Connect with us

LATEST

സൗദി പ്രവാസികള്‍ ആവര്‍ത്തിച്ചു ചോദിച്ച ഏറ്റവും പുതിയ 17 ചോദ്യങ്ങള്‍. നാട്ടില്‍ നിന്നും സൗദിയിലേക്ക് തിരിച്ചു വരുന്നവരും സൗദിയില്‍ ഉള്ളവരും അറിഞ്ഞിരിക്കേണ്ടത്

Published

on

1. ഞാന്‍ നാട്ടില്‍ നിന്നും രണ്ടു ഡോസ് വാക്സിന്‍ സ്വീകരിച്ച് തവക്കല്‍നയില്‍ ഇമ്മ്യൂണ്‍ ആയ ശേഷം സൗദിയില്‍ തിരിച്ചെത്തിയ ആളാണ്‌. മാലിദ്വീപില്‍ 14 ദിവസം താമസിച്ചതിനു ശേഷമാണ് സൗദിയിലേക്ക് തിരിച്ചെത്തിയത്. എനിക്ക് അടിയന്തിരമായി ഇപ്പോള്‍ നാട്ടിലേക്ക് പത്തു ദിവസത്തെ അവധിയില്‍ പോകേണ്ടതായിട്ടുണ്ട്. നാട്ടിലേക്ക് പോയി തിരിച്ചു വരുന്ന സമയത്ത് എനിക്ക് നേരിട്ട് സൗദിയിലേക്ക് യാത്ര ചെയ്യുന്നതിനു തടസ്സമുണ്ടോ?

നിലവില്‍ സൗദിയില്‍ നിന്നും രണ്ടു ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമേ നേരിട്ട് പ്രവേശനം അനുവദിക്കുകയുള്ളൂ. അല്ലാത്തവര്‍ക്ക് നേരിട്ടുള്ള പ്രവേശനത്തിന് വിലക്കുണ്ട്. സൗദിക്ക് പുറത്ത് നിന്നും വാക്സിന്‍ സ്വീകരിച്ചവര്‍ മറ്റൊരു രാജ്യത്ത് 14 ദിവസം താമസിച്ച ശേഷം മാത്രമേ സൗദിയിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ എന്ന വ്യവസ്ഥയില്‍ ഇപ്പോഴും മാറ്റം ഉണ്ടായിട്ടില്ല. ഈ നിബന്ധന റെഡ് ലിസ്റ്റില്‍ ഉള്ള രാജ്യത്ത് നിന്നും സൗദിയിലേക്ക് വരുന്ന വിദേശികള്‍ക്ക് ബാധകമാണ്. ഒരിക്കല്‍ ഇമ്മ്യൂണ്‍ ആയി മറ്റൊരു രാജ്യത്ത് 14 ദിവസം താമസിച്ചതിനു ശേഷം സൗദിയില്‍ തിരിച്ചെത്തിയവര്‍ക്കും ഈ നിബന്ധനയില്‍ ഇളവ് ലഭിക്കില്ല. നിലവിലെ നിബന്ധന പ്രകാരം ഇവര്‍ സൗദിയില്‍ നിന്നും നാട്ടിലേക്ക് പോയാല്‍ പിന്നീട് സൗദിയിലേക്ക് പ്രവേശിക്കണമെങ്കില്‍ മറ്റൊരു രാജ്യത്ത് 14 ദിവസം താമസിക്കേണ്ടതായി വരും.

2. ഞാനിപ്പോള്‍ നാട്ടിലാണ് ഉള്ളത്. എന്റെ സൗദി മൊബൈല്‍ നമ്പര്‍ തിരിച്ചു കിട്ടാന്‍ സാധ്യത ഇല്ലാത്ത വിധം നഷ്ടപ്പെട്ടു പോയി. മൊബൈല്‍ ഫോണ്‍ അടക്കമാണ് നഷ്ടപ്പെട്ടു പോയത്. ആ സിം കാര്‍ഡിലാണ് അബ്ഷീര്‍, തവക്കല്‍ന, സ്വഹത്തി എല്ലാം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതെല്ലം പുതിയ നമ്പരിലേക്ക് മാറ്റാന്‍ എന്തെങ്കിലും മാര്‍ഗ്ഗം ഉണ്ടോ?

ഒരു സൗദി പ്രവാസി എന്ന നിലയില്‍ വളരെ പ്രധാനപ്പെട്ട ഒരു മൊബൈല്‍ നമ്പരാണ് നിങ്ങള്‍ക്ക് നഷ്ടമായത്. സൗദിയില്‍ എത്തിയ ശേഷം ഇതെല്ലാം പുതിയ മൊബൈല്‍ നമ്പരിലേക്ക് മാറ്റാന്‍ സാധിക്കും. നിങ്ങളുടെ പേരില്‍ ഒരു സിം കാര്‍ഡ് എടുക്കുക. എയര്‍പോര്‍ട്ടില്‍ MOI (Ministry of Interior) യുടെ മെഷീനില്‍ വിരലടയാളം കൊടുത്ത് അപ്ഡേറ്റ് മൊബൈല്‍ നമ്പര്‍ എന്ന ഓപ്ഷന്‍ ഉപയോഗിച്ച് അബ്ഷീറില്‍ മൊബൈല്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്യുക. അബ്ഷീര്‍ അപ്ഡേറ്റ് ചെയ്തു കഴിഞ്ഞാല്‍ അതിനു ശേഷം തവക്കല്‍ന ആക്റ്റിവേറ്റ് ചെയ്യുക. ലോഗിന്‍ പേജില്‍ അപ്ഡേറ്റ് മൊബൈല്‍ നമ്പര്‍ എന്ന ഓപ്ഷന്‍ കാണാന്‍ സാധിക്കും. അതില്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കി ഒ.ടി.പി എന്റര്‍ ചെയ്‌താല്‍ തവക്കല്‍ന പുതിയ മൊബൈല്‍ നമ്പരിലേക്ക് മാറി കിട്ടും. സ്വിഹത്തിയിലും അപ്ഡേറ്റ് മൊബൈല്‍ നമ്പര്‍ എന്ന ഓപ്ഷന്‍ ഉപയോഗിച്ച് മൊബൈല്‍ നമ്പര്‍ മാറ്റാന്‍ സാധിക്കും. എന്നാല്‍ ഇതെല്ലാം സൗദിയില്‍ എത്തിയ ശേഷമാണ് ചെയ്യാന്‍ സാധിക്കുക.

3. അബ്ഷീര്‍, തവക്കല്‍ന, സ്വഹത്തി മൊബൈല്‍ നമ്പര്‍ നഷ്ടപ്പെട്ടു പോയി. വര്‍ക്ക്‌ ചെയ്യുന്ന മറ്റൊരു സൗദി നമ്പര്‍ കൈവശം ഉണ്ട്. എനിക്ക് ഇപ്പോള്‍ നാട്ടില്‍ നിന്നും ആദ്യ ഡോസ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ എന്തെങ്കിലും മാര്‍ഗ്ഗം ഉണ്ടോ?

രണ്ടു വഴികളാണ് ഉള്ളത്. ഒന്ന് ഒഫീഷ്യലും മറ്റൊന്ന് അണ്‍ ഒഫീഷ്യലും ആണ്. ആരോഗ്യ മന്ത്രാലയവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ മുഖേന ലഭ്യമാക്കുന്നതാണ് ഒരു വഴി. അത് അണ്‍ ഒഫീഷ്യല്‍ ആണ്. അങ്ങിനെയുള്ള ആരെങ്കിലും ഉണ്ടെങ്കില്‍ അവരുമായി ബന്ധപ്പെട്ടാല്‍ സ്വിഹത്തി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ സാധ്യതയുണ്ട്. എം.ഒ.എച്ചില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വ്യക്തികളുടെ മൊബൈല്‍ നമ്പരില്‍ ഒ.ടി.പി ലഭിക്കാതെ തന്നെ സര്‍ട്ടിഫിക്കറ്റ് സിസ്റ്റത്തില്‍ നിന്നും പ്രിന്റ്‌ ചെയ്ത് എടുക്കാന്‍ സാധിക്കും. കുറച്ചു ദിവസം മുന്‍പ് വരെ ഇങ്ങിനെ കുറെ പേര്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കിയിട്ടുണ്ട്. ഇപ്പോള്‍ ലഭ്യമാണോ എന്നറിയില്ല. പണം വാങ്ങിയാണ് ചില ഏജന്റുകള്‍ ഇങ്ങിനെ ചെയ്തു കൊടുതിരുന്നത്. നിയമപരമായ വഴി അല്ലാത്തതിനാല്‍ തിനെ കുറിച്ച് കൂടുതല്‍ പറയാന്‍ സാധിക്കില്ല.

മറ്റൊരു വഴി ഉള്ളത്, എം.ഓ.എച്ച് മായി ഇ മെയില്‍ വഴി ബന്ധപ്പെടുക. ഇഖാമ കോപ്പി, നഷ്ട്ടപ്പെട്ടു പോയ മൊബൈല്‍ നമ്പര്‍, നിലവിലുള്ള മൊബൈല്‍ നമ്പര്‍ എന്നിവയുടെ വിവരങ്ങള്‍ സഹിതം സ്വിഹത്തി മൊബൈല്‍ നമ്പര്‍ പുതിയ നമ്പരിലേക്ക് മാറ്റി കിട്ടുവാന്‍ അഭ്യര്‍ഥിച്ച് [email protected] ലേക്ക് മെയില്‍ അയക്കുക. ശ്രമിച്ച് നോക്കുക. പ്രതികരണം ചിലപ്പോള്‍ വൈകുകയോ ലഭിക്കാതിരിക്കുകയോ ചെയ്യാം.

4. കോവിഡ് ആദ്യ സമയത്ത് നാട്ടിലേക്ക് വന്നതാണ്. ഇപ്പോഴും നാട്ടിലാണ്. ഇപ്പോള്‍ കഫീല്‍ ഇഖാമ പുതുക്കി തന്നിട്ടുണ്ട്. പക്ഷെ ഇതുവരെ തവക്കല്‍ന ഉണ്ടാക്കിയിട്ടില്ല. ഇപ്പോൾ എങ്ങിനെയാണ് ഉണ്ടാക്കുന്നത്. അബ്ഷീര്‍ അക്കൌണ്ട് ഉണ്ടായിരുന്നു. പക്ഷെ ഫോണ്‍ നമ്പര്‍ ഇപ്പോള്‍ ഇല്ല. ഇപ്പോള്‍ സൗദിയിലുള്ള സുഹൃത്ത് മുഖേന സിംകാര്‍ഡ് സംഘടിപ്പിച്ചിട്ടുണ്ട്. ഇത് വെച്ച് നാട്ടില്‍ നിന്നും മാറ്റാരാൾക് ഉണ്ടാക്കാൻ കഴിമോ?

അബ്ഷീര്‍ ഇല്ലാത്ത വ്യക്തി ആയിരുന്നെങ്കില്‍ സാധിക്കുമായിരുന്നു. സൗദിയിലുള്ള ഒരാളുടെ മൊബൈല്‍ നമ്പര്‍ വെച്ച് സര്‍ട്ടിഫൈ ചെയ്ത് നാട്ടില്‍ നിന്ന് തന്നെ തവക്കല്‍ന ശരിയാക്കാന്‍ സാധിക്കുമായിരുന്നു. മുന്‍പ് അബ്ഷീര്‍ അക്കൌണ്ട് ഉണ്ടായിരുന്ന വ്യക്തിയാണെങ്കില്‍ ഇപ്പോള്‍ ആ സാധ്യതയില്ല. ആദ്യം അബ്ഷീര്‍ അക്കൌണ്ടില്‍ മൊബൈല്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്. വിരലടയാളം വെച്ച് അപ്ഡേറ്റ് ചെയ്യണം എന്നതിനാല്‍ സൗദിയില്‍ ഉണ്ടെങ്കില്‍ മാത്രമേ ഇത് അപ്ഡേറ്റ് ചെയ്യാനും സാധിക്കുകയുള്ളൂ.

5. പുതിയ വിസക്കര്‍ക്ക് ദുബായില്‍ നിന്നും സൗദിയിലേക്ക് പോകുന്നതിനു ഏതൊക്കെ രേഖകളാണ് ആവശ്യമായുള്ളത്?

