Connect with us

HEALTH

കേരളത്തെ വാനോളം പുകഴ്ത്തി ഗള്‍ഫ് രാജ്യത്തെ ദേശീയ പത്രം

Published

on

ഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് വ്യാപനവും മരണവും അതിരൂക്ഷമായി തുടരുമ്പോഴും ഓക്സിജന്‍ ഉല്‍പ്പാദനത്തിന്‍റെ കാര്യത്തിലും ആസൂത്രണത്തിന്റെ കാര്യത്തിലും കേരളത്തെ വാനോളം പുകഴ്ത്തി അറബ് ലോകത്തെ ദിനപത്രം. യു.എ.ഇ യില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന പ്രശസ്ത ഇംഗ്ലീഷ്‌ ദിനപത്രമായ ഖലീജ് ടൈംസാണ് കോവിഡ് കാലത്തെ കേരള പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് രംഗത്തെത്തിയത്.

ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലെയും ആരോഗ്യ രംഗം തകരുകയും അടിയന്തിര മെഡിക്കല്‍ സഹായം ലഭിക്കാതെയും ഉത്തരേന്ത്യയില്‍ ഓക്സിജന്‍ പോലും ലഭിക്കാതെയും മരിച്ചു വീഴുന്നവരുടെ മൃതദേഹങ്ങള്‍ എങ്ങിനെ സംസ്കരിക്കണം എന്ന് പോലുമറിയാതെ അധികൃതര്‍ നിസ്സഹായരായി നില്‍ക്കുന്ന വേളയില്‍ കേരളത്തില്‍ സ്ഥിതിഗതികള്‍ ഇപ്പോഴും നിയന്ത്രനാധീനമാണ് എന്നാണ് ഖലീജ് ടൈംസ്‌ വിലയിരുത്തുന്നത്.

ഇന്ത്യയില്‍ ഓക്സിജന്‍ ഉല്‍പ്പാദനത്തില്‍ നിലവില്‍ സ്വയം പര്യാപ്തത കൈവരിച്ച ഒരേ ഒരു സംസ്ഥാനമാണ് കേരളം. വരും ദിവസങ്ങളില്‍ രോഗികള്‍ വര്‍ദ്ധിച്ചാലും ഉപയോഗത്തിന് ആവശ്യമായ് ഓക്സിജന്‍ കരുതല്‍ സംസ്ഥാനത്തുണ്ട്.

രാജ്യം മുഴുവന്‍ ഓക്സിജന്‍ ദൌര്‍ലഭ്യം മൂലം ഉഴലുമ്പോഴും കേരളമെന്ന കൊച്ചു സംസ്ഥാനം ഓക്സിജന്‍ ഉല്‍പ്പാദനത്തില്‍ കൃത്യമായ മുന്നൊരുക്കങ്ങളോടെ സ്വയം പര്യാപ്തത കൈവരിക്കുകയും സ്വന്തം ഉപയോഗത്തിന് ശേഷം അയല്‍ സംസ്ഥാനങ്ങളായ തമിഴ്നാട്, ഗോവ, കര്‍ണ്ണാടക എന്നിവക്ക് സഹായമായി എത്തിക്കുകയും ചെയ്യുന്നത് ആസൂത്രണത്തിന്റെയും ക്രൈസിസ് മാനേജ്മെന്റിന്റെയും മികച്ച ഉദാഹരണമാണെന്ന് പത്രം ചൂണ്ടിക്കാട്ടുന്നു.

കേരളത്തെ അഭിനന്ദിക്കുന്നതോടൊപ്പം ദേശീയ തലത്തിലുള്ള പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുകയും ചെയ്യുന്നു ഖലീജ് ടൈംസ്‌. ദേശീയ തലത്തിലെ ഉല്‍പ്പാദനം സംസ്ഥാനങ്ങളുടെ അടിയന്തിരാവശ്യങ്ങള്‍ക്ക് പര്യാപ്തമല്ല. ഉല്‍പ്പാദനവും വിതരണവും തമ്മില്‍ സാരമായ അന്തരം നിലനില്‍ക്കുന്നു. പല ആശുഅപത്രികളിലും ഓക്സിജന്‍ ക്ഷാമം രൂക്ഷമാണ്. ഓക്സിജന്‍ ലഭിക്കാതെ ആളുകള്‍ മരിച്ചു വീണു കൊണ്ടിരിക്കുന്നു.

