Connect with us

LATEST

സൗദിയില്‍ ജോലി ചെയ്യുന്ന മലയാളികളായ പ്രവാസികള്‍ അറിഞ്ഞിരിക്കുക ഈ കാര്യം.

Published

on

ഏതാനും വർഷങ്ങൾക്ക് മുൻപ് സൗദി അറേബ്യയിലെ ജിദ്ദയിലെ അല്‍ ഇസായി പ്ലാസയില്‍ ഉണ്ടായ അഗ്നിബാധയില്‍ കത്തി നശിച്ചു പോയത് 17,000 വിദേശ തൊഴിലാളികളുടെ പാസ്പോര്‍ട്ടുകള്‍ ആയിരുന്നു. പ്രസ്തുത കെട്ടിടത്തില്‍ സ്ഥിതി ചെയ്യുന്ന ആ കമ്പനിയുടെ കോര്‍പറേറ്റ് ഓഫീസില്‍ ഇത്രയധികം പാസ്പോര്‍ട്ടുകള്‍ എന്തിനു കമ്പനി സൂക്ഷിച്ചു എന്നതിനോ എന്തായിരുന്നു അതിന്റെ ആവശ്യകത എന്നോ വിശദീകരിക്കാന്‍ കമ്പനിക്കു സാധിച്ചില്ല. ഇക്കാര്യം ആ സമയത്ത് ഏറെ വിവാദമായിരുന്നു എങ്കിലും പിന്നീട് വിസ്മൃതിയിലായി.

സൗദി അറേബ്യയില്‍ സാധാരണയായി കണ്ടു വരുന്ന ഒരു പ്രവണതയാണ് വിദേശികളായ തൊഴിലാളികളുടെ പാസ്പോര്‍ട്ടുകള്‍ വാങ്ങി സ്പോണ്‍സര്‍മാര്‍ സൂക്ഷിക്കുക എന്നത്. സൗദിയിലെ താമസത്തിന് ആവശ്യമായ സര്‍ക്കാര്‍ രേഖയായ ഇഖാമ (താമസ പെര്‍മിറ്റ്‌) മാത്രമാണ് വിദേശ തൊഴിലാളിക്ക് നല്‍കുക. പിന്നീട് ഈ തൊഴിലാളി വാര്‍ഷിക അവധിക്കോ, ജോലി പൂര്‍ണ്ണമായും മതിയാക്കി ഫൈനല്‍ എക്സിറ്റ് വിസയില്‍ നാട്ടിലേക്ക് തിരിക്കുന്ന സമയത്തോ മാത്രമാണ് പിടിച്ചു വെച്ച പാസ്പോര്‍ട്ട് തിരിച്ചു നല്‍കുക.

സാധാരണ ഗതിയില്‍ സൗദിയിലെ താമസത്തിന് ഇഖാമ മാത്രം മതി എന്നതിനാലും നാട്ടിലേക്ക് പോകുന്ന സമയത്ത് എക്സിറ്റ് / റീ എന്‍ട്രിക്കും മാത്രമാണ് പാസ്പോര്‍ട്ട് ആവശ്യമായി വരുന്നത് എന്നതിനാല്‍ ഭൂരിഭാഗം വിദേശ തൊഴിലാളികളും ഇക്കാര്യം വളരെ ഗൗരവമായി എടുക്കാറില്ല.

എന്നാല്‍ ചില അവസരങ്ങളില്‍ തൊഴിലാളിയും സ്പോണ്‍സറും തമ്മിലുള്ള സൗഹാര്‍ദ്ദ ബന്ധത്തിന് കോട്ടം തട്ടുമ്പോഴോ, തൊഴിലാളിക്ക് താല്‍പ്പര്യമില്ലാത്തതും എന്നാല്‍ കമ്പനിക്കു താല്‍പ്പര്യമുള്ളതുമായ സാഹചര്യങ്ങള്‍ വരുമ്പോള്‍ ഈ പാസ്പോര്‍ട്ട് ഒരു കെണിയായി മാറുന്നു.

തൊഴിലുടമയുടെ നിയമത്തിന് നിരക്കാത്ത ആവശ്യങ്ങള്‍ ആണെങ്കില്‍ പോലും അവ അംഗീകരിക്കാതെ പാസ്പോര്‍ട്ട് തിരിച്ചു നല്‍കില്ലെന്ന ഭീഷണിക്ക് മുന്‍പില്‍ പലപ്പോഴും തൊഴിലാളിക്ക്, തനിക്ക് അര്‍ഹതയുള്ള ആനുകൂല്യങ്ങള്‍ പോലും വിട്ടു നല്‍കി കൊണ്ട് ഒത്തു തീര്‍പ്പിന് തയ്യാറാവേണ്ടി വരുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍ തൊഴിലാളിയെ ഭീഷണിപ്പെടുത്താനും തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിപ്പിക്കാനുമുള്ള ഒരു ഉപാധിയാക്കി സ്പോണ്‍സര്‍മാര്‍ പാസ്പോര്‍ട്ടിനെ മാറ്റുന്നു.

മാത്രമല്ല മൂന്ന് മാസം ശമ്പളം മുടങ്ങിയാലും, നിതാഖാത് പദ്ധതി പ്രകാരം തൊഴില്‍ ചെയ്യുന്ന സ്ഥാപനം ചുവന്ന വിഭാഗത്തില്‍ പെട്ട് പോയാലും, സമയത്തിന് ഇഖാമ പുതുക്കി നല്‍കാതിരുന്നാലും ജോലി ചെയ്യുന്ന സ്ഥാപനത്തിന്‍റെ അനുവാദം കൂടാതെ തന്നെ മറ്റൊരു ജോലി കണ്ടെത്താനും മറ്റൊരു സ്പോണ്‍സറെ തേടാനും തൊഴില്‍ മന്ത്രാലയം തൊഴിലാളിക്ക് അനുമതി നല്‍കുന്നുണ്ട്. പുതിയ സ്പോണ്‍സര്‍ഷിപ്പ് നിയമ പ്രകാരം സ്പോണ്‍സറുടെ സമ്മതമില്ലാതെ തന്നെ തൊഴിലാളിക്ക് സ്പോണ്‍സര്‍ഷിപ്പ് മാറാനും ഫൈനല്‍ എക്സിറ്റ്, റീ എന്‍ട്രി എന്നിവക്കും അനുവാദം നല്‍കുന്നുണ്ട്. എന്നാല്‍ ഇത്തരം സന്ദര്‍ഭങ്ങളിലും തൊഴിലാളിയെ വരുതിക്ക് നിര്‍ത്താനുള്ള വഴിയാണ് സ്പോണ്‍സര്‍മാര്‍ക്ക് പാസ്പോര്‍ട്ട്.

ഇത്തരത്തില്‍ അര്‍ഹതയുള്ള അവധിക്കു വരാന്‍ സാധിക്കതെയും, അര്‍ഹതയുള്ള പല ആനുകൂല്യങ്ങള്‍ വിട്ടു കൊടുത്തു കൊണ്ടും, സമയത്തിന് ശമ്പളം ലഭിക്കാതെയും, കൂടുതല്‍ മികച്ച ജോലി ലഭിച്ചിട്ടും മാറാന്‍ സാധിക്കാതെയും കുടുങ്ങി കിടക്കുന്ന പതിനായിരക്കണക്കിന് തൊഴിലാളികള്‍ സൗദി അറബ്യയിലുണ്ട്.

വിശാലമായ നിർവചനത്തിൽ സൗദി അറേബ്യയിൽ മനുഷ്യ കടത്ത് എന്ന കുറ്റത്തിന്റെ പരിധിയിലാണ് നിർബന്ധപൂർവ്വം പാസ്‌പോർട്ടുകൾ കൈവശം വെക്കുന്ന കുറ്റം ഉൾപ്പെടുക. ആധുനിക അടിമത്തത്തിന് സമാനമാകുന്ന രീതിയിൽ തൊഴിലാളിയെ നിർബന്ധ പൂർവ്വം ജോലിയിൽ പിടിച്ചു നിർത്തുക, നിയമ വിരുദ്ധമായ കാര്യങ്ങൾക്കായി നിർബന്ധിക്കുക എന്ന ഉദ്ദേശത്തോടെ പാസ്പോർട്ട് പിടിച്ചു വെക്കുന്നതും തൊഴിലാളിയെ കബളിപ്പിച്ചോ ഭീഷണിപ്പെടുത്തിയോ ഇതുപോലെ ചെയ്യുന്നവരും ഈ കുറ്റത്തിന്റെ നിർവചനത്തിന്റെ പരിധിയിൽ വരും.

ഇക്കാര്യങ്ങള്‍ നിരവധി തവണ സൗദി അധികൃതര്‍ അക്കമിട്ട് പറഞ്ഞിട്ടുണ്ട്. മിക്കവാറും വര്‍ഷങ്ങളില്‍ ഇത് സംബന്ധിച്ച മുന്നറിയിപ്പും സ്പോസ്സര്‍മാര്‍ക്ക് നല്കാറുണ്ട്. എന്നാലും പ്രായോഗികമായി വലിയ മാറ്റങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല.

ഇത്തരം തൊഴിലുടമകൾക്ക് 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ ഇടക്കിടെ മുന്നറിപ്പ് നൽകുന്നുണ്ട്. കൂടാതെ അവകാശപ്പെട്ട ആനുകൂല്യങ്ങൾ നിഷേധിക്കുന്നതും ഭീഷണിയും ബലപ്രയോഗവും മനുഷ്യ കടത്ത് നിയമത്തിന്റെ പരിധിയിൽ വരും. ഇത്തരം കേസുകളിൽ കുറ്റക്കാർക്ക് അഞ്ചു വർഷം വരെ തടവും രണ്ടു ലക്ഷം റിയാൽ വരെ പിഴയും ലഭിക്കാം.

കഴിഞ്ഞ വർഷം ഒക്ടോബറിൽ സ്പോണ്സർക്കെതിരെ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിനു ലഭിച്ച ഒരു വിദേശ തൊഴിലാളിയുടെ പരാതിയിൽ മന്ത്രാലയത്തിന്റെ അന്വേഷണ വിഭാഗം നടത്തിയ വിശദമായ അന്വേഷണത്തിൽ സമാനമായ വിവരങ്ങളാണ് പുറത്ത് വന്നത്.