  1. മുഖീം അറൈവല്‍ രജിസ്ട്രേഷന്‍ പ്രിന്റൌട്ട്. മൊബൈലില്‍ പി.ഡി.എഫ് ഫോര്‍മാറ്റില്‍ സൂക്ഷിച്ചാലും മതിയാകും. സൗദിയിലേക്ക് വിമാനം കയറുന്നതിനു മുന്‍പുള്ള മൂന്നോ നാലോ ദിവസം മുന്‍പ് മുഖീമില്‍ രജിസ്റ്റര്‍ ചെയ്യാം.
  2. യാത്ര ചെയ്യുന്നതിന് 72 മണിക്കൂറിനുള്ളില്‍ ചെയ്തിട്ടുള്ള ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ്‌ റിസള്‍ട്ട്.
  3. വിസയുള്ള പാസ്പോര്‍ട്ട് ഉണ്ടായിരിക്കണം. പാസ്പോര്‍ട്ട് പുതുക്കിയിട്ടുണ്ട് എങ്കില്‍ പഴയ പാസ്പോര്‍ട്ട് കൂടി കൈവശം കരുതുക.
  4. വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
  5. വിമാന ടിക്കറ്റ്
  6. യു.എ.ഇ വിസിറ്റ് വിസയുടെ കോപ്പി ഉണ്ടായിരിക്കണം.
  7. മൊബൈല്‍ ഫോണില്‍ തവക്കല്‍ന അപ്ളിക്കേഷന്‍ ഡൌണ്‍ലോഡ്‌ ചെയ്തിരിക്കണം. സൗദിയില്‍ എത്തിയ ശേഷം ആക്റ്റിവേറ്റ് ചെയ്‌താല്‍ മതിയാകും. എന്നാല്‍ അപ്ളിക്കേഷന്‍ മൊബൈലില്‍ ഡൌണ്‍ലോഡ്‌ ചെയ്തിരിക്കണം എന്നത് നിര്‍ബന്ധമാണ്‌. സൗദിയില്‍ എത്തിയ ശേഷം പാസ്പോര്‍ട്ട് നമ്പര്‍ വെച്ച് ആക്റ്റിവേറ്റ് ചെയ്യാന്‍ സാധിക്കും.
  8. സൗദിയിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പായി മറ്റൊരു രാജ്യത്ത് 14 ദിവസം ചിലവഴിച്ചിരിക്കണം എന്നെത് നിര്‍ബന്ധമായ നിബന്ധനയാണ്. ഇതിനായി പ്രത്യേക രേഖയൊന്നും ആവശ്യമില്ല. ഇത് പാസ്പോര്‍ട്ടിലെ സ്റ്റാമ്പില്‍ നിന്നും വ്യക്തമാകും.

6. ഞാന്‍ അടുത്ത ദിവസം ദുബായില്‍ നിന്നും റിയാദിലേക്ക് യാത്ര ചെയ്യുവാനായി ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. നാട്ടിലുള്ള ട്രാവല്‍ ഏജന്റാണ് ബുക്ക് ചെയ്തത്. വിമാന യാത്രയില്‍ ഏഴ് കിലോ ഹാന്‍ഡ് ബാഗേജ് മാത്രമാണ് അനുവദിക്കുക എന്ന് പറയുന്നു. പക്ഷെ എനിക്ക് കൂടുതല്‍ ലഗേജ് ഉണ്ട്. അത് കൊണ്ട് പോകാന്‍ ഞാന്‍ എന്താണ് ചെയ്യേണ്ടത്?

ചിലവ് കുറയ്ക്കാനായി നിങ്ങള്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്തു തന്ന ട്രാവല്‍ എജന്റ് ഹാന്‍ഡ് ബാഗേജ് മാത്രമുള്ള ടിക്കറ്റ് ആയിരിക്കും നിങ്ങള്‍ക്കായി എടുത്തിട്ടുണ്ടാവുക. ചില ബഡ്ജറ്റ് വിമാന കമ്പനികള്‍ കുറഞ്ഞ നിരക്കില്‍ യാത്രക്കാരെ ആകര്‍ഷിക്കാനായി അത്തരത്തിലുള്ള ടിക്കറ്റുകളും യാത്രക്കാര്‍ക്ക് നല്‍കുന്നുണ്ട്. നിങ്ങള്‍ക്ക് കൂടുതല്‍ ലഗേജ് കൊണ്ട് പോകാനുണ്ടെങ്കില്‍ ഓണ്‍ലൈന്‍ വഴി കൂടുതല്‍ പണം നല്‍കി പര്‍ച്ചേസ് ചെയ്യാന്‍ സാധിക്കും. എയര്‍പോര്‍ട്ടില്‍ എത്തിയതിനു ശേഷം പര്‍ച്ചേസ് ചെയ്യാതെ മുന്‍കൂട്ടി എടുക്കുന്നതായിരിക്കും നല്ലത്. നേരിട്ട് ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്തു തന്ന ട്രാവല്‍ എജന്റുമായി ബന്ധപ്പെടുകയാണ് ഉത്തമം.

7. സൗദിയിലേക്ക് വിസിറ്റ് വിസയില്‍ പോകുന്നവര്‍ എന്തൊക്കെ രേഖകളാണ് കൈവശം സൂക്ഷിക്കേണ്ടത്?

  1. വാക്സിനേറ്റഡ്‌ വിസിറ്റര്‍ എന്ന സ്റ്റാറ്റസ് വെളിപ്പെടുത്തുന്ന മുഖീം രജിസ്ട്രേഷന്‍ പ്രിന്റൌട്ട്. പി ഡി എഫ് കോപിയും സ്വീകാര്യമാണ്. വിമാനം പുറപ്പെടുന്നതിന് മൂന്നോ നാലോ ദിവസത്തിനുള്ളില്‍ മുഖീമില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കും.
  2. വിസയുള്ള പാസ്പോര്‍ട്ട്.
  3. സൗദിയിലേക്കുള്ള വിമാന ടിക്കറ്റ്.
  4. റിട്ടേണ്‍ ഡമ്മി ടിക്കറ്റ്. ഇത് പലപ്പോഴും ചോദിക്കാറില്ല. പക്ഷെ ചോദിച്ചാല്‍ കാണിച്ചില്ലെങ്കില്‍ യാത്രക്ക് തടസ്സം നേരിടും.
  5. നാട്ടില്‍ നിന്നുള്ള ഒറിജിനല്‍ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്.
  6. മെഡിക്കല്‍ ഇന്‍ഷുറന്‍സ്.
  7. രക്ഷ കര്‍ത്താവിന്റെ (ആശ്രിത വിസ സ്പോണ്‍സര്‍ ചെയ്യുന്ന വ്യക്തി) ഇഖാമ കോപ്പി.
  8. യാത്ര ചെയ്യുന്നതിന് 72 മണിക്കൂറിനുള്ളില്‍ ചെയ്തിട്ടുള്ള ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ്‌ റിസള്‍ട്ട്.
  9. മൊബൈല്‍ ഫോണില്‍ തവക്കല്‍ന അപ്ളിക്കേഷന്‍ ഡൌണ്‍ലോഡ്‌ ചെയ്തിരിക്കണം. സൗദിയില്‍ എത്തിയ ശേഷം ആക്റ്റിവേറ്റ് ചെയ്‌താല്‍ മതിയാകും. എന്നാല്‍ അപ്ളിക്കേഷന്‍ മൊബൈലില്‍ ഡൌണ്‍ലോഡ്‌ ചെയ്തിരിക്കണം എന്നത് നിര്‍ബന്ധമാണ്‌. സൗദിയില്‍ എത്തിയ ശേഷം പാസ്പോര്‍ട്ട് നമ്പര്‍ വെച്ച് ആക്റ്റിവേറ്റ് ചെയ്യാന്‍ സാധിക്കും.
  10. സൗദിയിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പായി മറ്റൊരു രാജ്യത്ത് 14 ദിവസം ചിലവഴിച്ചിരിക്കണം എന്നത് നിര്‍ബന്ധമായ വ്യവസ്ഥയാണ്‌. ഇതിനായി പ്രത്യേക രേഖയൊന്നും ആവശ്യമില്ല. ഇത് പാസ്പോര്‍ട്ടിലെ സ്റ്റാമ്പില്‍ നിന്നും വ്യക്തമാകും.

 

8. എക്സിറ്റ്-റീ എന്‍ട്രി വിസ എങ്ങിനെയാണ് ഓണ്‍ലൈന്‍ ആയി പരിശോധിക്കാന്‍ സാധിക്കുക. അതിന്റെ നടപടി ക്രമങ്ങള്‍ പറഞ്ഞു തരാമോ?

https://muqeem.sa/#/visa-validity/check എന്ന ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് മുഖീമിലെ വിസ വാലിഡിറ്റി പേജിലേക്ക് പ്രവേശിക്കാം. ഇഖാമ നമ്പര്‍ ഉപയോഗിച്ചും വിസ നമ്പര്‍ ഉപയോഗിച്ചും രണ്ടു തരത്തില്‍ എക്സിറ്റ്-റീ എന്‍ട്രി വിസ കാലാവധി പരിശോധിക്കാന്‍ സാധിക്കും. ഏത് ഓപ്ഷന്‍ ഉപയോഗിച്ചാലും അതിനെ ക്രോസ് മാച്ച് ചെയ്യുന്നതിനായി മറ്റു ഏതെങ്കിലും ഒരു വിവരം കൂടി കൊടുക്കേണ്ടതുണ്ട്.

ഇഖാമ നമ്പര്‍ നല്‍കിയാണ്‌ എക്സിറ്റ്-റീ എന്‍ട്രി വിസ കാലാവധി പരിശോധിക്കുന്നതെങ്കില്‍ ഏറ്റവും മുകളില്‍ Iqama Number എന്ന് കാണുന്നിടത്ത് ക്ലിക്ക് ചെയ്യുക.

അതിനു ശേഷം അതിനു താഴെയായി iqama Number എന്ന് കാണുന്നിടത്ത് നിങ്ങളുടെ ഇഖാമ നമ്പര്‍ നല്‍കുക. അതിനു ശേഷം താഴെ Cross Match by എന്ന് കാണുന്നിടത്ത് ക്ലിക്ക് ചെയ്യുമ്പോള്‍ വിസ നമ്പര്‍, പാസ്പോര്‍ട്ട് നമ്പര്‍, പേര്, ജനന തിയ്യതി, ഇഖാമ അവസാനിക്കുന്ന തിയ്യതി, വിസ അവസാനിക്കുന്ന തിയ്യതി എന്നിങ്ങനെയുള്ള ഓപ്ഷനുകള്‍ കാണാന്‍ സാധിക്കും. അതില്‍ നിങ്ങള്‍ക്ക് വിവരം കൊടുക്കുക.

നിങ്ങള്‍ ജനന തിയ്യതിയാണ് കൊടുക്കാന്‍ ഉദ്ദേശിക്കുന്നത് എങ്കില്‍ Date of Birth എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് വരുന്ന കലണ്ടറില്‍ നിന്നും ജനന തിയ്യതിയും മാസവും വര്‍ഷവും കൊടുക്കുക. അതിനു ശേഷം താഴെയായി Check  എന്നതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ അടുത്ത പേജില്‍ എക്സിറ്റ്-റീ എന്‍ട്രി വിസ കാലാവധി വിവരങ്ങള്‍ കാണിക്കും.

അതില്‍ ഇടത് വശത്ത് ഏറ്റവും മുകളിലായി പാസ്പോര്‍ട്ട് നമ്പര്‍ കാണാം, അതിനു താഴെയായി Duration  എന്ന് കൊടുതിരിക്കുന്നിടത്ത് വിസ അനുവദിച്ചിരുക്കുന്നത് എത്ര ദിവസത്തേക്കാണ് എന്ന് കാണാം. അതിനു താഴെയായി വിസ ഇഷ്യു ചെയ്ത തിയ്യതി (Visa Issue Date), ഏത് തിയ്യതിക്ക് മുന്‍പായാണ് സൗദിയിലേക്ക് തിരിച്ച് പ്രവേശിക്കേണ്ടത് ((Return Before) എന്നിവ കാണാന്‍ സാധിക്കും.