മഹാരാഷ്ട്ര, ഗുജറാത്ത്, ഉത്തര്‍ പ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങള്‍ എല്ലാം തന്നെ രൂക്ഷമായ ഓക്സിജന്‍ ക്ഷാമത്തിന്റെ പിടിയിലാണ്. ആയിരങ്ങളാണ് ശ്വസമെടുക്കനാവാതെ വിഷമിക്കുന്നത്. സാമൂഹിക മാധ്യമങ്ങള്‍ ഓക്സിജന്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള രോഗ ബാധിതരുടെ കുടുംബാംഗങ്ങളുടെ ജീവന്‍ രക്ഷാ അടിയന്തിര സന്ദേശങ്ങളെ കൊണ്ട് നിറഞ്ഞിരിക്കുന്നുവെന്നും ഖലീജ് ടൈംസ്‌ ചൂണ്ടിക്കാട്ടുന്നു.

രാജ്യത്ത് സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായി എന്നതിന്‍റെ തെളിവാണ് പരമോന്നത നീതിപീഠം പ്രശ്നത്തില്‍ ഇടപെടുകയും അടിയന്തിര നടപടികള്‍ എടുക്കാന്‍ കേന്ദ്ര സര്‍ക്കാരിനു നിര്‍ദ്ദേശം കൊടുത്തതെന്നും പത്രം അഭിപ്രായപ്പെടുന്നു.

HEALTH

ഇവരെ ഇപ്പോൾ ശ്രദ്ധിച്ചാൽ രക്ഷപ്പെടുത്താനാവും.

Published

on

ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല എന്ന് പറയും.എന്നാൽ അങ്ങിനെ ചെയ്യുന്നവന് അതൊരു നിത്യ പരിഹാരമാണ്. അവന്റെ എല്ലാ പ്രശ്നങ്ങളുടെയും നിത്യ പരിഹാരം. രോഗം, പ്രേമ നൈരാശ്യം, കുടുംബ ബന്ധങ്ങളില്‍ ഉണ്ടാകുന്ന തകർച്ച, പലയിടത്തും ഉണ്ടാകുന്ന തോൽവികൾ. എല്ലാവരുടെയും ധാരണ ഇതൊക്കെയാണ് സ്വയം ജീവനൊടുക്കുന്നതിന്റെ പ്രധാന കാരണങ്ങള്‍ എന്നാണ്.

പക്ഷെ ഇതൊന്നും അല്ല യഥാർത്ഥ കാരണം. ഇതൊക്കെ നിരാശയുടെ പടുകുഴിയിലേക്ക് തള്ളി വിടുന്ന ചില ഘടകങ്ങള്‍ മാത്രമാണ്. പ്രധാന വില്ലന്‍ ഇതാണ് ‘മെന്റല്‍ ഡിപ്രഷന്‍ അഥവാ വിഷാദ രോഗം’. ഇതാണ് അടിസ്ഥാന കാരണം. ഇതില്ലാതെ ലോകത്ത് ഒരു സ്വയം ജീവനൊടുക്കലും നടക്കുന്നില്ല. സഡന്‍ പ്രോവോക്കേഷന്‍ ഒഴികെ.

ഓർമ്മിക്കാൻ ഇഷ്ടപ്പെടാത്ത കാലത്ത് ഡിപ്രഷന്റെ പരിസരങ്ങളിലൂടെ നീങ്ങിയ വ്യക്തിയെന്ന നിലയിൽ വ്യക്തിപരമായ പരിചയവും എനിക്ക് ഇക്കാര്യത്തിലുണ്ട്. അതിന്റെ പരിണിതഫലം എന്തായിരുന്നുവെന്ന് എന്റെ കുടുംബത്തിലെ ഏറ്റവും അടുത്തവർക്കും അറിയാം.

ഡിപ്രഷന്‍ എന്നത് വൈകാരികമായ തകർച്ചയോ അവസ്ഥയോ അല്ല. അതൊരു രോഗമാണ്. തലച്ചോറിലെ ചില രാസ വസ്തുക്കളുടെ കൂടുതലോ കുറവോ മാറ്റങ്ങളോ കൊണ്ട് ഉണ്ടാകുന്ന രോഗം. എന്ത് കൊണ്ട് ഇത്തരം രാസ പരിണാമങ്ങള്‍ ഉണ്ടാകുന്നു അഥവാ അതിന്റെ ശരിയായ ഏക കാരണം എന്താണ് എന്ന് ഒരു മെഡിക്കല്‍ സയൻസും വിശദീകരിച്ചിട്ടില്ല. മൾട്ടിപ്പിൾ ഫാക്റ്റോറിയല്‍ എന്ന് പറഞ്ഞു ഒഴിവാകും.

ഉറക്കമില്ലായ്മ, വിശപ്പ്‌ ഇല്ലായ്മ, നിരാശാ ബോധം, തളര്ച്ച, ക്ഷീണം, ജോലിയില്‍ ശ്രദ്ധക്കുറവ്, അസ്വസ്ഥത, വിനോദങ്ങളോട് ഉള്ള താല്പര്യം ഇല്ലായ്മ ഇതൊക്കെ വിഷാദത്തിന്റെ ലക്ഷണങ്ങള്‍ ആണ്. അത് കൊണ്ട് തന്നെ ഈ ഘട്ടത്തില്‍ ഒരു സാധാരണ ഡോക്ടറെ കാണിച്ചാല്‍ രോഗമോ, തകരാറോ ശരീരത്തില്‍ ഉള്ളതായി കണ്ടെത്താന്‍ സാധിക്കില്ല.

