസ്സിയില്‍ നിന്നും എന്‍.ഓ.സി യും കരസ്ഥമാക്കി സൗദിയിലേക്ക് പറക്കുകയാണ് ചെയ്യുന്നത്.
നിലവില്‍ മലയാളികള്‍ അടക്കമുള്ള ആയിരക്കണക്കിന് ഇന്ത്യക്കാരായ പ്രവാസികള്‍ സൗദിയിലേക്ക് പ്രവേശിക്കുന്നതിനായി നേപ്പാളില്‍ താമസിച്ചു വരുന്നുണ്ട്. രണ്ടു ദിവസം മുന്‍പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ലോക്ക്ഡൌണ്‍ കിംവദന്തി അവരില്‍ സാരമായ ആശങ്കകള്‍ ഉളവാക്കിയിരുന്നു.
INDIA
പ്രവാസികള്‍ സൗദിയില്‍ നിന്നും കോവിഡ് വാക്സിന് രണ്ടു ഡോസും എടുത്ത ശേഷം നാട്ടില്‍ പോകുന്നതാണ് നല്ലത്

ചാര്‍ട്ടേഡ് വിമാനങ്ങളിലും വന്ദേ ഭാരത് വിമാനങ്ങളിലും നാട്ടിലെത്തി കുട്ടികളുടെ അവധിക്കാലം ചിലവഴിച്ചും വാര്‍ഷിക അവധിക്കു നാട്ടിലെത്തണമെന്നും ലക്ഷ്യമിട്ട് നിരവധി പ്രവാസികള്‍ സൗദിയില്‍ നിന്നും നാട്ടിലെക്ക് യാത്ര ആസൂത്രണം ചെയ്തു കാത്തിരിക്കുന്നുണ്ട്. ഇവര്‍ക്കെല്ലാം ഉള്ള ആശങ്ക കോവിഡ് വാക്സിന് സംബന്ധിച്ചാണ്.
കോവിഡ് വാക്സിനേഷനും വിമാനയാത്രയും ബന്ധിപ്പിക്കുമെന്ന അഭ്യൂഹങ്ങള്‍ പ്രവാസികള്‍ക്കിടയില്‍ ശക്തമായതാണ് കോവിഡ് വാക്സിനേഷനുള്ള ബുക്കിംഗ് ഉയരാന്‍ പ്രധാന കാരണം. ഈ വര്‍ഷം ആദ്യ മാസങ്ങളില്‍ അധികൃതര്‍ കോവിഡ് വ്യാപനം തടയുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ബഹുഭൂരിഭാഗവും എടുത്തു കളയുകയും പരമാവധി വാക്സിനേഷന് നടത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തതോടെ വിമാന യാത്രയും കോവിഡ് വാക്സിനുമായി ബന്ധിപ്പിക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായി. സൗദിയിലെ ട്രെയിന്‍ യാത്രക്ക് കോവിഡ് വാക്സിനേഷന് നിര്‍ബന്ധമാക്കിയ നടപടി വാക്സിനേഷന് വിമാന യാത്രയിലേക്കും വ്യാപിപ്പിക്കുമെന്ന അഭ്യൂഹത്തിന് ആക്കം കൂട്ടി.
ഈ നീക്കം അടുത്ത ഘട്ടത്തില്‍ വാക്സിനേഷന് വിമാന യാത്രക്ക് നിര്‍ബന്ധമാക്കുമെന്നും അത് വിമാന യാത്രയുമായി ബന്ധിപ്പിക്കുമെന്നും പ്രവാസി മണ്ഡലങ്ങളില്‍ വ്യാപകമായ പ്രചരണം ഉണ്ടായി. ചില മലയാളി സാമൂഹിക പ്രവര്‍ത്തകരും വിവിധ മാധ്യമങ്ങളിലൂടെ ഇക്കാര്യം ചൂണ്ടിക്കാട്ടി ബോധവല്‍ക്കരണം നടത്തിയതും പ്രവാസികള്‍ക്കിടയില്‍ ആശങ്ക വര്‍ദ്ധിപ്പിച്ചു.
കുട്ടികളുടെ അവധിക്കാലം അടുത്തും വരുന്ന സമയമായതിനാല്‍ ഇപ്പോള്‍ ആദ്യ ഡോസ് സ്വീകരിച്ചാല്‍ മാത്രമേ യാത്ര പോകുന്ന സമയം ആകുമ്പോഴേക്കും രണ്ടാമത്തെ ഡോസ് സ്വീകരിക്കാന്‍ കഴിയുകയുള്ളൂ. അതുകൊണ്ട് തന്നെ അവധിക്കാലത്ത് നാട്ടില്‍ പോകുന്നതിനു മുമ്പ് രണ്ടു ഡോസ് വാക്സിനേഷനും പൂര്‍ത്തിയാക്കി സൗദി ആരോഗ്യ മന്ത്രാലയത്തിന്റ ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റ് നേടാനായിരുന്നു നാട്ടിലേക്ക് പുറപ്പെടാന്‍ ഉദ്ദേശിച്ചിരുന്ന പ്രവാസികളുടെ ശ്രമം.