അതിനു എതിര്‍ വശത്തായി വിസ ടൈപ്പ് എന്ന് കാണാം നിങ്ങളുടെ എക്സിറ്റ്-റീ എന്‍ട്രി വിസ ഒരു തവത്തെക്കുള്ള വിസയാണോ (Single) അതോ പല തവണ ഉപയോഗിക്കാവുന്ന വിസയാണോ (Multiple) എന്നതാണ് അത് സൂചിപ്പിക്കുന്നത്. അതിനു താഴെയായി നിങ്ങള്‍ രാജ്യത്തിനകത്താണോ പുറത്താണോ നിലവില്‍ ഉള്ളത് (Inside/Outside Kingdom) എന്നും കാണാം.

അതിനു താഴെയായി നിങ്ങള്‍ തിരിച്ചു സൗദിയിലേക്ക് പ്രവേശിക്കേണ്ട അവസാന തിയ്യതിയും (Return Before) കാണാന്‍ സാധിക്കും. ഇതാണ് നിങ്ങളുടെ എക്സിറ്റ്-റീ എന്‍ട്രി വിസ  കാലാവധി. ഈ തിയ്യതിക്ക് മുന്‍പായി നിങ്ങള്‍ സൗദിയിലേക്ക് തിരിച്ചെത്തിയില്ലെങ്കില്‍ നിങ്ങളുടെ എക്സിറ്റ്-റീ എന്‍ട്രി വിസ സാധുതയില്ലാത്തതായി തീരും. എക്സിറ്റ്-റീ എന്‍ട്രി വിസ നീട്ടി കിട്ടിയിട്ടുണ്ട് എങ്കില്‍ ഇവിടെ അത് കാണാന്‍ സാധിക്കും.

9. യു.എ.ഇ യിലേക്ക് യാത്ര ചെയ്യാന്‍ എന്തൊക്കെ രേഖകളാണ് ആവശ്യമായി വരുന്നത്?

  1. യു.എ.ഇ ടൂറിസ്റ്റ് വിസ
  2. ഇന്‍ഷുറന്‍സ്
  3. വിമാനം പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ്‌ റിസള്‍ട്ട്. ഇവിടെ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക. സൗദിയിലേക്ക് പോകുന്നതിനാല്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ്‌ റിസള്‍ട്ട് ഹാജരാക്കേണ്ടത്. യു.എ.ഇ യിലേക്ക് 48 മണിക്കൂര്‍ ആണ് നിബന്ധന. ഇത് മൂലം ചിലരുടെയെങ്കിലും യാത്ര മുടങ്ങിയ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
  4. വിമാനം പുറപ്പെടുന്നതിന് 6 മണിക്കൂറിനുള്ളില്‍ എടുത്ത റാപിഡ് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ്‌ റിസള്‍ട്ട്. ഇത് യാത്ര ചെയ്യുന്ന എയര്‍പോര്‍ട്ടില്‍ നിന്നും എടുക്കാം.
  5. വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്
  6. വിമാന ടിക്കറ്റ്.
  7. റിട്ടേണ്‍ ഡമ്മി ടിക്കറ്റ്. ഇത് പലപ്പോഴും ചോദിക്കാറില്ല. പക്ഷെ ചോദിച്ചാല്‍ കാണിച്ചില്ലെങ്കില്‍ യാത്രക്ക് തടസ്സം നേരിടും.
  8. കാലാവധിയുള്ള പാസ്പോര്‍ട്ട്. ചുരുങ്ങിയത് ആറു മാസമെങ്കിലും കാലാവധി ഉണ്ടായിരിക്കണം.
  9. യു.എ.ഇ യില്‍ താമസ സൗകര്യത്തിന്റെ തെളിവ്. ചിലപ്പോള്‍ ആവ്ശയ്പ്പെട്ടെക്കം. ഹോട്ടല്‍ ബുക്കിംഗ് ഇതിനുള്ള തെളിവായി കാണിക്കാവുന്നതാണ്. പലപ്പോഴും സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ അടുത്ത താമസിക്കാന്‍ പദ്ധതിയുള്ളവര്‍ ഉണ്ടായിരിക്കും. അവര്‍ തങ്ങള്‍ താമസിക്കാന്‍ ഉദ്ദേശിക്കുന്ന വ്യക്തിയുടെ എമിരേറ്റ്സ് ഐ.ഡി യുടെ കോപ്പി, അയാളുടെ വിലാസം, ബന്ധപ്പെടാനുള്ള നമ്പര്‍ എന്നിവ കൈവശം കരുതുന്നത് നന്നായിരിക്കും.
  10. എയര്‍പോര്‍ട്ടില്‍ നിന്നും നടത്തുന്ന പി സി ആര്‍ ടെസ്റ്റ്‌ റിസള്‍ട്ട് ലഭിക്കുന്നതിന് ആവശ്യമായ ഒരു യു.എ.ഇ മൊബൈല്‍ നമ്പര്‍ ആവശ്യമായുണ്ട്. ഇതിനായി പുതിയ സിം എടുക്കുകയോ സുഹൃത്തിന്റെയോ ബന്ധുവിന്റെയോ നമ്പര്‍ നല്‍കുകയോ ചെയ്യാം.

10. സൗദിയിലേക്ക് കൂടുതല്‍ ആളുകളും ദുബായ് വഴിയാണല്ലോ പോകുന്നത്. എനിക്ക് അബുദാബിയില്‍ ബന്ധുക്കളുണ്ട്. വിസിറ്റ് വിസ എടുത്ത് എനിക്ക് അബുദാബി വഴി സൗദിയിലേക്ക് പോകാന്‍ സാധിക്കുമോ?

സാധിക്കും. യു.എ.ഇ ടൂറിസ്റ്റ് വിസിറ്റ് വിസ എടുത്ത് ഏത് എമിറേറ്റ് വഴിയും പോകാന്‍ സാധിക്കും. രണ്ടു ഡോസ് വാക്സിന്‍ എടുത്തിരിക്കണം.

11. എന്റെ ഇഖാമ കോപ്പി നഷ്ടപ്പെട്ടു. സ്പോണ്‍സറുമായി ബന്ധപ്പെടാതെ ഇഖാമ കോപ്പി ലഭിക്കാന്‍ എന്താണ് മാര്‍ഗ്ഗം?

തവക്കല്‍നയില്‍ നിന്നും കോപ്പി എടുക്കാന്‍ സാധിക്കും. തവക്കല്‍ന പ്രധാന പേജില്‍ ഹോം, സര്‍വീസസ്, എന്നിവ കഴിഞ്ഞാല്‍ വലത്ത് ഭാഗത്ത് ഡിജിറ്റല്‍ ഡോക്യുമെന്റ്സ് എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്‌താല്‍ ഡിജിറ്റല്‍ ഇഖാമ കാണാന്‍ സാധിക്കും. തവക്കല്‍ന ഓപണ്‍ ചെയ്യാന്‍ സാധിക്കുമെങ്കില്‍ നേരിട്ടും കാണിച്ചു കൊടുക്കാം. ചിലപ്പോള്‍ ഇന്റര്‍നെറ്റ്‌ കണക്റ്റിവിറ്റി പ്രശ്നങ്ങള്‍ മൂലം ഉണ്ടാകുന്ന അസൗകര്യങ്ങള്‍ ഒഴിവാക്കാന്‍ അതില്‍ നിന്നും കോപ്പി എടുത്ത് സൂക്ഷിക്കാം. സ്ക്രീന്‍ ഷോട്ട് ആയാലും മതി.

12. സൗദിയില്‍ ഇഖാമ ഉള്ളവര്‍ക്ക് റോഡ്‌ മാര്‍ഗ്ഗം സൗദിയിലേക്ക് യാത്ര ചെയ്യാന്‍ എന്തെല്ലാം രേഖകളാണ് ആവശ്യമായുള്ളത്?

  1. വാക്സിനേറ്റഡ്‌ റെസിഡന്റ് എന്ന സ്റ്റാറ്റസ് വെളിപ്പെടുത്തുന്ന മുഖീം രജിസ്ട്രേഷന്‍. അതിര്‍ത്തി കടക്കുന്നതിനു മൂന്നോ നാലോ ദിവസം മുന്‍പ് മുഖീമില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കും.
  2. കാലാവധിയുള്ള എക്സിറ്റ്/റീ എന്‍ട്രി വിസ ഉണ്ടായിരിക്കണം.
  3. കാലാവധിയുള്ള പാസ്പോര്‍ട്ട്
  4. ഇന്ത്യയില്‍ നിന്നുള്ളതോ സൗദിയില്‍ നിന്നുള്ളതോ ആയ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്.
  5. സ്വഹത്തിയില്‍ നിന്നുള്ള സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്. അല്ലെങ്കില്‍ തവക്കല്‍നയിലെ ഹെല്‍ത്ത് പാസ്പോര്‍ട്ട്. അല്ലെങ്കില്‍ തവക്കല്‍നയിലെ ഇമ്മ്യൂണ്‍ സ്റ്റാറ്റസ്. പലപ്പോഴും ഇത് നിര്‍ബന്ധമായി ആവശ്യപ്പെടുന്നില്ല.
  6. യാത്ര ചെയ്യുന്നതിന് 72 മണിക്കൂറിനുള്ളില്‍ ചെയ്തിട്ടുള്ള ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ്‌ റിസള്‍ട്ട്.
  7. ഇഖാമ
  8. യു.എ.ഇ വിസിറ്റ് വിസ കോപ്പി.
  9. സൗദിയിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പായി മറ്റൊരു രാജ്യത്ത് 14 ദിവസം ചിലവഴിച്ചിരിക്കണം എന്നത് നിര്‍ബന്ധമായ വ്യവസ്ഥയാണ്‌. ഇതിനായി പ്രത്യേക രേഖയൊന്നും ആവശ്യമില്ല. ഇത് പാസ്പോര്‍ട്ടിലെ സ്റ്റാമ്പില്‍ നിന്നും വ്യക്തമാകും.

13. ഞാന്‍ സൗദിയില്‍ നിന്നും ഫൈനല്‍ എക്സിറ്റില്‍ വന്നതാണ്. പുതിയ വിസയില്‍ രണ്ടാഴ്ച്ചക്ക് ശേഷം തിരിച്ചു പോകേണ്ടതാണ്. എനിക്ക് മറ്റൊരു രാജ്യത്ത് 14 ദിവസം താമസിക്കാതെ തന്നെ നാട്ടില്‍ നിന്നും സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കാന്‍ സാധിക്കുമോ?

സൗദിയില്‍ നിന്നും രണ്ടു ഡോസ് വാക്സിന്‍ എടുത്തവര്‍ക്ക് സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കാന്‍ അനുമതിയുണ്ട്. പുതിയ വിസയില്‍ വരുന്നവര്‍ക്കും നേരിട്ട് പ്രവേശിക്കാന്‍ സാധിക്കുമെന്ന് ജവാസാത് സമീപ ദിവസങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് തിരുവനന്തപുരത്ത് നിന്നുള്ള യാത്രക്കാരനെ നേരിട്ട് യാത്ര ചെയ്യാന്‍ അനുവദിക്കാതിരുന്ന സംഭവം കഴിഞ്ഞ ദിവസം ഉണ്ടായിട്ടുണ്ട്. സൗദിയില്‍ ഇഖാമ ഉള്ളവര്‍ക്ക് മാത്രം ബോര്‍ഡിംഗ് പാസ് നല്‍കിയാല്‍ മതിയെന്ന് തങ്ങള്‍ക്ക് നിര്‍ദ്ദേശം ഉണ്ടെന്ന് പറഞ്ഞാണ് യാത്രക്കാരന് ബോര്‍ഡിംഗ് പാസ് നിഷിധിച്ചത്. സമാനമായ അനുഭവം മറ്റു ചില യാത്രക്കാര്‍ക്കും എയര്‍ ഇന്ത്യ എക്സ്പ്രസ്സിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഈ സ്റ്റാറ്റസ് ഇല്ല നിരവധി പേര്‍ ഇന്‍ഡിഗോ സര്‍വീസ് ഉപയോഗപ്പെടുത്തി സൗദിയിലേക്ക് നേരിട്ട് പ്രവേശിച്ചിട്ടുണ്ട്. അതിനാല്‍ നേരിട്ട് പോകാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് വഴിയുള്ള യാത്ര ഒഴിവാക്കുന്നതാണ് നല്ലത്. ട്രാവല്‍ എജന്റിനോട് ഇക്കാര്യം ചോദിച്ച് ഉറപ്പ് വരുത്തുകയും വേണം.