ശാരീരികമായി പുറത്തു കാണാത്ത അസുഖമായതിനാല്‍ ഇവിടെ ആരും അതിന് ചികിത്സ തേടുന്നില്ല. അനുഭവിക്കുന്നവന്‍ അറിയുന്നില്ല ഇത് രോഗമാണെന്ന്. കുറ്റപ്പെടുത്തുന്ന ബന്ധുക്കളും സുഹൃത്തുക്കളും അറിയുന്നില്ല ഇത് രോഗമാണെന്ന്. അത് കൊണ്ട് തന്നെ അവനു ചികിത്സയും ലഭിക്കില്ല. ഇനി അസുഖമാണെന്ന് മനസ്സിലാക്കിയാല്‍ തന്നെ രോഗിയോ കുടുംബക്കാരോ അതിന് തുനിയില്ല. കാരണം സമൂഹം പിന്നീടവനെ മാനസിക രോഗി എന്ന് വിളിക്കും.

രോഗിയുടെ ഈ കാലഘട്ടത്തിന് ‘ബ്ലൂ പിരീഡ് എന്നാണ് വൈദ്യ ശാസ്ത്രത്തില്‍ വിളിപ്പേര്.
ഈ ചികിത്സ ലഭിക്കാതെ ഈ കാലഘട്ടം പിന്നിട്ടാല്‍ പിന്നീട് ഇയാള്‍ കടക്കുന്നത് കടുത്ത വിഷാദ രോഗമെന്ന് അറിയപ്പെടുന്ന ‘അക്യൂട്ട് ഡിപ്രഷന്‍’’ എന്ന ഘട്ടത്തിലേക്കാണ്.

ഈ ഘട്ടത്തില്‍ ചികിത്സ അത്യാവശ്യമാണ്. അതായത് അയാള്‍ ഒരു സൈക്യാട്രിക് എമർജൻസി സിറ്റുവേഷനില്‍ ആണ്. എത്രയും പെട്ടെന്ന് ചികിത്സ തുടങ്ങണം. ഷോക്ക് വരെ ചിലപ്പോള്‍ നല്കേണ്ടി വരും. എങ്കിലും അവരെ രക്ഷിച്ചെടുക്കാം. അല്ലാത്ത പക്ഷം സുശാന്ത് സിങ്ങുമാർ ആവർത്തിക്കും.

ഇത് പോലുള്ള ആരെങ്കിലും നിങ്ങളുടെ കുടുംബത്തിൽ അല്ലെങ്കിൽ സുഹൃദ് വലയത്തിൽ ഉണ്ടെങ്കിൽ അയാൾക്കോ കുടുംബക്കാർക്കോ സുഹൃത്തുക്കൾക്കോ മനസ്സിലാക്കി കൊടുക്കൂ. അല്ലെങ്കിൽ അവർ ആ പാവത്തിനെ കുറ്റപ്പെടുത്തിയും ഒറ്റപ്പെടുത്തിയും മരണത്തിലേക്ക് നയിക്കും. നിശബ്ദമായി.

അഡ്വ.ഷിയാസ് കുഞ്ഞിബാവ.

 

Continue Reading

HEALTH

കൊറോണ വ്യാപനം തടയാൻ എളുപ്പത്തിൽ ഹാൻഡ് സാനിറ്റൈസർ വീട്ടിൽ ഉണ്ടാക്കൂ.

Published

on

കൊറോണ വ്യാപനം തടയാനായി ഏറ്റവും മികച്ച മാർഗ്ഗം കൈകൾ ഇടക്കിടെ ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ച് കഴുകുക എന്നതാണ്. ഇതിന് സർക്കാരും ആരോഗ്യ പ്രവർത്തകരും മറ്റും പ്രചാരം നൽകിയതോടെ ഇതിന്റെ ലഭ്യത കുറഞ്ഞു കിട്ടാനില്ലാതെയായി.

ഈ അവസരത്തിൽ പലരും ഹാൻഡ് സാനിറ്റൈസർ വീട്ടിൽ ഉണ്ടാക്കി ഉപയോഗിക്കുവാൻ തുടങ്ങിയിട്ടുണ്ട്. അനായാസം ഉണ്ടാക്കാൻ സാധിക്കും എന്നതിനാൽ ഇന്റർനെറ്റിലും യൂട്യുബിലും നോക്കി പലരും ഹാൻഡ് സാനിറ്റൈസർ വീട്ടിൽ ഉണ്ടാക്കാൻ ശ്രമിക്കാറുണ്ട്.

