Connect with us

LATEST

ഈ പ്രതിസന്ധിയില്‍ സൗദി പ്രവാസികള്‍ ഏറ്റവുമധികം ചോദിച്ച 13 ചോദ്യങ്ങളും ഉത്തരങ്ങളും

Published

on

  1. ഞാന്‍ സൗദിയില്‍ നിന്നും ആദ്യ ഡോസ് ഫൈസര്‍ വാക്സിന്‍ എടുത്തു. ഫൈസര്‍ വാക്സിന്‍ നാട്ടില്‍ ഇല്ലാത്തതിനാല്‍ നാട്ടില്‍ വന്ന് മറ്റൊരു വാക്സിന്‍ എടുക്കാന്‍ സാധിക്കുമോ? എനിക്ക് നാട്ടിലേക്ക് അത്യാവശ്യമായി പോകേണ്ടതുണ്ട്.

രണ്ടു ഡോസ് വാക്സിന്‍ സൗദിയില്‍ നിന്നും എടുത്തവര്‍ക്ക് നേരിട്ട് പ്രവേശിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നതിനാല്‍ രണ്ടു ഡോസും സൗദിയില്‍ നിന്നെടുത്ത് നാട്ടിലേക്ക് പോകുന്നതാണ് ബുദ്ധി. ഇനി കാത്തിരിക്കാന്‍ സാധിക്കില്ലെങ്കില്‍ നാട്ടില്‍ എത്തിയാലും പരിഹാര മാര്‍ഗ്ഗമുണ്ട്. സൗദിയില്‍ നിന്നും ആദ്യ ഡോസ് ഫൈസര്‍ വാക്സിന്‍ എടുത്ത് രണ്ടാമത്തെ ഡോസ് നാട്ടില്‍ നിന്നും കോവിഷീല്‍ഡ് എടുത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ പോര്‍ട്ടലില്‍ വാക്സിന്‍ എടുത്ത രേഖകള്‍ അപ്‌ലോഡ്‌ ചെയ്ത് ഇമ്മ്യൂണ്‍ ആയവര്‍ നിരവധിയുണ്ട്.

എന്നാല്‍ ചിലപ്പോള്‍ സര്‍ക്കാര്‍ സൈറ്റില്‍ കയറി വാക്സിന്‍ ബുക്ക്‌ ചെയ്ത് കുത്തിവെപ്പിനു പോയാല്‍ ആദ്യ ഡോസ് ഫൈസര്‍ വാക്സിനാണ് എടുത്തത് എന്നറിഞ്ഞാല്‍ ഒരുപക്ഷെ അവര്‍ രണ്ടാമത്തെ ഡോസായി കോവി ഷീല്‍ഡ് നല്‍കാന്‍ വിസമ്മതിച്ചേക്കാം. അത്തരം സന്ദര്‍ഭം ഉണ്ടായാല്‍ സ്വകാര്യ ആശുപത്രികളില്‍ നിന്ന് രണ്ടാമത്തെ ഡോസായി കോവി ഷീല്‍ഡ് കുത്തി വെക്കുന്നതിന് തടസ്സമില്ല.  ഈ രേഖകള്‍ ആരോഗ്യ മന്ത്രാലയത്തിന്റെ പോര്‍ട്ടലില്‍ അപ്‌ലോഡ്‌ ചെയ്ത് ഇമ്മ്യൂണ്‍ ആയ നിരവധി പേരെ അറിയാം.

  1. ഇന്ന് മുതല്‍ ടൂറിസ്റ്റ് വിസക്കാര്‍ക്കും യു.എ.ഇയിലേക്ക് നേരിട്ട് പ്രവേശനം അനുവദിക്കാനുള്ള തീരുമാനം മൂലം സൗദി പ്രവാസികള്‍ക്ക് യു.എ.ഇയിലൂടെ സൗദിയിലേക്ക് പ്രവേശിക്കാനുള്ള വഴി തുറന്നു കിട്ടുമോ?

ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്‌സിനുകളില്‍ ഏതെങ്കിലും ഒന്നിന്റെ രണ്ടു ഡോസും സ്വീകരിച്ചവര്‍ക്ക് ടൂറിസ്റ്റ് വിസയില്‍ യു.എ.ഇയിലേക്ക് നേരിട്ട് പ്രവേശനം അനുവദിക്കുമെന്നാണ് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആന്റ് സിറ്റിസൺഷിപ്പ്(ഐ.സി.എ), നാഷണൽ എമർജൻസി ക്രൈസിസ് ആന്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (എൻ.സി.ഇ.എം.എ) എന്നിവ സംയുക്തമായി അറിയിച്ചിരിക്കുന്നത്.

ഇത്തരത്തില്‍ ടൂറിസ്റ്റ് വിസയില്‍ യു.എ.ഇയിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കുന്നത് യു.എ.ഇയില്‍ എത്തിയശേഷം മറ്റു രാജ്യങ്ങളിലേക്ക് പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഗുണകരമാകുമെങ്കിലും സൗദി പ്രവാസികള്‍ക്ക് പ്രയോജനം ലഭിക്കില്ല. കാരണം സൗദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവര്‍ക്ക് മാത്രമേ സൗദിയിലേക്ക് നേരിട്ട് പ്രവേശനമുള്ളൂ. ഈ നിബന്ധന യു.എ.ഇക്കും ബാധകമാണ്. സൗദിയിൽ നിന്ന് രണ്ടു ഡോസ് എടുക്കാത്തവര്‍ റെഡ് ലിസ്റ്റില്‍ ഇല്ലാത്ത മറ്റേതെങ്കിലും രാജ്യത്ത് 14 ദിവസം താമസിച്ചായിരിക്കണം സൗദിയിലേക്ക് പ്രവേശിക്കേണ്ടത്.

സൗദി അറേബ്യ അവസാനം വിലക്ക് പിൻവലിച്ച 13 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ സൗദിയിലേക്ക് പ്രവേശിക്കണമെങ്കില്‍ മറ്റേതെങ്കിലും രാജ്യത്ത് 14 ദിവസം താമസിക്കണം. സൗദിയില്‍ നിന്നും രണ്ടു ഡോസ് വാക്സിന്‍ ഉള്ളവര്‍ക്ക് മാത്രമേ ഇതില്‍ നിന്നും ഇളവ് ലഭിക്കൂ. യു.എ.ഇയും ഇതില്‍ ഉള്‍പ്പെടുന്നു. അതിനാല്‍ യു.എ.ഇയിൽ 14 ദിവസം താമസിച്ചാലും നിലവിലെ വിലക്ക് മൂലം സൗദിയിലേക്ക് യു.എ.ഇയിൽ നിന്ന് പ്രവേശിക്കാന്‍ സാധിക്കില്ല.

  1. നിലവില്‍ ഏതെല്ലാം രാജ്യങ്ങളിലൂടെയാണ് മലയാളികളായ സൗദി പ്രവാസികള്‍ക്ക് സൗദിയിലേക്ക് പ്രവേശിക്കാന്‍ സാധിക്കുക?

സൗദി അറേബ്യയുടെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത ഏതു രാജ്യങ്ങളിലും 14 ദിവസം താമസിച്ച ശേഷം മലയാളികളായ സൗദി പ്രവാസികള്‍ക്ക് സൗദിയിലേക്ക് പ്രവേശിക്കാന്‍ സാധിക്കും.

ഇന്ത്യ, പാകിസ്ഥാൻ, ഇന്തോനേഷ്യ, ഈജിപ്ത്, തുർക്കി, അർജന്റീന, ബ്രസീൽ, ദക്ഷിണാഫ്രിക്ക, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, എത്യോപ്യ, വിയറ്റ്നാം, അഫ്ഗാനിസ്ഥാൻ, ലെബനൻ എന്നിവയാണ് സൗദിയുടെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുന്ന രാജ്യങ്ങൾ.

നിലവില്‍ ഒമാൻ, ഖത്തർ, മാലിദ്വീപ്, താൻസാനിയ, സെർബിയ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ 14 ദിവസം താമസിച്ച ശേഷമാണ് സൗദി പ്രവാസികള്‍ സൗദിയിലേക്ക് പ്രവേശിക്കുന്നത്.

  1. സൗദിയിലേക്ക് യാത്ര ചെയ്യുന്നതിന് യാത്രക്കാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വ്യക്തമാക്കി എയര്‍ ഇന്ത്യ എക്സ്പ്രസ് പ്രത്യേക സര്‍ക്കുലര്‍ ഇറക്കിയതായി അറിയാന്‍ കഴിഞ്ഞു. എയര്‍ ഇന്ത്യ എക്സ്പ്രസ്സില്‍ സൗദിയിലേക്ക് യാത്ര ചെയ്യാന്‍ പ്രത്യേക നിബന്ധനകള്‍ എന്തെങ്കിലുമുണ്ടോ?

ഇല്ല. നിലവിലെ നിബന്ധനകള്‍ ഒന്നുകൂടി തങ്ങളുടെ യാത്രക്കാര്‍ക്ക് ബാധകമാവുന്ന തരത്തില്‍ പ്രസിദ്ധീകരിക്കുക മാത്രമാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് ചെയ്തിട്ടുള്ളത്. സ്വകാര്യ വിമാനക്കമ്പനികൾ ഉൾപ്പെടെ രാജ്യത്തെ വിമാനത്താവളങ്ങളിലൂടെ പ്രവർത്തിക്കുന്ന എല്ലാ എയർലൈനുകൾക്കും നിയന്ത്രണങ്ങള്‍ വ്യക്തമാക്കി സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ (GACA) സര്‍ക്കുലര്‍ അയച്ചിരുന്നു.

ഇതില്‍ നിയന്ത്രണം ലംഘിച്ച് രാജ്യത്തേക്ക് യാത്രക്കാരെ കൊണ്ട് വരുന്നതില്‍ വിമാന കമ്പനികള്‍ക്കും ഉത്തരവാദിത്വം ഉണ്ടായിരിക്കുമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഗാകയുടെ സർക്കുലറുകൾ ലംഘിക്കുന്നത് സര്‍ക്കാര്‍ തലത്തിലുള്ള ഉത്തരവുകളുടെ ലഘനമാണ്. അതിനാല്‍ ഈ വിഷയത്തില്‍ യാത്രക്കാരെ ബോധവാന്മാരാക്കുന്നതിന് വേണ്ടിയാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് പ്രത്യേകമായി നിയന്ത്രണങ്ങള്‍ ഒന്നുകൂടി വ്യക്തമാക്കിയിട്ടുള്ളത്.

അഞ്ചു നിബന്ധനകളാണ് ഇതിലുള്ളത്.

i. തവക്കല്‍നയില്‍ സൗദി അറേബ്യയില്‍ നിന്നും രണ്ടു ഡോസ് കോവിഡ് വാക്സിന്‍ എടുത്തതായി വ്യക്തമാക്കിയിരിക്കണം.

ii. യാത്രക്ക് 72 മണിക്കൂര്‍ മുന്‍പ് എടുത്ത ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ്‌ നെഗറ്റീവ് റിസള്‍ട്ട് യാത്രക്കാരന്റെ കൈവശം ഉണ്ടായിരിക്കണം.

iii. ഐ.സി.എം.ആര്‍ അംഗീകാരമുള്ള ലാബില്‍ ആയിരിക്കണം യാത്രക്കാരന്‍ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ്‌ നടത്തേണ്ടത്.

iv. യാത്രക്കാരന്റെ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ്‌ റിസള്‍ട്ടില്‍ ക്യൂ.ആര്‍ കോഡ് ഉണ്ടായിരിക്കണം.

v. യാത്രക്കാരന്‍ മുഖീം രജിസ്ട്രേഷന്‍ നിര്‍ബന്ധമായും പൂര്‍ത്തിയാക്കിയിരിക്കണം.