14. പുതിയ വിസക്കര്‍ക്ക് റോഡ്‌ മാര്‍ഗ്ഗം ദുബായില്‍ നിന്നും സൗദിയിലേക്ക് പോകാന്‍ സാധിക്കുമോ?

തുടക്കത്തില്‍ പുതിയ വിസക്കര്‍ക്ക് തടസ്സങ്ങള്‍ നേരിട്ടിരുന്നു. ഇപ്പോള്‍ അത്തരം പ്രശ്നങ്ങള്‍ ഇല്ല എന്നാണ് അറിവ്. ദുബായ് – ദമ്മാം, റിയാദ് ബസ് സര്‍വീസ് നടത്തുന്നവര്‍ ഇപ്പോള്‍ പുതിയ വിസക്കാരെയും കൊണ്ട് പോകുന്നുണ്ട്.

15. ദുബായില്‍ നിന്നും കാര്‍ / ടാക്സി വഴി യാത്ര ചെയ്യുന്നത് ബസ് മാര്‍ഗ്ഗം പോകുന്നതിനെക്കാള്‍ നല്ലതാണോ? കുടുംബമായി അടുത്ത ആഴ്ച യാത്ര ചെയ്യാനുള്ളതാണ്.

യാത്രാ ചിലവില്‍ കുറച്ച് കൂടി പണം അധികം ചിലവാകും എന്നത് ഒഴിച്ച് നിര്‍ത്തിയാല്‍ കുടുംബമായി യാത്ര ചെയ്യുന്നതാണെങ്കില്‍ ടാക്സി വഴി പോകുന്നതാണ് ബസ് മാര്‍ഗ്ഗം യാത്ര ചെയ്യുന്നതിനേക്കാള്‍ നല്ലത്. ടാക്സി വഴി യാത്ര ചെയ്യുമ്പോള്‍ പല ഗുണങ്ങളും ഉണ്ട്. നിങ്ങളുടെ ബോര്‍ഡിംഗ് പോയിന്റില്‍ വന്നു ടാക്സിക്കാര്‍ നിങ്ങളെ പിക്ക് ചെയ്യും എന്നുള്ളതാണ് അതിലൊന്ന്.

മറ്റൊന്ന് ബോര്‍ഡറില്‍ അധികം സമയം ചിലവഴിക്കേണ്ടി വരില്ല. ബസ് മാര്‍ഗ്ഗം യാത്ര ചെയ്യുമ്പോള്‍ ഏതെങ്കിലും ഒരു യാത്രക്കാരന്റെ യാത്ര രേഖകളില്‍ തകരാര്‍ ഉണ്ടെങ്കില്‍ അത് മറ്റുള്ള യാത്രക്കാരുടെ സമയത്തെ കൂടി ബാധിക്കും. ലഗേജ് പരിശോധനക്കും സമയം ലാഭിക്കാന്‍ കഴിയും.

ദുബായ് സിറ്റിയില്‍ നിന്നുള്ള ഗതാഗത തിരക്ക് കഴിഞ്ഞാല്‍ പിന്നീട് തടസ്സങ്ങള്‍ ഇല്ലാതെ എത്താന്‍ സാധിക്കും. പരമാവധി പത്തു മണിക്കൂറിനുള്ളില്‍ ദുബായില്‍ നിന്ന് റോഡ്‌ മാര്‍ഗ്ഗം ദമ്മാമില്‍ എത്തി ചേരാന്‍ സാധിക്കുമെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്.

16. സൗദിയില്‍ ഇഖാമ ഉള്ളവര്‍ക്ക് നാട്ടില്‍ നിന്നും നേരിട്ട് സൗദിയിലേക്ക് യാത്ര ചെയ്യാന്‍ ആവശ്യമായ രേഖകള്‍ എന്തൊക്കെയാണ്?

  1. വാക്സിനേറ്റഡ്‌ റെസിഡന്റ് എന്ന സ്റ്റാറ്റസ് വെളിപ്പെടുത്തുന്ന മുഖീം രജിസ്ട്രേഷന്‍. സൗദിയിലേക്ക് വിമാനം കയറുന്നതിനു മുന്‍പുള്ള മൂന്നോ നാലോ ദിവസം മുന്‍പ് മുഖീമില്‍ രജിസ്റ്റര്‍ ചെയ്യാം. അതിന്റെ പ്രിന്റൌട്ട് കൈവശം കരുതുക. മൊബൈലില്‍ പി.ഡി.എഫ് ഫോര്‍മാറ്റില്‍ സൂക്ഷിച്ചാലും മതിയാകും.
  2. കാലാവധിയുള്ള എക്സിറ്റ്/റീ എന്‍ട്രി വിസ ഉണ്ടായിരിക്കണം.
  3. തവക്കല്‍നഇമ്മ്യൂണ്‍ സ്റ്റാറ്റസ്.
  4. തവക്കല്‍ന ഹെല്‍ത്ത് പാസ്പോര്‍ട്ട്.
  5. സ്വഹത്തിയില്‍ നിന്നുള്ള സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്.
  6. കാലാവധിയുള്ള പാസ്പോര്‍ട്ട്
  7. ഇഖാമ കോപ്പി. ഇഖാമ കോപ്പിയോ ഡിജിറ്റല്‍ ഫോര്‍മാറ്റോ കാണിച്ചു കൊടുക്കാം.
  8. വിമാന ടിക്കറ്റ്
  9. യാത്ര ചെയ്യുന്നതിന് 72 മണിക്കൂറിനുള്ളില്‍ ചെയ്തിട്ടുള്ള ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ്‌ റിസള്‍ട്ട്.

17. ഇപ്പോള്‍ ദുബായിലാണ് ഉള്ളത്. അടുത്തയാഴ്ച സൗദിയിലേക്ക് വിസിറ്റ് വിസയില്‍ പോകാനുള്ളതാണ്. സൗദിയിലേക്ക് യാത്ര ചെയ്യുമ്പോള്‍ ഡമ്മി റിട്ടേണ്‍ ടിക്കറ്റ് എടുക്കേണ്ട ആവശ്യമുണ്ടോ? ഇതിന് മുന്‍പ് യാത്ര ചെയ്ത എന്റെ സുഹൃത്തിന്റെ കുടുംബത്തിനോടു റിട്ടേണ്‍ ടിക്കറ്റ് ചോദിച്ചിരുന്നില്ല.

വിസിറ്റ് വിസയില്‍ പോകുമ്പോള്‍ റിട്ടേണ്‍ ടിക്കറ്റ് ആവശ്യമാണ്. നിങ്ങളുടെ സുഹൃത്തിന്റെ കുടുംബത്തോട് റിട്ടേണ്‍ ടിക്കറ്റ് ചോദിച്ചില്ല എന്നതിന്റെ അര്‍ഥം അത് ആവശ്യമില്ല എന്നല്ല. ബോര്‍ഡിംഗ് പാസ് ഇഷ്യൂ ചെയ്യുന്ന സമയത്ത് ചിലപ്പോള്‍ ചോദിക്കാം, ചോദിക്കാതിരിക്കാം. ഇത്രയും രേഖകള്‍ ഒരു യാത്രക്കാരന്റെ കൈവശം ഉണ്ടാകണം എന്നത് യാത്രക്കയുള്ള നിബന്ധനയുടെ ഭാഗമാണ്. ചോദിക്കുന്ന അവസരത്തില്‍ റിട്ടേണ്‍ ടിക്കറ്റ് കാണിക്കാന്‍ സാധിച്ചില്ലെങ്കില്‍ യാത്ര മുടങ്ങാനുള്ള സാധ്യതയും കൂടുതലാണ്.

പലരും ഡമ്മി റിട്ടേണ്‍ ടിക്കറ്റിലാണ് യാത്ര ചെയ്യുന്നത്. ചിലര്‍ റിട്ടേണ്‍ ടിക്കറ്റ് ചോദിക്കുന്ന സമയത്ത് ഉടനെ എടുക്കാനുള്ള സൗകര്യം ഉപയോഗിച്ചും യാത്ര ചെയ്യുന്നുണ്ട്. അതിനായി നാട്ടിലോ സൗദിയിലോ ദുബായിലോ ഉള്ള ട്രാവല്‍ ഏജന്റിനെ ബന്ധപ്പെടാനുള്ള സൗകര്യം ഉണ്ടാക്കുന്നത് നന്നായിരിക്കും. ചോദിക്കുന്ന സമയത്ത് ഉടനെ ടിക്കറ്റ് ഇഷ്യൂ ചെയ്യാന്‍ സാധിക്കുന്നവരായിരിക്കണം അവര്‍. ഇങ്ങിനെ യാത്ര ചെയ്യാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ യാത്രക്ക് മൂന്ന് മണിക്കൂര്‍ എങ്കിലും മുന്‍പ് റിപ്പോര്‍ട്ട് ചെയ്യുന്നതാണ് നല്ലത്. അങ്ങിനെയാണെങ്കില്‍ റിട്ടേണ്‍ ടിക്കറ്റ് ആവശ്യപ്പെട്ട് ബോര്‍ഡിംഗ് പാസ് നിഷേധിക്കുകയാണെങ്കില്‍ അത് ഉടനെ എടുക്കാനുള്ള സമയം ലഭിക്കും.

 

പ്രവാസി കോർണർ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക. https://chat.whatsapp.com/J1zYcdCGveeItkPfTH4vck

ഫേസ് ബുക്കിലൂടെ പ്രവാസി കോര്‍ണര്‍ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യുക https://www.facebook.com/PravasiCornerOfficial

LATEST

ആ വഴിയും അടയുന്നു. നിലവിലെ സാഹചര്യത്തില്‍ ലെവി കൊടുത്ത് സൗദിയില്‍ ഇനി മുന്നോട്ടു പോകാന്‍ സാധിക്കില്ല.

Published

on

ഞാന്‍ ഇപ്പോള്‍ റിയാദില്‍ ഹൗസ് ഡ്രൈവര്‍ വിസയില്‍ ജോലി ചെയ്യുകയാണ്. സ്വന്തമായാണ് പുറത്ത് ജോലി ചെയ്യുന്നത്. ഹൗസ് ഡ്രൈവര്‍മാര്‍ക്ക് ലെവി ബാധകമാക്കിയല്‍ മുന്നോട്ട് തുടര്‍ന്ന് പോകാന്‍ സാധിക്കില്ല. എന്ന് മുതലാണ്‌ ഈ നിയമം നിലവില്‍ വരുന്നത്, ഏതെങ്കിലും തരത്തിലുള്ള ഒഴിവാക്കലുകള്‍ ഉണ്ടാകുമോ തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിക്കാമോ? സ്പോണ്‍സര്‍ഷിപ്പ് മാറുന്നതിന് എന്തൊക്കെ നടപടി ക്രമങ്ങളാണ് സ്വീകരിക്കേണ്ടത് എന്നും പറഞ്ഞു തരാമോ?

സൗദിയില്‍ കോവിഡ് വ്യാപനം രൂക്ഷമാവുന്നതിന് മുന്‍പ് അനധികൃത വിദേശികളെ പിടികൂടുന്നതിന് വേണ്ടി വ്യാപകമായ പരിശോധന നടന്നിരുന്നു. നിലവിലെ പ്രത്യേക സുരക്ഷാ ഭീഷണി സാഹചര്യങ്ങള്‍ മുന്‍നിറുത്തി അധികൃതര്‍ ലക്ഷ്യമിട്ടിരുന്നത് പ്രധാനമായും യാതൊരു രേഖകളും ഇല്ലാതെ അതിര്‍ത്തി പ്രദേശങ്ങളിലൂടെ നുഴഞ്ഞു കയറിയവര്‍, രേഖകളുടെ കാലാവധി അവസാനിച്ചിട്ടും രാജ്യത്ത് തുടര്‍ന്നവര്‍ തുടങ്ങിയ അനധികൃത താമസക്കാരെ ആയിരുന്നു. മാനവ ശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ പരിശോധന അല്ലാതിരുന്നിട്ടു കൂടി ഈ പരിശോധനകളില്‍ ജവാസാതിന്റെയും സംയുക്ത സുരക്ഷ സേനകളുടെയും പിടിയില്‍ പത്തു ശതമാനത്തോളം വിദേശികളും ഉള്‍പ്പെട്ടിരുന്നു. ഇതില്‍ അധികവും ഹൗസ് ഡ്രൈവര്‍ വിസയില്‍ സൗദിയിലെത്തി സ്വന്തമായി ജോലി ചെയ്തു വന്നിരുന്നവര്‍ ആയിരുന്നു.