ഇവിടെ പലർക്കും അബദ്ധങ്ങൾ സംഭവിക്കുന്നു. ഹാൻഡ് സാനിറ്റൈസർ ഉണ്ടാക്കുമ്പോൾ ചേർക്കുന്ന ഐസോപ്രൊപിൽ ആൽക്കഹോളിന്റെ കാര്യത്തിലാണ് ഈ അബദ്ധം സംഭവിക്കുന്നത്. അതിനാൽ ഉദ്ദേശിച്ച ഫലം ലഭിക്കാതിരിക്കുകയും ചെയ്യുന്നു. അതിനാൽ അതിൽ ചേർക്കുന്ന ആൽക്കഹോളിന്റെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്.

ഹാൻഡ് സാനിറ്റൈസർ ഉണ്ടാക്കുന്നതിനായി മൂന്ന് ഘടകങ്ങൾ മാത്രമാണ് ആവശ്യമുള്ളത്. ഐസോപ്രൊപിൽ ആൽക്കഹോൾ (Isopropyl അല്ലെങ്കിൽ Isopropanol Alcohol) ആണ് പ്രധാന ഘടകമായി വേണ്ടത്.

മറ്റുള്ള ഘടകങ്ങൾ ഗ്ലിസറിൻ, അലോവേര (കറ്റാർ വാഴ) ജെൽ എന്നിവയാണ്. ഇവയെല്ലാം വാങ്ങാൻ കിട്ടുന്നതാണ്. അലോവേര ജെൽ വേണ്ടെന്ന് തോന്നുന്നവർക്ക് ഒറിജിനൽ അലോവേര തൊലി നീക്കി അതിനുള്ളിലുള്ള ജെൽ ഉപയോഗിക്കാം.

ഇവ ഉപയോഗിച്ച് ഹാൻഡ് സാനിറ്റൈസർ ഉണ്ടാക്കാൻ വളരെ എളുപ്പമാണ്. ആദ്യം ഒരു ഗ്ലാസ്സിൽ ഐസോപ്രൊപിൽ ആൽക്കഹോൾ പത്ത് ടീസ്പൂൺ എടുക്കുക. അതിലേക്ക് രണ്ടു സ്പൂൺ ഗ്ലിസറിൻ ഒഴിക്കുക. അത് നന്നായി മിക്സ് ചെയ്യുക. ആ മിശ്രിതത്തിലേക്ക് അലോവേര ജെൽ ഒഴിക്കുക. അതും അഞ്ചു മിനിറ്റോളം നന്നായി മിക്സ് ചെയ്യണം. ഇത്ര മാത്രമേ ചെയ്യേണ്ടതുള്ളൂ. ഹാൻഡ് സാനിറ്റൈസർ തയ്യാറായി കഴിഞ്ഞു.

നിങ്ങൾക്ക് ഉപയോഗിക്കേണ്ട അളവിന് അനുസരിച്ച് ഉപയോഗിക്കേണ്ട മിശ്രിതങ്ങൾ കൂടുതൽ ഉപയോഗിച്ച് കൂടുതൽ അളവിൽ ഹാൻഡ് സാനിറ്റൈസർ ഉണ്ടാക്കാവുന്നതാണ്. അലോവേര ജെല്ലിന് പകരം ഒറിജിനൽ അലോവേര (കറ്റാർ വാഴ) ആണ് ഉപയോഗിക്കുന്നതെങ്കിൽ ചേരുവകളിലേക്ക് മിക്സ് ചെയ്യുന്നതിന് മുൻപ് സ്പൂൺ ഉപയോഗിച്ച് നന്നായി ഉടച്ചെടുക്കണം. ഒറിജിനൽ അലോവേരയുടെ മനം ഇഷ്ടപ്പെടാത്തവർക്ക് എസൻഷ്യൽ ഓയിൽ ചേർക്കാവുന്നതാണ്.

ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ടത് അതിൽ അടങ്ങിയിരിക്കുന്ന ആൽക്കഹോളിന്റെ അളവാണ്. ഷോപ്പുകളിൽ നിന്നും വാങ്ങുന്ന 70 ശതമാനം ആൽക്കഹോൾ അടങ്ങിയ ഐസോപ്രൊപിൽ ആൽക്കഹോൾ ആണ് പലരും ഉപയോഗിക്കുന്നത്. ഇത് മറ്റു ഘടകങ്ങളുടെ കൂടി ചേർന്ന് കഴിയുമ്പോൾ 50 ശതമാനം വരെ താഴെയാകുന്നു. അത് കൊണ്ട് ഉദ്ദേശിച്ച ഫലം ലഭിക്കില്ല. ഇന്റർനെറ്റിലും യുട്യൂബിലും നോക്കി ഹാൻഡ് സാനിറ്റൈസർ ഉണ്ടാക്കാൻ ശ്രമിക്കുന്നവർക്ക് ഈ അബദ്ധം സംഭവിക്കാറുണ്ട്. അത് പോലെ ഡ്രിങ്കിങ്‌ ആൽക്കഹോൾ പോലെയുള്ളതും ചേർക്കരുത്.