മാത്രമല്ല മേയ് 17ന് സൗദി അന്താരാഷ്ട്ര വിമാന സര്‍വീസ് പുനരാരംഭിക്കുമ്പോള്‍ നാട്ടിലേക്കുള്ള യാത്രക്ക് കോവിഡ് വാക്സിനേഷന് ഒരു തടസ്സം ആകരുതെന്ന നിര്‍ബന്ധം നിരവധി പ്രവാസികള്‍ക്ക് ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ നാട്ടിലേക്കുള്ള യാത്രക്കായി ഒരുങ്ങിയവരില്‍ ഭൂരിഭാഗം പ്രവാസികളും സിഹത്തി ആപ്പിലൂടെ രജിസ്ട്രേഷന് മുന്‍കൂട്ടി ചെയ്തു കൊണ്ട് തന്നെ ബുക്കിംഗ് നടത്തി കോവിഡ് വാക്സിന് ഒന്നാം ഡോസ് സ്വീകരിച്ചു.
പക്ഷെ രണ്ടാമത്തെ ഡോസില്‍ പലരുടെയും അസൂത്രണം പാളി. രാജ്യത്ത് രോഗബാധ ഭീഷണിയും എണ്ണവും ഗണ്യമായി വര്‍ദ്ധിച്ചതോടെ കൃത്യ സമയത്ത് തന്നെ രണ്ടാമത്തെ ഡോസ് ലഭിക്കുമെന്നു ഇപ്പോഴത്തെ സാഹചര്യത്തില്‍ ഉറപ്പ് പറയാനും സാധിക്കില്ല. സാധിക്കുന്നവര്‍ക്കെല്ലാം ഒന്നാമത്തെ ഡോസ് നല്കി പൂര്‍ത്തിയാക്കാനാണ് ഇപ്പോള്‍ അധികൃതരുടെ ശ്രമം.
ഇപ്പോഴുള്ള ആശങ്ക ആദ്യ ഡോസ് സൗദിയില്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു നാട്ടിലേക്ക് പോയാല്‍ അവിടെ നിന്നും രണ്ടാമത്തെ ഡോസ് സ്വീകരിച്ചാല്‍ മതിയോ എന്നാണ്. മാത്രമല്ല രണ്ടാമത്തെ ഡോസ് നാട്ടില്‍ നിന്നും സ്വീകരിച്ചാല്‍ അത് സൗദിയില്‍ സാധുവായ വാക്സിനെഷനായി കണക്കിലെടുക്കുമോ എന്നും പ്രവാസികള്‍ക്ക് ആശങ്കയുണ്ട്.
ഒന്നാമത്തെ ഡോസ് സൗദിയില്‍നിന്ന് സ്വീകരിച്ച് രണ്ടാമത്തെ ഡോസ് നാട്ടില്‍നിന്ന് സ്വീകരിക്കാനാകുമോ എന്ന ആശങ്കയും പ്രവാസികള്‍ക്കിടയില്‍ വ്യാപകമായുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സൗദി അധികൃതര്‍ വ്യക്തമായ ഉത്തരം നല്‍കിയിട്ടില്ല. എങ്കിലും നിലവിലെ സാഹചര്യം അനുസരിച്ച് നാട്ടില്‍ വെച്ച് രണ്ടാമത്തെ വാക്സിന് സ്വീകരിക്കാന്‍ അവസരം ലഭിച്ചാലും അത് സൗദി ആരോഗ്യ മന്ത്രലായത്തിന്റെ ആപ്പില്‍ ഉള്‍പ്പെടുത്താന്‍ നിലവില്‍ സംവിധാനമില്ല. അത് കൊണ്ട് തന്നെ അത് ആധികാരികമായി കണക്കാക്കാനോ ആ ആനുകൂല്യം ലഭിക്കാനോ വഴിയൊരുക്കില്ല എന്നാണ് പൊതുവായ നിഗമനം.
നാട്ടിലും വാക്സിനേഷന് സംബന്ധിച്ച നിബന്ധനകള്‍ ഉണ്ട്. വാക്സിന്റെ രണ്ടു ഡോസും ഒരേ വാക്സിന് തന്നെയാണ് സ്വീകരിക്കേണ്ടത് എന്നാണ് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നിലപാട്. മാത്രമല്ല വിദേശത്തു നിന്നും ആദ്യ ഡോസ് എടുത്തിട്ടുണ്ടെങ്കില്‍ കൂടി അതിന്റെ ഡേറ്റ ബേസ് ലഭ്യമല്ലാത്തതിനാല്‍ കേരളത്തില്‍ രണ്ടാം ഡോസ് നല്‍കില്ലെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നുണ്ട്.