അത് പോലെ തന്നെ മാനവ ശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ പരിശോധനകളില്‍ നിരവധി സ്ഥാപനങ്ങളില്‍ അനേകം ഗാര്‍ഹിക തൊഴിലാളികള്‍ അനധികൃതമായി ജോലി ചെയ്തു വരുന്നതായി കണ്ടെത്തിയിരുന്നു. ഹൗസ് ഡ്രൈവര്‍ വിസയില്‍ രാജ്യത്തെത്തി സ്വതന്ത്രമായി ജോലി ചെയ്തു വരുന്നവരായിരുന്നു ഇവര്‍. ഹൗസ് ഡ്രൈവര്‍മാര്‍ക്ക് ലെവി ബാധകമല്ലാത്തതിനാലാണ് വന്‍തുകയുടെ സാമ്പത്തിക ബാധ്യത ഒഴിവാക്കുന്നതിനായി വിദേശികള്‍ ഈ വിസയില്‍ എത്തി ജോലി ചെയ്തു വന്നിരുന്നത്.

2014 ജൂലൈയിലാണ് രാജ്യത്ത് ആദ്യമായി സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികൾക്ക് ലെവി ബാധകമാക്കിയത്. 2017 ജൂലൈയിൽ ആശ്രിതർക്കും ലെവി നിലവിൽവന്നു. എങ്കിലും ഗാർഹിക തൊഴിലാളികൾക്ക് ലെവി ബാധകമായിരുന്നില്ല. ഈ പഴുത് മുതലെടുത്ത്‌ കൊണ്ടാണ് പല വിദേശികളും ഹൗസ് ഡ്രൈവര്‍ വിസയിലേക്ക് മാറുകയോ ഫൈനല്‍ എക്സിറ്റില്‍ പോയോ പുതിയ ഹൌസ് ഡ്രൈവർ ഉൾപ്പെടെയുള്ള ഗാർഹിക വിസകളില്‍ രാജ്യത്തെത്തുകയോ ചെയ്തു കൊണ്ടിരുന്നത്.

പരിശോധനകളില്‍ ഹൗസ് ഡ്രൈവര്‍ വിസയില്‍ രാജ്യത്തെത്തിയ അനേകം തൊഴിലാളികള്‍ പിടിലാകുന്നത് വര്‍ദ്ധിച്ചതോടെയാണ് ഈ വിഷയം അധികൃതരുടെ ശ്രദ്ധയില്‍ പെടുന്നത്. തുടര്‍ന്ന് ഈ പഴുത് അടക്കുന്നതിനു വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ലെവി ഏര്‍പ്പെടുതാനുള്ള തീരുമാനം മാനവശേഷി സാമൂഹിക വികസന മന്ത്രാലയ ശുപാര്‍ശ പ്രകാരം സൗദി കാബിനറ്റ്‌ കൈക്കൊള്ളുന്നത്.

പുതിയ തീരുമാന പ്രകാരം ഹൗസ് ഡ്രൈവർ വിസയിലുൾപ്പെടെയുള്ള മുഴുവൻ ഗാർഹിക തൊഴിലാളികൾക്കും ലെവി ബാധകമാണ്. ഓരോ തൊഴിലാളിക്കും വർഷത്തിൽ 9,600 റിയാൽ, അഥവാ പ്രതിമാസം 800 റിയാൽ തോതിലാണ് ലെവി. എന്നാല്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തു കൊണ്ട് തന്നെയാണ് ഈ തീരുമാനം മന്ത്രാലയം കൈക്കൊണ്ടിട്ടുള്ളത്. പുതിയ തീരുമാനം മൂലം സ്വദേശികള്‍ക്കും വിദേശികള്‍ക്കും പെട്ടെന്ന് അസൗകര്യം ഉണ്ടാകാത്ത വിധത്തിലാണ് പുതിയ നിബന്ധനകള്‍ നടപ്പിലാക്കുക.

അതായത്, എല്ലാ ഗാര്‍ഹിക തൊഴിലാളികള്‍ക്കും ലെവി ഏര്‍പ്പെടുത്തിയിട്ടില്ല. നാലിൽ കൂടുതൽ ഗാർഹിക തൊഴിലാളികളുള്ള സ്വദേശികളും, രണ്ടിൽ കൂടുതൽ തൊഴിലാളികളുള്ള വിദേശികളും മാത്രമേ പുതിയ തീരുമാന പ്രകാരം ലെവി അടക്കേണ്ടി വരുന്നുള്ളൂ. വിസ കച്ചവടവും അനധികൃത വിസ കൈമാറ്റവും തടയുന്നതിനാണ് ഈ നിബന്ധനകള്‍ കൊണ്ട് വന്നിട്ടുള്ളത്.

മാത്രമല്ല, ഗാര്‍ഹിക തൊഴിലാളികള്‍ക്ക് മറ്റു തൊഴിലുകളിലേക്ക് മാറുന്നതിനാവശ്യമായ സാവകാശവും മന്ത്രാലയം പരോക്ഷമായി നല്‍കുന്നുണ്ട്. അത് കൊണ്ട് തന്നെ രണ്ട് ഘട്ടങ്ങളിലായാണ് തീരുമാനം നടപ്പിലാക്കുക. ഈ വർഷം മെയ് 22 ന് ആരംഭിക്കുന്ന ഒന്നാം ഘട്ടത്തിൽ പുതിയ ഗാർഹിക വിസയിൽ വരുന്ന തൊഴിലാളികൾക്ക് മാത്രമേ ലെവി അടക്കേണ്ടതുള്ളൂ.

കൂടാതെ ഈ വിഷയത്തില്‍ മന്ത്രാലയത്തിന്റെ ഉദാരമായ നിലപാടും പ്രശംസാര്‍ഹമാണ്. പ്രത്യേക വൈദ്യ പരിചരണ ആവശ്യമുള്ള ആളുകൾ, ഭിന്നശേഷിക്കാർക്കുള്ള പരിചരണം തുടങ്ങി മാനുഷികമായ പരിഗണന ആവശ്യപ്പെടുന്ന സന്ദർഭങ്ങളിൽ അത്തരം ജോലികൾക്കായി നിയമിക്കുന്ന ഗാർഹിക തൊഴിലാളിക്ക് ലെവി ബാധകമാവില്ല.

നിലവിൽ രാജ്യത്തുള്ള ഗാർഹിക തൊഴിലാളികൾക്ക് ഒരു വർഷത്തിന് ശേഷം മാത്രമേ ലെവി ബാധകമാകുകയുള്ളൂ. 2023 മെയ് 13 മുതലാണ് ഇവർക്ക് ലെവി അടക്കേണ്ടിവരിക. ഇതിനിടയില്‍ ഇവര്‍ക്ക് മറ്റുള്ള പ്രൊഫഷനുകളിലെക്ക് മാറാനോ ഫൈനല്‍ എക്സിറ്റില്‍ രാജ്യം വിട്ടു പോകാനോ ഉള്ള സാവകാശം ലഭിക്കും. ഇപ്പോൾ ഹൗസ് ഡ്രൈവർ തസ്തികയിലുള്ളവർക്ക് പ്രൊഫഷൻ മാറ്റം അനുവദിക്കുന്നതിനാൽ കൂടുതൽ സുരക്ഷിതമായ തൊഴിലുകൾ കണ്ടെത്തി മാറാവുന്നതാണ്.

സ്പോണ്‍സര്‍ഷിപ്പ് മാറുന്നതിനായി ഖിവ പ്ലാറ്റ്ഫോം വഴിയാണ് അപേക്ഷ നല്‍കേണ്ടത്. പുതിയ സ്പോണ്‍സര്‍ ആണ് മാറാന്‍ അപേക്ഷ നല്‍കേണ്ടത്. തൊഴിലാളിയുടെ ഇഖാമ കാലാവധി ഒരു വര്‍ഷത്തില്‍ കൂടുതല്‍ ഉള്ളതാകരുത് എന്ന നിബന്ധന നിലവിലുണ്ട്. പുതിയ സ്പോണ്‍സര്‍ ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കിയാല്‍ പഴയ സ്പോണ്‍സര്‍ക്ക് എസ്.എം.എസ് ലഭിക്കും. നിലവിലെ സ്പോണ്‍സര്‍ ഇത് അംഗീകരിക്കുന്നതോടെ സ്പോണ്‍സര്‍ഷിപ്പ് മാറ്റം പൂര്‍ത്തിയാകും.

ഹൗസ് ഡ്രൈവര്‍ വിസയില്‍ എത്തി സ്വന്തമായി ജോലി ചെയ്യുകയോ മറ്റു പ്രൊഫഷനുകളില്‍ ജോലി ചെയ്യുകയോ ചെയ്തു വരികയാണെങ്കില്‍ ഈ നിബന്ധന നിലവില്‍ വരുന്നതോടെ താങ്കളുടെ നിലനില്പ് തന്നെ അപകടത്തിലാകും. താങ്കളുടെ സ്പോണ്‍സര്‍ക്ക് നാലില്‍ കൂടുതല്‍ ഗാര്‍ഹിക തൊഴിലാളികള്‍ നിലവില്‍ ഉണ്ടെങ്കില്‍ വർഷത്തിൽ 9,600 റിയാൽ നല്‍കി കൊണ്ട് ഹൗസ് ഡ്രൈവര്‍ വിസയില്‍ മുന്നോട്ട് പോകാന്‍ സാധിക്കില്ല. അതിനാല്‍ നിബന്ധന നിലവില്‍ വരുന്നതിന് മുന്‍പായി ലെവി അടക്കാന്‍ സാധിക്കുന്ന വരുമാനം ലഭിക്കുന്ന മറ്റു പ്രൊഫഷനിലെക്ക് മാറുകയോ അല്ലാത്ത പക്ഷം ഫൈനല്‍ എക്സിറ്റില്‍ പോകുകയോ ചെയ്യുന്നതാണ്‌ ഉചിതം.

പ്രവാസി കോർണർ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക.     https://chat.whatsapp.com/HvJGe8nUWoHFyki1UwPfMD 

ഫേസ് ബുക്കിലൂടെ പ്രവാസി കോര്‍ണര്‍ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യുക https://www.facebook.com/PravasiCornerOfficial

 

വിവരങ്ങള്‍ നല്‍കിയത്: 

Adv. Shiyas Kunjhibava. Lead Partner, SK Associates. (Dubai, Riyadh, Delhi, Kochi)

Continue Reading

LATEST

സൗദിയിലെ നിതാഖാത് വിദേശികളുടെ തൊഴില്‍ ഇല്ലാതാക്കാന്‍ വേണ്ടി മാത്രം തുടങ്ങിയ പദ്ധതിയല്ല.

Published

on

അടുത്ത മാസം പകുതിയോടെ സൗദി അറേബ്യയില്‍ ഓയില്‍ സെക്ടറില്‍ പുതിയ വിസയില്‍ പോകാന്‍ ഒരുങ്ങുകയാണ്. ആദ്യമായാണ് സൗദി കമ്പനിക്ക്  വേണ്ടി ജോലി ചെയ്യാന്‍ സാധിക്കുന്നത്. ഉയര്‍ന്ന തസ്തികയിലാണ് വിസ. ഈ തസ്തിക കാലക്രമേണ നിതാഖാതില്‍ ഉള്‍പ്പെടുത്തി സ്വദേശിവല്‍ക്കരണം ഉണ്ടാകുമെന്നും ജോലി നഷ്ടപ്പെടുമെന്നും നിലവിലുള്ള ജോലി നഷ്ടപ്പെടുത്തി സൗദിയിലേക്ക് പോകുന്നത് ശരിയായ തീരുമാനമല്ല എന്ന് സുഹൃത്ത് പറയുന്നു. എന്താണ് നിതാഖാത് എന്നതിന്റെ അടിസ്ഥാനപരമായ കാര്യങ്ങള്‍ വിശദീകരിച്ചു തരാമോ?    

 

സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന വിദേശികളെ സംബന്ധിച്ചിടത്തോളം അല്‍പ്പം അസ്വസ്ഥത പകരുന്ന വാക്കാണ്‌ സൗദി പൗരന്മാരെ നിയമിക്കുന്നതിന് സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം രൂപം നല്‍കിയ ഒരു പദ്ധതിയുടെ പേരായ നിതാഖാത്.