  1. ഞാന്‍ സൗദിയില്‍ നിന്നും ഒരു ഡോസ് ഫൈസര്‍ വാക്സിന്‍ എടുത്തിട്ടുണ്ട്. അതിനു ശേഷം സൗദിയില്‍ വെച്ച് എനിക്ക് കോവിഡ് ബാധിക്കുകയും ചെയ്തിട്ടുണ്ട്. എന്റെ തവക്കൽനയിൽ ഇമ്മ്യൂൺ സ്റ്റാറ്റസ് ആണുള്ളത്. പുതിയ തീരുമാന പ്രകാരം എനിക്ക് സൗദിയിലേക്ക് നാട്ടില്‍ നിന്നും നേരിട്ട് വരാന്‍ സാധിക്കുമോ?

ഇല്ല. പുതിയ തീരുമാന പ്രകാരം സൗദിയില്‍ നിന്നും രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച ശേഷം റീ എൻട്രി വിസയിൽ പോയവർക്ക് മാത്രമായിരിക്കും നേരിട്ട് പ്രവേശനം അനുവദിക്കുക. മറ്റുള്ളവര്‍ക്ക് റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടാത്ത മറ്റേതെങ്കിലും രാജ്യത്ത് 14 ദിവസം താമസിച്ച് ശേഷം മാത്രമേ സൗദിയിലേക്ക് പ്രവേശിക്കാന്‍ സാധിക്കൂ.  തവക്കൽനയിൽ ഇമ്മ്യൂൺ സ്റ്റാറ്റസ് ഉണ്ടെങ്കിലും നേരിട്ട് പ്രവേശനം അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയ പ്രഖ്യാപനത്തിന് ശേഷം ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട് (ജവാസാത്ത്) ഇക്കാര്യം ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.

  1. ഞാന്‍ സൗദിയില്‍ നിന്നും രണ്ടു ഡോസ് വാക്സിന്‍ സ്വീകരിച്ചിട്ടുള്ള പ്രവാസിയാണ്. എന്റെ ഭാര്യക്ക് സൗദിയില്‍ നിന്നും ഒരു ഡോസ് വാക്സിന്‍ മാത്രമേ സ്വീകരിക്കാന്‍ സാധിച്ചിട്ടുള്ളൂ. ഞാന്‍ ഭാര്യയോടൊപ്പം അടുത്ത ദിവസം നാട്ടിലേക്ക് അടിയന്തിരമായി പുറപ്പെടാന്‍ ഒരുങ്ങുകയാണ്. പെട്ടെന്ന് തന്നെ തിരിച്ചു വരേണ്ടതുണ്ട്. എന്റെ ഭാര്യക്ക് സൗദിയില്‍ നിന്നും രണ്ടു ഡോസ് വാക്സിന്‍ സ്വീകരിച്ച എന്നോടൊപ്പം നേരിട്ട് സൗദിയിലേക്ക് വരാന്‍ സാധിക്കുമോ?

ഇല്ല. ആഭ്യന്തര മന്ത്രാലയത്തിന്റെയും ജവാസാതിന്റെയും വ്യവസ്ഥ വളരെ വ്യക്തമാണ്. സൗദി ഇഖാമയുള്ള, സൗദിയില്‍ നിന്നും രണ്ടു ഡോസ് വാക്സിന്‍ സീകരിച്ചവര്‍ക്ക് മാത്രമേ നേരിട്ട് തിരിച്ചു വരുന്നതിനുള്ള അനുവാദം ലഭിക്കൂ. വിദേശ നയതന്ത്രജ്ഞർ, ആരോഗ്യ പ്രവർത്തകർ, അവരുടെ കുടുംബങ്ങൾ എന്നിവർക്ക് മാത്രമാണ് ഇളവുള്ളത്. ഈ ഇളവ് നേരത്തെ ഉള്ളതുമാണ്. പുതിയ വ്യവസ്ഥയില്‍ ആശ്രിതര്‍ക്ക് ഇളവ് ലഭിക്കില്ല.

  1. തവക്കല്‍നയില്‍ ഇമ്മ്യൂണ്‍ ആയിട്ടുണ്ട്. സൗദിയിലേക്ക് പോകുമ്പോള്‍ ഹെല്‍ത്ത് പാസ്പോര്‍ട്ട് പ്രിന്റ്‌ ഔട്ട്‌ എടുത്ത് കൈവശം കരുതണോ?

സാധാരണ ഗതിയില്‍ ആവശ്യമില്ല. ഹെല്‍ത്ത് പാസ്പോര്‍ട്ട് ഡൌണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാം. എന്നാല്‍ രണ്ടു വാക്സിന്‍ എടുത്ത് സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിനായി കഴിഞ്ഞ ദിവസം കൊച്ചിയില്‍ നിന്നും സൗദിയിലേക്ക് യാത്ര ചെയ്ത യാത്രക്കാരോട് പ്രിന്റ്‌ ഔട്ട്‌ ചോദിച്ചതായി വ്യക്തമാക്കിയിട്ടുണ്ട്. അത് കൊണ്ട് അവശ്യ സമയങ്ങളില്‍ ഉപയോഗിക്കാനായി കയ്യില്‍ കരുതുന്നതും നല്ലതാണ്. എന്നാല്‍ ജിദ്ദയില്‍ ഇറങ്ങിയ യാത്രക്കാരോട് ഇതൊന്നും ചോദിച്ചിട്ടുമില്ലെന്നു യാത്രക്കാര്‍ പറയുന്നു.

  1. പ്രിന്റ്‌ എടുക്കാനായി എങ്ങിനെയാണ് ഹെല്‍ത്ത് പാസ്പോര്‍ട്ട് ആപ്പില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യുന്നത്?

തവക്കല്‍നയില്‍ ഇമ്മ്യൂണ്‍ സ്റ്റാറ്റസിന് താഴെയായി ഹെല്‍ത്ത് പാസ്പോര്‍ട്ട് ഐക്കണ്‍ കാണാം. അതില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ഒരു പേജ് ഓപണ്‍ ആയി വരും. അതിന്റെ ഏറ്റവും താഴെയായി ഡൌണ്‍ലോഡ് ഹെല്‍ത്ത് പാസ്പോര്‍ട്ട് എന്ന ഓപ്ഷന്‍ കാണാം. അതില്‍ ക്ലിക്ക് ചെയ്‌താല്‍ മറ്റൊരു പേജിലേക്ക് പോകും. ആ പേജില്‍ നിങ്ങളുടെ ചിത്രത്തിന് മുകളിലായി ഒരു ഡൌണ്‍ലോഡ് ഐക്കണ്‍ കാണും. അതില്‍ ക്ലിക്ക് ചെയ്‌താല്‍ ഹെല്‍ത്ത് പാസ്പോര്‍ട്ട് ഡൌണ്‍ലോഡ് ആകും. അതിനു ശേഷം അതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഹെല്‍ത്ത് പാസ്പോര്‍ട്ട് ഓപണ്‍ ആകും. അതിന്റെ ഇടത് വശത്ത് ഏറ്റവും മുകളില്‍ അത് പുറത്തേക്ക് അയക്കാനുള്ള ഓപ്ഷന്‍ ഉണ്ട്. അതില്‍ ക്ലിക്ക് ചെയ്ത് ഹെല്‍ത്ത് പാസ്പോര്‍ട്ട് ഇ-മെയിലായോ, വാട്ട്സ് ആപ് ആയി അയക്കാനോ ഗൂഗിള്‍ ഡ്രൈവില്‍, ഫോണില്‍ സേവ് ചെയ്യാനോ സാധിക്കും.

  1. രണ്ടാഴ്ചയില്‍ ഏറെ ദിവസങ്ങളായി ആരോഗ്യ മന്ത്രാലയത്തിന്റെ പോര്‍ട്ടലില്‍ വാക്സിന്‍ എടുത്ത രേഖകള്‍ അപ്‌ലോഡ്‌ ചെയ്തിട്ട്. ഇത് വരെയായി ഇമ്മ്യൂണ്‍ ആയതായി മെസേജുകളൊന്നും വന്നിട്ടില്ല. ഇമ്മ്യൂണ്‍ ആയോ എന്ന് പരിശോധിക്കാന്‍ മറ്റേതെങ്കിലും മാര്‍ഗ്ഗമുണ്ടോ?

ഇമ്മ്യൂണ്‍ ആയോ എന്ന് പരിശോധിക്കാന്‍ പല മാര്‍ഗ്ഗങ്ങളുണ്ട്.

രേഖകള്‍ അപ്‌ലോഡ്‌ ചെയ്ത ആരോഗ്യ മന്ത്രാലയത്തിന്റെ ലിങ്കില്‍ കയറി ഇഖാമ നമ്പരും മറ്റും നല്‍കി നെക്സ്റ്റ് ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ Under Processing എന്ന് കാണിക്കുകയാണെങ്കില്‍ നിങ്ങളുടെ അപേക്ഷ തള്ളിയിട്ടില്ലെന്ന് മനസ്സിലാക്കാം.

സ്വിഹത്തി ആപ്പിലൂടെ പരിശോധിക്കാവുന്നതാണ്‌. അതില്‍ വാക്സിനേഷന്‍ വിവരങ്ങള്‍, വാക്സിന്‍ ഡോസ് സംബന്ധിച്ച വിവരങ്ങള്‍ അപ്ഡേറ്റ് ആയിട്ടുണ്ടെങ്കില്‍ നിങ്ങള്‍ സമര്‍പ്പിച്ച രേഖകള്‍ അംഗീകരിച്ച് ആരോഗ്യ മന്ത്രാലയ രേഖകളില്‍ നിങ്ങളുടെ വിവരങ്ങള്‍ അപ്ഡേറ്റ് ആയി എന്ന് ഉറപ്പിക്കാം. എങ്കില്‍ തവക്കല്‍ന ഓട്ടോമാറ്റിക് ആയി തന്നെ അപ്ഡേറ്റ് ആകും. കാത്തിരിക്കുക.

മുഖീം പോര്‍ട്ടല്‍ ലിങ്കിലൂടെയും ഇക്കാര്യം പരിശോധിക്കാം. സൗദിയിലേക്ക് യാത്ര ചെയ്യുന്നതിന് മുന്‍പായി രേഖകള്‍ അപ്‌ലോഡ്‌ ചെയ്യേണ്ട മുഖീം ലിങ്കില്‍ വാക്സിനേറ്റഡ്‌ റെസിഡന്റ് എന്ന ഓപ്ഷനില്‍ കയറി ഇഖാമ, ജനന തിയ്യതി തുടങ്ങിയവ നല്‍കി നെക്സ്റ്റ് ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ആരോഗ്യ മന്ത്രാലയത്തിന്റെ ഡേറ്റ ബേസില്‍ നിങ്ങളുടെ വിവരങ്ങള്‍ അപ്ഡേറ്റ് ആയിട്ടുണ്ടെങ്കില്‍ മാത്രമേ അടുത്ത പേജിലേക്ക് പ്രവേശിക്കാന്‍ സാധിക്കൂ. അല്ലെങ്കില്‍ മുന്നോട്ട് പോകാന്‍ സാധിക്കില്ല. അടുത്ത പേജിലേക്ക് പ്രവേശിക്കാന്‍ സാധിക്കുന്നുണ്ടെങ്കില്‍ കാത്തിരിക്കുക, എപ്പോള്‍ വേണെമെങ്കിലും നിങ്ങളുടെ തവക്കല്‍ന ഇമ്മ്യൂണ്‍ ആകും.