ഹാൻഡ് സാനിറ്റൈസർ ഉണ്ടാക്കുമ്പോൾ ചേർക്കേണ്ടത് 99.9 ശതമാനം ആൽക്കഹോൾ അടങ്ങിയ ഐസോപ്രൊപിൽ ആൽക്കഹോൾ ആണ് ഉപയോഗിക്കേണ്ടത്. എങ്കിൽ മാത്രമേ മറ്റു ഘടകങ്ങളുടെ കൂടി ചേർന്ന് കഴിയുമ്പോൾ 60 ശതമാനത്തിൽ കൂടുതൽ ആൽക്കഹോൾ ഹാൻഡ് സാനിറ്റൈസറിൽ ഉണ്ടാകൂ. എങ്കിലേ കൈകൾ കഴിയുമ്പോൾ ഉദ്ദേശിച്ച ഫലം ലഭിക്കൂ. അത് കൊണ്ട് ആൽക്കഹോൾ വാങ്ങുമ്പോൾ ഈ അളവിൽ അടങ്ങിയ ആൽക്കഹോൾ തന്നെ ചോദിച്ചു വാങ്ങുക.

Continue Reading

HEALTH

കേരളത്തിന് ഭയമില്ല കൊറോണയെ, ലോകം കണ്ടു പഠിക്കുക ഞങ്ങളെ.

Published

on

ഫെബ്രുവരിയിൽ ഇന്ത്യയിലെ ആദ്യത്തെ കൊറോണ വൈറസ് ബാധ ഉണ്ടായത്ത് കേരളത്തിലാണ്. ആ സമയത്ത് കേരളം നടത്തിയ മികച്ച പ്രവർത്തനങ്ങളെ അഭിനന്ദിച്ചത് കേരളത്തിലെ മാത്രം ജനങ്ങളായിരുന്നില്ല, ലോകമായിരുന്നു.

കേരളത്തിലെ ആരോഗ്യ വകുപ്പും, ഉദ്യോഗസ്ഥരും വളണ്ടീയർമാരും മുതൽ സാധാരണ ജനങ്ങളും വരെ ഒത്തൊരുമിച്ച് ഒരു ടീമായി പ്രവർത്തിച്ചതിന്റെ ഫലമാണ് ഈ ലോകത്തിന് തന്നെ ഉദാഹരണമായി മികച്ച പ്രവർത്തനങ്ങൾ. കൊറോണ വാഴാത്ത സ്ഥലമായി കേരളത്തെ മാറ്റിയെടുക്കാൻ നമുക്ക് വേണ്ടി പ്രവർത്തിച്ചത് ഇവരൊക്കെ തന്നെയായിരുന്നു.

അടിമുതൽ മുടിവരെ ടീം വർക്ക് ആണ് നടക്കുന്നത്. മികച്ച ‌നേതൃത്വം ടീമിനെ ആവശ്യം കൊള്ളിക്കുന്നു. അധികൃതരുടെ മുന്നറിയിപ്പുകൾ വകവെക്കാതെ ആവശ്യമായ മുൻകരുതലുകൾ എടുത്തു കൊണ്ടുതന്നെ ആരോഗ്യമന്ത്രി കെ കെ ശൈലജ ഹൈ റിസ്കുള്ള പലയിടങ്ങളിലും നേരിട്ട് സന്ദർശനം നടത്തിയത് ആരോഗ്യ പ്രവർത്തകരെ ആവേശം കൊള്ളിച്ചു. മുന്നിൽ നിന്ന് നയിക്കാൻ മികച്ച നേത്യുത്വം ഉള്ളപ്പോൾ എന്ത് കൊണ്ട് തനിക്ക് മികച്ച പ്രവർത്തനം നടത്തിക്കൂടാ എന്ന മോട്ടിവേഷൻ പലരിലും സുഷ്ടിക്കാൻ ഇവരുടെ നേതൃത്വത്തിന് കഴിഞ്ഞിട്ടുണ്ട്.