പലരും കരുതുന്നത് പോലെ വിദേശികളെ സൗദി അറേബ്യയുടെ തൊഴില്‍ രംഗത്ത് നിന്നും ആത്യന്തികമായി പുറത്താക്കുക എന്നതല്ല മറിച്ച് സ്വദേശി പൗരന്മാരുടെ തൊഴിലില്ലായ്മ കുറക്കുകയും അവര്‍ക്ക് രാജ്യത്തിന്റെ സ്വകാര്യ മേഖലയില്‍ ജോലി ഉറപ്പു വരുത്തുകയാണ് ഈ പദ്ധതിയുടെ ലക്‌ഷ്യം. തങ്ങളുടെ പൗരന്മാര്‍ക്ക് തൊഴിലും ഉയര്‍ന്ന ജീവിത സാഹചര്യങ്ങളും ഉറപ്പു വരുത്തുക എന്നത് ഏതൊരു രാജ്യത്തിന്റെയും പ്രാഥമിക കര്‍ത്തവ്യം കൂടിയാണ് എന്ന തത്വത്തില്‍ അധിഷ്ഠിതമായ പദ്ധതി കൂടിയാണ് നിതാഖാത്.

2011-ൽ ആരംഭിച്ചത് മുതൽ, ഈ പദ്ധതിയിലൂടെ കാലാനുസൃതമായി വിവിധ തൊഴിലുകളെ ദേശസാൽക്കരിക്കാനും സ്വദേശി പൗരന്മാരുടെ കഴിവുകളെ വൈവിധ്യവല്‍ക്കരിക്കാനും ആവശ്യമായ നടപടികൾ നടപ്പിലാക്കിയിട്ടുണ്ട്. ഇതുമൂലം ലക്ഷക്കണക്കിന്‌ സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചിട്ടുണ്ട്. ലക്‌ഷ്യത്തിലേക്ക് എത്തുന്നതിനായി കഴിഞ്ഞ 11 വര്‍ഷമായി നിരന്തരമായ അപ്ഡേറ്റുകൾക്കും നിതാഖാത് വിധേയമായിട്ടുണ്ട്. അതിൽ ഏറ്റവും പുതിയത് “അഡ്വാൻസ്ഡ് നിതാഖാത്”/ “പരിഷ്കരിച്ച നിതാഖാത്” എന്ന പേരില്‍ 2021 ഡിസംബറിൽ ആയിരുന്നു.

സൗദി പൗരന്മാര്‍ക്ക് തൊഴില്‍ ഉറപ്പ് വരുത്തുന്നതിനായി സ്വകാര്യ മേഖലയിലെ പ്രത്യേക തൊഴിലുകള്‍ അവര്‍ക്കായി മാത്രം പരിമിതപ്പെടുത്തുക, അതിനായി സ്ഥാപനങ്ങളെ വിവിധ വിഭാഗങ്ങളാക്കി തരം തിരിക്കുക എന്നതാണ് നിതാഖാത് പദ്ധതിയുടെ അടിസ്ഥാന പ്രവര്‍ത്തന രീതി. ഈ പദ്ധതിയിലൂടെ സൗദി പൗരന്മാര്‍ക്ക് കൃത്യമായ അടിസ്ഥാന പ്രതിമാസ ശമ്പളവും മന്ത്രാലയം ഉറപ്പു വരുത്തുന്നുണ്ട്. സൗദി തൊഴിൽ നിയമം ഒരു സൗദി പൗരന് കൃത്യമായ മിനിമം വേതനം നിര്‍ദ്ദേശിക്കുന്നില്ല എന്ന പരിമിതിയെ ഈ പദ്ധതിയിലൂടെ മറികടക്കാനും മന്ത്രാലയത്തിന് സാധിക്കുന്നു.

ആറു ജീവനക്കാരും അതിൽ കൂടുതലുമുള്ള എല്ലാ സ്ഥാപനങ്ങൾക്കും നിതാഖാത്ത് ബാധകമാണ്. നിലവില്‍ ചുവപ്പ്, ഇളം പച്ച, ഇടത്തരം പച്ച, കടും പച്ച, പ്ലാറ്റിനം എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളാക്കിയാണ് സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളെ നിതാഖാത് പദ്ധതി പ്രകാരം തരം തിരിച്ചിട്ടുള്ളത്. പദ്ധതിയുടെ നിബന്ധനകള്‍ പൂര്‍ത്തീകരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ്, അതായത് സൗദിവൽക്കരണത്തിന്റെ ശതമാനത്തെ അടിസ്ഥാനമാക്കിയാണ് ഈ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക അവകാശങ്ങളും പരിമിതികളും ഏര്‍പ്പെടുത്തിയിരിക്കുന്നത്. മിനിമം സൗദിവൽക്കരണം പാലിക്കാത്ത സ്ഥാപനങ്ങൾക്ക് മന്ത്രാലയത്തിൽ നിന്നുള്ള സേവനങ്ങൾ വിലക്കുകയും നിര്‍ദ്ദിഷ്ട സൗദിവല്‍ക്കരണം പാലിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ പ്രോത്സാഹനം നല്‍കുകയുമാണ് ചെയ്യുന്നത്.

സ്ഥാപനങ്ങളെ തരം തിരിക്കുന്നതിനായി ഇന്റർനാഷണൽ ക്ലാസിഫിക്കേഷൻ സ്റ്റാൻഡേർഡ് (“ISIC4”) എന്ന മാനദണ്ഡമാണ് മൂന്ന് വർഷമായി ഉപയോഗിക്കുന്നത്. ഈ മാനദണ്ഡം ഉപയോഗിച്ച് സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്ന മേഖല, സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ, പ്രസ്തുത സ്ഥാപനത്തിലെ ജീവനക്കാരുടെ എണ്ണം തുടങ്ങിയവ ഒരു നിർദ്ദിഷ്‌ട സമവാക്യം ഉപയോഗിച്ച് നിര്‍ണ്ണയിച്ച്  വരുന്ന ഒന്നും രണ്ടും മൂന്നും വർഷങ്ങളിൽ പ്രസ്തുത സ്ഥാപനം  ഏത് വിഭാഗത്തില്‍ ഉള്‍പ്പെടുമെന്ന് നിര്‍ണ്ണയിക്കുന്നു.

പരിഷ്‌കരിച്ച നിതാഖാത്ത് പ്രകാരം സ്വകാര്യ സ്ഥാപനങ്ങൾ മൂന്നു വർഷത്തിനുള്ളിൽ സൗദിവൽക്കരണം ഘട്ടം ഘട്ടമായി നിശ്ചിത ശതമാനം ഉയർത്തൽ നിർബന്ധമാണെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. അല്ലാത്ത പക്ഷം ഈ സ്ഥാപനങ്ങളുടെ വിഭാഗത്തിൽ മാറ്റം വരികയും ഉയര്‍ന്ന വിഭാഗത്തില്‍ നിന്നും താഴെയുള്ള വിഭാഗങ്ങളിലേക്ക് പോവുകയും ചെയ്യും. പുതിയ പദ്ധതി പ്രകാരം ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതിന് ആവശ്യമായ സമയം അനുവദിക്കുക എന്നതാണ് ഈ മൂന്ന് വര്‍ഷ സമയ പരിധിയുടെ ഉദ്ദേശം. ഈ സമയ പരിധിക്കുള്ളില്‍ നാല് ലക്ഷത്തോളം പുതിയ സ്വദേശി തൊഴിലവസരങ്ങളാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.

ചുവന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍:

മുകളില്‍ അഞ്ചാമത്ത ഖണ്ഡികയില്‍ പറഞ്ഞിരിക്കുന്നത് പോലെ അഞ്ചു വിഭാഗങ്ങളായാണ് നിതാഖത് പദ്ധതി പ്രകാരം സ്വകാര്യ കമ്പനികളെ തരം തിരിച്ചിരിക്കുന്നത്. അതില്‍ ഏറ്റവും താഴെയായി കിടക്കുന്ന സ്ഥാപനങ്ങളാണ് ചുവന്ന വിഭാഗത്തിലുള്ള സ്ഥാപനങ്ങള്‍. മന്ത്രാലയം നിര്‍ദ്ടെഷിചിരിക്കുന്നതരത്തിലുള്ള നിബന്ധനകള്‍ പാലിക്കാന്‍ സാധിക്കാത്ത സ്ഥാപനങ്ങളാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്.അത് കൊണ്ട് തന്നെ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം നിതാഖാത് പദ്ധതി പ്രകാരം നല്‍കുന്ന ഉത്തേജന/പ്രോത്സാഹന മാര്‍ഗ്ഗങ്ങള്‍ ലഭ്യമാകില്ല. മറിച്ച് ഇത്തരം സ്ഥാപനങ്ങള്‍ക്ക് അവക്ക് ലഭ്യമായിരുന്ന അടിസ്ഥാന അവകാശങ്ങള്‍ പോലും നഷ്ടമാകുകയും ചെയ്യുന്നു. സ്ഥാപനത്തിനും അതിലെ തൊഴിലാളികള്‍ക്കും താഴെ പറയുന്ന ആനുകൂല്യങ്ങള്‍ നിഷേധിക്കപെടുന്നു:

  1. ചുവന്ന വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് അതിലെ തൊഴിലാളികളുടെ വർക്ക് പെർമിറ്റ് പുതുക്കാൻ സാധിക്കില്ല.
  2. ഇത്തരം സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ മാറ്റാൻ സാധിക്കില്ല.
  3. ഈ സ്ഥാപനങ്ങള്‍ക്ക് പുതിയ വിദേശ തൊഴിലാളികൾക്ക് വർക്ക് പെർമിറ്റ് നൽകാൻ സാധിക്കില്ല.
  4. ചുവന്ന വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് പുതിയ വിസകൾക്ക് വേണ്ടി അപേക്ഷിക്കാന്‍ സാധിക്കില്ല.
  5. ഈ വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് വിസ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സാധിക്കില്ല.
  6. സ്ഥാപനങ്ങളുടെ പുതിയ ശാഖകൾക്കോ പുതിയ സൗകര്യങ്ങൾക്കോ വേണ്ടി പുതിയ ഫയലുകൾ തുറക്കാൻ അനുവാദം ഉണ്ടായിരിക്കില്ല.

ഇളം പച്ച വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ (ലോ ഗ്രീൻ റേഞ്ച് സ്ഥാപനങ്ങള്‍):

ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് ചുവന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങളെ പോലെ മുഴുവന്‍ ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുന്നില്ല. നാമമാത്രമായ നിയന്ത്രണങ്ങളാണ് ഇത്തരം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിലും മന്ത്രാലയം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

  1. ഈ വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് പുതിയ തൊഴില്‍ വിസകൾക്കുള്ള അപേക്ഷകൾ സമര്‍പ്പിക്കാന്‍ സാധിക്കില്ല.
  2. ഈ സ്ഥാപനങ്ങളിലെ വിദേശികളായ തൊഴിലാളികളുടെ പ്രോഫഷനുകള്‍ മാറ്റാനുള്ള അനുവാദം നല്‍കിയിട്ടുണ്ട്. എന്നാല്‍ സൗദി പൗരന്മാർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്ന പ്രൊഫഷനുകളിലേക്ക് മാറ്റം അനുവദിക്കില്ല.
  3. കുറഞ്ഞ പച്ച വിഭാഗത്തിന് താഴെയുള്ള വിദേശ തൊഴിലാളികളുടെ സേവനങ്ങൾ കൈമാറാനുള്ള അനുവാദം ലഭ്യമാണ്.
  4. സ്പെഷ്യലൈസ്ഡ്‌ ആയിട്ടുള്ള പ്രൊഫഷനുകളില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളി ഫൈനല്‍ എക്സിറ്റ് വിസയില്‍ പോകുകയാണെങ്കില്‍ അതിനു പകരമായി പുതിയ വിസ ലഭ്യമാകും.
  5. ഈ വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ വിദേശ തൊഴിലാളിയുടെ അവശേഷിക്കുന്ന ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.