  1. എനിക്ക് തവക്കല്‍ന ഇമ്മ്യൂണ്‍ ആയതായി മെസേജ് വന്നിരുന്നു. പക്ഷെ ഇപ്പോള്‍ നോക്കുമ്പോള്‍ സ്റ്റാറ്റസ് കാണുന്നില്ല. എന്താണ് അതിനു കാരണം?

ഇത്തരം സ്ഥിതി വിശേഷങ്ങള്‍ തവക്കല്‍നയില്‍ ചിലപ്പോഴൊക്കെ കാണാറുണ്ട്. ചിലപ്പോള്‍ സ്റ്റാറ്റസ് കാണില്ല, ചിലപ്പോള്‍ ഫോട്ടോ കാണില്ല, ചിലപ്പോള്‍ അണ്‍നോണ്‍ എന്ന് കാണും, ചിലപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ലതാകും. പരിഭ്രമിക്കേണ്ടതില്ല. കുറച്ചു കഴിഞ്ഞ് ഓട്ടോമാറ്റിക് ആയി തന്നെ ശരിയാകും. ഇങ്ങിനെ സാങ്കേതിക തകരാറുള്ള അവസരങ്ങളില്‍ തിരക്കിട്ട് ലോഗ് ഔട്ട്‌ ചെയ്യാനും ലോഗ് ഇന്‍ ചെയ്യാനും ശ്രമിക്കതിരിക്കുന്നതാണ് ബുദ്ധി. ചിലപ്പോള്‍ ഒന്നോ രണ്ടോ ദിവസം പോലും ലോഗ് ഇന്‍ ചെയ്യാന്‍ കഴിയാതെ പോയവരുണ്ട്. കുറച്ചു നേരം കാത്തിരിക്കുകയാണ് ഉത്തമം.

  1. കഴിഞ്ഞ ഒരു മാസമായി എം.ഓ.എച്ചില്‍ വാക്സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ അപ്‌ലോഡ്‌ ചെയ്ത് കാത്തിരിക്കുകയാണ്. ഇത് വരെ ഇമ്മ്യൂണ്‍ ആയിട്ടില്ല. എം.ഓ.എച്ച് ലിങ്ക് പരിശോധിക്കുമ്പോള്‍ ‘അണ്ടര്‍ പ്രോസസ്സിംഗ്’ എന്നാണ് കാണിക്കുന്നത്. മുഖീം പോര്‍ട്ടല്‍ പരിശോധിക്കുമ്പോള്‍ തവക്കല്‍ന അപ്ഡേറ്റ് ആയിട്ടില്ല എന്ന് കാണിക്കുന്നു. ഇനി എന്താണ് ഒരു പോംവഴി?

ഇനി ഒരു വഴി കൂടി തുറന്നു കിടക്കുന്നുണ്ട്. ആരോഗ്യ മന്ത്രാലയത്തിന്റെ ടോള്‍ ഫ്രീ നമ്പരില്‍ വിളിച്ചു പരാതി പറയുക. അവര്‍ ഒരുപക്ഷെ അവരുടെ ഭാഗത്ത് നിന്നും എന്തെങ്കിലും ചെയ്തു തരാന്‍ സാധിക്കുമെങ്കില്‍ അപാകത പരിഹരിച്ചു തരാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ഏറെ ദിവസങ്ങളായി പരിഹാരമില്ലാതെ കിടന്ന ഇത് പോലുള്ള പരാതി ഒന്നിലധികം പേര്‍ക്ക് പരിഹാരം ലഭിച്ചതായി അറിയാം.

നിങ്ങള്‍ സൗദിയില്‍ ആണെങ്കില്‍ ആരോഗ്യ മന്ത്രാലയത്തിന്റെ ടോള്‍ ഫ്രീ നമ്പരായ 937 ല്‍  വിളിച്ചു വിവരങ്ങള്‍ ധരിപ്പിക്കുക. നാട്ടില്‍ നിന്നാണെങ്കില്‍ എസ്.ടി.സി നമ്പരില്‍ നിന്നും വിളിക്കാം. നിങ്ങള്‍ക്ക് അറബിക്/ഇംഗ്ലീഷ് ഭാഷാ സ്വാധീനമില്ലെങ്കില്‍ അതുള്ള ഒരാളെ കൊണ്ട് വിളിപ്പിക്കുന്നതാണ് നല്ലത്. അല്ലെങ്കില്‍ നിങ്ങളുടെ പ്രശ്നം ശരിയായി ധരിപ്പിക്കാന്‍ സാധിക്കില്ല. അത് മൂലം പരിഹാരം ലഭിക്കുകയുമില്ല.

പലപ്പോഴും വനിതാ ജീവനക്കാര്‍ ആയിരിക്കും ഫോണ്‍ കോളുകള്‍ സ്വീകരിക്കുക. രാവിലെ വിളിക്കുന്നതാണ് നന്നായിരിക്കുക. അവര്‍ പരിശോധിച്ച് എം.ഓ.എച്ച് രേഖകളില്‍ ആണോ തകരാര്‍ എന്ന് പറഞ്ഞു തരും. എം.ഓ.എച്ച് രേഖകളില്‍ തകരാര്‍ ഉണ്ടെങ്കില്‍, പരിഹരിക്കാന്‍ സാധിക്കുന്നവ ആണെങ്കില്‍ അവര്‍ പരിഹരിച്ചു തരും.

എം.ഓ.എച്ച് രേഖകളില്‍ തകരാര്‍ ഇല്ലെങ്കില്‍, അപ്ഡേറ്റ് ആയിട്ടുണ്ടെങ്കില്‍ പിന്നെ തവക്കല്‍നയില്‍ ആയിരിക്കും പ്രശ്നം ഉണ്ടാവുക. അവര്‍ തവക്കല്‍ന ടോള്‍ ഫ്രീ നമ്പര്‍ പറഞ്ഞു തരും.  അതിലേക്കും വിളിച്ച് വിളിച്ചു വിവരങ്ങള്‍ ധരിപ്പിക്കുക. അവിടെയാണ് അപാകത എങ്കില്‍ അവര്‍ അപ്ഡേറ്റ് ചെയ്തു നല്‍കുന്നുണ്ട്. നാട്ടില്‍ നിന്നും തവക്കല്‍ന ടോള്‍ ഫ്രീ നമ്പരിലേക്ക് വിളിക്കാന്‍ സാങ്കേതിക പ്രശ്നങ്ങള്‍ അനുഭവപ്പെടുന്നുണ്ട്.

എം.ഓ.എച്ച് രേഖകളില്‍ തകരാര്‍ ഉണ്ടെങ്കില്‍ ഒന്ന് കൂടി രേഖകള്‍ സമര്‍പ്പിക്കാന്‍ അവര്‍ ആവശ്യപ്പെട്ടെക്കാം. എങ്കില്‍ താങ്കള്‍ ഒന്നുകൂടെ രേഖകള്‍ അപ്‌ലോഡ്‌ ചെയ്യേണ്ടതായി വരും.

  1. ദിവസം മുന്‍പാണ് എം.ഓ.എച്ചില്‍ വാക്സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ അപ്‌ലോഡ്‌ ചെയ്തത്. കഴിഞ്ഞ ദിവസം വരെ അണ്ടര്‍ പ്രോസസ് എന്നായിരുന്നു കാണിച്ചിരുന്നത്. എന്നാല്‍ ഇന്ന് അങ്ങിനെ കാണുന്നില്ല. ഇമ്മ്യൂണ്‍ ആയതായി മെസേജോ മെയിലോ വന്നിട്ടില്ല. വീണ്ടും അപേക്ഷിക്കേണ്ടി വരുമോ?

ഒരുപാട് പേര്‍ ഇതുപോലുള്ള പ്രശ്നം നിലവില്‍ അഭിമുഖീകരിക്കുന്നുണ്ട്. ചിലപ്പോള്‍ എം.ഓ.എച്ച് നിങ്ങളുടെ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്തിട്ടുണ്ടായിരിക്കാം. അത് തവക്കല്‍നയില്‍ അപ്ഡേറ്റ് ആവാത്തത് കൊണ്ടായിരിക്കാം. ചിലര്‍ക്ക് തവക്കല്‍നയിലും, സ്വിഹത്തിയിലും, മുഖീമിലും ഇമ്മ്യൂണ്‍ ആയിട്ടില്ല. എന്നാല്‍ എം.ഓ.എച്ച് പോര്‍ട്ടലില്‍ കയറി പരിശോധിക്കുമ്പോള്‍ അണ്ടര്‍ പ്രോസസിംഗ് എന്ന് കാണിക്കുന്നില്ല. നേരെ അടുത്ത ഘട്ടത്തിലേക്ക് പോകുകയാണ് ചെയ്യുന്നത്.

ഒന്നോ രണ്ടോ ദിവസം കൂടി കാത്തിരിക്കുന്നതാണ് നല്ലത്. രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കുള്ളില്‍ പരിഹാരം ഉണ്ടാവാന്‍ സാധ്യതയുണ്ട്. ആവശ്യമെങ്കില്‍ മുകളില്‍ പറഞ്ഞ മാര്‍ഗ്ഗങ്ങള്‍ പരിശോധിച്ച് നോക്കുക. അതിനു ശേഷം ആവശ്യമെങ്കില്‍ വീണ്ടും അപേക്ഷിക്കാം.

  1. സൗദിയിലേക്ക് രണ്ടു ഡോസ് വാക്സിന്‍ എടുത്തവര്‍ക്ക് പ്രവേശനം അനുവദിച്ചതിനാല്‍ വരും ദിവസങ്ങളില്‍ വിമാന ടിക്കറ്റ് നിരക്ക് വര്‍ദ്ധിക്കുമോ? ഇപ്പോഴേ ടിക്കറ്റ് എടുത്തു വെക്കണോ?

വിമാന ടിക്കറ്റ് നിരക്ക് വര്‍ദ്ധന യാത്രക്കാരുടെ എണ്ണത്തെ ആശ്രയിച്ചിരിക്കുന്നു. യാത്രക്കാരുടെ എണ്ണം കൂടുമ്പോള്‍ ടിക്കറ്റ് നിരക്കും വര്‍ദ്ധിക്കും. നിരക്ക് വര്‍ദ്ധിക്കുന്നത് തടയാന്‍ നിലവില്‍ ഫലപ്രദമായ സംവിധാനമില്ല. അതിനാല്‍ നിരക്ക് വര്‍ദ്ധന നിയന്ത്രിക്കാനോ ഇല്ലാതാക്കാനോ അധികൃതര്‍ക്ക് സാധിക്കില്ല. ഓരോ യാത്രക്കാരനും ഇക്കാര്യത്തില്‍ പ്രായോഗിക ബുദ്ധി ഉപയോഗിക്കുന്നതാകും ഉത്തമം.