ഭാവിയിലെ രോഗബാധ നിയന്ത്രിക്കുന്നതിന് കേരളം കണ്ട മാതൃക അഭിനന്ദനീയമായി. ആരോഗ്യ പ്രവർത്തകർ രോഗബാധിതരെന്ന് സംശയിക്കുന്നവരുമായി വിശദമായ ചർച്ചകൾ നടത്തി അവർ ഇന്ത്യയിൽ എത്തിയത് മുതൽ അധികൃതരുടെ അടുക്കൽ എത്തുന്നത് വരെയുള്ള വിശദമായ റൂട്ട്മാപ്പുകൾ തയ്യാറാക്കി. രോഗിയുടെ ഓരോ നീക്കവും ട്രാക്ക് ചെയ്ത പുറത്ത് വിട്ട രോഗികളുമായി സമ്പർക്കത്തിൽ ആയിരുന്നവർ കണ്ടെത്താൻ സഹായകമായി. ആരോഗ്യ പ്രവർത്തകർക്ക് നേരിട്ട് ഒരിക്കലും കണ്ടെത്താൻ സാധിക്കുമായിരുന്നില്ലാത്ത പലരെയും ആരോഗ്യ പ്രവർത്തകരുടെ മുന്നിലെത്തിക്കാൻ റൂട്ട്മാപ്പ് തന്ത്രത്തിന് കഴിഞ്ഞു.

ഏകാന്ത നിരീക്ഷണത്തിൽ സൂക്ഷിച്ചവർക്ക് മികച്ച മാനസിക പിന്തുണയാണ് കേരളത്തിലെ ആരോഗ്യ പ്രവർത്തകർ നൽകിയത്. രോഗിയുമായി ബന്ധപ്പെടാൻ ഹോട്ട്ലൈൻ സ്ഥാപിച്ചു. പലവട്ടം കൗൺസലിംഗ് നൽകി ശക്തമായ മാനസിക പിന്തുണ നൽകി. ഈ കൗൺസലിംഗ് 25 ദിവസത്തെ ഐസൊലേഷനിൽ തന്നിൽ മികച്ച മാനസിക ആരോഗ്യം ഉണ്ടാക്കിയെടുക്കാൻ തന്നെ സഹായിച്ചുവെന്ന് കേരളത്തിലെ ആദ്യത്തെ കൊറോണവൈറസ് രോഗി തന്നെ വെളിപ്പെടുത്തിയിരുന്നു.

രോഗികളെന്ന് സംശയിക്കുന്നവരെയും വിദേശത്ത് നിന്ന് എത്തുന്നവരെയും കണ്ടു പിടിക്കുന്നതിന് ആശാ വർക്കർമാരും കുടുംബശ്രീ പ്രവർത്തകരും വരെ പ്രവർത്തിച്ചു. വൈറസ് ബാധിത പ്രദേശങ്ങളിൽ വിദേശത്ത് നിന്ന് വരുന്നവരുടെ വിവരങ്ങൾ അവർ അധികൃതർക്ക് ലഭ്യമാക്കി. ചെറിയ ലക്ഷണങ്ങൾ ഉള്ളവരെ വീടുകളിൽ ഐസൊലേഷന് വേണ്ടി ബോധവാന്മാരാക്കി. ആരോഗ്യ വകുപ്പിന്റെ ടീമിന്റെ ഒരു ഭാഗമായി തന്നെ അവർ നിശബ്ദ പ്രവർത്തനം നടത്തി.

ഐസൊലേഷനിൽ ഉള്ളവർ വീടുകളിൽ തന്നെ ഉണ്ടെന്ന് ഇവർ ഉറപ്പ് വരുത്തി. ഹെൽത്ത് വർക്കറും പോലീസ് ഉദ്യോഗസ്ഥനും വളണ്ടിയറും അടക്കമുള്ള സംഘം ഹോം ക്വാറന്റൈനിൽ ഉള്ളവരുടെ സ്റ്റാറ്റസുകൾ നിരന്തരം പുതുക്കി കൊണ്ടിരുന്നു.

രോഗബാധിതരെന്ന് കണ്ടെത്തിയവർ ക്വാറന്റൈൻ ചെയ്തത് രോഗികൾക്ക് അസൗകര്യമോ അപ്രീതിയോ തോന്നാത്ത വിധത്തിലായിരുന്നു. അവർക്കായി മികച്ച സൗകര്യങ്ങൾ ഒരുക്കി കൊടുത്തു. അവർക്കിഷ്ടപ്പെട്ട ഭക്ഷണവും, വൈഫൈയും വരെ നൽകി സന്തോഷവാന്മാരാക്കി.

മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും ഉദ്യോഗസ്ഥരും ആവശ്യമായ സമയങ്ങളിൽ കേരളത്തിലെ രോഗത്തിന്റെ അവസ്ഥയും രോഗികളുടെ അവസ്ഥയും നൽകി വരുന്ന ചികിത്സയും എടുക്കേണ്ട മുന്നറിയിപ്പുകളുമെല്ലാം മാധ്യമങ്ങളിലൂടെയും മറ്റും നൽകി ജനങ്ങളെ ബോധവാന്മാരാക്കുകയും അനാവശ്യ ഭീതിയിൽ നിന്ന് മോചിതരാക്കുകയും ചെയ്തു. ആവശ്യമായ സമയത്ത് ആവശ്യമായ വിവരങ്ങൾ നൽകിയത് ഊഹാപോഹങ്ങളും കിംവദന്തികളും പ്രചരിക്കുന്നതിന് തടയിട്ടു.