ഇടത്തരം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ (മിഡ് ഗ്രീൻ റേഞ്ച് സ്ഥാപനങ്ങള്‍)

ഇളം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് ലഭ്യമാകുന്ന ആനുകൂല്യങ്ങള്‍ക്ക് പുറമേ മറ്റു ചില ആനുകൂല്യങ്ങള്‍ കൂടി ഇടത്തരം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം നിതാഖാത് പദ്ധതി പ്രകാരം ലഭ്യമാക്കുന്നുണ്ട്.

  1. ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങളുടെ വിവരങ്ങള്‍ നിതാഖാത് പദ്ധതിയില്‍ പെട്ടെന്ന് തന്നെ അപ്ഡേറ്റ് ചെയ്യപ്പെടുന്നു.
  2. ലഭ്യമായിട്ടുള്ള പ്രൊഫഷനുകളില്‍ അനുവദിച്ചിട്ടുള്ള വിസകളുടെ ബാക്കിയുള്ള വിസകള്‍ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് അനുവാദമുണ്ട്.
  3. ഈ വിഭാഗത്തിലുള്ള സ്ഥാപനങ്ങളിലെ വിദേശികളായ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ മാറ്റാനുള്ള അനുവാദം ഉണ്ടായിരിക്കും. എന്നാല്‍ സൗദി പൗരന്മാർക്ക് മാത്രമായി റിസര്‍വ് ചെയ്തിട്ടുള്ള പ്രൊഫഷനുകളിലേക്ക് മാറ്റം അനുവദിക്കില്ല.
  4. ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വിദേശ തൊഴിലാളിയുടെ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.
  5. മറ്റു നിതഖാത് വിഭാഗങ്ങളില്‍ നിന്നും തൊഴിലാളികളെ ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള അനുവാദം ലഭ്യമാണ്.
  6. സ്പെഷ്യലൈസ്ഡ്‌ ആയിട്ടുള്ള പ്രൊഫഷനുകളില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളി ഫൈനല്‍ എക്സിറ്റ് വിസയില്‍ പോകുകയാണെങ്കില്‍ അതിനു പകരമായി പുതിയ വിസ (replacement visa) ലഭ്യമാകും.

കടും പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ (ഹൈ ഗ്രീൻ റേഞ്ച് സ്ഥാപനങ്ങള്‍):

ഇടത്തരം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് ലഭ്യമാകുന്ന എല്ലാ ആനുകൂല്യങ്ങളും ലഭ്യമാകുന്നതോടൊപ്പം മറ്റു ചില ആനുകൂല്യങ്ങള്‍ കൂടി ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം ലഭ്യമാക്കിയിട്ടുണ്ട്.

  1. ഫൈനൽ എക്സിറ്റ് വിസയിൽ പോകുന്ന വിദേശ തൊഴിലാളികള്‍ക്ക് പകരം വിസ (replacement visa) ലഭ്യമാക്കും.
  2. ലഭ്യമായിട്ടുള്ള പ്രൊഫഷനുകളില്‍ അനുവദിച്ചിട്ടുള്ള വിസകളുടെ ബാക്കിയുള്ള വിസകള്‍ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് അനുവാദമുണ്ട്.
  3. ഈ വിഭാഗത്തിലുള്ള സ്ഥാപനങ്ങളിലെ വിദേശികളായ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ മാറ്റാനുള്ള അനുവാദം ഉണ്ടായിരിക്കും. എന്നാല്‍ സൗദി പൗരന്മാർക്ക് മാത്രമായി റിസര്‍വ് ചെയ്തിട്ടുള്ള പ്രൊഫഷനുകളിലേക്ക് മാറ്റം അനുവദിക്കില്ല.
  4. അവശേഷിക്കുന്ന ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വിദേശ തൊഴിലാളിയുടെ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.
  5. മറ്റു നിതഖാത് വിഭാഗങ്ങളില്‍ നിന്നും തൊഴിലാളികളെ ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള അനുവാദം ലഭ്യമാണ്.
  6. ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങളുടെ വിവരങ്ങള്‍ നിതാഖാത് പദ്ധതിയില്‍ പെട്ടെന്ന് തന്നെ അപ്ഡേറ്റ് ചെയ്യപ്പെടുന്നു.

പ്ലാറ്റിനം റേഞ്ച് കമ്പനികൾ:

നിതാഖാത് പദ്ധതി പ്രകാരമുള്ള അഞ്ചു വിഭാഗങ്ങളില്‍ ഏറ്റവും ഉയര്‍ന്ന വിഭാഗമാണ്‌ പ്ലാറ്റിനം വിഭാഗം.

  1. ലഭ്യമായിട്ടുള്ള പ്രൊഫഷനുകളില്‍ അനുവദിച്ചിട്ടുള്ള വിസകളുടെ ബാക്കിയുള്ള വിസകള്‍ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കം.
  2. വിദേശികളായ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ സൗദി പൗരന്മാർക്ക് മാത്രമായി റിസര്‍വ് ചെയ്തിട്ടുള്ള പ്രൊഫഷനുകളിലേക്ക് ഒഴികെ മാറ്റം.
  3. ഫൈനൽ എക്സിറ്റ് വിസയിൽ പോകുന്ന വിദേശ തൊഴിലാളികള്‍ക്ക് പകരമായി വിസ (replacement visa) ലഭ്യമാക്കും.
  4. അവശേഷിക്കുന്ന ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വിദേശ തൊഴിലാളിയുടെ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.
  5. മറ്റു നിതഖാത് വിഭാഗങ്ങളില്‍ നിന്നും തൊഴിലാളികളെ ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള അനുവാദം ലഭ്യമാണ്.
  6. വിവരങ്ങള്‍ നിതാഖാത് പദ്ധതിയില്‍ പെട്ടെന്ന് തന്നെ അപ്ഡേറ്റ് ചെയ്യപ്പെടുന്നു.

സൗദി പൗരന്മാര്‍ക്ക് മിനിമം വേതനം

നിതാഖാത് പദ്ധതി പ്രകാരം വിവിധ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് വിവിധ തരം ആനുകൂല്യങ്ങളും പരിമിതികളും ലഭ്യമാകുമ്പോള്‍ മുകളില്‍ പറഞ്ഞ പോലെ ഒരു സൗദി പൗരന് നിര്‍ദ്ദിഷ്ട തുക അടിസ്ഥാന ശമ്പളമായി ലഭിക്കുന്നു എന്നതാണ് സ്വദേശി പൗരന്മാരെ സംബന്ധിച്ചിടത്തോളം ഈ പദ്ധതിയുടെ ഹൈലൈറ്റ്. ആനുകൂല്യങ്ങളും പരിമിതികളും സ്ഥാപനങ്ങള്‍ക്ക് ലഭ്യമാകുമ്പോള്‍ തങ്ങളുടെ പൗരന്മാരുടെ ജീവിത നിലവാരം ഉറപ്പു വരുത്തുന്നതിനുള്ള അടിസ്ഥാന ശമ്പളം ഉറപ്പു വരുത്തുന്ന രീതിയാണ് മന്ത്രാലയത്തിന്റെ നിതഖാത് പദ്ധതിയെ സ്വദേശി പൗരന്മാര്‍ക്ക് ഇടയില്‍ ജനപ്രിയമാക്കി തീര്‍ക്കുന്നത്.

നിതാഖാത് പദ്ധതി പ്രകാരം സ്ഥാപനങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സൗദി പൗരന്റെ അടിസ്ഥാന പ്രതിമാസ ശമ്പളം ഏറ്റവും കുറഞ്ഞത് 4,000 റിയാൽ എന്ന് നിജപ്പെടുത്തിയിട്ടുണ്ട്. മുന്‍പ് ഈ തുക 3000 റിയാൽ ആയിരുന്നു എങ്കിലും വിവധ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് സമീപ മാസങ്ങളിലാണ് ഈ തുകയില്‍ മന്ത്രാലയം വര്‍ദ്ധന ഏര്‍പ്പെടുത്തിയത്.

എങ്കിലും ഈ നിബന്ധനയില്‍ പ്രത്യക്ഷമായി ചെറിയ തരത്തിലുള്ള ഇളവ് മന്ത്രാലയം നല്‍കുന്നുണ്ട് എങ്കിലും നിതാഖാത് പ്രകാരമുള്ള പൂര്‍ണ്ണമായ ആനുകൂല്യം ലഭിക്കണമെങ്കില്‍ ഈ നിബന്ധന പൂര്‍ണ്ണമായും പാലിക്കണം എന്നത് മിനിമം വേതനതോട് കൂടി സ്വദേശി പൗരന്മാരെ തങ്ങളുടെ സ്ഥാപനങ്ങളില്‍ നിയമിക്കാന്‍ പരോക്ഷമായി സ്വകാര്യ സ്ഥാപനങ്ങളെ നിര്‍ബന്ധിതരാക്കുന്നു.

അതായത് 4000 റിയാലില്‍ കുറവ് ശമ്പളത്തിനും സ്ഥാപനങ്ങള്‍ക്ക് സ്വദേശി തൊഴിലാളികളെ നിയമിക്കാന്‍ അനുവാദമുണ്ട്. അന്നാല്‍ അതിനു ആനുപാതികമായി പദ്ധതിയില്‍ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങള്‍ക്കും കുറവുണ്ടാകും. അതായത് 4000 റിയാലിൽ താഴെയുള്ള ശമ്പളം നല്‍കി നിയമിക്കുന്ന ഒരു സ്വദേശി തൊഴിലാളിയെ നിതാഖാത് പദ്ധതി പ്രകാരം പകുതി തൊഴിലി ആയി മാത്രമേ കണക്കാക്കുകയുള്ളൂ.  പാർട്ട് ടൈം തൊഴിലാളികളുടെ കാര്യത്തിലും ഈ നിബന്ധന ബാധകമാണ്. മാസത്തില്‍ 168 മണിക്കൂറിൽ കുറയാത്ത സേവനം പൂർത്തിയാക്കിയ തൊഴിലാളിയെ (ഫ്ലക്സിബിള്‍ അവേഴ്സ്) സൗദി തൊഴിലാളിയുടെ 1/3 ആയി കണക്കാക്കും.

എന്നാല്‍ വികലാംഗരായ സ്വദേശി തൊഴിലാളികളുടെ കാര്യത്തില്‍ വലിയ ഇളവാണ് മന്ത്രാലയം നല്‍കുന്നത്. 4000 റിയാലില്‍ കുറയാത്ത ശമ്പളത്തില്‍ ഒരു സ്വദേശിയായ വികലാംഗ തൊഴിലാളിയെ നിയമിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നിതാഖാത് പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ക്കായി ഒരു തൊഴിലാളിയെ 4 തൊഴിലാളികളായി കണക്കാക്കും. ഇതിലൂടെ അംഗ പരിമിതരായ തങ്ങളുടെ പൗരന്മാരുടെ തൊഴില്‍ ലഭ്യതയും അവര്‍ക്ക് നിര്‍ദ്ദിഷ്ട ജീവിത സാഹചര്യവും ഉറപ്പു വരുത്താന്‍ മന്ത്രാലയത്തിന് നിതാഖാത് പദ്ധതിയിലൂടെ സാധിക്കുന്നു.

 

ഇതൊക്കെയാണ് നിതാഖാത് പദ്ധതിയെ സംബന്ധിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍. നിങ്ങളെ സംബന്ധിച്ച് വിസ ഉന്നത തസ്തികയില്‍ ഉള്ളതായതിനാല്‍ കുറച്ച് അപകട സാധ്യതയും ഇല്ലാതില്ല. കാരണം പലപ്പോഴും പ്രധാന തസ്തികകളാണ് സൗദിവല്ക്കരണത്തില്‍ ഉള്‍പ്പെടുത്താറുള്ളത്. വിദേശികള്‍ ധാരാളമായി ജോലി ചെയ്യുന്ന താഴ്ന്ന തസ്തികകള്‍ അധികമായി ഉള്‍പ്പെടുത്താറില്ല. നിങ്ങളുടെ തസ്തിക ഏതാണെന്ന് വ്യക്തമായി ചോദ്യത്തില്‍ ഉള്‍പ്പെടുത്താതിനാല്‍ അതിനെ കുറിച്ച് കൃത്യമായി പറയാനും സാധിക്കില്ല.