കോവിഡ് വാക്സിനേഷന് സൗദിയില്‍ വിമാന യാത്രക്ക് ഇതുവരെ നിര്‍ബന്ധമാക്കിയിട്ടില്ല. വിമാന യാത്രയും കോവിഡ് വാക്സിനേഷനും തമ്മില്‍ ഔദ്യോഗികമായി ബന്ധിപ്പിച്ചിട്ടുമില്ല. എന്നാല്‍ ഇത്തരത്തില്‍ ഒരു അഭ്യൂഹം പ്രവാസികള്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. ഇത് സംബന്ധിച്ച് തങ്ങള്‍ക്കു യാതൊരു ഔദ്യോഗിക നിര്‍ദ്ദേശവും ഇതുവരെ ലഭിച്ചിട്ടില്ലെന്നും ലഭിച്ചാല്‍ അക്കാര്യം ഔദ്യോഗിക മാര്‍ഗ്ഗങ്ങളിലൂടെ വ്യക്തമാക്കുമെന്നും സൗദി എയര്‍ലൈന്‍സ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
വിമാനയാത്രക്ക് വാക്സിനേഷന് ഏതെങ്കിലും ജി സി സി രാജ്യവും ഇത് വരെ നിര്‍ബന്ധമാക്കിയിട്ടില്ല. എന്നാല്‍ വിമാനയാത്രക്ക് വാക്സിനേഷന് ഭാവിയില്‍ നിര്‍ബന്ധമാക്കുമെന്ന് ഗള്‍ഫ് ഹെല്‍ത്ത് കൗണ്‍സില്‍ പബ്ലിക് ഹെല്‍ത്ത് വിഭാഗം മേധാവി ഡോ. അഹ്മദ് അല്‍അമ്മാര്‍ സൂചന നല്‍കിയിട്ടുണ്ട്. വാക്സിന് സ്വീകരിച്ചവര്‍ പരസ്പരം സാമൂഹിക അകലം പാലിക്കേണ്ടതില്ലെന്നും വാക്സിന് സ്വീകരിച്ചവര്‍ക്ക് ഐസൊലേഷനും പി.സി.ആര് പരിശോധനയും കൂടാതെ തങ്ങളുടെ രാജ്യങ്ങള്‍ സന്ദര്‍ശിക്കാവുന്നതാണെന്ന് ഏതാനും രാഷ്ട്രങ്ങള്‍ ഇതിനകം അറിയിച്ചിട്ടുണ്ടെന്നും ഡോ. അഹ്മദ് അല്‍അമ്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
-
INDIA6 days ago
ഇന്ത്യയില്‍ നിന്നും സൗദിയിലേക്ക് തിരിച്ചു വരേണ്ട പ്രവാസികള്‍ക്ക് പുതിയ വഴി തുറന്നു കിട്ടുന്നു
-
INDIA1 week ago
അത്യാവശ്യമായി നാട്ടിലെത്തേണ്ട സാഹചര്യം ഇല്ലെങ്കില്‍ സൗദി പ്രവാസികള്‍ ഇപ്പോള്‍ നാട്ടിലേക്ക് വരാതിരിക്കുക
-
INDIA20 hours ago
സാധ്യമായ വഴികളിലൂടെ ഇപ്പോള്‍ സൗദിയില്‍ പ്രവേശിക്കൂ. മേയ് 17 ഉം എയര്‍ ബബിള്‍ കരാറും കാത്തിരിക്കേണ്ട
-
INDIA5 days ago
ബോര്‍ഡിംഗ് പാസ് ലഭിച്ചില്ല. വിമാന താവളത്തില്‍ നിന്നും മടങ്ങി നൂറു കണക്കിന് സൗദി പ്രവാസികള്‍
-
LATEST5 days ago
സൗദി എയര്‍ലൈന്‍സ് സര്‍വീസുകള്‍ മേയ് 17 ന് തന്നെ ആരംഭിക്കുമെന്ന് മന്ത്രി
-
LATEST6 days ago
സൗദിയിലെ പ്രവാസികളുടെ ജോലിയെ പുതിയ തൊഴില്‍ നിയമം എങ്ങിനെ ബാധിക്കുന്നു?
-
INDIA4 days ago
നേപ്പാളില്‍ ഇന്ത്യന്‍ പ്രവാസികളുടെ എന്‍.ഓ.സി പ്രശ്നം തീരാന്‍ വഴിയൊരുക്കിയത് ഈ രണ്ടു മലയാളികള്‍
-
INTERNATIONAL5 days ago
നേപ്പാളിലെ ഇന്ത്യന്‍ എംബസ്സിയുടെ അനാസ്ഥ. സൗദിയിലേക്ക് എഴുന്നൂറോളം പ്രവാസികളുടെ യാത്ര മുടങ്ങി