രോഗവ്യാപനം തടയുന്നതിനായി സ്‌കൂളുകളും മദ്രസകളും അടച്ചിട്ടതും ഏഴാം ക്ലാസ് വരെയുള്ള കുട്ടികളുടെ പരീക്ഷകൾ ഒഴിവാക്കിയതും കുട്ടികളിലൂടെയുള്ള രോഗവ്യാപനത്തിന് വഴിയൊരുക്കുന്നതിന് തടയിട്ടു.

ആവശ്യവുമായ പരിശോധനകൾ നടത്തിയിട്ടും അയാൾ സംസ്ഥാനങ്ങളിൽ നിന്നും രോഗലക്ഷണങ്ങൾ ഉളവർ കേരളത്തിലേക്ക് കടക്കുന്നത് തടയാനായി തമിഴ്‌നാട്, കർണ്ണാടക അതിർത്തികളിലും അതിർത്തി പ്രദേശങ്ങളിലും വാഹന പരിശോധനകൾ കർശനമാക്കി. ട്രെയിനുകളും പരിശോധിക്കുന്നു. ഒരു പാരാമെഡിക്കൽ സ്റ്റാഫും, ഒരു പോലീസുകാരനും, ഒരു വളണ്ടീയരും അടങ്ങുന്ന സംഘമാണ് പരിശോധനകൾക്ക് നേത്യുത്വം കൊടുക്കുന്നത്.

രോഗവാഹകരാകാൻ സാധ്യതയുള്ള അതിഥി സംസ്ഥാന തൊഴിലാളികൾക്കിടയിൽ മികച്ച ബോധവൽക്കരണം നടത്തി. ആരോഗ്യ വകുപ്പ് അധികൃതർ ലേബർ ക്യാംപുകൾ സന്ദർശിച്ചു. ആവശ്യമായ മുൻകരുതലുകൾ എടുക്കാനും പരിസരം വൃത്തിയായി സൂക്ഷിക്കാനും രോഗികളെന്ന് സംശയിക്കുന്നവരിൽ നിന്നും രോഗവ്യാപന സാഹചര്യങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കാനുമുള്ള ബോധവത്കരണം നടത്തി.

ആരോഗ്യ പ്രവർത്തകർക്കൊപ്പം പോലീസ് അധികൃതരും ടീമായി തന്നെ പ്രവർത്തിച്ചു. കൊറോണ സംബന്ധിച്ച വ്യാജ പ്രചാരണങ്ങളെ പോലീസ് തടഞ്ഞു. സമൂഹ മാധ്യമങ്ങളിലൂടെ നിരന്തരം മുന്നറിയിപ്പുകൾ നൽകി. വ്യാജ പ്രചാരണങ്ങൾ നടത്തിയവരെ അറസ്റ്റ് ചെയ്തു. ഇതോടെ കൊറോണ സംബന്ധിച്ച വ്യാജ പ്രചാരണങ്ങൾക്കും കിംവദന്തികൾക്കും ഊഹാപോഹങ്ങൾക്കും കേരളത്തിൽ വലിയ ഒരളവോളം കുറവുണ്ടായി.

ലോകത്തെ മുൾമുനയിൽ നിർത്തുന്ന ഈ മഹാമാരി പലയിടത്തും കനത്ത നാശം വിതച്ച് മുന്നേറുകയാണ്. ഇറാനിലും ഇറ്റലിയിലും തുടങ്ങി ലോകത്തിന്റെ പലയിടത്തും സംഹാര താണ്ഡവമാടുകയാണ് ഈ വൈറസ്. പക്ഷെ കേരളത്തിലെ ജനങ്ങൾക്ക് ആശങ്കയില്ല. അവരുടെ ടീം ഈ നിലയിൽ പ്രവർത്തിക്കുമ്പോൾ കേരളത്തിൽ കൊറോണ വൈറസ് എങ്ങിനെ വാഴാൻ?

Continue Reading
INDIA2 weeks ago

വിചാരണ ആറു മാസത്തിനകം പൂര്‍ത്തിയാക്കി വിധി പറയാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം

LATEST1 year ago

ആ വഴിയും അടയുന്നു. നിലവിലെ സാഹചര്യത്തില്‍ ലെവി കൊടുത്ത് സൗദിയില്‍ ഇനി മുന്നോട്ടു പോകാന്‍ സാധിക്കില്ല.