നിലവില്‍ 50,000 രൂപയോളമാണ് സൗദി എയര്‍ലൈന്‍സ് ഈടാക്കുന്നത്. സ്വകാര്യ ട്രാവല്‍ ഏജന്‍സികള്‍ ചാര്‍ട്ടര്‍ ചെയ്യുന്ന വിമാനങ്ങളില്‍ താരതമ്യേന നിരക്ക് കുറവാണ്. യാത്രക്കാര്‍ കൂടുന്നതോടെ ഇവരും ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കും. എന്നാല്‍ നിലവില്‍ സമീപ ദിവസങ്ങളില്‍ വന്‍തോതില്‍ ടിക്കറ്റ് നിരക്ക് വര്‍ദ്ധിക്കാന്‍ സാധ്യതയില്ല. കാരണം രണ്ടു ഡോസ് വാക്സിന്‍ എടുത്ത് നാട്ടിലേക്ക് അവധിയില്‍ എത്തിയവര്‍ കുറവാണ്. കഴിഞ്ഞ ദിവസം മുന്നൂറിലധികം യാത്രക്കാരുമായി കൊച്ചിയില്‍ നിന്നും ജിദ്ദയിലേക്ക് എത്തിയ സൗദിയ വിമാനത്തില്‍ രണ്ടു വാക്സിന്‍ സ്വീകരിച്ച് സൗദിയിലേക്ക് നേരിട്ട് പ്രവേശിച്ചവര്‍ അഞ്ചോ ആറോ പേര്‍ മാത്രമായിരുന്നു. മറ്റുള്ളവര്‍ എല്ലാവരും തന്നെ സൗദിയിലേക്ക് പ്രത്യേക അനുമതി ഉപയോഗിച്ച് പോകുന്ന ആരോഗ്യ പ്രവര്‍ത്തകരും അവരുടെ കുടുംബാംഗങ്ങളുമാണ്.

നിലവില്‍ തിരക്ക് ഉണ്ടാകുകയും നിരക്ക് വര്‍ദ്ധിക്കുകയും ചെയ്യുന്നത് സൗദിയില്‍ നിന്നും നാട്ടിലേക്കുള്ള യാത്രക്കാണ്. രണ്ടു ഡോസ് വാക്സിന്‍ സൗദിയില്‍ നിന്നും സീകരിച്ചവര്‍ക്കു നേരിട്ട് മടങ്ങാന്‍ അനുമതി നല്‍കിയതോടെ സൗദിയിലെ കമ്പനികള്‍ ജീവനക്കാര്‍ക്ക് വാര്‍ഷിക വധിയും പ്രത്യേക അവധിയുമെല്ലാം നല്‍കി തുടങ്ങി. ഇവരോടൊപ്പം ഇവരുടെ കുടുംബവും കൂടിയാകുമ്പോള്‍ നാട്ടിലേക്കുള്ള തിരക്ക് വര്‍ദ്ധിക്കും. ടിക്കറ്റ് നിരക്കും ക്രമാതീതമായി കൂടുകയും ചെയ്യും.

ഇവര്‍ അവധി കഴിഞ്ഞു സൗദിയിലേക്ക് മടങ്ങി തുടങ്ങുമ്പോഴാണ് നാട്ടില്‍ നിന്നുള്ള ടിക്കറ്റ് നിരക്കുകളുടെ വര്‍ദ്ധന ആരംഭിക്കുക. സൗദിയിലേക്ക് സാധാരണ വിമാന സര്‍വീസുകളോ എയര്‍ ബബിള്‍ കരാര്‍ സംവിധാനങ്ങളോ ഇല്ലാത്തതിനാല്‍ സ്വകാര്യ ട്രാവല്‍ ഏജന്‍സികള്‍ ഓപറേറ്റ് ചെയ്യുന്ന ചാര്‍ട്ടേഡ്‌ വിമാനങ്ങളെ ആശ്രയിക്കേണ്ടി വരും. ഇന്ത്യയും സൗദിയും തമ്മില്‍ സാധാരണ വിമാന സര്‍വീസ് പുനരാരംഭിച്ചില്ലെങ്കില്‍ ഈ ദിവസങ്ങളില്‍ സൗദിയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ക്രമാതീതമായി കൂടുമെന്നുള്ളത് ഉറപ്പ് തന്നെയാണ്.

അഡ്വ.ഷിയാസ് കുഞ്ഞിബാവ. കോര്‍പറേറ്റ് കണ്‍സല്‍ട്ടന്റ്. ദുബായ്.റിയാദ്.ഡല്‍ഹി.കൊച്ചി.

പ്രവാസി കോർണർ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക. https://chat.whatsapp.com/H8E7DkwUxmhJJ9RZWiLMLG

പ്രവാസി കോര്‍ണര്‍ ഫേസ്ബുക്ക് പേജില്‍ പ്രവേശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://www.facebook.com/PravasiCornerOfficial

പരസ്യങ്ങള്‍ക്ക് ബന്ധപ്പെടുക: [email protected] / 8921190515 (WhatsApp) 

LATEST

ആ വഴിയും അടയുന്നു. നിലവിലെ സാഹചര്യത്തില്‍ ലെവി കൊടുത്ത് സൗദിയില്‍ ഇനി മുന്നോട്ടു പോകാന്‍ സാധിക്കില്ല.

Published

on

ഞാന്‍ ഇപ്പോള്‍ റിയാദില്‍ ഹൗസ് ഡ്രൈവര്‍ വിസയില്‍ ജോലി ചെയ്യുകയാണ്. സ്വന്തമായാണ് പുറത്ത് ജോലി ചെയ്യുന്നത്. ഹൗസ് ഡ്രൈവര്‍മാര്‍ക്ക് ലെവി ബാധകമാക്കിയല്‍ മുന്നോട്ട് തുടര്‍ന്ന് പോകാന്‍ സാധിക്കില്ല. എന്ന് മുതലാണ്‌ ഈ നിയമം നിലവില്‍ വരുന്നത്, ഏതെങ്കിലും തരത്തിലുള്ള ഒഴിവാക്കലുകള്‍ ഉണ്ടാകുമോ തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിക്കാമോ? സ്പോണ്‍സര്‍ഷിപ്പ് മാറുന്നതിന് എന്തൊക്കെ നടപടി ക്രമങ്ങളാണ് സ്വീകരിക്കേണ്ടത് എന്നും പറഞ്ഞു തരാമോ?

സൗദിയില്‍ കോവിഡ് വ്യാപനം രൂക്ഷമാവുന്നതിന് മുന്‍പ് അനധികൃത വിദേശികളെ പിടികൂടുന്നതിന് വേണ്ടി വ്യാപകമായ പരിശോധന നടന്നിരുന്നു. നിലവിലെ പ്രത്യേക സുരക്ഷാ ഭീഷണി സാഹചര്യങ്ങള്‍ മുന്‍നിറുത്തി അധികൃതര്‍ ലക്ഷ്യമിട്ടിരുന്നത് പ്രധാനമായും യാതൊരു രേഖകളും ഇല്ലാതെ അതിര്‍ത്തി പ്രദേശങ്ങളിലൂടെ നുഴഞ്ഞു കയറിയവര്‍, രേഖകളുടെ കാലാവധി അവസാനിച്ചിട്ടും രാജ്യത്ത് തുടര്‍ന്നവര്‍ തുടങ്ങിയ അനധികൃത താമസക്കാരെ ആയിരുന്നു. മാനവ ശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ പരിശോധന അല്ലാതിരുന്നിട്ടു കൂടി ഈ പരിശോധനകളില്‍ ജവാസാതിന്റെയും സംയുക്ത സുരക്ഷ സേനകളുടെയും പിടിയില്‍ പത്തു ശതമാനത്തോളം വിദേശികളും ഉള്‍പ്പെട്ടിരുന്നു. ഇതില്‍ അധികവും ഹൗസ് ഡ്രൈവര്‍ വിസയില്‍ സൗദിയിലെത്തി സ്വന്തമായി ജോലി ചെയ്തു വന്നിരുന്നവര്‍ ആയിരുന്നു.

അത് പോലെ തന്നെ മാനവ ശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ പരിശോധനകളില്‍ നിരവധി സ്ഥാപനങ്ങളില്‍ അനേകം ഗാര്‍ഹിക തൊഴിലാളികള്‍ അനധികൃതമായി ജോലി ചെയ്തു വരുന്നതായി കണ്ടെത്തിയിരുന്നു. ഹൗസ് ഡ്രൈവര്‍ വിസയില്‍ രാജ്യത്തെത്തി സ്വതന്ത്രമായി ജോലി ചെയ്തു വരുന്നവരായിരുന്നു ഇവര്‍. ഹൗസ് ഡ്രൈവര്‍മാര്‍ക്ക് ലെവി ബാധകമല്ലാത്തതിനാലാണ് വന്‍തുകയുടെ സാമ്പത്തിക ബാധ്യത ഒഴിവാക്കുന്നതിനായി വിദേശികള്‍ ഈ വിസയില്‍ എത്തി ജോലി ചെയ്തു വന്നിരുന്നത്.

2014 ജൂലൈയിലാണ് രാജ്യത്ത് ആദ്യമായി സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികൾക്ക് ലെവി ബാധകമാക്കിയത്. 2017 ജൂലൈയിൽ ആശ്രിതർക്കും ലെവി നിലവിൽവന്നു. എങ്കിലും ഗാർഹിക തൊഴിലാളികൾക്ക് ലെവി ബാധകമായിരുന്നില്ല. ഈ പഴുത് മുതലെടുത്ത്‌ കൊണ്ടാണ് പല വിദേശികളും ഹൗസ് ഡ്രൈവര്‍ വിസയിലേക്ക് മാറുകയോ ഫൈനല്‍ എക്സിറ്റില്‍ പോയോ പുതിയ ഹൌസ് ഡ്രൈവർ ഉൾപ്പെടെയുള്ള ഗാർഹിക വിസകളില്‍ രാജ്യത്തെത്തുകയോ ചെയ്തു കൊണ്ടിരുന്നത്.

പരിശോധനകളില്‍ ഹൗസ് ഡ്രൈവര്‍ വിസയില്‍ രാജ്യത്തെത്തിയ അനേകം തൊഴിലാളികള്‍ പിടിലാകുന്നത് വര്‍ദ്ധിച്ചതോടെയാണ് ഈ വിഷയം അധികൃതരുടെ ശ്രദ്ധയില്‍ പെടുന്നത്. തുടര്‍ന്ന് ഈ പഴുത് അടക്കുന്നതിനു വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ലെവി ഏര്‍പ്പെടുതാനുള്ള തീരുമാനം മാനവശേഷി സാമൂഹിക വികസന മന്ത്രാലയ ശുപാര്‍ശ പ്രകാരം സൗദി കാബിനറ്റ്‌ കൈക്കൊള്ളുന്നത്.

പുതിയ തീരുമാന പ്രകാരം ഹൗസ് ഡ്രൈവർ വിസയിലുൾപ്പെടെയുള്ള മുഴുവൻ ഗാർഹിക തൊഴിലാളികൾക്കും ലെവി ബാധകമാണ്. ഓരോ തൊഴിലാളിക്കും വർഷത്തിൽ 9,600 റിയാൽ, അഥവാ പ്രതിമാസം 800 റിയാൽ തോതിലാണ് ലെവി. എന്നാല്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തു കൊണ്ട് തന്നെയാണ് ഈ തീരുമാനം മന്ത്രാലയം കൈക്കൊണ്ടിട്ടുള്ളത്. പുതിയ തീരുമാനം മൂലം സ്വദേശികള്‍ക്കും വിദേശികള്‍ക്കും പെട്ടെന്ന് അസൗകര്യം ഉണ്ടാകാത്ത വിധത്തിലാണ് പുതിയ നിബന്ധനകള്‍ നടപ്പിലാക്കുക.