മറുപടി നല്‍കിയത്:

അഡ്വ.ഷിയാസ് കുഞ്ഞിബാവ. ലീഡ് പാര്‍ട്ണര്‍, എസ്.കെ അസോസിയേറ്റ്സ്. (ദുബായ്. റിയാദ്. ഡല്‍ഹി. കൊച്ചി)

 

Continue Reading

LATEST

എം എസ് എഫിന് രാജ്യ തലസ്ഥാനത്ത് ദേശീയ കമ്മിറ്റി ഓഫീസ്. ദേശീയ തലത്തില്‍ സംഘടന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കലും ശക്തിപ്പെടുത്തലും ലക്‌ഷ്യം

Published

on

ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ വിദ്യാര്‍ത്ഥി ഘടകമായ എം.എസ്.എഫിന്റെ പ്രവര്‍ത്തന ചരിത്രത്തില്‍ പുതിയ ഒരധ്യായം എഴുതി ചേര്‍ത്തു കൊണ്ടാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ വെച്ചു നടന്ന ദേശീയ സമ്മേളനം സമാപിച്ചത്.

സംസ്ഥാന പ്രതിനിധികള്‍, കേന്ദ്ര സര്‍വ്വകലാശാലാ പ്രതിനിധികള്‍, മുസ്‌ലിം ലീഗ് ദേശീയ നേതാക്കള്‍, വിദ്യാര്‍ത്ഥി സംഘടനാ നേതാക്കള്‍, വിദ്യാഭ്യാസ വിചക്ഷണര്‍, ആക്റ്റിവിസ്റ്റുകള്‍ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്ത സമ്മേളനം വന്‍ വിജയമായതോടൊപ്പം തന്നെ എം.എസ്.എഫ് ദേശീയ കമ്മിറ്റിയുടെ പുതിയ ആസ്ഥാനം പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.

മുസ്‌ലിംലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് പുതിയ ദേശീയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തത്.

വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര, സംസ്ഥാന സര്‍വ്വകലാശാലകളിലും പതിറ്റാണ്ടുകളായി എം എസ് എഫിന്റെ പ്രവര്‍ത്തനം നടക്കുന്നുണ്ടങ്കിലും ദേശീയ കമ്മറ്റി യാഥാര്‍ഥ്യമായത് 2016ലാണ്. ദേശീയ തല പ്രവര്‍ത്തനങ്ങള്‍ എകോപിപ്പിക്കുകയും പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ദിശാബോധം നല്‍കുകയും ചെയ്യുക എന്ന ലക്‌ഷ്യം മുന്‍നിറുത്തി 2016 ഡിസംബര്‍ 17 ന് പാലക്കാട് വെച്ചാണ് എം എസ് എഫിന് ഒരു ദേശീയ കമ്മറ്റി രൂപീകരിക്കുന്നത്. തുടര്‍ന്നാണ്‌ പ്രവര്‍ത്തനം ദേശീയ തലത്തിലേക്ക് വ്യാപിപിക്കുന്നത്.

നിലവില്‍ രാജ്യത്തെ 13 സംസ്ഥാനങ്ങളിലും, വിവിധ കേന്ദ്ര- സംസ്ഥാന സര്‍വ്വകലാശാലകളിലും എം എസ് എഫ് പ്രവര്‍ത്തനം സജീവമാണ്. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്രവും, സംഘടിത രാഷ്ട്രീയ ശക്തിയുടെ പ്രസക്തിയും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക്, വിശിഷ്യാ മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു നല്കുന്ന മഹത്തായ ദൗത്യമാണ് എം എസ് എഫ് ദേശീയ കമ്മിറ്റി നിര്‍വ്വഹിച്ചു കൊണ്ടിരിക്കുന്നത്.

പൗരത്വ ഭേദഗതി നിയമവും, വിദ്വേഷ പ്രസംഗങ്ങളും, ആള്‍ക്കൂട്ട കൊലപാതകങ്ങളും, വസ്ത്രവിവേചനങ്ങളുമെല്ലാം കൊണ്ട് അപരവത്കരിക്കപ്പെടുന്ന കാലത്ത് വിദ്യാഭ്യാസം കൊണ്ട് കരുത്തരായി മാറുക എന്നതാണ് പ്രതിരോധമാര്‍ഗം. എം എസ് എഫ് ആ ദൗത്യ നിര്‍വ്വഹണത്തിലേക്കാണ് വിദ്യാര്‍ത്ഥികളെ ഉണര്‍ത്തുന്നത്. അതോടൊപ്പം രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പാര്‍ശ്വവത്കരിക്കപ്പെട്ടിരുന്ന മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് കടന്നു വരാനുള്ള ആത്മവിശ്വാസം സൃഷ്ടിക്കുക എന്ന ദൗത്യവും എം എസ് എഫ് വിജയകരമായി തന്നെ തുടര്‍ന്ന് പോരുകയാണ്.

മുഹമ്മദ്‌ അഷറഫ് എം എസ് എഫ് ദേശീയ കമ്മിറ്റി പ്രസിഡന്റ് ടി.പി. അഷറഫ് അലിയോടൊപ്പം

ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഭരണ ഘടന വിഭാവനം ചെയ്തിട്ടുള്ള അവസര സമത്വവും സാമൂഹിക നീതിയും പോലുള്ള അവകാശങ്ങള്‍ നഷ്ടപ്പെടാതിരിക്കാനും അവകാശങ്ങള്‍ ക്രിയാത്മകമായി ഉപയോഗിക്കാനും  സംഘടിതരായി രാഷ്ട്രീയ ശക്തിയായി നിലനിന്ന് അവകാശങ്ങള്‍ക്ക് വേണ്ടി പൊരുതുക എന്നതാണ് വര്‍ത്തമാന കാലഘട്ടത്തില്‍ വിദ്യര്‍ത്ഥി സമൂഹത്തിന്റെയും ആവശ്യം. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്രവും, സംഘടിത രാഷ്ട്രീയ ശക്തിയുടെ പ്രസക്തിയും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക്, വിശിഷ്യാ മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു നല്‍കി അത്തരത്തിലുള്ള സംവാദങ്ങള്‍ക്ക് ശക്തി പകരുകയാണ് ‘വിദ്യാഭ്യാസം, വിമോചനം, ശാക്തീകരണം’ എന്ന മുദ്രാവാക്യത്തിലൂടെ എം എസ് എഫ് നിര്‍വ്വഹിക്കുന്നത്.

രാജ്യതലസ്ഥാനത്ത് തന്നെ പുതിയ പുതിയ ദേശീയ കമ്മിറ്റി ഓഫീസ് സ്ഥാപിതമായതോടെ ദേശീയ തലത്തില്‍ സംഘടന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ശക്തിപ്പെടുത്താനും എം എസ് എഫിന് സാധിക്കുമെന്നാണ് പുതിയ നേതൃത്വം കരുതുന്നത്. അതോടൊപ്പം തന്നെ ഇന്ത്യയിലെ മുസ്‌ലിം സമുദായത്തിന് വരും കാലത്തേക്കുള്ള നേതൃത്വത്തെ വളര്‍ത്തിയെടുക്കുകയെന്ന ദൗത്യം നിര്‍വ്വഹിക്കാനും എം എസ് എഫ് ദേശീയ കമ്മിറ്റിക്ക് സാധിക്കുമെന്നും നേതൃത്വം പ്രത്യാശിക്കുന്നു.

മുഹമ്മദ്‌ അഷറഫ്  

ന്യൂ ഡല്‍ഹി.

 

Continue Reading
INDIA2 weeks ago

വിചാരണ ആറു മാസത്തിനകം പൂര്‍ത്തിയാക്കി വിധി പറയാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം

LATEST1 year ago

ആ വഴിയും അടയുന്നു. നിലവിലെ സാഹചര്യത്തില്‍ ലെവി കൊടുത്ത് സൗദിയില്‍ ഇനി മുന്നോട്ടു പോകാന്‍ സാധിക്കില്ല.

LATEST1 year ago

സൗദിയിലെ നിതാഖാത് വിദേശികളുടെ തൊഴില്‍ ഇല്ലാതാക്കാന്‍ വേണ്ടി മാത്രം തുടങ്ങിയ പദ്ധതിയല്ല.

LATEST1 year ago

എം എസ് എഫിന് രാജ്യ തലസ്ഥാനത്ത് ദേശീയ കമ്മിറ്റി ഓഫീസ്. ദേശീയ തലത്തില്‍ സംഘടന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കലും ശക്തിപ്പെടുത്തലും ലക്‌ഷ്യം

LATEST1 year ago

വിസിറ്റ്-പുതിയ വിസക്കാര്‍ക്ക് അപ്ഡേഷന്‍, യാത്ര മുടങ്ങുന്ന സാഹചര്യം, 93 അംഗീകൃത പരിശോധന കേന്ദ്രങ്ങള്‍: സൗദി പ്രവാസികള്‍ ആവര്‍ത്തിച്ചു ചോദിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍

LATEST1 year ago

സൗദിയില്‍ ബൂസ്റ്റര്‍ ഡോസ് ഇല്ലെങ്കില്‍ പിഴ?, തവക്കല്‍ന, അബ്ഷീര്‍: സൗദി പ്രവാസികള്‍ ഏറ്റവും കൂടുതല്‍ ചോദിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍.

LATEST1 year ago

സൗദിയിലേക്ക് നഴ്സുമാര്‍ മാന്‍പവര്‍ സപ്ലൈ സ്ഥാപനങ്ങള്‍ വഴി പോകുന്നത് പരമാവധി ഒഴിവാക്കുക

LATEST1 year ago

ബൂസ്റ്റര്‍ ഡോസ്, റീ എന്‍ട്രി, ഇലക്ട്രോണിക് തൊഴില്‍ കരാര്‍, ഒരു ലക്ഷം റിയാല്‍ പിഴ തുടങ്ങിയവയെ കുറിച്ച് സൗദി പ്രവാസികള്‍ ആവര്‍ത്തിച്ച് ചോദിച്ച ചോദ്യങ്ങള്‍

LATEST1 year ago

സൗദിയില്‍ ഇപ്പോള്‍ പ്രവാസികള്‍ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങള്‍ വിശദമായി

LATEST1 year ago

സൗദി പ്രവാസികള്‍ ആവര്‍ത്തിച്ചു ആവശ്യപ്പെട്ട ബൂസ്റ്റര്‍ ഡോസ് സംശയങ്ങള്‍ക്കുള്ള മറുപടികള്‍ .

LATEST1 year ago

സൗദി ബൂസ്റ്റര്‍ ഡോസിനെ കുറിച്ച് അറിയേണ്ടതെല്ലാം. വിസിറ്റിംഗ് വിസ, പുതിയ വിസ, റീ എന്‍ട്രിയില്‍ പോകുന്നവര്‍ തുടങ്ങിയവര്‍ ഏറ്റവും കൂടുതല്‍ ചോദിച്ച ചോദ്യങ്ങള്‍

LATEST1 year ago

സൗദി ചാര്‍ട്ടേഡ്‌ ഫ്ലൈറ്റ്‌, ആര്‍.ടി.പി.സി.ആര്‍, ബോര്‍ഡര്‍ നമ്പര്‍, എയര്‍പോര്‍ട്ട് പരിശോധന, ഫൈനല്‍ എക്സിറ്റ്: സൗദി പ്രവാസികള്‍ ഏറ്റവും കൂടുതല്‍ ചോദിച്ച ചോദ്യങ്ങള്‍

LATEST1 year ago

അപ്പോയിന്റ്മെന്റ് ഇല്ലാതെ എയര്‍പോര്‍ട്ടില്‍ ബൂസ്റ്റര്‍ ഡോസ്, തവക്കല്‍നയില്‍ നോണ്‍ ഇമ്മ്യൂണ്‍, സൗദി കര്‍ഫ്യൂ: സൗദി പ്രവാസികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി

LATEST1 year ago

സിഹത്തി, തവക്കല്‍ന, ബൂസ്റ്റര്‍ ഡോസ്, രാജകാരുണ്യം, ഇഖാമ പുതുക്കല്‍: സൗദി പ്രവാസികള്‍ ഏറ്റവും കൂടുതല്‍ ചോദിച്ച ചോദ്യങ്ങള്‍

LATEST1 year ago

“വന്‍ വിജയം ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് പഠിക്കാന്‍ ഏറെയുള്ള ജീവിതം”. ഇബ്രാഹിം ഹാജിയുടെ വിജയ രഹസ്യങ്ങള്‍ പങ്കു വെക്കുന്ന ഓര്‍മ്മ കുറിപ്പ്.

Trending

error: Content is protected !!