തൊഴിൽ കരാർ പ്രകാരം മുൻധാരണയിലെത്തിയ തൊഴിലിനു വിരുദ്ധമായ ജോലി ചെയ്യുന്നതിന് തൊഴിലാളിയെ നിർബന്ധിക്കൽ, വായ്പയായി പണം കൈപ്പറ്റിയതായി സ്ഥിരീകരിക്കുന്ന വ്യാജ രേഖകളിൽ ഒപ്പു വെക്കുന്നതിന് നിർബന്ധിക്കൽ, ഈ പണം തിരിച്ചടക്കുന്നതിന് നിർബന്ധിക്കൽ എന്നിവക്കായി തെഴിലാളിയുടെ പാസ്‌പോർട്ട് സ്പോൺസർ പിടിച്ചു വെച്ചതായി കണ്ടെത്തി. തൊഴിൽ കേസിനപ്പുറം മനുഷ്യക്കടത്ത് കേസാണെന്ന് അന്വേഷണത്തിൽ ബോധ്യമായതിനെ തുടർന്ന് മന്ത്രാലയം കേസ് പോലീസിന് കൈമാറുകയായിരുന്നു.

തൊഴിലാളിയുടെ നിയമപരമായ നടപടി ക്രമങ്ങള്‍ക്കായി ജവാസാത്തിന്റെ ഓൺലൈൻ സേവനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കാതെ വന്നാൽ നേരിട്ട് ജവാസാത്ത് ഓഫീസുകളെ സമീപിക്കാം. ഇതുപോലെയുള്ള നിയമ പരമായ നടപടി ക്രമങ്ങൾക്ക് വേണ്ടി തൊഴിലാളിയുടെ പാസ്പോർട്ട് പരിമിതമായ സമയങ്ങളിൽ ആവശ്യം കഴിയുന്നത് വരെ സൂക്ഷിക്കാൻ സ്പോണ്സർക്ക് നിയമ പരമായ അനുമതിയുണ്ട്. അതിൽ കൂടുതൽ സ്‌പോൺസർമാർ തൊഴിലാളികളുടെ പാസ്പോർട്ട് കൈവശം വെക്കേണ്ടതില്ല.

സൗദി അറേബ്യയിലെ നിയമമനുസരിച്ച് ഒരു വിദേശ തൊഴിലാളിക്ക് തന്റെ ഇഖാമയും, പാസ്പോര്‍ട്ടും സ്വന്തം കയ്യില്‍ തന്നെ സൂക്ഷിക്കാന്‍ അനുവാദമുണ്ട്. ഓരോ രാജ്യത്തെയും നിയമമനുസരിച്ചും പൊതുവായ അന്താരാഷ്ട്രാ നിയമമനുസരിച്ചും ഒരു പാസ്പോര്‍ട്ട് അത് നല്കപ്പെട്ടയാളിന്റെ മാതൃരാജ്യത്തിന്‍റെ ഉടമസ്ഥതയില്‍ വരുന്ന സ്വത്ത്‌ ആണ്. അത് കൈവശം സൂക്ഷിക്കാനുള്ള അവകാശം അതിന്റെ ഉടമാവകാശമുള്ള തൊഴിലാളിക്ക് മാത്രമാണ്.

പാസ്പോര്‍ട്ട് മറ്റൊരാള്‍ക്ക് കൈമാറണമെന്ന് ലോകത്ത് ഒരു രാജ്യത്തെയും നിയമം അനുശാസിക്കുന്നില്ല. സൗദി അറേബ്യയിലും ഇത്തരമൊരു നിയമമില്ല. മാത്രമല്ല അനധികൃതമായി തൊഴിലാളികളുടെ പാസ്പോര്‍ട്ട് കൈവശം വെക്കുന്ന തൊഴിലുടമക്ക്‌ പിഴശിക്ഷ ചുമത്താനും സൗദിയിൽ നിയമമുണ്ട്.

നിയമത്തെ കുറിച്ചുള്ള അജ്ഞത എന്നതില്‍ ഉപരി നിയമ വിരുദ്ധമായ കാര്യങ്ങള്‍ നിരന്തരമായി ചെയ്യുന്നത് മൂലം ഇക്കാര്യം നിയമ വിധേയമാണ് എന്ന് വിശ്വസിക്കുന്ന തൊഴിലാളികളും എന്തിനു, തൊഴിലുടമകള്‍ പോലുമുണ്ട്. തങ്ങളുടെ പാസ്പോര്‍ട്ട് തൊഴിലുടമക്ക്‌ കൈമാറേണ്ടതും അത് നിയമപരമായി സൂക്ഷിക്കേണ്ടത് തൊഴിലുടമയാണെന്നും പല തൊഴിലാളികളും വിശ്വസിക്കുന്നു.

സ്വന്തം പാസ്പോര്‍ട്ടും സ്വകാര്യമായ രേഖകളും സ്വന്തമായി സൂക്ഷിക്കാനുള്ള അവകാശം തൊഴിലാളിക്കാണ്. ഇക്കാര്യം പല തവണ തൊഴില്‍ മന്ത്രാലയം ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. വിദേശ തൊഴിലാളിയുടെ പാസ്പോര്‍ട്ട് തൊഴിലുടമ സൂക്ഷിക്കുന്നത് രാജ്യത്തെ തൊഴില്‍ നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും നിയമം ലംഘിക്കുന്ന തൊഴിലുടമകള്‍ ഗുരുതരമായ പിഴശിക്ഷകള്‍ നേരിടേണ്ടി വരുമെന്ന് തൊഴില്‍ മന്ത്രാലയം ഇടയ്ക്കിടെ സ്പോൺസർമാരെ ഓർമ്മപ്പെടുത്തുന്നുമുണ്ട്. ഇക്കാര്യത്തില്‍ പരാതി ഉണ്ടെങ്കില്‍ വിദേശ തൊഴിലാളിക്ക് ലേബര്‍ ഓഫീസിനെ സമീപിക്കാന്‍ അനുവാദവുമുണ്ട്.

ഇക്കാര്യങ്ങള്‍ പലപ്പോഴും പത്രകുറിപ്പുകളിലൂടെ മറ്റു രാജ്യങ്ങള്‍ തങ്ങളുടെ പൗരന്‍മാര്‍ക്ക് വ്യക്തമാക്കി കൊടുക്കാറുണ്ട് എന്നല്ലാതെ അതിലപ്പുറമുള്ള നടപടികളിലേക്ക് ഒരു രാജ്യവും കടക്കുന്നില്ല. ഒറ്റപ്പെട്ട സംഭവങ്ങളില്‍ തങ്ങളുടെ ഏതെങ്കിലും പൗരന്മാരെ അത്യാവശ്യമായി നാട്ടില്‍ തിരിച്ചെത്തിക്കുന്നതിന് ആവശ്യമായ നടപടികളുടെ കൂടെ അവരുടെ പാസ്പോര്‍ട്ടുകള്‍ തിരിച്ചു നല്‍കാന്‍ ആവശ്യപെടുന്നു എന്നല്ലാതെ ഒരു രാജ്യവും ഇക്കാര്യം ഉറപ്പു വരുത്താന്‍ തയ്യാറാവുന്നില്ല.

ഫലമോ രാജ്യത്തെ വിദേശ തൊഴിലാളികളില്‍ ഏകദേശം 95 ശതമാനത്തിന്റെയും പാസ്പോര്‍ട്ടുകള്‍ സൗദി പൗരന്മാരായ വ്യക്തികളായ സ്പോണ്‍സര്‍മാരുടെയോ, സ്ഥാപനങ്ങളുടെയോ കമ്പനികളുടെയോ കൈകളില്‍ പിടിച്ചു വെക്കപ്പെട്ടിരിക്കുന്നു.

മൂന്ന് വർഷം മുൻപ് റിയാദിലെ ബദിയയിൽ സ്‌പോൺസറുടെ തുണിക്കടയിൽ ജോലി ചെയ്തിരുന്ന മഞ്ചേരി സ്വദേശിയായ ഉണ്ണികൃഷ്ണന്റെ കേസ് സ്പോണ്സര്മാരുടെ പാസ്പോർട്ട് ദുരുപയോഗത്തിന് ഒരുദാഹരണമാണ്. സ്പോൺസറുമായി തെറ്റിയതോടെ സ്ഥാപനത്തിൽനിന്ന് ഒരു ലക്ഷത്തിലധികം റിയാൽ മോഷണം പോയെന്ന സ്‌പോൺസർ ഉണ്ണികൃഷ്ണനെതിരെ പോലീസിൽ പരാതി നൽകി.

പോലീസ് ഉണ്ണികൃഷ്‌ണനെ അറസ്റ്റ് ചെയ്ത് ജയിലിലാക്കി. സാമൂഹിക പ്രവർത്തകരുടെ ഇടപെടലിൽ ഒരു മാസത്തിന് ശേഷം ജാമ്യത്തിലിറങ്ങി. കോടതി വിചാരണകളിൽ സ്‌പോൺസർ ഹാജരാവാതിരിക്കൽ അടക്കമുള്ള കാരണങ്ങളാൽ കേസ് അഞ്ചു വർഷം വരെ നീണ്ടുപോയി.  കടയുടെ താക്കോലും പണവും കൈകാര്യം ചെയ്തിരുന്നത് സ്‌പോൺസർ തന്നെയായിരുന്നുവെന്നും ഉണ്ണികൃഷ്ണന് അറബി ഭാഷ വശമില്ലെന്നും തെളിവുകൾ മുഖേന കോടതിക്ക് ബോധ്യപ്പെട്ടതോടെ ഉണ്ണി നിരപരാധിയാണെന്ന് കോടതി വിധിച്ചു.

തന്നെക്കൊണ്ട് ധാരാളം വെള്ള പേപ്പറുകളിൽ ഒപ്പു വെപ്പിച്ചിരുന്നുവെന്നും അങ്ങനെ വ്യാജ തെളിവുകൾ ഉണ്ടാക്കുകയായിരുന്നുവെന്നും ഉണ്ണികൃഷ്ണൻ കോടതിയിൽ ബോധിപ്പിച്ചതോടെ ഫൈനൽ എക്‌സിറ്റിൽ നാട്ടിലേക്ക് അയക്കാൻ കോടതി സ്‌പോൺസറോട് ആവശ്യപ്പെട്ടു. എന്നാൽ ഈ വേളയിൽ സ്പോൺസർ കൈവശം വെച്ചിരുന്ന പാസ്‌പോർട്ട് കാണാനില്ലെന്ന് സ്‌പോൺസർ അറിയിക്കുകയായിരുന്നു. പിന്നീട് എംബസിയിൽനിന്ന് എമർജൻസി സർട്ടിഫിക്കറ്റ് നേടിയാണ് ഫൈനൽ എക്‌സിറ്റ് ലഭിച്ചത്.

പാസ്പോര്‍ട്ട് സൂക്ഷിക്കുന്നതിന് വേണ്ടി തൊഴിലുടമ ആവശ്യപ്പെട്ടാല്‍ അത് നിരസിക്കാനും അക്കാര്യം ലേബര്‍ ഓഫീസിലും പോലീസിലും അറിയിക്കാന്‍ വിദേശ തൊഴിലാളിക്ക് അവകാശമുണ്ട്‌ എന്നത് പല തൊഴിലാളികള്‍ക്കും ഇപ്പോഴും അറിയാതെ വരുന്നു.