അതായത്, എല്ലാ ഗാര്‍ഹിക തൊഴിലാളികള്‍ക്കും ലെവി ഏര്‍പ്പെടുത്തിയിട്ടില്ല. നാലിൽ കൂടുതൽ ഗാർഹിക തൊഴിലാളികളുള്ള സ്വദേശികളും, രണ്ടിൽ കൂടുതൽ തൊഴിലാളികളുള്ള വിദേശികളും മാത്രമേ പുതിയ തീരുമാന പ്രകാരം ലെവി അടക്കേണ്ടി വരുന്നുള്ളൂ. വിസ കച്ചവടവും അനധികൃത വിസ കൈമാറ്റവും തടയുന്നതിനാണ് ഈ നിബന്ധനകള്‍ കൊണ്ട് വന്നിട്ടുള്ളത്.

മാത്രമല്ല, ഗാര്‍ഹിക തൊഴിലാളികള്‍ക്ക് മറ്റു തൊഴിലുകളിലേക്ക് മാറുന്നതിനാവശ്യമായ സാവകാശവും മന്ത്രാലയം പരോക്ഷമായി നല്‍കുന്നുണ്ട്. അത് കൊണ്ട് തന്നെ രണ്ട് ഘട്ടങ്ങളിലായാണ് തീരുമാനം നടപ്പിലാക്കുക. ഈ വർഷം മെയ് 22 ന് ആരംഭിക്കുന്ന ഒന്നാം ഘട്ടത്തിൽ പുതിയ ഗാർഹിക വിസയിൽ വരുന്ന തൊഴിലാളികൾക്ക് മാത്രമേ ലെവി അടക്കേണ്ടതുള്ളൂ.

കൂടാതെ ഈ വിഷയത്തില്‍ മന്ത്രാലയത്തിന്റെ ഉദാരമായ നിലപാടും പ്രശംസാര്‍ഹമാണ്. പ്രത്യേക വൈദ്യ പരിചരണ ആവശ്യമുള്ള ആളുകൾ, ഭിന്നശേഷിക്കാർക്കുള്ള പരിചരണം തുടങ്ങി മാനുഷികമായ പരിഗണന ആവശ്യപ്പെടുന്ന സന്ദർഭങ്ങളിൽ അത്തരം ജോലികൾക്കായി നിയമിക്കുന്ന ഗാർഹിക തൊഴിലാളിക്ക് ലെവി ബാധകമാവില്ല.

നിലവിൽ രാജ്യത്തുള്ള ഗാർഹിക തൊഴിലാളികൾക്ക് ഒരു വർഷത്തിന് ശേഷം മാത്രമേ ലെവി ബാധകമാകുകയുള്ളൂ. 2023 മെയ് 13 മുതലാണ് ഇവർക്ക് ലെവി അടക്കേണ്ടിവരിക. ഇതിനിടയില്‍ ഇവര്‍ക്ക് മറ്റുള്ള പ്രൊഫഷനുകളിലെക്ക് മാറാനോ ഫൈനല്‍ എക്സിറ്റില്‍ രാജ്യം വിട്ടു പോകാനോ ഉള്ള സാവകാശം ലഭിക്കും. ഇപ്പോൾ ഹൗസ് ഡ്രൈവർ തസ്തികയിലുള്ളവർക്ക് പ്രൊഫഷൻ മാറ്റം അനുവദിക്കുന്നതിനാൽ കൂടുതൽ സുരക്ഷിതമായ തൊഴിലുകൾ കണ്ടെത്തി മാറാവുന്നതാണ്.

സ്പോണ്‍സര്‍ഷിപ്പ് മാറുന്നതിനായി ഖിവ പ്ലാറ്റ്ഫോം വഴിയാണ് അപേക്ഷ നല്‍കേണ്ടത്. പുതിയ സ്പോണ്‍സര്‍ ആണ് മാറാന്‍ അപേക്ഷ നല്‍കേണ്ടത്. തൊഴിലാളിയുടെ ഇഖാമ കാലാവധി ഒരു വര്‍ഷത്തില്‍ കൂടുതല്‍ ഉള്ളതാകരുത് എന്ന നിബന്ധന നിലവിലുണ്ട്. പുതിയ സ്പോണ്‍സര്‍ ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കിയാല്‍ പഴയ സ്പോണ്‍സര്‍ക്ക് എസ്.എം.എസ് ലഭിക്കും. നിലവിലെ സ്പോണ്‍സര്‍ ഇത് അംഗീകരിക്കുന്നതോടെ സ്പോണ്‍സര്‍ഷിപ്പ് മാറ്റം പൂര്‍ത്തിയാകും.

ഹൗസ് ഡ്രൈവര്‍ വിസയില്‍ എത്തി സ്വന്തമായി ജോലി ചെയ്യുകയോ മറ്റു പ്രൊഫഷനുകളില്‍ ജോലി ചെയ്യുകയോ ചെയ്തു വരികയാണെങ്കില്‍ ഈ നിബന്ധന നിലവില്‍ വരുന്നതോടെ താങ്കളുടെ നിലനില്പ് തന്നെ അപകടത്തിലാകും. താങ്കളുടെ സ്പോണ്‍സര്‍ക്ക് നാലില്‍ കൂടുതല്‍ ഗാര്‍ഹിക തൊഴിലാളികള്‍ നിലവില്‍ ഉണ്ടെങ്കില്‍ വർഷത്തിൽ 9,600 റിയാൽ നല്‍കി കൊണ്ട് ഹൗസ് ഡ്രൈവര്‍ വിസയില്‍ മുന്നോട്ട് പോകാന്‍ സാധിക്കില്ല. അതിനാല്‍ നിബന്ധന നിലവില്‍ വരുന്നതിന് മുന്‍പായി ലെവി അടക്കാന്‍ സാധിക്കുന്ന വരുമാനം ലഭിക്കുന്ന മറ്റു പ്രൊഫഷനിലെക്ക് മാറുകയോ അല്ലാത്ത പക്ഷം ഫൈനല്‍ എക്സിറ്റില്‍ പോകുകയോ ചെയ്യുന്നതാണ്‌ ഉചിതം.

പ്രവാസി കോർണർ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക.     https://chat.whatsapp.com/HvJGe8nUWoHFyki1UwPfMD 

ഫേസ് ബുക്കിലൂടെ പ്രവാസി കോര്‍ണര്‍ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യുക https://www.facebook.com/PravasiCornerOfficial

 

വിവരങ്ങള്‍ നല്‍കിയത്: 

Adv. Shiyas Kunjhibava. Lead Partner, SK Associates. (Dubai, Riyadh, Delhi, Kochi)

Continue Reading

LATEST

സൗദിയിലെ നിതാഖാത് വിദേശികളുടെ തൊഴില്‍ ഇല്ലാതാക്കാന്‍ വേണ്ടി മാത്രം തുടങ്ങിയ പദ്ധതിയല്ല.

Published

on

അടുത്ത മാസം പകുതിയോടെ സൗദി അറേബ്യയില്‍ ഓയില്‍ സെക്ടറില്‍ പുതിയ വിസയില്‍ പോകാന്‍ ഒരുങ്ങുകയാണ്. ആദ്യമായാണ് സൗദി കമ്പനിക്ക്  വേണ്ടി ജോലി ചെയ്യാന്‍ സാധിക്കുന്നത്. ഉയര്‍ന്ന തസ്തികയിലാണ് വിസ. ഈ തസ്തിക കാലക്രമേണ നിതാഖാതില്‍ ഉള്‍പ്പെടുത്തി സ്വദേശിവല്‍ക്കരണം ഉണ്ടാകുമെന്നും ജോലി നഷ്ടപ്പെടുമെന്നും നിലവിലുള്ള ജോലി നഷ്ടപ്പെടുത്തി സൗദിയിലേക്ക് പോകുന്നത് ശരിയായ തീരുമാനമല്ല എന്ന് സുഹൃത്ത് പറയുന്നു. എന്താണ് നിതാഖാത് എന്നതിന്റെ അടിസ്ഥാനപരമായ കാര്യങ്ങള്‍ വിശദീകരിച്ചു തരാമോ?    

 

സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന വിദേശികളെ സംബന്ധിച്ചിടത്തോളം അല്‍പ്പം അസ്വസ്ഥത പകരുന്ന വാക്കാണ്‌ സൗദി പൗരന്മാരെ നിയമിക്കുന്നതിന് സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം രൂപം നല്‍കിയ ഒരു പദ്ധതിയുടെ പേരായ നിതാഖാത്.

പലരും കരുതുന്നത് പോലെ വിദേശികളെ സൗദി അറേബ്യയുടെ തൊഴില്‍ രംഗത്ത് നിന്നും ആത്യന്തികമായി പുറത്താക്കുക എന്നതല്ല മറിച്ച് സ്വദേശി പൗരന്മാരുടെ തൊഴിലില്ലായ്മ കുറക്കുകയും അവര്‍ക്ക് രാജ്യത്തിന്റെ സ്വകാര്യ മേഖലയില്‍ ജോലി ഉറപ്പു വരുത്തുകയാണ് ഈ പദ്ധതിയുടെ ലക്‌ഷ്യം. തങ്ങളുടെ പൗരന്മാര്‍ക്ക് തൊഴിലും ഉയര്‍ന്ന ജീവിത സാഹചര്യങ്ങളും ഉറപ്പു വരുത്തുക എന്നത് ഏതൊരു രാജ്യത്തിന്റെയും പ്രാഥമിക കര്‍ത്തവ്യം കൂടിയാണ് എന്ന തത്വത്തില്‍ അധിഷ്ഠിതമായ പദ്ധതി കൂടിയാണ് നിതാഖാത്.

2011-ൽ ആരംഭിച്ചത് മുതൽ, ഈ പദ്ധതിയിലൂടെ കാലാനുസൃതമായി വിവിധ തൊഴിലുകളെ ദേശസാൽക്കരിക്കാനും സ്വദേശി പൗരന്മാരുടെ കഴിവുകളെ വൈവിധ്യവല്‍ക്കരിക്കാനും ആവശ്യമായ നടപടികൾ നടപ്പിലാക്കിയിട്ടുണ്ട്. ഇതുമൂലം ലക്ഷക്കണക്കിന്‌ സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചിട്ടുണ്ട്. ലക്‌ഷ്യത്തിലേക്ക് എത്തുന്നതിനായി കഴിഞ്ഞ 11 വര്‍ഷമായി നിരന്തരമായ അപ്ഡേറ്റുകൾക്കും നിതാഖാത് വിധേയമായിട്ടുണ്ട്. അതിൽ ഏറ്റവും പുതിയത് “അഡ്വാൻസ്ഡ് നിതാഖാത്”/ “പരിഷ്കരിച്ച നിതാഖാത്” എന്ന പേരില്‍ 2021 ഡിസംബറിൽ ആയിരുന്നു.