LATEST1 year ago

സൗദിയിലെ നിതാഖാത് വിദേശികളുടെ തൊഴില്‍ ഇല്ലാതാക്കാന്‍ വേണ്ടി മാത്രം തുടങ്ങിയ പദ്ധതിയല്ല.

LATEST1 year ago

എം എസ് എഫിന് രാജ്യ തലസ്ഥാനത്ത് ദേശീയ കമ്മിറ്റി ഓഫീസ്. ദേശീയ തലത്തില്‍ സംഘടന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കലും ശക്തിപ്പെടുത്തലും ലക്‌ഷ്യം

LATEST1 year ago

വിസിറ്റ്-പുതിയ വിസക്കാര്‍ക്ക് അപ്ഡേഷന്‍, യാത്ര മുടങ്ങുന്ന സാഹചര്യം, 93 അംഗീകൃത പരിശോധന കേന്ദ്രങ്ങള്‍: സൗദി പ്രവാസികള്‍ ആവര്‍ത്തിച്ചു ചോദിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍

LATEST1 year ago

സൗദിയില്‍ ബൂസ്റ്റര്‍ ഡോസ് ഇല്ലെങ്കില്‍ പിഴ?, തവക്കല്‍ന, അബ്ഷീര്‍: സൗദി പ്രവാസികള്‍ ഏറ്റവും കൂടുതല്‍ ചോദിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍.

LATEST1 year ago

സൗദിയിലേക്ക് നഴ്സുമാര്‍ മാന്‍പവര്‍ സപ്ലൈ സ്ഥാപനങ്ങള്‍ വഴി പോകുന്നത് പരമാവധി ഒഴിവാക്കുക

LATEST1 year ago

ബൂസ്റ്റര്‍ ഡോസ്, റീ എന്‍ട്രി, ഇലക്ട്രോണിക് തൊഴില്‍ കരാര്‍, ഒരു ലക്ഷം റിയാല്‍ പിഴ തുടങ്ങിയവയെ കുറിച്ച് സൗദി പ്രവാസികള്‍ ആവര്‍ത്തിച്ച് ചോദിച്ച ചോദ്യങ്ങള്‍

LATEST1 year ago

സൗദിയില്‍ ഇപ്പോള്‍ പ്രവാസികള്‍ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങള്‍ വിശദമായി

LATEST1 year ago

സൗദി പ്രവാസികള്‍ ആവര്‍ത്തിച്ചു ആവശ്യപ്പെട്ട ബൂസ്റ്റര്‍ ഡോസ് സംശയങ്ങള്‍ക്കുള്ള മറുപടികള്‍ .

LATEST1 year ago

സൗദി ബൂസ്റ്റര്‍ ഡോസിനെ കുറിച്ച് അറിയേണ്ടതെല്ലാം. വിസിറ്റിംഗ് വിസ, പുതിയ വിസ, റീ എന്‍ട്രിയില്‍ പോകുന്നവര്‍ തുടങ്ങിയവര്‍ ഏറ്റവും കൂടുതല്‍ ചോദിച്ച ചോദ്യങ്ങള്‍

LATEST1 year ago

സൗദി ചാര്‍ട്ടേഡ്‌ ഫ്ലൈറ്റ്‌, ആര്‍.ടി.പി.സി.ആര്‍, ബോര്‍ഡര്‍ നമ്പര്‍, എയര്‍പോര്‍ട്ട് പരിശോധന, ഫൈനല്‍ എക്സിറ്റ്: സൗദി പ്രവാസികള്‍ ഏറ്റവും കൂടുതല്‍ ചോദിച്ച ചോദ്യങ്ങള്‍

LATEST1 year ago

അപ്പോയിന്റ്മെന്റ് ഇല്ലാതെ എയര്‍പോര്‍ട്ടില്‍ ബൂസ്റ്റര്‍ ഡോസ്, തവക്കല്‍നയില്‍ നോണ്‍ ഇമ്മ്യൂണ്‍, സൗദി കര്‍ഫ്യൂ: സൗദി പ്രവാസികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി

LATEST1 year ago

സിഹത്തി, തവക്കല്‍ന, ബൂസ്റ്റര്‍ ഡോസ്, രാജകാരുണ്യം, ഇഖാമ പുതുക്കല്‍: സൗദി പ്രവാസികള്‍ ഏറ്റവും കൂടുതല്‍ ചോദിച്ച ചോദ്യങ്ങള്‍

LATEST1 year ago

“വന്‍ വിജയം ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് പഠിക്കാന്‍ ഏറെയുള്ള ജീവിതം”. ഇബ്രാഹിം ഹാജിയുടെ വിജയ രഹസ്യങ്ങള്‍ പങ്കു വെക്കുന്ന ഓര്‍മ്മ കുറിപ്പ്.

Trending

error: Content is protected !!