തങ്ങള്‍ റിക്രൂട്ട് ചെയ്തു കൊണ്ട് വന്ന തൊഴിലാളികള്‍ ഒളിച്ചോടി പോകാതിരിക്കാനാണ്‌ പാസ്പോര്‍ട്ടുകള്‍ വാങ്ങി സൂക്ഷിക്കുന്നത് എന്നാണു കമ്പനികളുടെ വാദം. അതിലൂടെ തൊഴിലാളിയുടെ റിക്രൂട്ട്മെന്റിന് വേണ്ടി ചിലവായ തുക ഒളിച്ചോട്ടത്തിലൂടെ പാഴാവില്ലെന്നും സ്പോണ്‍സര്‍മാര്‍ വിശദീകരിക്കുന്നു.

എന്നാല്‍ തൊഴിലുടമകള്‍ പാസ്പോര്‍ട്ട് പിടിച്ചു വെക്കുന്നത് കൊണ്ട് തൊഴിലാളി ഓടിപ്പോകാനുള്ള സാധ്യത പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ സാധിക്കുമെന്ന് സൗദി തൊഴില്‍ മന്ത്രാലയം പോലും കരുതുന്നില്ല. തൊഴില്‍ മന്ത്രാലയത്തിന്റെ അഭിപ്രായ പ്രകാരം ഭൂരിഭാഗം കേസുകളിലും തൊഴിലാളികള്‍ തൊഴിലുടമയില്‍ നിന്നും ഒളിച്ചോടുന്നത് ഔദ്യോഗിക രേഖകള്‍ കൈവശം ഇല്ലാതെ തന്നെയാണ്.

2018 ഫെബ്രുവരിയിൽ സൗദിയിലെ അബുയാസിർ എന്ന സ്ഥാപനത്തിൽ നിന്നും 48 ലക്ഷത്തിൽ അധികം രൂപയുടെ തട്ടിപ്പ് നടത്തി മൂന്ന് മലയാളികൾ കേരളത്തിലേക്ക് മുങ്ങിയത് വ്യാജ പാസ്പോർട്ടിലാണ്. കരുനാഗപ്പള്ളി സ്വദേശി ഇർഷാദ്, തിരുവനന്തപുരം  സ്വദേശികളായ ഷിബു, സിറാജുദ്ദീൻ എന്നിവരാണ് സ്ഥാപനത്തിൽ നിന്നും ഇലക്‌ട്രോണിക്ക് സാധനങ്ങൾ വാങ്ങി പണം പിന്നീട് തിരിച്ചു നൽകാമെന്ന് രേഖാമൂലം എഴുതി നൽകിയ ശേഷം കള്ള പാസ്‌പോർട്ടിൽ നാട്ടിലേക്ക് കടന്നത്. ഇവരെ തേടി സ്ഥാപനത്തിലെ ഈജിപ്ഷ്യൻ സ്വദേശിയായ എക്സിക്യൂട്ടീവ് അബു യാസിർ കരുനാഗപ്പള്ളിയിൽ എത്തിയതും നാട്ടിൽ വാർത്തയായിരുന്നു.

അതുപോലെതന്നെ കഴിഞ്ഞ മാസം ദമ്മാമിൽ ട്രക്ക്​ ​ഡ്രൈവറായി ജോലി ചെയ്​തിരുന്ന ബീഹാർ സ്വദേശി ചുനിലാൽ തനിക്ക് വേണ്ടി ജാമ്യം നിന്ന സാമൂഹിക പ്രവർത്തകനേയും സ്​പോൺസറേയും ഇന്ത്യൻ എംബസിയേയും കബളിപ്പിച്ച് ഇന്ത്യയിലേക്ക് കടന്ന് കളഞ്ഞതും വ്യാജ പാസ്പോർട്ടിലാണ്. മൂന്ന്​ ട്രക്കുകൾക്ക്​ കേടുവരുത്തിയ വാഹനാപകട കേസിൽ 45,000 റിയാൽ നഷ്​ടപരിഹാരം നൽകാൻ സൗദി കോടതി വിധിച്ച ചുനിലാൽ ജാമ്യത്തിലിറങ്ങി നാട്ടിലേക്ക്​ മുങ്ങുകയായിരുന്നു.

അപകടം ഉണ്ടായത് പൂർണമായും ചുനിലാലി​​ന്റെ കുറ്റം കൊണ്ടാണ് എന്ന് ​ കണ്ടെത്തിയ കോടതി 45,000 റിയാൽ നഷ്​ട പരിഹാരം നൽകാൻ വിധിച്ചു. സാമൂഹിക പ്രവർത്തകനായ നാസ് വക്കം ഇയാളെ താൽക്കാലിക ജാമ്യത്തിൽ ഇറക്കിയെങ്കിലും പിഴ സംഖ്യ ചുനിലാൽ തന്നെ അടക്കണമെന്ന്​ സ്​പോൺസർ ആവശ്യപ്പെട്ടു. ഇതോടെ ഇയാൾ സ്​പോൺസറെ കബളിപ്പിച്ച്​ നാട്ടിലേക്ക്​ കടക്കാൻ റിയാദിലെ നാടുകടത്തൽ കേന്ദ്രത്തിൽ കയറിപ്പറ്റി.

എന്നാൽ ഇയാളുടെ പേരിൽ കേസുണ്ടെന്ന്​ കണ്ടതോടെ നാട്ടിലയക്കാതെ ദമ്മാമിലെ നാടുകടത്തൽ കേന്ദ്രത്തിലേക്ക്​ അയച്ചു. തനിക്ക്​ ദമ്മാമിൽ നിരവധി ബന്ധുക്കളുണ്ടെന്നും ട്രക്ക്​ ഡ്രൈവർമാരുടെ സംഘടന തന്നെ സഹായിക്കുമെന്നും ജാമ്യത്തിൽ പുറത്തിറക്കിയാൽ എത്രയും വേഗം പണം സംഘടിപ്പിച്ച്​ കെട്ടിവെക്കാമെന്നും ഇയാൾ  പറഞ്ഞതോടെ നാസ്​ വക്കം സ്വന്തം ജാമ്യത്തിൽ പുറത്തിറക്കുകയായിരുന്നു. ബന്ധുക്കളൂടെ അടുത്തേക്ക്​ പോയ ചുനിലാൽ ഇന്ത്യൻ എംബസിയെ തെറ്റിദ്ധരിപ്പിച്ച്​ പുതിയ പാസ്​പോർട്ട്​ സംഘടിപ്പിച്ച്​ നാട്ടിലേക്ക്​ കടക്കുകയായിരുന്നു.

മേൽ പറഞ്ഞ രണ്ടു സംഭവങ്ങളും നിയമ പരമല്ലാതെ രാജ്യത്ത് നിന്നും കടന്നു കളഞ്ഞ സംഭവങ്ങളാണ്. പാസ്പോര്‍ട്ട് തൊഴിലാളിയുടെ കൈവശം ഉണ്ടെങ്കില്‍ തന്നെയും ഔദ്യോഗികമായി ഫൈനല്‍ എക്സിറ്റ് വിസ ലഭിക്കാതെ ഒരു വിദേശിക്കും സൗദിയില്‍ നിന്നും നിയമപരമായി പുറത്തു കടക്കാനാവില്ല. ഫൈനല്‍ എക്സിറ്റ് വിസ നല്‍കാന്‍ സ്പോണ്‍സര്‍ക്കു മാത്രമേ സാധിക്കൂ എന്നതിനാല്‍ പാസ്പോര്‍ട്ടുകള്‍ പിടിച്ചു വെക്കുന്നത് കൊണ്ട് ഫലത്തില്‍ പ്രയോജനം ലഭിക്കുന്നില്ല.

മാത്രമല്ല സൗദിയിൽ ഉള്ള ഏതൊരാളുടെയും ബയോമെട്രിക് വിവരങ്ങൾ അധികൃതരുടെ പക്കൽ ഇപ്പോൾ ലഭ്യമാണ്. സൗദിയിൽ താമസിക്കുന്ന ആറു വയസ്സിന് മേൽ പ്രായമുള്ള ഏതൊരു വിദേശിയുടെയും വിരലടയാളം രജിസ്റ്റർ ചെയ്യണം.

തൊഴിലാളികള്‍ ഒളിച്ചോടിപ്പോയാല്‍ പിന്നീട് അവര്‍ ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ക്കും, വരുത്തി വെക്കുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്കും സ്പോണ്‍സര്‍ എന്ന നിലയില്‍ തങ്ങള്‍ ബാധ്യത ഏറ്റെടുക്കേണ്ടി വരുമെന്നുള്ളതു കൊണ്ട് കൂടിയാണ് പാസ്പോര്‍ട്ടുകള്‍ പിടിച്ചു വെക്കുന്നതെന്ന് തൊഴിലുടമകള്‍ അവകാശപ്പെടുന്നു.

എന്നാല്‍ ഈ വാദവും തെറ്റാണ്. തൊഴിലാളികള്‍ ഓടിപ്പോയാല്‍ തൊഴിലുടമ ഏറ്റവും അടുത്തുള്ള പോലീസ് സ്റ്റേഷനിലും ലേബര്‍ ഓഫീസിലും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യണമെന്നും നിയമം അനുശാസിക്കുന്നുണ്ട്. ഇക്കാര്യം ശരിയായ രീതിയില്‍ അറിയിച്ചാല്‍ പിന്നീടുണ്ടാകുന്ന നിയമ കുരുക്കുകളിലെ സാമ്പത്തിക ബാധ്യതകള്‍ക്ക് തൊഴിലുടമക്ക്‌ ഉത്തരവാദിത്വം ഉണ്ടാകില്ല.

പ്രായോഗികമായി പറഞ്ഞാല്‍ ഒരു തൊഴിലാളി തന്‍റെ പാസ്പോര്‍ട്ട് തൊഴിലുടമ പിടിച്ചു വെക്കുന്നു എന്ന പരാതിയുമായി സൗദിയിലെ പോലീസിനെയോ ലേബര്‍ ഒഫീസിനെയോ സമീപിച്ചാല്‍ പോലും പലപ്പോഴും അനുകൂലമായ പ്രതികരണങ്ങള്‍ ഉണ്ടാവാറില്ല. സൗദി അറേബ്യയുടെ നിയമ വ്യവസ്ഥിതിയുടെ പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ വെച്ച് നോക്കുമ്പോള്‍ എംബസ്സിയുടെയോ തൊഴില്‍ മന്ത്രാലത്തിന്റെയോ പരിപൂര്‍ണ്ണ പിന്തുണയില്ലാതെ തൊഴിലാളിക്ക് ഒന്നും ചെയ്യുവാനും സാധ്യമല്ല. അത് കൊണ്ട് റിയാദിലെ ഇന്ത്യന്‍ എംബസ്സിയുടെയും ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്‍റെയും പൂര്‍ണ്ണമായ സഹകരണം വിഷമ സ്ഥിതിയിലാകുന്ന തൊഴിലാളികള്‍ക്ക് കൃത്യ സമയത്ത് തന്നെ ലഭിക്കേണ്ടതുണ്ട്.