സൗദി പൗരന്മാര്‍ക്ക് തൊഴില്‍ ഉറപ്പ് വരുത്തുന്നതിനായി സ്വകാര്യ മേഖലയിലെ പ്രത്യേക തൊഴിലുകള്‍ അവര്‍ക്കായി മാത്രം പരിമിതപ്പെടുത്തുക, അതിനായി സ്ഥാപനങ്ങളെ വിവിധ വിഭാഗങ്ങളാക്കി തരം തിരിക്കുക എന്നതാണ് നിതാഖാത് പദ്ധതിയുടെ അടിസ്ഥാന പ്രവര്‍ത്തന രീതി. ഈ പദ്ധതിയിലൂടെ സൗദി പൗരന്മാര്‍ക്ക് കൃത്യമായ അടിസ്ഥാന പ്രതിമാസ ശമ്പളവും മന്ത്രാലയം ഉറപ്പു വരുത്തുന്നുണ്ട്. സൗദി തൊഴിൽ നിയമം ഒരു സൗദി പൗരന് കൃത്യമായ മിനിമം വേതനം നിര്‍ദ്ദേശിക്കുന്നില്ല എന്ന പരിമിതിയെ ഈ പദ്ധതിയിലൂടെ മറികടക്കാനും മന്ത്രാലയത്തിന് സാധിക്കുന്നു.

ആറു ജീവനക്കാരും അതിൽ കൂടുതലുമുള്ള എല്ലാ സ്ഥാപനങ്ങൾക്കും നിതാഖാത്ത് ബാധകമാണ്. നിലവില്‍ ചുവപ്പ്, ഇളം പച്ച, ഇടത്തരം പച്ച, കടും പച്ച, പ്ലാറ്റിനം എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളാക്കിയാണ് സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളെ നിതാഖാത് പദ്ധതി പ്രകാരം തരം തിരിച്ചിട്ടുള്ളത്. പദ്ധതിയുടെ നിബന്ധനകള്‍ പൂര്‍ത്തീകരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ്, അതായത് സൗദിവൽക്കരണത്തിന്റെ ശതമാനത്തെ അടിസ്ഥാനമാക്കിയാണ് ഈ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക അവകാശങ്ങളും പരിമിതികളും ഏര്‍പ്പെടുത്തിയിരിക്കുന്നത്. മിനിമം സൗദിവൽക്കരണം പാലിക്കാത്ത സ്ഥാപനങ്ങൾക്ക് മന്ത്രാലയത്തിൽ നിന്നുള്ള സേവനങ്ങൾ വിലക്കുകയും നിര്‍ദ്ദിഷ്ട സൗദിവല്‍ക്കരണം പാലിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ പ്രോത്സാഹനം നല്‍കുകയുമാണ് ചെയ്യുന്നത്.

സ്ഥാപനങ്ങളെ തരം തിരിക്കുന്നതിനായി ഇന്റർനാഷണൽ ക്ലാസിഫിക്കേഷൻ സ്റ്റാൻഡേർഡ് (“ISIC4”) എന്ന മാനദണ്ഡമാണ് മൂന്ന് വർഷമായി ഉപയോഗിക്കുന്നത്. ഈ മാനദണ്ഡം ഉപയോഗിച്ച് സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്ന മേഖല, സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ, പ്രസ്തുത സ്ഥാപനത്തിലെ ജീവനക്കാരുടെ എണ്ണം തുടങ്ങിയവ ഒരു നിർദ്ദിഷ്‌ട സമവാക്യം ഉപയോഗിച്ച് നിര്‍ണ്ണയിച്ച്  വരുന്ന ഒന്നും രണ്ടും മൂന്നും വർഷങ്ങളിൽ പ്രസ്തുത സ്ഥാപനം  ഏത് വിഭാഗത്തില്‍ ഉള്‍പ്പെടുമെന്ന് നിര്‍ണ്ണയിക്കുന്നു.

പരിഷ്‌കരിച്ച നിതാഖാത്ത് പ്രകാരം സ്വകാര്യ സ്ഥാപനങ്ങൾ മൂന്നു വർഷത്തിനുള്ളിൽ സൗദിവൽക്കരണം ഘട്ടം ഘട്ടമായി നിശ്ചിത ശതമാനം ഉയർത്തൽ നിർബന്ധമാണെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. അല്ലാത്ത പക്ഷം ഈ സ്ഥാപനങ്ങളുടെ വിഭാഗത്തിൽ മാറ്റം വരികയും ഉയര്‍ന്ന വിഭാഗത്തില്‍ നിന്നും താഴെയുള്ള വിഭാഗങ്ങളിലേക്ക് പോവുകയും ചെയ്യും. പുതിയ പദ്ധതി പ്രകാരം ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതിന് ആവശ്യമായ സമയം അനുവദിക്കുക എന്നതാണ് ഈ മൂന്ന് വര്‍ഷ സമയ പരിധിയുടെ ഉദ്ദേശം. ഈ സമയ പരിധിക്കുള്ളില്‍ നാല് ലക്ഷത്തോളം പുതിയ സ്വദേശി തൊഴിലവസരങ്ങളാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.

ചുവന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍:

മുകളില്‍ അഞ്ചാമത്ത ഖണ്ഡികയില്‍ പറഞ്ഞിരിക്കുന്നത് പോലെ അഞ്ചു വിഭാഗങ്ങളായാണ് നിതാഖത് പദ്ധതി പ്രകാരം സ്വകാര്യ കമ്പനികളെ തരം തിരിച്ചിരിക്കുന്നത്. അതില്‍ ഏറ്റവും താഴെയായി കിടക്കുന്ന സ്ഥാപനങ്ങളാണ് ചുവന്ന വിഭാഗത്തിലുള്ള സ്ഥാപനങ്ങള്‍. മന്ത്രാലയം നിര്‍ദ്ടെഷിചിരിക്കുന്നതരത്തിലുള്ള നിബന്ധനകള്‍ പാലിക്കാന്‍ സാധിക്കാത്ത സ്ഥാപനങ്ങളാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്.അത് കൊണ്ട് തന്നെ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം നിതാഖാത് പദ്ധതി പ്രകാരം നല്‍കുന്ന ഉത്തേജന/പ്രോത്സാഹന മാര്‍ഗ്ഗങ്ങള്‍ ലഭ്യമാകില്ല. മറിച്ച് ഇത്തരം സ്ഥാപനങ്ങള്‍ക്ക് അവക്ക് ലഭ്യമായിരുന്ന അടിസ്ഥാന അവകാശങ്ങള്‍ പോലും നഷ്ടമാകുകയും ചെയ്യുന്നു. സ്ഥാപനത്തിനും അതിലെ തൊഴിലാളികള്‍ക്കും താഴെ പറയുന്ന ആനുകൂല്യങ്ങള്‍ നിഷേധിക്കപെടുന്നു:

  1. ചുവന്ന വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് അതിലെ തൊഴിലാളികളുടെ വർക്ക് പെർമിറ്റ് പുതുക്കാൻ സാധിക്കില്ല.
  2. ഇത്തരം സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ മാറ്റാൻ സാധിക്കില്ല.
  3. ഈ സ്ഥാപനങ്ങള്‍ക്ക് പുതിയ വിദേശ തൊഴിലാളികൾക്ക് വർക്ക് പെർമിറ്റ് നൽകാൻ സാധിക്കില്ല.
  4. ചുവന്ന വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് പുതിയ വിസകൾക്ക് വേണ്ടി അപേക്ഷിക്കാന്‍ സാധിക്കില്ല.
  5. ഈ വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് വിസ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സാധിക്കില്ല.
  6. സ്ഥാപനങ്ങളുടെ പുതിയ ശാഖകൾക്കോ പുതിയ സൗകര്യങ്ങൾക്കോ വേണ്ടി പുതിയ ഫയലുകൾ തുറക്കാൻ അനുവാദം ഉണ്ടായിരിക്കില്ല.

ഇളം പച്ച വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ (ലോ ഗ്രീൻ റേഞ്ച് സ്ഥാപനങ്ങള്‍):

ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് ചുവന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങളെ പോലെ മുഴുവന്‍ ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുന്നില്ല. നാമമാത്രമായ നിയന്ത്രണങ്ങളാണ് ഇത്തരം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിലും മന്ത്രാലയം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

  1. ഈ വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് പുതിയ തൊഴില്‍ വിസകൾക്കുള്ള അപേക്ഷകൾ സമര്‍പ്പിക്കാന്‍ സാധിക്കില്ല.
  2. ഈ സ്ഥാപനങ്ങളിലെ വിദേശികളായ തൊഴിലാളികളുടെ പ്രോഫഷനുകള്‍ മാറ്റാനുള്ള അനുവാദം നല്‍കിയിട്ടുണ്ട്. എന്നാല്‍ സൗദി പൗരന്മാർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്ന പ്രൊഫഷനുകളിലേക്ക് മാറ്റം അനുവദിക്കില്ല.
  3. കുറഞ്ഞ പച്ച വിഭാഗത്തിന് താഴെയുള്ള വിദേശ തൊഴിലാളികളുടെ സേവനങ്ങൾ കൈമാറാനുള്ള അനുവാദം ലഭ്യമാണ്.
  4. സ്പെഷ്യലൈസ്ഡ്‌ ആയിട്ടുള്ള പ്രൊഫഷനുകളില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളി ഫൈനല്‍ എക്സിറ്റ് വിസയില്‍ പോകുകയാണെങ്കില്‍ അതിനു പകരമായി പുതിയ വിസ ലഭ്യമാകും.
  5. ഈ വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ വിദേശ തൊഴിലാളിയുടെ അവശേഷിക്കുന്ന ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.

ഇടത്തരം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ (മിഡ് ഗ്രീൻ റേഞ്ച് സ്ഥാപനങ്ങള്‍)

ഇളം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് ലഭ്യമാകുന്ന ആനുകൂല്യങ്ങള്‍ക്ക് പുറമേ മറ്റു ചില ആനുകൂല്യങ്ങള്‍ കൂടി ഇടത്തരം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം നിതാഖാത് പദ്ധതി പ്രകാരം ലഭ്യമാക്കുന്നുണ്ട്.

  1. ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങളുടെ വിവരങ്ങള്‍ നിതാഖാത് പദ്ധതിയില്‍ പെട്ടെന്ന് തന്നെ അപ്ഡേറ്റ് ചെയ്യപ്പെടുന്നു.
  2. ലഭ്യമായിട്ടുള്ള പ്രൊഫഷനുകളില്‍ അനുവദിച്ചിട്ടുള്ള വിസകളുടെ ബാക്കിയുള്ള വിസകള്‍ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് അനുവാദമുണ്ട്.
  3. ഈ വിഭാഗത്തിലുള്ള സ്ഥാപനങ്ങളിലെ വിദേശികളായ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ മാറ്റാനുള്ള അനുവാദം ഉണ്ടായിരിക്കും. എന്നാല്‍ സൗദി പൗരന്മാർക്ക് മാത്രമായി റിസര്‍വ് ചെയ്തിട്ടുള്ള പ്രൊഫഷനുകളിലേക്ക് മാറ്റം അനുവദിക്കില്ല.
  4. ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വിദേശ തൊഴിലാളിയുടെ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.
  5. മറ്റു നിതഖാത് വിഭാഗങ്ങളില്‍ നിന്നും തൊഴിലാളികളെ ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള അനുവാദം ലഭ്യമാണ്.
  6. സ്പെഷ്യലൈസ്ഡ്‌ ആയിട്ടുള്ള പ്രൊഫഷനുകളില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളി ഫൈനല്‍ എക്സിറ്റ് വിസയില്‍ പോകുകയാണെങ്കില്‍ അതിനു പകരമായി പുതിയ വിസ (replacement visa) ലഭ്യമാകും.

കടും പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ (ഹൈ ഗ്രീൻ റേഞ്ച് സ്ഥാപനങ്ങള്‍):

ഇടത്തരം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് ലഭ്യമാകുന്ന എല്ലാ ആനുകൂല്യങ്ങളും ലഭ്യമാകുന്നതോടൊപ്പം മറ്റു ചില ആനുകൂല്യങ്ങള്‍ കൂടി ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം ലഭ്യമാക്കിയിട്ടുണ്ട്.

  1. ഫൈനൽ എക്സിറ്റ് വിസയിൽ പോകുന്ന വിദേശ തൊഴിലാളികള്‍ക്ക് പകരം വിസ (replacement visa) ലഭ്യമാക്കും.
  2. ലഭ്യമായിട്ടുള്ള പ്രൊഫഷനുകളില്‍ അനുവദിച്ചിട്ടുള്ള വിസകളുടെ ബാക്കിയുള്ള വിസകള്‍ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് അനുവാദമുണ്ട്.
  3. ഈ വിഭാഗത്തിലുള്ള സ്ഥാപനങ്ങളിലെ വിദേശികളായ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ മാറ്റാനുള്ള അനുവാദം ഉണ്ടായിരിക്കും. എന്നാല്‍ സൗദി പൗരന്മാർക്ക് മാത്രമായി റിസര്‍വ് ചെയ്തിട്ടുള്ള പ്രൊഫഷനുകളിലേക്ക് മാറ്റം അനുവദിക്കില്ല.
  4. അവശേഷിക്കുന്ന ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വിദേശ തൊഴിലാളിയുടെ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.
  5. മറ്റു നിതഖാത് വിഭാഗങ്ങളില്‍ നിന്നും തൊഴിലാളികളെ ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള അനുവാദം ലഭ്യമാണ്.
  6. ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങളുടെ വിവരങ്ങള്‍ നിതാഖാത് പദ്ധതിയില്‍ പെട്ടെന്ന് തന്നെ അപ്ഡേറ്റ് ചെയ്യപ്പെടുന്നു.

പ്ലാറ്റിനം റേഞ്ച് കമ്പനികൾ:

നിതാഖാത് പദ്ധതി പ്രകാരമുള്ള അഞ്ചു വിഭാഗങ്ങളില്‍ ഏറ്റവും ഉയര്‍ന്ന വിഭാഗമാണ്‌ പ്ലാറ്റിനം വിഭാഗം.

  1. ലഭ്യമായിട്ടുള്ള പ്രൊഫഷനുകളില്‍ അനുവദിച്ചിട്ടുള്ള വിസകളുടെ ബാക്കിയുള്ള വിസകള്‍ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കം.
  2. വിദേശികളായ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ സൗദി പൗരന്മാർക്ക് മാത്രമായി റിസര്‍വ് ചെയ്തിട്ടുള്ള പ്രൊഫഷനുകളിലേക്ക് ഒഴികെ മാറ്റം.
  3. ഫൈനൽ എക്സിറ്റ് വിസയിൽ പോകുന്ന വിദേശ തൊഴിലാളികള്‍ക്ക് പകരമായി വിസ (replacement visa) ലഭ്യമാക്കും.
  4. അവശേഷിക്കുന്ന ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വിദേശ തൊഴിലാളിയുടെ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.
  5. മറ്റു നിതഖാത് വിഭാഗങ്ങളില്‍ നിന്നും തൊഴിലാളികളെ ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള അനുവാദം ലഭ്യമാണ്.
  6. വിവരങ്ങള്‍ നിതാഖാത് പദ്ധതിയില്‍ പെട്ടെന്ന് തന്നെ അപ്ഡേറ്റ് ചെയ്യപ്പെടുന്നു.

സൗദി പൗരന്മാര്‍ക്ക് മിനിമം വേതനം

നിതാഖാത് പദ്ധതി പ്രകാരം വിവിധ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് വിവിധ തരം ആനുകൂല്യങ്ങളും പരിമിതികളും ലഭ്യമാകുമ്പോള്‍ മുകളില്‍ പറഞ്ഞ പോലെ ഒരു സൗദി പൗരന് നിര്‍ദ്ദിഷ്ട തുക അടിസ്ഥാന ശമ്പളമായി ലഭിക്കുന്നു എന്നതാണ് സ്വദേശി പൗരന്മാരെ സംബന്ധിച്ചിടത്തോളം ഈ പദ്ധതിയുടെ ഹൈലൈറ്റ്. ആനുകൂല്യങ്ങളും പരിമിതികളും സ്ഥാപനങ്ങള്‍ക്ക് ലഭ്യമാകുമ്പോള്‍ തങ്ങളുടെ പൗരന്മാരുടെ ജീവിത നിലവാരം ഉറപ്പു വരുത്തുന്നതിനുള്ള അടിസ്ഥാന ശമ്പളം ഉറപ്പു വരുത്തുന്ന രീതിയാണ് മന്ത്രാലയത്തിന്റെ നിതഖാത് പദ്ധതിയെ സ്വദേശി പൗരന്മാര്‍ക്ക് ഇടയില്‍ ജനപ്രിയമാക്കി തീര്‍ക്കുന്നത്.

നിതാഖാത് പദ്ധതി പ്രകാരം സ്ഥാപനങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സൗദി പൗരന്റെ അടിസ്ഥാന പ്രതിമാസ ശമ്പളം ഏറ്റവും കുറഞ്ഞത് 4,000 റിയാൽ എന്ന് നിജപ്പെടുത്തിയിട്ടുണ്ട്. മുന്‍പ് ഈ തുക 3000 റിയാൽ ആയിരുന്നു എങ്കിലും വിവധ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് സമീപ മാസങ്ങളിലാണ് ഈ തുകയില്‍ മന്ത്രാലയം വര്‍ദ്ധന ഏര്‍പ്പെടുത്തിയത്.

എങ്കിലും ഈ നിബന്ധനയില്‍ പ്രത്യക്ഷമായി ചെറിയ തരത്തിലുള്ള ഇളവ് മന്ത്രാലയം നല്‍കുന്നുണ്ട് എങ്കിലും നിതാഖാത് പ്രകാരമുള്ള പൂര്‍ണ്ണമായ ആനുകൂല്യം ലഭിക്കണമെങ്കില്‍ ഈ നിബന്ധന പൂര്‍ണ്ണമായും പാലിക്കണം എന്നത് മിനിമം വേതനതോട് കൂടി സ്വദേശി പൗരന്മാരെ തങ്ങളുടെ സ്ഥാപനങ്ങളില്‍ നിയമിക്കാന്‍ പരോക്ഷമായി സ്വകാര്യ സ്ഥാപനങ്ങളെ നിര്‍ബന്ധിതരാക്കുന്നു.

അതായത് 4000 റിയാലില്‍ കുറവ് ശമ്പളത്തിനും സ്ഥാപനങ്ങള്‍ക്ക് സ്വദേശി തൊഴിലാളികളെ നിയമിക്കാന്‍ അനുവാദമുണ്ട്. അന്നാല്‍ അതിനു ആനുപാതികമായി പദ്ധതിയില്‍ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങള്‍ക്കും കുറവുണ്ടാകും. അതായത് 4000 റിയാലിൽ താഴെയുള്ള ശമ്പളം നല്‍കി നിയമിക്കുന്ന ഒരു സ്വദേശി തൊഴിലാളിയെ നിതാഖാത് പദ്ധതി പ്രകാരം പകുതി തൊഴിലി ആയി മാത്രമേ കണക്കാക്കുകയുള്ളൂ.  പാർട്ട് ടൈം തൊഴിലാളികളുടെ കാര്യത്തിലും ഈ നിബന്ധന ബാധകമാണ്. മാസത്തില്‍ 168 മണിക്കൂറിൽ കുറയാത്ത സേവനം പൂർത്തിയാക്കിയ തൊഴിലാളിയെ (ഫ്ലക്സിബിള്‍ അവേഴ്സ്) സൗദി തൊഴിലാളിയുടെ 1/3 ആയി കണക്കാക്കും.

എന്നാല്‍ വികലാംഗരായ സ്വദേശി തൊഴിലാളികളുടെ കാര്യത്തില്‍ വലിയ ഇളവാണ് മന്ത്രാലയം നല്‍കുന്നത്. 4000 റിയാലില്‍ കുറയാത്ത ശമ്പളത്തില്‍ ഒരു സ്വദേശിയായ വികലാംഗ തൊഴിലാളിയെ നിയമിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നിതാഖാത് പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ക്കായി ഒരു തൊഴിലാളിയെ 4 തൊഴിലാളികളായി കണക്കാക്കും. ഇതിലൂടെ അംഗ പരിമിതരായ തങ്ങളുടെ പൗരന്മാരുടെ തൊഴില്‍ ലഭ്യതയും അവര്‍ക്ക് നിര്‍ദ്ദിഷ്ട ജീവിത സാഹചര്യവും ഉറപ്പു വരുത്താന്‍ മന്ത്രാലയത്തിന് നിതാഖാത് പദ്ധതിയിലൂടെ സാധിക്കുന്നു.

 

ഇതൊക്കെയാണ് നിതാഖാത് പദ്ധതിയെ സംബന്ധിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍. നിങ്ങളെ സംബന്ധിച്ച് വിസ ഉന്നത തസ്തികയില്‍ ഉള്ളതായതിനാല്‍ കുറച്ച് അപകട സാധ്യതയും ഇല്ലാതില്ല. കാരണം പലപ്പോഴും പ്രധാന തസ്തികകളാണ് സൗദിവല്ക്കരണത്തില്‍ ഉള്‍പ്പെടുത്താറുള്ളത്. വിദേശികള്‍ ധാരാളമായി ജോലി ചെയ്യുന്ന താഴ്ന്ന തസ്തികകള്‍ അധികമായി ഉള്‍പ്പെടുത്താറില്ല. നിങ്ങളുടെ തസ്തിക ഏതാണെന്ന് വ്യക്തമായി ചോദ്യത്തില്‍ ഉള്‍പ്പെടുത്താതിനാല്‍ അതിനെ കുറിച്ച് കൃത്യമായി പറയാനും സാധിക്കില്ല.

മറുപടി നല്‍കിയത്:

അഡ്വ.ഷിയാസ് കുഞ്ഞിബാവ. ലീഡ് പാര്‍ട്ണര്‍, എസ്.കെ അസോസിയേറ്റ്സ്. (ദുബായ്. റിയാദ്. ഡല്‍ഹി. കൊച്ചി)

 

Continue Reading

LATEST

എം എസ് എഫിന് രാജ്യ തലസ്ഥാനത്ത് ദേശീയ കമ്മിറ്റി ഓഫീസ്. ദേശീയ തലത്തില്‍ സംഘടന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കലും ശക്തിപ്പെടുത്തലും ലക്‌ഷ്യം

Published

on

ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ വിദ്യാര്‍ത്ഥി ഘടകമായ എം.എസ്.എഫിന്റെ പ്രവര്‍ത്തന ചരിത്രത്തില്‍ പുതിയ ഒരധ്യായം എഴുതി ചേര്‍ത്തു കൊണ്ടാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ വെച്ചു നടന്ന ദേശീയ സമ്മേളനം സമാപിച്ചത്.