അഡ്വ.ഷിയാസ് കുഞ്ഞിബാവ. കോര്‍പറേറ്റ് ലോയര്‍ & കണ്‍സല്‍ട്ടന്റ്. ദുബായ്,റിയാദ്,ഡല്‍ഹി,കൊച്ചി.

 

പ്രവാസി കോർണർ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക. https://chat.whatsapp.com/HKliLEuOSKm9p27hj6dpJQ

 

LATEST

ആ വഴിയും അടയുന്നു. നിലവിലെ സാഹചര്യത്തില്‍ ലെവി കൊടുത്ത് സൗദിയില്‍ ഇനി മുന്നോട്ടു പോകാന്‍ സാധിക്കില്ല.

Published

on

ഞാന്‍ ഇപ്പോള്‍ റിയാദില്‍ ഹൗസ് ഡ്രൈവര്‍ വിസയില്‍ ജോലി ചെയ്യുകയാണ്. സ്വന്തമായാണ് പുറത്ത് ജോലി ചെയ്യുന്നത്. ഹൗസ് ഡ്രൈവര്‍മാര്‍ക്ക് ലെവി ബാധകമാക്കിയല്‍ മുന്നോട്ട് തുടര്‍ന്ന് പോകാന്‍ സാധിക്കില്ല. എന്ന് മുതലാണ്‌ ഈ നിയമം നിലവില്‍ വരുന്നത്, ഏതെങ്കിലും തരത്തിലുള്ള ഒഴിവാക്കലുകള്‍ ഉണ്ടാകുമോ തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിക്കാമോ? സ്പോണ്‍സര്‍ഷിപ്പ് മാറുന്നതിന് എന്തൊക്കെ നടപടി ക്രമങ്ങളാണ് സ്വീകരിക്കേണ്ടത് എന്നും പറഞ്ഞു തരാമോ?

സൗദിയില്‍ കോവിഡ് വ്യാപനം രൂക്ഷമാവുന്നതിന് മുന്‍പ് അനധികൃത വിദേശികളെ പിടികൂടുന്നതിന് വേണ്ടി വ്യാപകമായ പരിശോധന നടന്നിരുന്നു. നിലവിലെ പ്രത്യേക സുരക്ഷാ ഭീഷണി സാഹചര്യങ്ങള്‍ മുന്‍നിറുത്തി അധികൃതര്‍ ലക്ഷ്യമിട്ടിരുന്നത് പ്രധാനമായും യാതൊരു രേഖകളും ഇല്ലാതെ അതിര്‍ത്തി പ്രദേശങ്ങളിലൂടെ നുഴഞ്ഞു കയറിയവര്‍, രേഖകളുടെ കാലാവധി അവസാനിച്ചിട്ടും രാജ്യത്ത് തുടര്‍ന്നവര്‍ തുടങ്ങിയ അനധികൃത താമസക്കാരെ ആയിരുന്നു. മാനവ ശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ പരിശോധന അല്ലാതിരുന്നിട്ടു കൂടി ഈ പരിശോധനകളില്‍ ജവാസാതിന്റെയും സംയുക്ത സുരക്ഷ സേനകളുടെയും പിടിയില്‍ പത്തു ശതമാനത്തോളം വിദേശികളും ഉള്‍പ്പെട്ടിരുന്നു. ഇതില്‍ അധികവും ഹൗസ് ഡ്രൈവര്‍ വിസയില്‍ സൗദിയിലെത്തി സ്വന്തമായി ജോലി ചെയ്തു വന്നിരുന്നവര്‍ ആയിരുന്നു.

അത് പോലെ തന്നെ മാനവ ശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ പരിശോധനകളില്‍ നിരവധി സ്ഥാപനങ്ങളില്‍ അനേകം ഗാര്‍ഹിക തൊഴിലാളികള്‍ അനധികൃതമായി ജോലി ചെയ്തു വരുന്നതായി കണ്ടെത്തിയിരുന്നു. ഹൗസ് ഡ്രൈവര്‍ വിസയില്‍ രാജ്യത്തെത്തി സ്വതന്ത്രമായി ജോലി ചെയ്തു വരുന്നവരായിരുന്നു ഇവര്‍. ഹൗസ് ഡ്രൈവര്‍മാര്‍ക്ക് ലെവി ബാധകമല്ലാത്തതിനാലാണ് വന്‍തുകയുടെ സാമ്പത്തിക ബാധ്യത ഒഴിവാക്കുന്നതിനായി വിദേശികള്‍ ഈ വിസയില്‍ എത്തി ജോലി ചെയ്തു വന്നിരുന്നത്.

2014 ജൂലൈയിലാണ് രാജ്യത്ത് ആദ്യമായി സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികൾക്ക് ലെവി ബാധകമാക്കിയത്. 2017 ജൂലൈയിൽ ആശ്രിതർക്കും ലെവി നിലവിൽവന്നു. എങ്കിലും ഗാർഹിക തൊഴിലാളികൾക്ക് ലെവി ബാധകമായിരുന്നില്ല. ഈ പഴുത് മുതലെടുത്ത്‌ കൊണ്ടാണ് പല വിദേശികളും ഹൗസ് ഡ്രൈവര്‍ വിസയിലേക്ക് മാറുകയോ ഫൈനല്‍ എക്സിറ്റില്‍ പോയോ പുതിയ ഹൌസ് ഡ്രൈവർ ഉൾപ്പെടെയുള്ള ഗാർഹിക വിസകളില്‍ രാജ്യത്തെത്തുകയോ ചെയ്തു കൊണ്ടിരുന്നത്.

പരിശോധനകളില്‍ ഹൗസ് ഡ്രൈവര്‍ വിസയില്‍ രാജ്യത്തെത്തിയ അനേകം തൊഴിലാളികള്‍ പിടിലാകുന്നത് വര്‍ദ്ധിച്ചതോടെയാണ് ഈ വിഷയം അധികൃതരുടെ ശ്രദ്ധയില്‍ പെടുന്നത്. തുടര്‍ന്ന് ഈ പഴുത് അടക്കുന്നതിനു വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ലെവി ഏര്‍പ്പെടുതാനുള്ള തീരുമാനം മാനവശേഷി സാമൂഹിക വികസന മന്ത്രാലയ ശുപാര്‍ശ പ്രകാരം സൗദി കാബിനറ്റ്‌ കൈക്കൊള്ളുന്നത്.

പുതിയ തീരുമാന പ്രകാരം ഹൗസ് ഡ്രൈവർ വിസയിലുൾപ്പെടെയുള്ള മുഴുവൻ ഗാർഹിക തൊഴിലാളികൾക്കും ലെവി ബാധകമാണ്. ഓരോ തൊഴിലാളിക്കും വർഷത്തിൽ 9,600 റിയാൽ, അഥവാ പ്രതിമാസം 800 റിയാൽ തോതിലാണ് ലെവി. എന്നാല്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തു കൊണ്ട് തന്നെയാണ് ഈ തീരുമാനം മന്ത്രാലയം കൈക്കൊണ്ടിട്ടുള്ളത്. പുതിയ തീരുമാനം മൂലം സ്വദേശികള്‍ക്കും വിദേശികള്‍ക്കും പെട്ടെന്ന് അസൗകര്യം ഉണ്ടാകാത്ത വിധത്തിലാണ് പുതിയ നിബന്ധനകള്‍ നടപ്പിലാക്കുക.

അതായത്, എല്ലാ ഗാര്‍ഹിക തൊഴിലാളികള്‍ക്കും ലെവി ഏര്‍പ്പെടുത്തിയിട്ടില്ല. നാലിൽ കൂടുതൽ ഗാർഹിക തൊഴിലാളികളുള്ള സ്വദേശികളും, രണ്ടിൽ കൂടുതൽ തൊഴിലാളികളുള്ള വിദേശികളും മാത്രമേ പുതിയ തീരുമാന പ്രകാരം ലെവി അടക്കേണ്ടി വരുന്നുള്ളൂ. വിസ കച്ചവടവും അനധികൃത വിസ കൈമാറ്റവും തടയുന്നതിനാണ് ഈ നിബന്ധനകള്‍ കൊണ്ട് വന്നിട്ടുള്ളത്.

മാത്രമല്ല, ഗാര്‍ഹിക തൊഴിലാളികള്‍ക്ക് മറ്റു തൊഴിലുകളിലേക്ക് മാറുന്നതിനാവശ്യമായ സാവകാശവും മന്ത്രാലയം പരോക്ഷമായി നല്‍കുന്നുണ്ട്. അത് കൊണ്ട് തന്നെ രണ്ട് ഘട്ടങ്ങളിലായാണ് തീരുമാനം നടപ്പിലാക്കുക. ഈ വർഷം മെയ് 22 ന് ആരംഭിക്കുന്ന ഒന്നാം ഘട്ടത്തിൽ പുതിയ ഗാർഹിക വിസയിൽ വരുന്ന തൊഴിലാളികൾക്ക് മാത്രമേ ലെവി അടക്കേണ്ടതുള്ളൂ.

കൂടാതെ ഈ വിഷയത്തില്‍ മന്ത്രാലയത്തിന്റെ ഉദാരമായ നിലപാടും പ്രശംസാര്‍ഹമാണ്. പ്രത്യേക വൈദ്യ പരിചരണ ആവശ്യമുള്ള ആളുകൾ, ഭിന്നശേഷിക്കാർക്കുള്ള പരിചരണം തുടങ്ങി മാനുഷികമായ പരിഗണന ആവശ്യപ്പെടുന്ന സന്ദർഭങ്ങളിൽ അത്തരം ജോലികൾക്കായി നിയമിക്കുന്ന ഗാർഹിക തൊഴിലാളിക്ക് ലെവി ബാധകമാവില്ല.