സംസ്ഥാന പ്രതിനിധികള്‍, കേന്ദ്ര സര്‍വ്വകലാശാലാ പ്രതിനിധികള്‍, മുസ്‌ലിം ലീഗ് ദേശീയ നേതാക്കള്‍, വിദ്യാര്‍ത്ഥി സംഘടനാ നേതാക്കള്‍, വിദ്യാഭ്യാസ വിചക്ഷണര്‍, ആക്റ്റിവിസ്റ്റുകള്‍ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്ത സമ്മേളനം വന്‍ വിജയമായതോടൊപ്പം തന്നെ എം.എസ്.എഫ് ദേശീയ കമ്മിറ്റിയുടെ പുതിയ ആസ്ഥാനം പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.

മുസ്‌ലിംലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് പുതിയ ദേശീയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തത്.

വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര, സംസ്ഥാന സര്‍വ്വകലാശാലകളിലും പതിറ്റാണ്ടുകളായി എം എസ് എഫിന്റെ പ്രവര്‍ത്തനം നടക്കുന്നുണ്ടങ്കിലും ദേശീയ കമ്മറ്റി യാഥാര്‍ഥ്യമായത് 2016ലാണ്. ദേശീയ തല പ്രവര്‍ത്തനങ്ങള്‍ എകോപിപ്പിക്കുകയും പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ദിശാബോധം നല്‍കുകയും ചെയ്യുക എന്ന ലക്‌ഷ്യം മുന്‍നിറുത്തി 2016 ഡിസംബര്‍ 17 ന് പാലക്കാട് വെച്ചാണ് എം എസ് എഫിന് ഒരു ദേശീയ കമ്മറ്റി രൂപീകരിക്കുന്നത്. തുടര്‍ന്നാണ്‌ പ്രവര്‍ത്തനം ദേശീയ തലത്തിലേക്ക് വ്യാപിപിക്കുന്നത്.

നിലവില്‍ രാജ്യത്തെ 13 സംസ്ഥാനങ്ങളിലും, വിവിധ കേന്ദ്ര- സംസ്ഥാന സര്‍വ്വകലാശാലകളിലും എം എസ് എഫ് പ്രവര്‍ത്തനം സജീവമാണ്. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്രവും, സംഘടിത രാഷ്ട്രീയ ശക്തിയുടെ പ്രസക്തിയും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക്, വിശിഷ്യാ മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു നല്കുന്ന മഹത്തായ ദൗത്യമാണ് എം എസ് എഫ് ദേശീയ കമ്മിറ്റി നിര്‍വ്വഹിച്ചു കൊണ്ടിരിക്കുന്നത്.

പൗരത്വ ഭേദഗതി നിയമവും, വിദ്വേഷ പ്രസംഗങ്ങളും, ആള്‍ക്കൂട്ട കൊലപാതകങ്ങളും, വസ്ത്രവിവേചനങ്ങളുമെല്ലാം കൊണ്ട് അപരവത്കരിക്കപ്പെടുന്ന കാലത്ത് വിദ്യാഭ്യാസം കൊണ്ട് കരുത്തരായി മാറുക എന്നതാണ് പ്രതിരോധമാര്‍ഗം. എം എസ് എഫ് ആ ദൗത്യ നിര്‍വ്വഹണത്തിലേക്കാണ് വിദ്യാര്‍ത്ഥികളെ ഉണര്‍ത്തുന്നത്. അതോടൊപ്പം രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പാര്‍ശ്വവത്കരിക്കപ്പെട്ടിരുന്ന മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് കടന്നു വരാനുള്ള ആത്മവിശ്വാസം സൃഷ്ടിക്കുക എന്ന ദൗത്യവും എം എസ് എഫ് വിജയകരമായി തന്നെ തുടര്‍ന്ന് പോരുകയാണ്.

മുഹമ്മദ്‌ അഷറഫ് എം എസ് എഫ് ദേശീയ കമ്മിറ്റി പ്രസിഡന്റ് ടി.പി. അഷറഫ് അലിയോടൊപ്പം

ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഭരണ ഘടന വിഭാവനം ചെയ്തിട്ടുള്ള അവസര സമത്വവും സാമൂഹിക നീതിയും പോലുള്ള അവകാശങ്ങള്‍ നഷ്ടപ്പെടാതിരിക്കാനും അവകാശങ്ങള്‍ ക്രിയാത്മകമായി ഉപയോഗിക്കാനും  സംഘടിതരായി രാഷ്ട്രീയ ശക്തിയായി നിലനിന്ന് അവകാശങ്ങള്‍ക്ക് വേണ്ടി പൊരുതുക എന്നതാണ് വര്‍ത്തമാന കാലഘട്ടത്തില്‍ വിദ്യര്‍ത്ഥി സമൂഹത്തിന്റെയും ആവശ്യം. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്രവും, സംഘടിത രാഷ്ട്രീയ ശക്തിയുടെ പ്രസക്തിയും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക്, വിശിഷ്യാ മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു നല്‍കി അത്തരത്തിലുള്ള സംവാദങ്ങള്‍ക്ക് ശക്തി പകരുകയാണ് ‘വിദ്യാഭ്യാസം, വിമോചനം, ശാക്തീകരണം’ എന്ന മുദ്രാവാക്യത്തിലൂടെ എം എസ് എഫ് നിര്‍വ്വഹിക്കുന്നത്.

രാജ്യതലസ്ഥാനത്ത് തന്നെ പുതിയ പുതിയ ദേശീയ കമ്മിറ്റി ഓഫീസ് സ്ഥാപിതമായതോടെ ദേശീയ തലത്തില്‍ സംഘടന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ശക്തിപ്പെടുത്താനും എം എസ് എഫിന് സാധിക്കുമെന്നാണ് പുതിയ നേതൃത്വം കരുതുന്നത്. അതോടൊപ്പം തന്നെ ഇന്ത്യയിലെ മുസ്‌ലിം സമുദായത്തിന് വരും കാലത്തേക്കുള്ള നേതൃത്വത്തെ വളര്‍ത്തിയെടുക്കുകയെന്ന ദൗത്യം നിര്‍വ്വഹിക്കാനും എം എസ് എഫ് ദേശീയ കമ്മിറ്റിക്ക് സാധിക്കുമെന്നും നേതൃത്വം പ്രത്യാശിക്കുന്നു.

മുഹമ്മദ്‌ അഷറഫ്  

ന്യൂ ഡല്‍ഹി.

 

Continue Reading
INDIA2 weeks ago

വിചാരണ ആറു മാസത്തിനകം പൂര്‍ത്തിയാക്കി വിധി പറയാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം

LATEST1 year ago

ആ വഴിയും അടയുന്നു. നിലവിലെ സാഹചര്യത്തില്‍ ലെവി കൊടുത്ത് സൗദിയില്‍ ഇനി മുന്നോട്ടു പോകാന്‍ സാധിക്കില്ല.

LATEST1 year ago

സൗദിയിലെ നിതാഖാത് വിദേശികളുടെ തൊഴില്‍ ഇല്ലാതാക്കാന്‍ വേണ്ടി മാത്രം തുടങ്ങിയ പദ്ധതിയല്ല.

LATEST1 year ago

എം എസ് എഫിന് രാജ്യ തലസ്ഥാനത്ത് ദേശീയ കമ്മിറ്റി ഓഫീസ്. ദേശീയ തലത്തില്‍ സംഘടന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കലും ശക്തിപ്പെടുത്തലും ലക്‌ഷ്യം

LATEST1 year ago

വിസിറ്റ്-പുതിയ വിസക്കാര്‍ക്ക് അപ്ഡേഷന്‍, യാത്ര മുടങ്ങുന്ന സാഹചര്യം, 93 അംഗീകൃത പരിശോധന കേന്ദ്രങ്ങള്‍: സൗദി പ്രവാസികള്‍ ആവര്‍ത്തിച്ചു ചോദിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍

LATEST1 year ago

സൗദിയില്‍ ബൂസ്റ്റര്‍ ഡോസ് ഇല്ലെങ്കില്‍ പിഴ?, തവക്കല്‍ന, അബ്ഷീര്‍: സൗദി പ്രവാസികള്‍ ഏറ്റവും കൂടുതല്‍ ചോദിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍.

LATEST1 year ago

സൗദിയിലേക്ക് നഴ്സുമാര്‍ മാന്‍പവര്‍ സപ്ലൈ സ്ഥാപനങ്ങള്‍ വഴി പോകുന്നത് പരമാവധി ഒഴിവാക്കുക

LATEST1 year ago

ബൂസ്റ്റര്‍ ഡോസ്, റീ എന്‍ട്രി, ഇലക്ട്രോണിക് തൊഴില്‍ കരാര്‍, ഒരു ലക്ഷം റിയാല്‍ പിഴ തുടങ്ങിയവയെ കുറിച്ച് സൗദി പ്രവാസികള്‍ ആവര്‍ത്തിച്ച് ചോദിച്ച ചോദ്യങ്ങള്‍

LATEST1 year ago

സൗദിയില്‍ ഇപ്പോള്‍ പ്രവാസികള്‍ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങള്‍ വിശദമായി

LATEST1 year ago

സൗദി പ്രവാസികള്‍ ആവര്‍ത്തിച്ചു ആവശ്യപ്പെട്ട ബൂസ്റ്റര്‍ ഡോസ് സംശയങ്ങള്‍ക്കുള്ള മറുപടികള്‍ .

LATEST1 year ago

സൗദി ബൂസ്റ്റര്‍ ഡോസിനെ കുറിച്ച് അറിയേണ്ടതെല്ലാം. വിസിറ്റിംഗ് വിസ, പുതിയ വിസ, റീ എന്‍ട്രിയില്‍ പോകുന്നവര്‍ തുടങ്ങിയവര്‍ ഏറ്റവും കൂടുതല്‍ ചോദിച്ച ചോദ്യങ്ങള്‍

LATEST1 year ago

സൗദി ചാര്‍ട്ടേഡ്‌ ഫ്ലൈറ്റ്‌, ആര്‍.ടി.പി.സി.ആര്‍, ബോര്‍ഡര്‍ നമ്പര്‍, എയര്‍പോര്‍ട്ട് പരിശോധന, ഫൈനല്‍ എക്സിറ്റ്: സൗദി പ്രവാസികള്‍ ഏറ്റവും കൂടുതല്‍ ചോദിച്ച ചോദ്യങ്ങള്‍

LATEST1 year ago

അപ്പോയിന്റ്മെന്റ് ഇല്ലാതെ എയര്‍പോര്‍ട്ടില്‍ ബൂസ്റ്റര്‍ ഡോസ്, തവക്കല്‍നയില്‍ നോണ്‍ ഇമ്മ്യൂണ്‍, സൗദി കര്‍ഫ്യൂ: സൗദി പ്രവാസികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി

LATEST1 year ago

സിഹത്തി, തവക്കല്‍ന, ബൂസ്റ്റര്‍ ഡോസ്, രാജകാരുണ്യം, ഇഖാമ പുതുക്കല്‍: സൗദി പ്രവാസികള്‍ ഏറ്റവും കൂടുതല്‍ ചോദിച്ച ചോദ്യങ്ങള്‍

LATEST1 year ago

“വന്‍ വിജയം ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് പഠിക്കാന്‍ ഏറെയുള്ള ജീവിതം”. ഇബ്രാഹിം ഹാജിയുടെ വിജയ രഹസ്യങ്ങള്‍ പങ്കു വെക്കുന്ന ഓര്‍മ്മ കുറിപ്പ്.

Trending

error: Content is protected !!