നിലവിൽ രാജ്യത്തുള്ള ഗാർഹിക തൊഴിലാളികൾക്ക് ഒരു വർഷത്തിന് ശേഷം മാത്രമേ ലെവി ബാധകമാകുകയുള്ളൂ. 2023 മെയ് 13 മുതലാണ് ഇവർക്ക് ലെവി അടക്കേണ്ടിവരിക. ഇതിനിടയില്‍ ഇവര്‍ക്ക് മറ്റുള്ള പ്രൊഫഷനുകളിലെക്ക് മാറാനോ ഫൈനല്‍ എക്സിറ്റില്‍ രാജ്യം വിട്ടു പോകാനോ ഉള്ള സാവകാശം ലഭിക്കും. ഇപ്പോൾ ഹൗസ് ഡ്രൈവർ തസ്തികയിലുള്ളവർക്ക് പ്രൊഫഷൻ മാറ്റം അനുവദിക്കുന്നതിനാൽ കൂടുതൽ സുരക്ഷിതമായ തൊഴിലുകൾ കണ്ടെത്തി മാറാവുന്നതാണ്.

സ്പോണ്‍സര്‍ഷിപ്പ് മാറുന്നതിനായി ഖിവ പ്ലാറ്റ്ഫോം വഴിയാണ് അപേക്ഷ നല്‍കേണ്ടത്. പുതിയ സ്പോണ്‍സര്‍ ആണ് മാറാന്‍ അപേക്ഷ നല്‍കേണ്ടത്. തൊഴിലാളിയുടെ ഇഖാമ കാലാവധി ഒരു വര്‍ഷത്തില്‍ കൂടുതല്‍ ഉള്ളതാകരുത് എന്ന നിബന്ധന നിലവിലുണ്ട്. പുതിയ സ്പോണ്‍സര്‍ ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കിയാല്‍ പഴയ സ്പോണ്‍സര്‍ക്ക് എസ്.എം.എസ് ലഭിക്കും. നിലവിലെ സ്പോണ്‍സര്‍ ഇത് അംഗീകരിക്കുന്നതോടെ സ്പോണ്‍സര്‍ഷിപ്പ് മാറ്റം പൂര്‍ത്തിയാകും.

ഹൗസ് ഡ്രൈവര്‍ വിസയില്‍ എത്തി സ്വന്തമായി ജോലി ചെയ്യുകയോ മറ്റു പ്രൊഫഷനുകളില്‍ ജോലി ചെയ്യുകയോ ചെയ്തു വരികയാണെങ്കില്‍ ഈ നിബന്ധന നിലവില്‍ വരുന്നതോടെ താങ്കളുടെ നിലനില്പ് തന്നെ അപകടത്തിലാകും. താങ്കളുടെ സ്പോണ്‍സര്‍ക്ക് നാലില്‍ കൂടുതല്‍ ഗാര്‍ഹിക തൊഴിലാളികള്‍ നിലവില്‍ ഉണ്ടെങ്കില്‍ വർഷത്തിൽ 9,600 റിയാൽ നല്‍കി കൊണ്ട് ഹൗസ് ഡ്രൈവര്‍ വിസയില്‍ മുന്നോട്ട് പോകാന്‍ സാധിക്കില്ല. അതിനാല്‍ നിബന്ധന നിലവില്‍ വരുന്നതിന് മുന്‍പായി ലെവി അടക്കാന്‍ സാധിക്കുന്ന വരുമാനം ലഭിക്കുന്ന മറ്റു പ്രൊഫഷനിലെക്ക് മാറുകയോ അല്ലാത്ത പക്ഷം ഫൈനല്‍ എക്സിറ്റില്‍ പോകുകയോ ചെയ്യുന്നതാണ്‌ ഉചിതം.

പ്രവാസി കോർണർ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക.     https://chat.whatsapp.com/HvJGe8nUWoHFyki1UwPfMD 

ഫേസ് ബുക്കിലൂടെ പ്രവാസി കോര്‍ണര്‍ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യുക https://www.facebook.com/PravasiCornerOfficial

 

വിവരങ്ങള്‍ നല്‍കിയത്: 

Adv. Shiyas Kunjhibava. Lead Partner, SK Associates. (Dubai, Riyadh, Delhi, Kochi)

Continue Reading

LATEST

സൗദിയിലെ നിതാഖാത് വിദേശികളുടെ തൊഴില്‍ ഇല്ലാതാക്കാന്‍ വേണ്ടി മാത്രം തുടങ്ങിയ പദ്ധതിയല്ല.

Published

on

അടുത്ത മാസം പകുതിയോടെ സൗദി അറേബ്യയില്‍ ഓയില്‍ സെക്ടറില്‍ പുതിയ വിസയില്‍ പോകാന്‍ ഒരുങ്ങുകയാണ്. ആദ്യമായാണ് സൗദി കമ്പനിക്ക്  വേണ്ടി ജോലി ചെയ്യാന്‍ സാധിക്കുന്നത്. ഉയര്‍ന്ന തസ്തികയിലാണ് വിസ. ഈ തസ്തിക കാലക്രമേണ നിതാഖാതില്‍ ഉള്‍പ്പെടുത്തി സ്വദേശിവല്‍ക്കരണം ഉണ്ടാകുമെന്നും ജോലി നഷ്ടപ്പെടുമെന്നും നിലവിലുള്ള ജോലി നഷ്ടപ്പെടുത്തി സൗദിയിലേക്ക് പോകുന്നത് ശരിയായ തീരുമാനമല്ല എന്ന് സുഹൃത്ത് പറയുന്നു. എന്താണ് നിതാഖാത് എന്നതിന്റെ അടിസ്ഥാനപരമായ കാര്യങ്ങള്‍ വിശദീകരിച്ചു തരാമോ?    

 

സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന വിദേശികളെ സംബന്ധിച്ചിടത്തോളം അല്‍പ്പം അസ്വസ്ഥത പകരുന്ന വാക്കാണ്‌ സൗദി പൗരന്മാരെ നിയമിക്കുന്നതിന് സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം രൂപം നല്‍കിയ ഒരു പദ്ധതിയുടെ പേരായ നിതാഖാത്.

പലരും കരുതുന്നത് പോലെ വിദേശികളെ സൗദി അറേബ്യയുടെ തൊഴില്‍ രംഗത്ത് നിന്നും ആത്യന്തികമായി പുറത്താക്കുക എന്നതല്ല മറിച്ച് സ്വദേശി പൗരന്മാരുടെ തൊഴിലില്ലായ്മ കുറക്കുകയും അവര്‍ക്ക് രാജ്യത്തിന്റെ സ്വകാര്യ മേഖലയില്‍ ജോലി ഉറപ്പു വരുത്തുകയാണ് ഈ പദ്ധതിയുടെ ലക്‌ഷ്യം. തങ്ങളുടെ പൗരന്മാര്‍ക്ക് തൊഴിലും ഉയര്‍ന്ന ജീവിത സാഹചര്യങ്ങളും ഉറപ്പു വരുത്തുക എന്നത് ഏതൊരു രാജ്യത്തിന്റെയും പ്രാഥമിക കര്‍ത്തവ്യം കൂടിയാണ് എന്ന തത്വത്തില്‍ അധിഷ്ഠിതമായ പദ്ധതി കൂടിയാണ് നിതാഖാത്.

2011-ൽ ആരംഭിച്ചത് മുതൽ, ഈ പദ്ധതിയിലൂടെ കാലാനുസൃതമായി വിവിധ തൊഴിലുകളെ ദേശസാൽക്കരിക്കാനും സ്വദേശി പൗരന്മാരുടെ കഴിവുകളെ വൈവിധ്യവല്‍ക്കരിക്കാനും ആവശ്യമായ നടപടികൾ നടപ്പിലാക്കിയിട്ടുണ്ട്. ഇതുമൂലം ലക്ഷക്കണക്കിന്‌ സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചിട്ടുണ്ട്. ലക്‌ഷ്യത്തിലേക്ക് എത്തുന്നതിനായി കഴിഞ്ഞ 11 വര്‍ഷമായി നിരന്തരമായ അപ്ഡേറ്റുകൾക്കും നിതാഖാത് വിധേയമായിട്ടുണ്ട്. അതിൽ ഏറ്റവും പുതിയത് “അഡ്വാൻസ്ഡ് നിതാഖാത്”/ “പരിഷ്കരിച്ച നിതാഖാത്” എന്ന പേരില്‍ 2021 ഡിസംബറിൽ ആയിരുന്നു.

സൗദി പൗരന്മാര്‍ക്ക് തൊഴില്‍ ഉറപ്പ് വരുത്തുന്നതിനായി സ്വകാര്യ മേഖലയിലെ പ്രത്യേക തൊഴിലുകള്‍ അവര്‍ക്കായി മാത്രം പരിമിതപ്പെടുത്തുക, അതിനായി സ്ഥാപനങ്ങളെ വിവിധ വിഭാഗങ്ങളാക്കി തരം തിരിക്കുക എന്നതാണ് നിതാഖാത് പദ്ധതിയുടെ അടിസ്ഥാന പ്രവര്‍ത്തന രീതി. ഈ പദ്ധതിയിലൂടെ സൗദി പൗരന്മാര്‍ക്ക് കൃത്യമായ അടിസ്ഥാന പ്രതിമാസ ശമ്പളവും മന്ത്രാലയം ഉറപ്പു വരുത്തുന്നുണ്ട്. സൗദി തൊഴിൽ നിയമം ഒരു സൗദി പൗരന് കൃത്യമായ മിനിമം വേതനം നിര്‍ദ്ദേശിക്കുന്നില്ല എന്ന പരിമിതിയെ ഈ പദ്ധതിയിലൂടെ മറികടക്കാനും മന്ത്രാലയത്തിന് സാധിക്കുന്നു.

ആറു ജീവനക്കാരും അതിൽ കൂടുതലുമുള്ള എല്ലാ സ്ഥാപനങ്ങൾക്കും നിതാഖാത്ത് ബാധകമാണ്. നിലവില്‍ ചുവപ്പ്, ഇളം പച്ച, ഇടത്തരം പച്ച, കടും പച്ച, പ്ലാറ്റിനം എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളാക്കിയാണ് സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളെ നിതാഖാത് പദ്ധതി പ്രകാരം തരം തിരിച്ചിട്ടുള്ളത്. പദ്ധതിയുടെ നിബന്ധനകള്‍ പൂര്‍ത്തീകരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ്, അതായത് സൗദിവൽക്കരണത്തിന്റെ ശതമാനത്തെ അടിസ്ഥാനമാക്കിയാണ് ഈ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക അവകാശങ്ങളും പരിമിതികളും ഏര്‍പ്പെടുത്തിയിരിക്കുന്നത്. മിനിമം സൗദിവൽക്കരണം പാലിക്കാത്ത സ്ഥാപനങ്ങൾക്ക് മന്ത്രാലയത്തിൽ നിന്നുള്ള സേവനങ്ങൾ വിലക്കുകയും നിര്‍ദ്ദിഷ്ട സൗദിവല്‍ക്കരണം പാലിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ പ്രോത്സാഹനം നല്‍കുകയുമാണ് ചെയ്യുന്നത്.

സ്ഥാപനങ്ങളെ തരം തിരിക്കുന്നതിനായി ഇന്റർനാഷണൽ ക്ലാസിഫിക്കേഷൻ സ്റ്റാൻഡേർഡ് (“ISIC4”) എന്ന മാനദണ്ഡമാണ് മൂന്ന് വർഷമായി ഉപയോഗിക്കുന്നത്. ഈ മാനദണ്ഡം ഉപയോഗിച്ച് സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്ന മേഖല, സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ, പ്രസ്തുത സ്ഥാപനത്തിലെ ജീവനക്കാരുടെ എണ്ണം തുടങ്ങിയവ ഒരു നിർദ്ദിഷ്‌ട സമവാക്യം ഉപയോഗിച്ച് നിര്‍ണ്ണയിച്ച്  വരുന്ന ഒന്നും രണ്ടും മൂന്നും വർഷങ്ങളിൽ പ്രസ്തുത സ്ഥാപനം  ഏത് വിഭാഗത്തില്‍ ഉള്‍പ്പെടുമെന്ന് നിര്‍ണ്ണയിക്കുന്നു.

പരിഷ്‌കരിച്ച നിതാഖാത്ത് പ്രകാരം സ്വകാര്യ സ്ഥാപനങ്ങൾ മൂന്നു വർഷത്തിനുള്ളിൽ സൗദിവൽക്കരണം ഘട്ടം ഘട്ടമായി നിശ്ചിത ശതമാനം ഉയർത്തൽ നിർബന്ധമാണെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. അല്ലാത്ത പക്ഷം ഈ സ്ഥാപനങ്ങളുടെ വിഭാഗത്തിൽ മാറ്റം വരികയും ഉയര്‍ന്ന വിഭാഗത്തില്‍ നിന്നും താഴെയുള്ള വിഭാഗങ്ങളിലേക്ക് പോവുകയും ചെയ്യും. പുതിയ പദ്ധതി പ്രകാരം ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതിന് ആവശ്യമായ സമയം അനുവദിക്കുക എന്നതാണ് ഈ മൂന്ന് വര്‍ഷ സമയ പരിധിയുടെ ഉദ്ദേശം. ഈ സമയ പരിധിക്കുള്ളില്‍ നാല് ലക്ഷത്തോളം പുതിയ സ്വദേശി തൊഴിലവസരങ്ങളാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.

ചുവന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍:

മുകളില്‍ അഞ്ചാമത്ത ഖണ്ഡികയില്‍ പറഞ്ഞിരിക്കുന്നത് പോലെ അഞ്ചു വിഭാഗങ്ങളായാണ് നിതാഖത് പദ്ധതി പ്രകാരം സ്വകാര്യ കമ്പനികളെ തരം തിരിച്ചിരിക്കുന്നത്. അതില്‍ ഏറ്റവും താഴെയായി കിടക്കുന്ന സ്ഥാപനങ്ങളാണ് ചുവന്ന വിഭാഗത്തിലുള്ള സ്ഥാപനങ്ങള്‍. മന്ത്രാലയം നിര്‍ദ്ടെഷിചിരിക്കുന്നതരത്തിലുള്ള നിബന്ധനകള്‍ പാലിക്കാന്‍ സാധിക്കാത്ത സ്ഥാപനങ്ങളാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്.അത് കൊണ്ട് തന്നെ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം നിതാഖാത് പദ്ധതി പ്രകാരം നല്‍കുന്ന ഉത്തേജന/പ്രോത്സാഹന മാര്‍ഗ്ഗങ്ങള്‍ ലഭ്യമാകില്ല. മറിച്ച് ഇത്തരം സ്ഥാപനങ്ങള്‍ക്ക് അവക്ക് ലഭ്യമായിരുന്ന അടിസ്ഥാന അവകാശങ്ങള്‍ പോലും നഷ്ടമാകുകയും ചെയ്യുന്നു. സ്ഥാപനത്തിനും അതിലെ തൊഴിലാളികള്‍ക്കും താഴെ പറയുന്ന ആനുകൂല്യങ്ങള്‍ നിഷേധിക്കപെടുന്നു:

  1. ചുവന്ന വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് അതിലെ തൊഴിലാളികളുടെ വർക്ക് പെർമിറ്റ് പുതുക്കാൻ സാധിക്കില്ല.
  2. ഇത്തരം സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ മാറ്റാൻ സാധിക്കില്ല.
  3. ഈ സ്ഥാപനങ്ങള്‍ക്ക് പുതിയ വിദേശ തൊഴിലാളികൾക്ക് വർക്ക് പെർമിറ്റ് നൽകാൻ സാധിക്കില്ല.
  4. ചുവന്ന വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് പുതിയ വിസകൾക്ക് വേണ്ടി അപേക്ഷിക്കാന്‍ സാധിക്കില്ല.
  5. ഈ വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് വിസ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സാധിക്കില്ല.
  6. സ്ഥാപനങ്ങളുടെ പുതിയ ശാഖകൾക്കോ പുതിയ സൗകര്യങ്ങൾക്കോ വേണ്ടി പുതിയ ഫയലുകൾ തുറക്കാൻ അനുവാദം ഉണ്ടായിരിക്കില്ല.

ഇളം പച്ച വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ (ലോ ഗ്രീൻ റേഞ്ച് സ്ഥാപനങ്ങള്‍):

ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് ചുവന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങളെ പോലെ മുഴുവന്‍ ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുന്നില്ല. നാമമാത്രമായ നിയന്ത്രണങ്ങളാണ് ഇത്തരം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിലും മന്ത്രാലയം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

  1. ഈ വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് പുതിയ തൊഴില്‍ വിസകൾക്കുള്ള അപേക്ഷകൾ സമര്‍പ്പിക്കാന്‍ സാധിക്കില്ല.
  2. ഈ സ്ഥാപനങ്ങളിലെ വിദേശികളായ തൊഴിലാളികളുടെ പ്രോഫഷനുകള്‍ മാറ്റാനുള്ള അനുവാദം നല്‍കിയിട്ടുണ്ട്. എന്നാല്‍ സൗദി പൗരന്മാർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്ന പ്രൊഫഷനുകളിലേക്ക് മാറ്റം അനുവദിക്കില്ല.
  3. കുറഞ്ഞ പച്ച വിഭാഗത്തിന് താഴെയുള്ള വിദേശ തൊഴിലാളികളുടെ സേവനങ്ങൾ കൈമാറാനുള്ള അനുവാദം ലഭ്യമാണ്.
  4. സ്പെഷ്യലൈസ്ഡ്‌ ആയിട്ടുള്ള പ്രൊഫഷനുകളില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളി ഫൈനല്‍ എക്സിറ്റ് വിസയില്‍ പോകുകയാണെങ്കില്‍ അതിനു പകരമായി പുതിയ വിസ ലഭ്യമാകും.
  5. ഈ വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ വിദേശ തൊഴിലാളിയുടെ അവശേഷിക്കുന്ന ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.

ഇടത്തരം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ (മിഡ് ഗ്രീൻ റേഞ്ച് സ്ഥാപനങ്ങള്‍)

ഇളം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് ലഭ്യമാകുന്ന ആനുകൂല്യങ്ങള്‍ക്ക് പുറമേ മറ്റു ചില ആനുകൂല്യങ്ങള്‍ കൂടി ഇടത്തരം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം നിതാഖാത് പദ്ധതി പ്രകാരം ലഭ്യമാക്കുന്നുണ്ട്.

  1. ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങളുടെ വിവരങ്ങള്‍ നിതാഖാത് പദ്ധതിയില്‍ പെട്ടെന്ന് തന്നെ അപ്ഡേറ്റ് ചെയ്യപ്പെടുന്നു.
  2. ലഭ്യമായിട്ടുള്ള പ്രൊഫഷനുകളില്‍ അനുവദിച്ചിട്ടുള്ള വിസകളുടെ ബാക്കിയുള്ള വിസകള്‍ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് അനുവാദമുണ്ട്.
  3. ഈ വിഭാഗത്തിലുള്ള സ്ഥാപനങ്ങളിലെ വിദേശികളായ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ മാറ്റാനുള്ള അനുവാദം ഉണ്ടായിരിക്കും. എന്നാല്‍ സൗദി പൗരന്മാർക്ക് മാത്രമായി റിസര്‍വ് ചെയ്തിട്ടുള്ള പ്രൊഫഷനുകളിലേക്ക് മാറ്റം അനുവദിക്കില്ല.
  4. ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വിദേശ തൊഴിലാളിയുടെ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.
  5. മറ്റു നിതഖാത് വിഭാഗങ്ങളില്‍ നിന്നും തൊഴിലാളികളെ ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള അനുവാദം ലഭ്യമാണ്.
  6. സ്പെഷ്യലൈസ്ഡ്‌ ആയിട്ടുള്ള പ്രൊഫഷനുകളില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളി ഫൈനല്‍ എക്സിറ്റ് വിസയില്‍ പോകുകയാണെങ്കില്‍ അതിനു പകരമായി പുതിയ വിസ (replacement visa) ലഭ്യമാകും.

കടും പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ (ഹൈ ഗ്രീൻ റേഞ്ച് സ്ഥാപനങ്ങള്‍):

ഇടത്തരം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് ലഭ്യമാകുന്ന എല്ലാ ആനുകൂല്യങ്ങളും ലഭ്യമാകുന്നതോടൊപ്പം മറ്റു ചില ആനുകൂല്യങ്ങള്‍ കൂടി ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം ലഭ്യമാക്കിയിട്ടുണ്ട്.

  1. ഫൈനൽ എക്സിറ്റ് വിസയിൽ പോകുന്ന വിദേശ തൊഴിലാളികള്‍ക്ക് പകരം വിസ (replacement visa) ലഭ്യമാക്കും.
  2. ലഭ്യമായിട്ടുള്ള പ്രൊഫഷനുകളില്‍ അനുവദിച്ചിട്ടുള്ള വിസകളുടെ ബാക്കിയുള്ള വിസകള്‍ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് അനുവാദമുണ്ട്.
  3. ഈ വിഭാഗത്തിലുള്ള സ്ഥാപനങ്ങളിലെ വിദേശികളായ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ മാറ്റാനുള്ള അനുവാദം ഉണ്ടായിരിക്കും. എന്നാല്‍ സൗദി പൗരന്മാർക്ക് മാത്രമായി റിസര്‍വ് ചെയ്തിട്ടുള്ള പ്രൊഫഷനുകളിലേക്ക് മാറ്റം അനുവദിക്കില്ല.
  4. അവശേഷിക്കുന്ന ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വിദേശ തൊഴിലാളിയുടെ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.
  5. മറ്റു നിതഖാത് വിഭാഗങ്ങളില്‍ നിന്നും തൊഴിലാളികളെ ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള അനുവാദം ലഭ്യമാണ്.
  6. ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങളുടെ വിവരങ്ങള്‍ നിതാഖാത് പദ്ധതിയില്‍ പെട്ടെന്ന് തന്നെ അപ്ഡേറ്റ് ചെയ്യപ്പെടുന്നു.

പ്ലാറ്റിനം റേഞ്ച് കമ്പനികൾ:

നിതാഖാത് പദ്ധതി പ്രകാരമുള്ള അഞ്ചു വിഭാഗങ്ങളില്‍ ഏറ്റവും ഉയര്‍ന്ന വിഭാഗമാണ്‌ പ്ലാറ്റിനം വിഭാഗം.

  1. ലഭ്യമായിട്ടുള്ള പ്രൊഫഷനുകളില്‍ അനുവദിച്ചിട്ടുള്ള വിസകളുടെ ബാക്കിയുള്ള വിസകള്‍ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കം.
  2. വിദേശികളായ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ സൗദി പൗരന്മാർക്ക് മാത്രമായി റിസര്‍വ് ചെയ്തിട്ടുള്ള പ്രൊഫഷനുകളിലേക്ക് ഒഴികെ മാറ്റം.
  3. ഫൈനൽ എക്സിറ്റ് വിസയിൽ പോകുന്ന വിദേശ തൊഴിലാളികള്‍ക്ക് പകരമായി വിസ (replacement visa) ലഭ്യമാക്കും.
  4. അവശേഷിക്കുന്ന ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വിദേശ തൊഴിലാളിയുടെ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.
  5. മറ്റു നിതഖാത് വിഭാഗങ്ങളില്‍ നിന്നും തൊഴിലാളികളെ ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള അനുവാദം ലഭ്യമാണ്.
  6. വിവരങ്ങള്‍ നിതാഖാത് പദ്ധതിയില്‍ പെട്ടെന്ന് തന്നെ അപ്ഡേറ്റ് ചെയ്യപ്പെടുന്നു.

സൗദി പൗരന്മാര്‍ക്ക് മിനിമം വേതനം

നിതാഖാത് പദ്ധതി പ്രകാരം വിവിധ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് വിവിധ തരം ആനുകൂല്യങ്ങളും പരിമിതികളും ലഭ്യമാകുമ്പോള്‍ മുകളില്‍ പറഞ്ഞ പോലെ ഒരു സൗദി പൗരന് നിര്‍ദ്ദിഷ്ട തുക അടിസ്ഥാന ശമ്പളമായി ലഭിക്കുന്നു എന്നതാണ് സ്വദേശി പൗരന്മാരെ സംബന്ധിച്ചിടത്തോളം ഈ പദ്ധതിയുടെ ഹൈലൈറ്റ്. ആനുകൂല്യങ്ങളും പരിമിതികളും സ്ഥാപനങ്ങള്‍ക്ക് ലഭ്യമാകുമ്പോള്‍ തങ്ങളുടെ പൗരന്മാരുടെ ജീവിത നിലവാരം ഉറപ്പു വരുത്തുന്നതിനുള്ള അടിസ്ഥാന ശമ്പളം ഉറപ്പു വരുത്തുന്ന രീതിയാണ് മന്ത്രാലയത്തിന്റെ നിതഖാത് പദ്ധതിയെ സ്വദേശി പൗരന്മാര്‍ക്ക് ഇടയില്‍ ജനപ്രിയമാക്കി തീര്‍ക്കുന്നത്.

നിതാഖാത് പദ്ധതി പ്രകാരം സ്ഥാപനങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സൗദി പൗരന്റെ അടിസ്ഥാന പ്രതിമാസ ശമ്പളം ഏറ്റവും കുറഞ്ഞത് 4,000 റിയാൽ എന്ന് നിജപ്പെടുത്തിയിട്ടുണ്ട്. മുന്‍പ് ഈ തുക 3000 റിയാൽ ആയിരുന്നു എങ്കിലും വിവധ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് സമീപ മാസങ്ങളിലാണ് ഈ തുകയില്‍ മന്ത്രാലയം വര്‍ദ്ധന ഏര്‍പ്പെടുത്തിയത്.

എങ്കിലും ഈ നിബന്ധനയില്‍ പ്രത്യക്ഷമായി ചെറിയ തരത്തിലുള്ള ഇളവ് മന്ത്രാലയം നല്‍കുന്നുണ്ട് എങ്കിലും നിതാഖാത് പ്രകാരമുള്ള പൂര്‍ണ്ണമായ ആനുകൂല്യം ലഭിക്കണമെങ്കില്‍ ഈ നിബന്ധന പൂര്‍ണ്ണമായും പാലിക്കണം എന്നത് മിനിമം വേതനതോട് കൂടി സ്വദേശി പൗരന്മാരെ തങ്ങളുടെ സ്ഥാപനങ്ങളില്‍ നിയമിക്കാന്‍ പരോക്ഷമായി സ്വകാര്യ സ്ഥാപനങ്ങളെ നിര്‍ബന്ധിതരാക്കുന്നു.

അതായത് 4000 റിയാലില്‍ കുറവ് ശമ്പളത്തിനും സ്ഥാപനങ്ങള്‍ക്ക് സ്വദേശി തൊഴിലാളികളെ നിയമിക്കാന്‍ അനുവാദമുണ്ട്. അന്നാല്‍ അതിനു ആനുപാതികമായി പദ്ധതിയില്‍ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങള്‍ക്കും കുറവുണ്ടാകും. അതായത് 4000 റിയാലിൽ താഴെയുള്ള ശമ്പളം നല്‍കി നിയമിക്കുന്ന ഒരു സ്വദേശി തൊഴിലാളിയെ നിതാഖാത് പദ്ധതി പ്രകാരം പകുതി തൊഴിലി ആയി മാത്രമേ കണക്കാക്കുകയുള്ളൂ.  പാർട്ട് ടൈം തൊഴിലാളികളുടെ കാര്യത്തിലും ഈ നിബന്ധന ബാധകമാണ്. മാസത്തില്‍ 168 മണിക്കൂറിൽ കുറയാത്ത സേവനം പൂർത്തിയാക്കിയ തൊഴിലാളിയെ (ഫ്ലക്സിബിള്‍ അവേഴ്സ്) സൗദി തൊഴിലാളിയുടെ 1/3 ആയി കണക്കാക്കും.

എന്നാല്‍ വികലാംഗരായ സ്വദേശി തൊഴിലാളികളുടെ കാര്യത്തില്‍ വലിയ ഇളവാണ് മന്ത്രാലയം നല്‍കുന്നത്. 4000 റിയാലില്‍ കുറയാത്ത ശമ്പളത്തില്‍ ഒരു സ്വദേശിയായ വികലാംഗ തൊഴിലാളിയെ നിയമിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നിതാഖാത് പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ക്കായി ഒരു തൊഴിലാളിയെ 4 തൊഴിലാളികളായി കണക്കാക്കും. ഇതിലൂടെ അംഗ പരിമിതരായ തങ്ങളുടെ പൗരന്മാരുടെ തൊഴില്‍ ലഭ്യതയും അവര്‍ക്ക് നിര്‍ദ്ദിഷ്ട ജീവിത സാഹചര്യവും ഉറപ്പു വരുത്താന്‍ മന്ത്രാലയത്തിന് നിതാഖാത് പദ്ധതിയിലൂടെ സാധിക്കുന്നു.

 

ഇതൊക്കെയാണ് നിതാഖാത് പദ്ധതിയെ സംബന്ധിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍. നിങ്ങളെ സംബന്ധിച്ച് വിസ ഉന്നത തസ്തികയില്‍ ഉള്ളതായതിനാല്‍ കുറച്ച് അപകട സാധ്യതയും ഇല്ലാതില്ല. കാരണം പലപ്പോഴും പ്രധാന തസ്തികകളാണ് സൗദിവല്ക്കരണത്തില്‍ ഉള്‍പ്പെടുത്താറുള്ളത്. വിദേശികള്‍ ധാരാളമായി ജോലി ചെയ്യുന്ന താഴ്ന്ന തസ്തികകള്‍ അധികമായി ഉള്‍പ്പെടുത്താറില്ല. നിങ്ങളുടെ തസ്തിക ഏതാണെന്ന് വ്യക്തമായി ചോദ്യത്തില്‍ ഉള്‍പ്പെടുത്താതിനാല്‍ അതിനെ കുറിച്ച് കൃത്യമായി പറയാനും സാധിക്കില്ല.

മറുപടി നല്‍കിയത്:

അഡ്വ.ഷിയാസ് കുഞ്ഞിബാവ. ലീഡ് പാര്‍ട്ണര്‍, എസ്.കെ അസോസിയേറ്റ്സ്. (ദുബായ്. റിയാദ്. ഡല്‍ഹി. കൊച്ചി)

 

Continue Reading

LATEST

എം എസ് എഫിന് രാജ്യ തലസ്ഥാനത്ത് ദേശീയ കമ്മിറ്റി ഓഫീസ്. ദേശീയ തലത്തില്‍ സംഘടന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കലും ശക്തിപ്പെടുത്തലും ലക്‌ഷ്യം

Published

on

ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ വിദ്യാര്‍ത്ഥി ഘടകമായ എം.എസ്.എഫിന്റെ പ്രവര്‍ത്തന ചരിത്രത്തില്‍ പുതിയ ഒരധ്യായം എഴുതി ചേര്‍ത്തു കൊണ്ടാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ വെച്ചു നടന്ന ദേശീയ സമ്മേളനം സമാപിച്ചത്.

സംസ്ഥാന പ്രതിനിധികള്‍, കേന്ദ്ര സര്‍വ്വകലാശാലാ പ്രതിനിധികള്‍, മുസ്‌ലിം ലീഗ് ദേശീയ നേതാക്കള്‍, വിദ്യാര്‍ത്ഥി സംഘടനാ നേതാക്കള്‍, വിദ്യാഭ്യാസ വിചക്ഷണര്‍, ആക്റ്റിവിസ്റ്റുകള്‍ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്ത സമ്മേളനം വന്‍ വിജയമായതോടൊപ്പം തന്നെ എം.എസ്.എഫ് ദേശീയ കമ്മിറ്റിയുടെ പുതിയ ആസ്ഥാനം പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.

മുസ്‌ലിംലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് പുതിയ ദേശീയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തത്.

വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര, സംസ്ഥാന സര്‍വ്വകലാശാലകളിലും പതിറ്റാണ്ടുകളായി എം എസ് എഫിന്റെ പ്രവര്‍ത്തനം നടക്കുന്നുണ്ടങ്കിലും ദേശീയ കമ്മറ്റി യാഥാര്‍ഥ്യമായത് 2016ലാണ്. ദേശീയ തല പ്രവര്‍ത്തനങ്ങള്‍ എകോപിപ്പിക്കുകയും പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ദിശാബോധം നല്‍കുകയും ചെയ്യുക എന്ന ലക്‌ഷ്യം മുന്‍നിറുത്തി 2016 ഡിസംബര്‍ 17 ന് പാലക്കാട് വെച്ചാണ് എം എസ് എഫിന് ഒരു ദേശീയ കമ്മറ്റി രൂപീകരിക്കുന്നത്. തുടര്‍ന്നാണ്‌ പ്രവര്‍ത്തനം ദേശീയ തലത്തിലേക്ക് വ്യാപിപിക്കുന്നത്.

നിലവില്‍ രാജ്യത്തെ 13 സംസ്ഥാനങ്ങളിലും, വിവിധ കേന്ദ്ര- സംസ്ഥാന സര്‍വ്വകലാശാലകളിലും എം എസ് എഫ് പ്രവര്‍ത്തനം സജീവമാണ്. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്രവും, സംഘടിത രാഷ്ട്രീയ ശക്തിയുടെ പ്രസക്തിയും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക്, വിശിഷ്യാ മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു നല്കുന്ന മഹത്തായ ദൗത്യമാണ് എം എസ് എഫ് ദേശീയ കമ്മിറ്റി നിര്‍വ്വഹിച്ചു കൊണ്ടിരിക്കുന്നത്.

പൗരത്വ ഭേദഗതി നിയമവും, വിദ്വേഷ പ്രസംഗങ്ങളും, ആള്‍ക്കൂട്ട കൊലപാതകങ്ങളും, വസ്ത്രവിവേചനങ്ങളുമെല്ലാം കൊണ്ട് അപരവത്കരിക്കപ്പെടുന്ന കാലത്ത് വിദ്യാഭ്യാസം കൊണ്ട് കരുത്തരായി മാറുക എന്നതാണ് പ്രതിരോധമാര്‍ഗം. എം എസ് എഫ് ആ ദൗത്യ നിര്‍വ്വഹണത്തിലേക്കാണ് വിദ്യാര്‍ത്ഥികളെ ഉണര്‍ത്തുന്നത്. അതോടൊപ്പം രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പാര്‍ശ്വവത്കരിക്കപ്പെട്ടിരുന്ന മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് കടന്നു വരാനുള്ള ആത്മവിശ്വാസം സൃഷ്ടിക്കുക എന്ന ദൗത്യവും എം എസ് എഫ് വിജയകരമായി തന്നെ തുടര്‍ന്ന് പോരുകയാണ്.

മുഹമ്മദ്‌ അഷറഫ് എം എസ് എഫ് ദേശീയ കമ്മിറ്റി പ്രസിഡന്റ് ടി.പി. അഷറഫ് അലിയോടൊപ്പം

ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഭരണ ഘടന വിഭാവനം ചെയ്തിട്ടുള്ള അവസര സമത്വവും സാമൂഹിക നീതിയും പോലുള്ള അവകാശങ്ങള്‍ നഷ്ടപ്പെടാതിരിക്കാനും അവകാശങ്ങള്‍ ക്രിയാത്മകമായി ഉപയോഗിക്കാനും  സംഘടിതരായി രാഷ്ട്രീയ ശക്തിയായി നിലനിന്ന് അവകാശങ്ങള്‍ക്ക് വേണ്ടി പൊരുതുക എന്നതാണ് വര്‍ത്തമാന കാലഘട്ടത്തില്‍ വിദ്യര്‍ത്ഥി സമൂഹത്തിന്റെയും ആവശ്യം. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്രവും, സംഘടിത രാഷ്ട്രീയ ശക്തിയുടെ പ്രസക്തിയും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക്, വിശിഷ്യാ മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു നല്‍കി അത്തരത്തിലുള്ള സംവാദങ്ങള്‍ക്ക് ശക്തി പകരുകയാണ് ‘വിദ്യാഭ്യാസം, വിമോചനം, ശാക്തീകരണം’ എന്ന മുദ്രാവാക്യത്തിലൂടെ എം എസ് എഫ് നിര്‍വ്വഹിക്കുന്നത്.

രാജ്യതലസ്ഥാനത്ത് തന്നെ പുതിയ പുതിയ ദേശീയ കമ്മിറ്റി ഓഫീസ് സ്ഥാപിതമായതോടെ ദേശീയ തലത്തില്‍ സംഘടന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ശക്തിപ്പെടുത്താനും എം എസ് എഫിന് സാധിക്കുമെന്നാണ് പുതിയ നേതൃത്വം കരുതുന്നത്. അതോടൊപ്പം തന്നെ ഇന്ത്യയിലെ മുസ്‌ലിം സമുദായത്തിന് വരും കാലത്തേക്കുള്ള നേതൃത്വത്തെ വളര്‍ത്തിയെടുക്കുകയെന്ന ദൗത്യം നിര്‍വ്വഹിക്കാനും എം എസ് എഫ് ദേശീയ കമ്മിറ്റിക്ക് സാധിക്കുമെന്നും നേതൃത്വം പ്രത്യാശിക്കുന്നു.

മുഹമ്മദ്‌ അഷറഫ്  

ന്യൂ ഡല്‍ഹി.

 

Continue Reading
INDIA3 weeks ago

വിചാരണ ആറു മാസത്തിനകം പൂര്‍ത്തിയാക്കി വിധി പറയാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം

LATEST1 year ago

ആ വഴിയും അടയുന്നു. നിലവിലെ സാഹചര്യത്തില്‍ ലെവി കൊടുത്ത് സൗദിയില്‍ ഇനി മുന്നോട്ടു പോകാന്‍ സാധിക്കില്ല.

LATEST1 year ago

സൗദിയിലെ നിതാഖാത് വിദേശികളുടെ തൊഴില്‍ ഇല്ലാതാക്കാന്‍ വേണ്ടി മാത്രം തുടങ്ങിയ പദ്ധതിയല്ല.

LATEST1 year ago

എം എസ് എഫിന് രാജ്യ തലസ്ഥാനത്ത് ദേശീയ കമ്മിറ്റി ഓഫീസ്. ദേശീയ തലത്തില്‍ സംഘടന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കലും ശക്തിപ്പെടുത്തലും ലക്‌ഷ്യം

LATEST1 year ago

വിസിറ്റ്-പുതിയ വിസക്കാര്‍ക്ക് അപ്ഡേഷന്‍, യാത്ര മുടങ്ങുന്ന സാഹചര്യം, 93 അംഗീകൃത പരിശോധന കേന്ദ്രങ്ങള്‍: സൗദി പ്രവാസികള്‍ ആവര്‍ത്തിച്ചു ചോദിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍

LATEST1 year ago

സൗദിയില്‍ ബൂസ്റ്റര്‍ ഡോസ് ഇല്ലെങ്കില്‍ പിഴ?, തവക്കല്‍ന, അബ്ഷീര്‍: സൗദി പ്രവാസികള്‍ ഏറ്റവും കൂടുതല്‍ ചോദിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍.

LATEST1 year ago

സൗദിയിലേക്ക് നഴ്സുമാര്‍ മാന്‍പവര്‍ സപ്ലൈ സ്ഥാപനങ്ങള്‍ വഴി പോകുന്നത് പരമാവധി ഒഴിവാക്കുക

LATEST1 year ago

ബൂസ്റ്റര്‍ ഡോസ്, റീ എന്‍ട്രി, ഇലക്ട്രോണിക് തൊഴില്‍ കരാര്‍, ഒരു ലക്ഷം റിയാല്‍ പിഴ തുടങ്ങിയവയെ കുറിച്ച് സൗദി പ്രവാസികള്‍ ആവര്‍ത്തിച്ച് ചോദിച്ച ചോദ്യങ്ങള്‍

LATEST1 year ago

സൗദിയില്‍ ഇപ്പോള്‍ പ്രവാസികള്‍ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങള്‍ വിശദമായി

LATEST1 year ago

സൗദി പ്രവാസികള്‍ ആവര്‍ത്തിച്ചു ആവശ്യപ്പെട്ട ബൂസ്റ്റര്‍ ഡോസ് സംശയങ്ങള്‍ക്കുള്ള മറുപടികള്‍ .

LATEST1 year ago

സൗദി ബൂസ്റ്റര്‍ ഡോസിനെ കുറിച്ച് അറിയേണ്ടതെല്ലാം. വിസിറ്റിംഗ് വിസ, പുതിയ വിസ, റീ എന്‍ട്രിയില്‍ പോകുന്നവര്‍ തുടങ്ങിയവര്‍ ഏറ്റവും കൂടുതല്‍ ചോദിച്ച ചോദ്യങ്ങള്‍

LATEST1 year ago

സൗദി ചാര്‍ട്ടേഡ്‌ ഫ്ലൈറ്റ്‌, ആര്‍.ടി.പി.സി.ആര്‍, ബോര്‍ഡര്‍ നമ്പര്‍, എയര്‍പോര്‍ട്ട് പരിശോധന, ഫൈനല്‍ എക്സിറ്റ്: സൗദി പ്രവാസികള്‍ ഏറ്റവും കൂടുതല്‍ ചോദിച്ച ചോദ്യങ്ങള്‍

LATEST1 year ago

അപ്പോയിന്റ്മെന്റ് ഇല്ലാതെ എയര്‍പോര്‍ട്ടില്‍ ബൂസ്റ്റര്‍ ഡോസ്, തവക്കല്‍നയില്‍ നോണ്‍ ഇമ്മ്യൂണ്‍, സൗദി കര്‍ഫ്യൂ: സൗദി പ്രവാസികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി

LATEST1 year ago

സിഹത്തി, തവക്കല്‍ന, ബൂസ്റ്റര്‍ ഡോസ്, രാജകാരുണ്യം, ഇഖാമ പുതുക്കല്‍: സൗദി പ്രവാസികള്‍ ഏറ്റവും കൂടുതല്‍ ചോദിച്ച ചോദ്യങ്ങള്‍

LATEST1 year ago

“വന്‍ വിജയം ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് പഠിക്കാന്‍ ഏറെയുള്ള ജീവിതം”. ഇബ്രാഹിം ഹാജിയുടെ വിജയ രഹസ്യങ്ങള്‍ പങ്കു വെക്കുന്ന ഓര്‍മ്മ കുറിപ്പ്.

Trending

error: Content is protected !!